റെയിൽപാതയോ ട്രാഫിക് ലൈറ്റുകളോ നാവിക വ്യോമസേനകളോ ഇല്ല; പ്ലാസ്റ്റിക്കിനും പുകവലിക്കും സമ്പൂർണ നിരോധനം; 60ശതമാനം വനമായിരിക്കണമെന്ന് ഭരണഘടനയിൽ; ഓഫീസുകളിലും സ്കൂളുകളിലും പരമ്പരാഗത വസ്ത്രം മാത്രം; ജിഡിപിക്ക് പകരം ജിഎൻഎച്ച്; സർവ്വരെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ കുറവ്; ഭൂട്ടാൻ എന്ന അയൽരാജ്യത്ത് ഒരിക്കൽ എങ്കിലും സഞ്ചരിക്കേണ്ടത് എന്തുകൊണ്ട് ?
മറുനാടൻ ഡെസ്ക്
സമുദ്ര നിരപ്പിൽ നിന്നും 7218 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ രാജ്യം. ബുദ്ധമത വിശ്വാസികളും, മൊണാസ്ട്രികളും, രാജഭരണവും ഒക്കെയാണ് ഈ മലയോര രാജ്യത്തിന്റെ പ്രത്യേകത. ഭൂട്ടാൻ എന്നാൽ 'land of thunder dragons'- ഗർജ്ജിക്കുന്ന വ്യാളിയുടെ നാട്.ഭൂട്ടാന്റെ ഔദ്യോഗിക പതാകയിൽ കാണപ്പെടുന്ന ആഭരണങ്ങളുമായി നില്ക്കുന്ന വ്യാളി സമ്പത് സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഏഷ്യയിലെ സന്തുഷ്ട രാജ്യം എന്ന പട്ടം ഭൂട്ടാന്റെ സ്വന്തമാണ് ഏറെ കാലമായി.രാജഭരണം നിലവിലിരിക്കുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നായ ഭൂട്ടാനെ ഏറ്റവും വലിയ സന്തോഷനാട് എന്നുതന്നെ വിളിക്കാം.
നീലാകാശത്തെ ചുംബിച്ച് നിൽക്കുന്ന മലനിരകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂട്ടാൻ പ്രകൃതിരമണീയതയാൽ സമ്പന്നമാണ്. ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ അധിവസിക്കുന്ന ഇടമാണ് ഭൂട്ടാൻ. പ്രത്യേകതകൾ ഒരുപാടാണ് ഈ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇന്ത്യക്കാരും നേപ്പാളികളും അധിവസിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ. രാജാവു പറയുന്നത് തന്നെയാണ് ജനങ്ങൾക്കു വേദവാക്യം. പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിനുമില്ല. എല്ലാം കൊണ്ടും സംതൃപ്തിയിൽ ജീവിക്കുന്ന മനുഷ്യർ. ലോകരാജ്യങ്ങൾക്കിടയിൽ ഭൂട്ടാൻ അങ്ങനെ വേറിട്ടു നിൽക്കുന്നു.
ലോകം ദുഃഖമാണെന്ന് പറഞ്ഞ ബുദ്ധന്റെ നാട്ടുകാർ സന്തോഷത്തിന് പ്രാധാന്യം നൽകിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.ജനങ്ങൾക്ക് അധികാരം ഇവിടുത്തെ രാജാക്കന്മാർ പലതവണ വിട്ടു നൽകിയിട്ടുണ്ട്. രാജാവിലുള്ള വിശ്വാസവും സ്നേഹവും കൊണ്ട് ജനങ്ങൾ തങ്ങൾക്ക് ലഭിച്ച അവകാശം രാജാവിന് തന്നെ തിരികെ നൽകി. അതും പലവട്ടം. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ രാജാവ് ഈ രാജ്യക്കാരുടെ കണ്ണിൽ ആരാണെന്ന്. 'ഡ്രൂക്പ' എന്ന പേരിലാണ് ഇവിടുത്തെ മനുഷ്യർ അറിയപ്പെടുന്നത്. കൃഷി തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം.
ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ അത്യാധികം നിഗൂഢതകൾ പേറുന്ന രാജ്യം കൂടിയാണ്. പർവ്വതത്തിന്റെ താഴ്വാരമായതിനാൽ മലകളും മരങ്ങളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് ഭൂട്ടാൻ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ട്രെക്കിങ്ങാണ്. 1729 ലെ ഭൂട്ടാൻ ലീഗൽ കോഡ് പ്രകാരം സർക്കാരിന്റെ ഏറ്റവും പ്രധാനലക്ഷ്യം ജനങ്ങളിൽ സന്തോഷം ഉറപ്പുവരുത്തുകയാണ്. ഇത് സാധ്യമാകുന്നില്ലെങ്കിൽ സർക്കാർ വീഴാൻ പോലും കാരണമാകും. വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ പ്രധാന നയങ്ങളെല്ലാം ജനങ്ങളുടെ സന്തോഷത്തെ ആശ്രയിച്ചുള്ളതാണ്.
തീരുമാനങ്ങളും നിലപാടുകളും രാജ്യത്തെ വേറിട്ടു നിർത്തുന്നു
1.ജിഡിപിയില്ല, ജിഎൻഎച്ച് അഥവാ ഗ്രോസ് നാഷനൽ ഹാപ്പിനസ്
ലോകത്തിൽ ചിലപ്പോൾ ഭൂട്ടാനിൽ മാത്രമാകും സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിലല്ലാതെ മൊത്തം ദേശീയ സന്തോഷത്തിലൂടെ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും കണക്കാക്കുന്നത്. 1971 ൽ തന്നെ ഭൂട്ടാൻ ജിഡിപിയെ രാജ്യത്തിനു പുറത്താക്കി നാടുമുഴുവൻ സന്തോഷം നിറയ്ക്കാൻ ആരംഭിച്ചു. ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഐക്യത്തിനും വേണ്ട പുതിയ ക്ഷേമപരിപാടികൾക്കു തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണത്തിനൊപ്പം ജനനന്മയും ഭൂട്ടാൻ വളർത്തിയെടുത്തു.
2.അതെ കാർബൺ നെഗറ്റീവ് രാജ്യം
കാർബൺ ഉന്മൂലനത്തിനായി ലോകം മുഴുവൻ പാടുപെടുന്ന ഈ കാലത്ത്, ഭൂട്ടാൻ യഥാർഥത്തിൽ കാർബണിനെ ആഗിരണം ചെയ്യുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഭൂട്ടാൻ പ്രതിവർഷം 15 ദശലക്ഷം ടൺ കാർബൺ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും 6 ദശലക്ഷം ടണ്ണിലധികം ആഗിരണം ചെയ്യുന്നു. അതെങ്ങനെയെന്നല്ലേ. ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്റെ വിസ്തൃതിയുടെ 60% വനമായിരിക്കണമെന്നാണ്. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള രാജ്യങ്ങളിലൊന്നായ ഭൂട്ടാന്റെ 71% നിലവിൽ വനമാണ്. ഈ വൃക്ഷസമ്പത്താണ് കാർബൺ ആഗിരണം ചെയ്യുന്നതും രാജ്യത്തെ കാർബൺ നെഗറ്റീവ് ആയി നിലനിർത്തുന്നതും.
3. പാരമ്പര്യം പേറുന്ന ഭൂട്ടാൻ
ഭൂട്ടാനിലെ എല്ലാ ഓഫീസുകളിലും പുരുഷന്മാർ 'ഖോ'യും സ്ത്രീകൾ 'കിറ' എന്നും പേരുള്ള പരമ്പരാഗത വേഷം ധരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. ചിലർ ആ വേഷത്തിനൊപ്പം കൂടുതൽ രാജസ്നേഹം പ്രകടിപ്പിക്കാൻ രാജാവിന്റെ ഫോട്ടോയുള്ള ബാഡ്ജുകൂടി ധരിച്ചിരിക്കുന്നതു കാണാം. 'ഖോ' വേഷത്തിനകത്ത് മൊബൈൽ, പഴ്സ് തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ സഞ്ചി പോലുള്ള ഒരു ഭാഗം കൂടിയുണ്ട്.
5. റെയിൽപാളങ്ങളില്ല, ട്രാഫിക് ലൈറ്റുകളും
ഭൂട്ടാനിൽ ട്രാഫിക് ലൈറ്റുകൾ ഇല്ല. തിംഫുവിൽ ഒരു ട്രാഫിക് സിഗ്നൽ മാത്രമേ ഉള്ളൂ, അതും ട്രാഫിക് പൊലീസിനാൽ നിയന്ത്രിക്കപ്പെടുന്നു. മറ്റൊരു പ്രത്യേകതയാണ് ഇവിടെ റെയിൽ ഗതാഗതം ഇല്ലെന്നത്. ഭൂട്ടാനിൽ റെയിൽ ഗതാഗതത്തിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി ഇന്ത്യ ഒരു പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതു പ്രാവർത്തികമായിട്ടില്ല. ഇന്ത്യയിൽ നിന്നു റോഡ് മാർഗം ഭൂട്ടാനിലേക്കു പ്രവേശിക്കാം. അതായത്, എറണാകുളത്തുനിന്നു കോട്ടയത്തേക്ക് എന്നപോലെ ഈസിയായി.
6. ഇല്ല വ്യോമ, നാവിക സേനകളും പ്ലാസ്റ്റിക്കും
അതെന്താ അങ്ങനെയെന്നാണോ, കടലില്ലാത്ത രാജ്യത്തിന് എന്തിനാണു നാവികസേന. ജലഅതിർത്തി ഇല്ലാത്ത രാജ്യമായതിനാൽ ഭൂട്ടാന് നാവികസേനയുടെ ആവശ്യമില്ല. മാത്രമല്ല ഭൂട്ടാനു വ്യോമസേനയും ഇല്ല. വ്യോമ സഹായം വേണ്ടിവന്നാൽ ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡിനെയാണ് അവർ ആശ്രയിക്കുന്നതും.രണ്ടു പതിറ്റാണ്ട് മുമ്പു തന്നെ പ്ലാസ്റ്റിക് ബാഗുകളെ ഗെറ്റ്ഔട്ട് അടിച്ച രാജ്യമാണ് ഭൂട്ടാൻ.1999 ൽ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഈ വർഷം നിരോധനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
7 പുകവലി നിരോധനം
ഭൂട്ടാനിലെത്തി പുകവലിക്കാം എന്നുകരുതിയാൽ തടി ശരിക്കും കേടാകും. കാരണം പുകയില നിയന്ത്രണ നിയമം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നുകൂടിയാണ് ഭൂട്ടാൻ. പൊതുവിടങ്ങളിൽ പുകയില വിൽക്കുന്നവരും ഉപയോഗിക്കുന്നവരും കർശന ശിക്ഷാനടപടികൾക്ക് വിധേയരാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്തരം കിടുക്കൻ പരിഷ്കാരങ്ങൾക്ക് ഇടയിൽ ചില കോമഡിയും ഈ രാജ്യത്തുണ്ട്.
8. അവധിയെന്ന് പറഞ്ഞാൽ അവധി
കാരണം ഭൂട്ടാനിൽ ഞായറാഴ്ച പൂർണമായും അവധിയാണ്. പ്രസുകൾ പ്രവർത്തിക്കാത്തതിനാൽ പത്രം അച്ചടിക്കില്ലല്ലോ. രണ്ടു ദിവസത്തെ മുഴുവൻ വാർത്തയും തിങ്കളാഴ്ച ഒരുമിച്ചു വായിക്കാം. പുരോഗമനപരമായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഭരണസംവിധാനമാണ് ഭൂട്ടാനിലേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വവർഗരതിക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ശിക്ഷാ നിയമത്തിൽ മാറ്റം വരുത്തുകയും സ്വവർഗരതിയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കുന്ന നിയമത്തിലെ ചില ഭാഗങ്ങൾ നിരോധിക്കുകയും ചെയ്തു. പല രാജ്യങ്ങളും ഇന്നും സ്വവർഗാനുരാഗികൾക്ക് എതിരെ നിൽക്കുമ്പോൾ ഭൂട്ടാൻ ശക്തമായ നിലപാടുകളിലൂടെ വ്യത്യസ്തമാവുകയാണ്. സ്വവർഗരതി നിയമപരമാക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്.
ഏതു പാതിരാത്രിയിലും ഒരു പേടിയും കൂടാതെ ഭൂട്ടാന്റെ തെരുവുകളിൽ നടക്കാം. നടുറോഡിൽ പോലും വിലപ്പെട്ട വസ്തുക്കൾ മറന്നുപോയാൽ പേടിക്കേണ്ട, അന്യന്റെ ഒന്നും ഭൂട്ടാൻകാർ ആഗ്രഹിക്കുന്നില്ല. അത്ര സുരക്ഷിതത്വമാണ് ഭൂട്ടാൻ നൽകുന്നത്.പുനകാ ഡിസോങ് വളരെ മനോഹരമായ ശിൽപചാരുതയാൽ അലങ്കരിക്കപ്പെട്ട ഇടമാണ്. മരങ്ങളാൽ ചുറ്റപ്പെട്ട ഇവിടം ഭൂട്ടാനിലെ പ്രധാന ആകർഷണ കേന്ദ്രമാണ്.
ബുമ്ദ്ര മൊണാസ്ട്രി വരെയുള്ള മൂന്നു ദിവസത്തെ ട്രെക്കിങ്ങാണ് ഭൂട്ടാനിലെ അതിശയിപ്പിക്കുന്ന മറ്റൊരു ആകർഷണം. നേരത്തെ ബുക്ക് ചെയ്യുന്നവർക്കൊപ്പം ഒരു ഗൈഡും പാചകക്കാരനും ഉണ്ടാകും. കൂടാതെ ലഗേജുകൾ കൊണ്ടു പോകാൻ ഒരു കുതിരയും. ഭൂട്ടാനിലെ താഴ്വരകളും മലകളുമൊക്കെ കടന്നുള്ള ആ യാത്ര മറക്കാനാകാത്ത അനുഭവം തന്നെയാണ്. യാത്രയിൽ ഇടയ്ക്കുള്ള താമസം ഗുഹകളിലും മറ്റുമാണ്. പ്രാർത്ഥനാനിരതമായ അനുഭവമാണ് ഈ യാത്രയിലും സഞ്ചാരികളെ കാത്തിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്