പൃഥ്വിരാജിനെ പുകഴ്ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും ആദ്യം അഭിമുഖം നൽകിയത് ഏഷ്യാനെറ്റിന്; മനോരമയിലും മാതൃഭൂമിയിലും കൈരളിയിലും പങ്കുവച്ചത് സിനിമാ വിശേഷങ്ങൾ; ഏഷ്യാനെറ്റിലെ പ്രമോ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ഇടപെടൽ ശക്തമായി; റിപ്പോർട്ടർ ടിവിയിൽ നടി സംസാരിച്ചില്ല: അതിരൂക്ഷ വിമർശനങ്ങൾ നിറഞ്ഞ അഭിമുഖം കാണിക്കരുതെന്ന് ഏഷ്യാനെറ്റിനോട് അഭ്യർത്ഥനയും: ഭാവനയുടെ തുറന്നുപറച്ചിലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന തുറന്നടിച്ചത് ചെന്ന് കൊണ്ടത് സൂപ്പർതാരങ്ങളിലേക്കാണ്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കാൻ നടിമാർക്ക് സ്വാതന്ത്ര്യമില്ല. ആക്രമിക്കപ്പെട്ട സംഭവത്തിൽ കുടുംബവും പൊതുസമുഹവും തനിക്കൊപ്പം നിന്നു. താൻ ഒറ്റയ്ക്കല്ല. മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേർത്തിരുന്നു. ഈ അഭിമുഖം നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഏഷ്യാനെറ്റായിരുന്നു. ഭാവന തുറന്നു പറയുന്നുവെന്ന തരത്തിൽ ഏഷ്യാനെറ്റ് പ്രെമോയും കൊടുത്തു. എന്നാൽ സിനിമാക്കാരെ വിമർശിക്കുന്ന അഭിമുഖം നൽകരുതെന്ന് ഏഷ്യാനെറ്റിനോട് നടി നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നു. ഇത് ചാനൽ അംഗീകരിക്കുകയും ചെയ്തു.
സിനിമയിലെ തെറ്റായ പ്രവണതയകളെ തുറന്നുകാട്ടുന്ന അഭിമുഖം ഭാവന ആദ്യം നൽകിയത് ഏഷ്യാനെറ്റിനായിരുന്നു. അതിരൂക്ഷ വിമർശനങ്ങൾ ചിലർക്ക് നേരെ ഉയർത്തുന്നതായിരുന്നു അത്. എന്നാൽ പ്രമോ എത്തിയപ്പോൾ ഇടപെടലുകളും സജീവമായി. ഏഷ്യാനെറ്റിനും മാതൃഭൂമിക്കും മനോരമയ്ക്കും കൈരളിക്കും ഭാവന അഭിമുഖം അനുവദിച്ചു. റിപ്പോർട്ടർ ടിവിക്കും നൽകാമെന്ന് ഏറ്റു. റിപ്പോർട്ടറിന്റെ അഭിമുഖം തുടങ്ങുമ്പോഴായിരുന്നു ഇടപെടൽ വന്നത്. ഇതോടെ അഭിമുഖത്തിൽ നിന്ന് പിന്മാറി. ഏറ്റവും വിർശനങ്ങൾ ഏഷ്യാനെറ്റുമായാണ് ഭാവന പങ്കുവച്ചത്. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ വിശദീകരിച്ച് ഏഷ്യാനെറ്റിനോട് അഭിമുഖം നൽകരുതെന്നും ആവശ്യപ്പെട്ടു. പൃഥ്വിരാജ് സിനിമായാ ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്.
മനോരമയും മാതൃഭൂമിയും കൈരളിയും ഭാവനയുടെ അഭിമുഖം കാട്ടി. എന്നാൽ നടി അഭ്യർത്ഥിച്ച സാഹചര്യത്തിൽ ടെലിവിഷൻ റേറ്റിങ് കൂട്ടാനാണെങ്കിൽ പോലും അഭിമുഖം നൽകേണ്ടതില്ലെന്ന് ഏഷ്യാനെറ്റ് തീരുമാനിക്കുകയായിരുന്നു. പ്രമോ നൽകിയതു കൊണ്ട് തന്നെ പ്രേക്ഷകരിൽ ഇത് തെറ്റിധാരണയുമുണ്ടാക്കി. അതുകൊണ്ട് വാർത്തയ്ക്കിടയിൽ നടിയുടെ നിർദ്ദേശ പ്രകാരമാണ് അഭിമുഖം നൽകാത്തതെന്ന വിശദീകരണം ഏഷ്യാനെറ്റ് നൽകുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയിൽ ടീമാണ് പ്രക്ഷേപണത്തിന് അര മണിക്കൂർ മുമ്പ് അഭിമുഖം കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. സിനിമയിലെ കള്ളമുഖങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഭാവനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്യുമെന്ന ഏഷ്യാനെറ്റിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. അതുകൊണ്ട് കൂടിയാണ് കൃത്യമായ വിശദീകരണത്തോടെ അഭിമുഖം നൽകാത്തതിൽ വിശദീകരണം നൽകിയതും.
സിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന അഭിപ്രായമാണ് ഭാവന ഇന്നലത്തെ അഭിമുഖത്തിൽ പ്രധാനമായും പങ്കുവച്ചത്. വിമൻ കളക്ടീവ് പോലുള്ള സംഘടനകൾ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന പറഞ്ഞു. പൃഥിരാജ് നല്ല സുഹൃത്താണ്. പൃഥിയോട് ബഹുമാനം മാത്രമാണെന്നും ഭാവന പറഞ്ഞു. പതിനഞ്ചാം വയസിൽ സിനിമയിൽ എത്തിയതാണ്. എല്ലാറ്റിനും പ്രേക്ഷകരോട് നന്ദിയുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന കൂട്ടിച്ചേർത്തു.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന പറഞ്ഞു. സിനിമാ മേഖലയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായിക അത്യാവശ്യമല്ല എന്നതാണ് പരമാർഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു. പൃഥ്വിരാജ് നല്ല സുഹൃത്താണ്. പൃഥ്വിയോട് ബഹുമാനം മാത്രമാണ്. വിവാഹം കഴിഞ്ഞാലും താൻ സിനിമയിൽ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാം വയസിൽ സിനിമയിൽ എത്തിയതാണ്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന പറഞ്ഞിരുന്നു.
സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികൾ വന്നപ്പോൾ താൻ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന വിശദീകരിച്ചു. 'തിരിച്ചടികൾ വന്നപ്പോൾ ഞാൻ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേർ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു', ഭാവന തുറന്നു പറയുന്നു. 'സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്മാരും രംഗത്ത് വന്നു. സൂപ്പർ സ്റ്റാർ പദവികളിൽ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയിൽ ഉണ്ടായി'.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.
ആദം ജോൺ താൻ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്കോട്ട്ലൻഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. ചിത്രീകരണം നടന്ന ദിവസങ്ങൾ തനിക്ക് ഒരുപാട് കാര്യങ്ങൾ തിരിച്ചുകിട്ടയ ഫീലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സ്കോട്ട്ലൻഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആദ്യം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അവിടെനിന്ന് തിരികെ പോരാ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിങിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തിൽ വാചാലയായിരുന്നു.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- വലിയ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നയാളാണ് പി.ടി. തോമസെന്ന് നടി ഭാവന
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ആറാം വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവന് ആശംസയുമായി ഭാവന
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍