വിദേശത്ത് ജോലിയുള്ള മകൻ മറ്റ് മക്കളറിയാതെ 93കാരിയായ അമ്മയെ അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചു; മറ്റൊരു മകൻ അമ്മയെ തേടി അനാഥ മന്ദിരങ്ങളിൽ കയറി ഇറങ്ങി നടന്നത് ഒന്നരക്കൊല്ലം; ഒടുവിൽ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തിയപ്പോൾ വീട്ടിലേക്ക് കൊണ്ടു പോകാൻ നിയമ തടസ്സങ്ങൾ; ക്രൂരതയുടേയും സ്നേഹത്തിന്റേയും ഉദാഹരണമായി ഒരു വൃദ്ധയുടെ ജീവിത കഥ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: തഴക്കര ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ വീണ്ടും വീട്ടിലെത്തി. മക്കളിലൊരാൾ അഗതിമന്ദിരത്തിൽ തള്ളിയ ഭാർഗ്ഗവി അമ്മയെ ഒന്നര വർഷത്തിനു ശേഷം മറ്റൊരു മകൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. നിയമ പോരാട്ടങ്ങളിലൂടെയാണ് രണ്ടാമത്തെ മകന് അമ്മയെ വീട്ടിലെത്തിക്കാനായത്.
മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ പെരുകുന്നുവെന്നാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ എന്ന സംഘടന നടത്തിയ പഠനം സൂചിപ്പിക്കുന്നത്. സമൂഹം പുരോഗതിയാർജിക്കുകയും ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക നിലവാരം ഉയരുകയുംചെയ്യുന്നു എന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്കുകൾ. വയോജനങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങൾ നിലവിലുണ്ട്. മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് കണിശമായി നടപ്പാക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഭാർഗവിയമ്മയെ പോലെ തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാരുടെ കഥ വീണ്ടും വീണ്ടും വേദനിപ്പിക്കാൻ എത്തുകയാണ്.
ഭാർഗവിയമ്മയ്ക്ക് 93 വയസ്സുണ്ട്. വിദേശത്തു ജോലിയുള്ള മകനാണ് കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തെ അഗതി മന്ദിരത്തിൽ മറ്റു ബന്ധുക്കൾ അറിയാതെ ഭാർഗവിയമ്മയെ പ്രവേശിപ്പിച്ചത്. ബന്ധുക്കളെ തന്റെ വീട്ടിൽ നിന്നും അകറ്റി നിർത്തിയിരുന്നതിനാൽ ഇത് ആരും അറിഞ്ഞില്ല. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ കരുനാഗപ്പള്ളിയിലെ കേന്ദ്രത്തിൽ ആക്കിയ വിവരം മറ്റു മക്കളും അറിഞ്ഞില്ല. ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു സുഹൃത്ത് മുഖേനെയാണു സഹോദരൻ അമ്മയെ ഉപേക്ഷിച്ചത് അറിയുന്നത്.
അന്ന് മുതൽ അമ്മയെ തേടിയുള്ള യാത്രയിലായിരുന്നു വിനയ് ബാബു. ഒട്ടേറെ വയോജന കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും വിനയ്ബാബു അമ്മയെ തിരക്കി. അവസാനം ഒന്നരമാസം മുൻപു വവ്വാക്കാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയൽവാസി കരുനാഗപ്പള്ളിയിലെ മന്ദിരം സന്ദർശിച്ചു. അവിചാരിതമായി ഭാർഗവിയമ്മയെ കണ്ടു. ഇത് വിനയ് ബാബുവിനെ അറിയിച്ചു. ഇവിടെയെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയക്കാൻ നിയമപ്രശ്നം മൂലം സ്ഥാപന അധികൃതർക്കായില്ല. പ്രശ്നം ചൂണ്ടിക്കാട്ടി വിനയ്ബാബു മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്കുമാറിനു പരാതി നൽകി.
ഒന്നര മാസം നീണ്ട നിയമ നടപടികൾക്കൊടുവിൽ ഭാർഗവിയമ്മയെ ഇളയമകനായ വിനയ്ബാബുവിനൊപ്പം അയക്കാൻ ചെങ്ങന്നൂർ ആർഡിഒ ഉത്തരവായി. ഇന്നലെ വൈകിട്ടു ചെങ്ങന്നൂർ ആർഡിഒ ജി. ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്കുമാർ, ഭൂരേഖ തഹസിൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗതി മന്ദിരത്തിൽ നിന്നും ഭാർഗവിയമ്മയെ വീട്ടിലെത്തിച്ചു. സംഭവത്തിൽ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ ഉഷാകുമാരി വ്യക്തമാക്കി.
സർക്കാർ ഇടപെടൽകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല വയോജനങ്ങളുടെ പ്രശ്നങ്ങൾ. സമൂഹത്തിന്റെ നിതാന്തജാഗ്രത ആവശ്യപ്പെടുന്ന വിഷയമാണത്. മാതാപിതാക്കൾ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. കടമ വിസ്മരിക്കുന്ന വ്യക്തികൾക്ക് പൈതൃകസ്വത്തിന് അവകാശമുണ്ടാകില്ല എന്ന വ്യവസ്ഥയുൾക്കൊള്ളുന്ന നിയമങ്ങൾ ലോകത്ത് പലയിടത്തും നിലനിൽക്കുന്നു. ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്തവരോ അവശതയുള്ളവരോ ആയ മക്കൾക്കും മാതാപിതാക്കൾക്കും ജീവനാംശം നൽകാൻ നിയപരമായിത്തന്നെ ഇന്ത്യൻ പൗരന് ബാധ്യതയുണ്ട്. അത് വയോജനങ്ങൾക്കുള്ള നിയമപരമായ പരിരക്ഷയാണ്. വാർധക്യത്തിന്റെ അവശതയിലായ മാതാപിതാക്കളെ ഒരു നിയമത്തിന്റെയും നിർബന്ധമില്ലാതെ സ്നേഹിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്നതിനെയാണ് മനുഷ്യത്വം എന്ന് വിളിക്കുന്നത്. ഈ മനുഷ്യത്വത്തിന്റെ ഉത്തമോദാഹരണമാണ് വിനയ് ബാബുവെന്ന ഭാർഗവിയമ്മയുടെ രണ്ടാമത്തെ മകൻ.
തങ്ങളെ ആശ്രയിച്ച് ജിവിതത്തിലേറെ വിജയം കൈവരിച്ച മക്കളും മറ്റാശ്രിതരുംപ്രായമായ രക്ഷിതാക്കളുടെ സ്വത്തുവകകൾ കൈവശപ്പെടുത്തി പിന്നീട് ആഹാരവും വസ്ത്രവും പോലും നിഷേധിച്ച് അനാഥാലയത്തിലും മറ്റ് സംരക്ഷണകേന്ദ്രങ്ങളിലും ഇവരെ ഉപേക്ഷിക്കുന്ന പ്രവണത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.പി.എ സർക്കാർ വയോജന സംരക്ഷണ നിയമം ( ആക്ട് 56 ഓഫ് 2007) പാർലമെന്റിൽ പാസാക്കിയത്. മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നിയമ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി വയോജന സംരക്ഷണ നിയമം (സീനിയർ സിറ്റിസൺ ആക്ട് ) നിലവിൽ വന്നത്. മകനും മകളും പേരക്കുട്ടികളുമെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. മുതിർന്ന പൗരന്മാർക്ക് ആഹാരം, വസ്ത്രം, താമസസൗകര്യം, ചികിത്സ എന്നിവ ലഭ്യമായിരിക്കണം.
നൊന്തു പെറ്റവൃദ്ധ മാതാവിനെയും കഷ്ടപെട്ട പിതാവിനെയും അവരുടെ ജീവിതസായാഹ്നത്തിൽ ക്രൂരമായി ദേഹോപദ്രവമേൽപിച്ച് മക്കൾ ആട്ടിയകറ്റിയ കഥകൾ കേരളത്തിൽ പറഞ്ഞാൽ തീരില്ല. അതിൽ ഏറ്റവും ക്രൂരവും സങ്കടകരവുമായ ചില വാർത്തകൾ ഈയടുത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒരിക്കലും മറക്കാനാവാത്ത അത്തരം സംഭവങ്ങളിലൊന്നാണ് ഭവാനിയമ്മയുടെ അനുഭവവും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍