സമരം ചെയ്ത നഴ്സിന്റെ ഭർത്താവിന്റെ ജോലി തെറിപ്പിച്ചു; മറ്റൊരാളുടെ പിതാവിന്റെജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി; വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഒരു നഴ്സ് വേണം എന്നിരിക്കെ നോക്കുന്നത് മൂന്ന് രോഗികളെ: ദേഹപരിശോധനയ്ക്കിടയിൽ അവഹേളനയും: നഴ്സുമാരോടുള്ള പകപോക്കലിൽ രോഗികളുടെ ജീവനും പണയം വെച്ച് ആശുപത്രി മാനേജ്മെന്റ്: കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനുഭവിക്കുന്നത് മറ്റൊരു ആശുപത്രിയിലും നേരിടാത്തത്ര ദുരിതങ്ങൾ
കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ വെളിപ്പെടുത്തൽ കേരളമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി മാറുന്ന നഴ്സുമാർ മാത്രമല്ല ഇവരോടുള്ള പക പോക്കലിൽ ഇവിടെ എത്തുന്ന രോഗികളുടെ ജീവിതവും പണയംവച്ചാണ് ഇവർ കളിക്കുന്നതെന്നും ഇവിടുത്തെ നഴ്സുമാർ പറയുന്നു. ഭാരത് ഹോസ്പിറ്റലിലെനഴ്സുമാരുടെ വെളിപ്പെടുത്തലാണ് ഇവിടെകൊടുക്കുന്നത്.
തൊഴിൽപീഡനം
ഭാരത് ഹോസ്പിറ്റലിലെ ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഒരു വെന്റിലേറ്റർ പേഷ്യന്റിന്റെ ഒപ്പം മറ്റു മൂന്നു രോഗികളെക്കൂടി നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വെന്റിലേറ്ററിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലെ രോഗികളെ കൊടുക്കാവൂ എന്നിരിക്കെയാണ് ഭാരത് ഹോസ്പിറ്റലിൽ ഇത്രയും വലിയ തൊഴിലാളി ചൂഷണം നടന്നു കൊണ്ടിരിക്കുന്നത്. ഇത് സ്റ്റാഫിനുമേൽ അധിക ജോലിഭാരം നൽകുന്ന സമ്മർദ്ദത്തോടൊപ്പം, രോഗികൾക്ക് ശരിയായ പരിചരണം നൽകാനും കഴിയുന്നില്ല. രോഗികൾ അവർ നൽകുന്ന പൈസയ്ക്ക് തുല്യമായ സേവനം ലഭിക്കുക എന്നത് രോഗികളുടെ അവകാശമാണ്. നഴ്സുമാരോടെന്ന പോലെ രോഗികളോടുമുള്ള കടുത്ത അവകാശ ലംഘനമാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മനസികപീഡനം
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരെക്കൊണ്ട് നിർബന്ധിച്ചു വെള്ളപേപ്പറിൽ ഒപ്പിടിച്ചു വാങ്ങിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. അതിനായി അവർ നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയും, ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. ഇതുപോലെ ഒപ്പിട്ടു കൊടുക്കേണ്ടി വന്നതിനാലാണ് ഇന്ന് പലരും ഇപ്പോൾ നടക്കുന്ന സമരത്തിൽ നിന്നും പിന്മാറിയത്. ഇതിനൊരു ഉദാഹരണമാണ്, അവിടെ ജോലി ചെയ്യുന്ന നഴ്സിനെക്കൊണ്ട്, അവിടെത്തന്നെ മറ്റൊരു വിഭാഗത്തിൽ ജോലി ചെയ്യുന്ന ആ നഴ്സിന്റെ പിതാവിന്റെ ജോലി ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി വെള്ളപേപ്പറിൽ ഒപ്പിട്ടു വാങ്ങി, സമരത്തിൽ നിന്നും പിന്തിരിപ്പിച്ചത്. കൂടാതെ ഭാരത് മാനേജ്മെന്റുകാർ അവരുടെ സ്വാധീനം ഉപയോഗിച്ച്, ജോസ്കോ ജൂവലറിയിൽ ജോലിചെയ്തിരുന്ന ഭാരതിലെ ഒരു നഴ്സിന്റെ ഭർത്താവിനെ ജോലി തെറുപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ ഇവർ നഴ്സിങ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
പ്രതികാരനടപടികൾ
യുഎൻഎയിൽ അണിചേർന്നു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവരുടെ പ്രവർത്തിപരിചയമുള്ള ഡിപ്പാർട്മെന്റുകളിൽ നിന്നും മാറ്റി, മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്ന പ്രതികാരനടപടികളാണ് ഭാരത് മാനേജ്മെന്റുകൾ കൈകൊണ്ടിട്ടുള്ളത്.. ഇതുമൂലം രോഗികളുടെ ജീവന് വരെ ഭീഷണി ആയേക്കാവുന്ന വെല്ലുവിളിയാണ് ഭാരത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കാരണം പ്രവർത്തിപരിചയം ഇല്ലാത്ത നഴ്സുമാരെയാണ് ഇവർക്ക് പകരം മാനേജ്മറ്റുകാർ അത്യാഹിതവിഭാഗങ്ങളിൽ പോലും നിയമിച്ചിട്ടുള്ളത്.. ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് നിങ്ങൾ പൊതുജനങ്ങൾ തന്നെയാണ്.
ഭാരത് ഹോസ്പിറ്റലിൽ നഴ്സിങ് സമരം തുടങ്ങിയ സമയത്ത് അതിനെ അടിച്ചമർത്താനായി മാനേജ്മെന്റ് പുതിയതായി എടുത്ത പ്രവർത്തിപരിചയം പോലുമില്ലാത്ത നഴ്സുമാർക്ക് നിലവിൽ 15000 രൂപയും മൂന്നുമാസം കഴിഞ്ഞ് 20000 രൂപയും നൽകാമെന്ന വാഗ്ദാനത്തിൽ ജൂനിയർ നഴ്സായിട്ടാണ് ഇപ്പോൾ എടുത്തിട്ടുള്ളത്.. എന്നാൽ ഇതിനിമുൻപ് ജോലിക്കു കയറിയ 3-4 വർഷം എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകൾ വെറും 6000 രൂപയ്ക്കു ട്രെയിനീ എന്ന പോസ്റ്റിൽ ആണ് അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.. ഇങ്ങനെയൊരു സാഹചര്യത്തിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ മാനസികാവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമല്ലോ..
ദേഹപരിശോധന
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാർ ജോലിക്കു കയറുന്നതിനു മുൻപും അതിനു ശേഷവും ദേഹപരിശോധനയ്ക്കു വിധേയരാവണം. സ്ത്രീകൾ ആയിട്ടുള്ളവർ തന്നെയാണ് ഇത് ചെയ്യുന്നതെങ്കിലും, പരിശോധിക്കുന്നവർ അതിനിടയിൽ നഴ്സുമാരുടെ ശരീരഭാഗങ്ങളെപ്പറ്റി പറ്റി പറഞ്ഞു അവഹേളിക്കാറുണ്ട് എന്നതാണ് സത്യം.. മറ്റൊന്നാണ് ബാഗ് പരിശോധന.. നൂറു രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ അത് അവരുടെ ബുക്കിൽ എഴുതി ഒപ്പിട്ടു കൊടുക്കണം..അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇത്രയധികം പരിശോധനകളും മറ്റും നടത്താൻ ഭാരത് ഹോസ്പിറ്റലിൽ ജോലിക്കു വരുന്ന നഴ്സുമാർ പാക്കിസ്ഥാനിൽ നിന്നും വന്നവരാണോ.. എയർപോർട്ടുകളിൽ പോലും ഇത്രയും വലിയ പരിശോധന കാണാത്തില്ലല്ലോ..
കാമറ വിവാദം
ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാ വിഭഗങ്ങളിൽ പെട്ടവർക്കും വസ്ത്രം മാറാൻ ബേസ്മെന്റിൽ തന്നെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.. ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നവർക്ക് അതിന്റെ അടുത്തായി ഒരു റൂമിലാണ് ഈ സൗകര്യം ഉള്ളത്.. ഈ റൂം ഒരു കർട്ടൻ ഉപയോഗിച്ച് രണ്ടായി തിരിച്ചിരിക്കുവാണ്.. ഒരു ഭാഗം നഴ്സുമാർക്ക് ഭക്ഷണം കഴിക്കാനും, മറുഭാഗം വസ്ത്രം മാറാനും..ഒരാൾപ്പൊക്കത്തിന് കുറച്ചു മുകളിൽ ആയിട്ട് മാത്രമേ ഈ കർട്ടണിന് ഉയരമുള്ളൂ.. കാമറ സ്ഥാപിച്ചിരിക്കുന്നത് ഭക്ഷണം കഴിക്കുന്ന ഭാഗത്താണെങ്കിൽ പോലും, കർട്ടൻ പൂർണ്ണമായും മറക്കാത്തതിനാൽ ഇപ്പുറം വസ്ത്രം മാറുന്ന ഭാഗവും ക്യാമെറയിൽ പതിയും.. ഇതുകൊണ്ട് തന്നെയാണ് നഴ്സുമാർ അവിടെ നിന്നും കാമറ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്..
സമരം തുടങ്ങിയ നാളുകളിൽ ഇതിനെ പറ്റി അന്വേഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ വരുന്നതിനുമുമ്പ് ഇവർ ഒരു തെളിവും കൂടാതെ ആ കാമറ അവിടെ നിന്നും ഊരിമാറ്റിയെങ്കിലും, അവിടെ അങ്ങനെ ഒരു കാമറ ഉണ്ടായിരുന്നുവെന്ന് ഭാരത് ഹോസ്പിറ്റലിലെത്തന്നെ മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ്, അന്വേഷിക്കാൻ വന്നവരോട് വെളിപ്പെടുത്തിയിരുന്നു.. മാത്രമല്ല രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവർ ആ കാമറ അവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്.. സ്റ്റാഫുകൾ ഭക്ഷണം കഴിക്കുന്നതും, അധികസമയം റെസ്റ്റ് എടുക്കുന്നുണ്ടോ എന്ന് മാത്രം അറിയാനായിരുന്നെങ്കിൽ, പിന്നെയെന്തിനാണ് ഇവർ പരിശോധിക്കാൻ ആളുകൾ വരുന്നതിനുമുമ്പ് ഈ കാമറ അവിടെനിന്നും ഊരിമാറ്റിയത്.. ഇവിടെയാണ് ഭാരത് മാനേജ്മെന്റിന്റെ ഉദ്ദേശശുദ്ധിയെ നഴ്സുമാർ ചോദ്യം ചെയ്യുന്നത്..
കരിങ്കാലികൾ
ഭാരത് ഹോസ്പിറ്റലിലെ കരിങ്കാലികളിൽ പ്രമുഖയാണ് അവിടത്തെ നഴ്സിങ് സൂപ്രണ്ട് ആയിട്ടുള്ള മിനി എന്ന കാര്യം എല്ലാവര്ക്കും അറിയാം.. മാനേജ്മെന്റുകൾക്ക് വേണ്ടി സ്വന്തം വർഗത്തിൽപ്പെട്ട ഒരു നഴ്സിനെ തല്ലുകയും, നഴ്സുമാരുടെ ശക്തമായ പ്രക്ഷോപത്തിന് മുൻപിൽ മുട്ടുകുത്തി മാപ്പു പറയുകയും ചെയ്തുവെങ്കിലും, ഇപ്പോഴും അവർ തന്റെ യജമാനസ്നേഹം കളയാത്തൊരു വാലാണ്.
Stories you may Like
- ഇരട്ടപ്പാത വന്നിട്ടും കോട്ടയം വഴിയുള്ള യാത്രാദുരിതത്തിന് മാറ്റമില്ല
- പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം: ചികിത്സാ പിഴവെന്ന് കുടുംബം
- ജെയ്ക് സി തോമസിന് 2.06 കോടിയുടെ സ്വത്ത്
- മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന്
- കോട്ടയം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയത് പെണ്ണ് കേസിൽ പെട്ട്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍