കുഞ്ഞുങ്ങളല്ലേ... അവർക്കിതൊക്കെ മനസ്സിലാവുന്ന പ്രായമാണോ? പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാലുടൻ അവർ ഓടിയെത്തി പോകരുതേ മാഷേയെന്ന് കേഴും; കുറച്ചുനാൾ കൂടി സ്കൂളിലുണ്ടാകുമെന്ന് അവരെ ആശ്വസിപ്പിക്കും; കരഞ്ഞുകാലുപിടിച്ച് കുട്ടികൾ തടഞ്ഞ ഭഗവാൻ മാഷിന്റെ സ്ഥലംമാറ്റം അടുത്ത മാസം നടപ്പാക്കുമ്പോൾ എങ്ങനെ യാത്രപറയുമെന്ന് അറിയാതെ തമിഴ്നാട്ടിലെ 'മാണിക്യകല്ല്'
മറുനാടൻ മലയാളി ബ്യൂറോ
തിരുവള്ളൂർ: ഭഗവാൻ മാഷിനെ ആരുമറന്നാലും വെളിയകരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മറക്കില്ല. മാഷിനെ കഴിഞ്ഞ മാസം സ്ഥലം മാറ്റിയപ്പോൾ കുട്ടികൾ കരഞ്ഞുവിളിച്ച് തടഞ്ഞത് ഓർമയില്ലേ? ദേശീയ മാധ്യമങ്ങളിലും സംഭവം വാർത്തയായി. ജൂൺ 21 നായിരുന്നു ആ സംഭവം. സ്നേഹം കൊണ്ടൊരു മതിൽ തീർത്ത് കുട്ടികൾ തടഞ്ഞ ഭഗവാൻ മാഷ് ആകെ ധർമസങ്കടത്തിലാണ്. സ്ഥലംമാറ്റ ഉത്തരവ് തൽക്കാലം അധികൃതർ തടഞ്ഞെങ്കിലും സർക്കാർ ഉത്തരവ് അനുസരിച്ചല്ലേ മതിയാവൂ.
വേർപാട് അനിവാര്യമെന്ന കാര്യം കുട്ടികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് മാഷ്. സെപ്റ്റംബറില അർദ്ധവാർഷിക പരീക്ഷയ്ക്ക് ശേഷം അടുത്തുള്ള തിരുട്ടാണി് അരുങ്കുളം സ്കൂളിലേക്ക് മാറണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തിരുട്ടാണി സ്കൂളിലെ കുട്ടികൾക്കും തന്റെ സഹായം ആവശ്യമാണെന്ന കാര്യം കുട്ടികളെ പറഞ്ഞുമനസ്സിലാക്കുകയാണ് മാഷ്. എന്നാൽ, കുഞ്ഞുങ്ങളല്ലേ. അവർക്കിതെങ്ങനെ മനസ്സിലാകാനാണ്? അവരെ സംബന്ധിച്ചിടത്തോളം വേർപാട് അതീവദുഃഖകരമാണ്. സ്ഥലംമാറ്റം സംബന്ധിച്ച എന്തെങ്കിലും വാർത്ത വന്നാലുടൻ കുട്ടികൾ ഓടിയെത്തും. അപ്പോൾ ഞാനവരെ ആശ്വസിപ്പിക്കും. കുറച്ചുനാൾ കൂടി ഞാൻ ഇവിടെയുണ്ടാകുമെന്ന്. ഏതായാലും സെപ്റ്റംബറിൽ പരീക്ഷകൾക്ക് ശേഷം ഭഗവാൻ മാഷിന് സ്കൂൾ മാറേണ്ടി വരും.
ജില്ലാ അധികൃതർ ഇതുവരെ ഭഗവാൻ മാഷിനെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും ശമ്പളം ഇപ്പോൾ വരുന്നത് അറുങ്കുളം സ്കൂളിൽ നിന്നാണ്. ജൂൺ 21 വെ സംഭവം ഇപ്പോഴും മാഷിന്റെ മനസ്സിൽ വലിയൊരു മുറിപ്പാടുപോലെയാണ്. കുട്ടികൾ കരഞ്ഞുകാലുപിടിച്ച സംഭവം മാഷിനെ വല്ലാതെ ഉലച്ചു. ഭഗവാൻ മാഷിന്റെ സ്ഥലംമാറ്റം മാത്രമായി റദ്ദാക്കിയാൽ അത് തെറ്റായ കീഴ് വഴക്കമാകുമെന്നതുകൊണ്ട് തന്നെ അധികൃതർക്ക് ഇളവ് നൽകാനും കഴിയില്ല.
പൃഥ്വിരാജ് അഭിനയിച്ച് മലയാളത്തിലെ പ്രേക്ഷകഹൃദയം നേടിയ മലയാള സിനിമ 'മാണിക്യക്കല്ലിലെ' വിനയചന്ദ്രൻ മാഷിനെ ഉപമിക്കുന്ന വിധമാണ് ഭാഗവാൻ മാഷിന്റെ ജീവിതം. ഇരുളടഞ്ഞ ഒരു സ്കൂളിനെ പ്രകാശഭരിതമാക്കിയ വ്യക്തി. ഒരുപാട് കുട്ടികളുടെ ജീവിതത്തിന് അർഥം പകർന്ന വ്യക്തിത്വം എന്നിവയെല്ലാം ഈ അദ്ധ്യാപകന്റെ ഗുണങ്ങളാണ്. 1980 ൽ ആരംഭിച്ച സ്കൂളിലെ കുട്ടികൾ ഇതുവരെ പറയത്തവിധത്തിലുള്ള സ്ഥാനങ്ങളിലൊന്നും എത്തിച്ചേർന്നിട്ടില്ല. ആ സാഹചര്യമല്ല വീടുകളിൽ ഉണ്ടായിരുന്നത് എന്നത് തന്നെയാണ് പ്രധാന കാരണം.
തമിഴ്നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന പല തരത്തിലുള്ള വിവേചനത്തിന്റേയും അറിവില്ലായ്മകളുടേയും നടുവിലേക്കാണ് 2014-ൽ ആണ് ഭഗവാൻ അദ്യാപകനായി എത്തുന്നത്. ഒരു ഘട്ടത്തിൽ നാനൂറ്റി അൻപതിലധികം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഭഗവാൻ മാഷ് അദ്ധ്യാപകനായി എത്തുമ്പോൾ 265 കുട്ടികൾ മാത്രം. അതിലും ഏറിയ പങ്ക് പത്താം ക്ലാസിലാണ്. അടുത്ത വർഷം സ്കൂൾ കൂടുതൽ പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. മുൻപുള്ള വർഷം കുട്ടികളുടെ എണ്ണം 282 ആയിരുന്നു. അതിനു മുന്നത്തെ വർഷത്തേക്കാൾ കുറവ്. തമിഴ്നാട്ടിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 30:1 ആണ്. കുട്ടികൾ കുറഞ്ഞതുകൊണ്ടാണ് ജി.ഭഗവാൻ എന്ന പ്രിയപ്പെട്ട അദ്ധ്യാപകന് സ്ഥലം മാറി പോകേണ്ടിവന്നതെന്നും ചുരുക്കം.
വെളിയകരം സ്കൂളിൽ ഇംഗ്ലീഷ് അദ്യാപകനായി വന്നിരുന്ന 24കാരനായ ഭഗവാൻ മാഷ് പാഠപുസ്തകങ്ങളെ ചാങ്ങാതിമാരായി കാണാൻ കുട്ടികളെ പ്രേരിപ്പിച്ചു. പാഠ പുസ്കത്തിന് പുറത്തേക്കുള്ള ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാഭ്യാസം പത്താം ക്ലാസുവരെ കൊണ്ടു നടക്കേണ്ട വെറും ചടങ്ങു മാത്രമായിക്കണ്ടിരുന്ന സാധാരണക്കാരായ കുട്ടികളുടെ മനസ്സിൽ പ്രതീക്ഷകളുടെ പുതിയ ലോകത്തെ വരച്ചിട്ടു. അവരുടെ രക്ഷിതാക്കൾക്ക് ഊർജ്ജം പകർന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സഹപ്രവർത്തരുമെല്ലാമായി നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു. അതിന്റെ ഫലം കണ്ടു.
ഭഗവാന്മാഷിനെ പോലെ വിദ്യാർത്ഥി സ്നേഹത്തിന്റെ മധുരവും സ്വാദും ഇത്രയേറെയറിഞ്ഞ ഒരധ്യാപകൻ ഒരു പക്ഷെ മറ്റൊരാളുണ്ടാവില്ല. ഭഗവാന്മാഷിനെയല്ലാതെ മറ്റൊരധ്യാപകനെ തമിഴ്നാട്ടിലെ വെളിയകരം സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് പെട്ടന്നുള്ള അദ്ദേഹത്തിന്റെ സ്ഥലം മാറ്റ ഉത്തരവ് കുട്ടികളേയും സഹപ്രവർത്തകരേയും അത്രയധികം വേദനിപ്പിച്ചത്.
സ്ഥലം മാറി പോവുമ്പോൾ അദ്ധ്യാപകനെ കെട്ടിപ്പിടിച്ച്, സമരം ചെയ്ത് സ്ഥലം മാറ്റം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് സാധിച്ചതും. വിദ്യാർത്ഥി പ്രതിഷേധം ഉയർന്നതോടെ അദ്ധ്യാപകന്റെ സ്ഥലമാറ്റ ഉത്തരവ് എം എൽ എ ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒന്നു രണ്ട് ദിവസത്തിനുള്ളിൽ രാജ്യമെമ്പാടുമാണ് ഭഗവാൻ മാഷിന്റെ സ്ഥലം മാറ്റത്തെക്കുറിച്ചും വെളിയകരം സ്കൂളിനെക്കുറിച്ചും ചർച്ച ചെയ്തത്. കാരണം വെളികരം സ്കൂളുകാർക്ക് ഭഗവാൻ മാഷ് വെറും അദ്ധ്യാപകൻ മാത്രമായിരുന്നില്ല, അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായിരുന്നു.
നിസ്വാർഥസേവനവുമായി ഈ അദ്ധ്യാപകൻ വന്നതോടെ 2014 ൽ സ്കൂളിലെ പത്താംക്ലാസ് വിജയശതമാനം 86 ശതമാനമായിരുന്നു. ഇംഗ്ലീഷിൽ 89 ശതമാനം. 2015 ൽ സ്കൂൾ 93 ശതമാനം വിജയം നേടിയപ്പോൾ പരീക്ഷയെഴുതിയ മുഴുവൻപേരും ഇംഗ്ലീഷിൽ വിജയിച്ചു. 2016 ൽ സ്കൂളിൽ 89 ശതമാനം വിജയം, ഇംഗ്ലീഷിന് 93 ശതമാനം. ഈ വർഷം സ്കൂൾ 82 ശതമാനം വിജയം നേടി. എന്നാൽ ഭഗവാൻ ഇംഗ്ലീഷ് പഠിപ്പിച്ച മുഴുവൻ കുട്ടികളും വിജയിച്ചു 100 ശതമാനം വിജയം. ങ്ങനെ അഭിമാനം പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത അടിസ്ഥാന വർഗത്തിന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകൻ എത്തിയപ്പോൾ അയാൾ ഹീറോ ആയി. ഒരേ സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും.
ഇതിനിടയിൽ സ്കൂളിൽ മറ്റൊരു പ്രധാനപ്പെട്ട മാറ്റവുമുണ്ടായി. പുതിയ ഹെഡ്മാസ്റ്റർ വന്നു. ഗ്രാമത്തിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് വിദ്യഭ്യാസ വകുപ്പിനെ അറിയിച്ച് സ്വമേധയാ എത്തിയ എ. അരവിന്ദൻ. പി.ടി.എ യോഗം വിളിക്കുമ്പോൾ മിക്ക രക്ഷിതാക്കളും വയലിൽ പണിയെടുക്കുകയായിരിക്കും. അതുകൊണ്ട് അവരെയെല്ലാം വീടുകളിൽ പോയിക്കണ്ട്, കുട്ടികളുടെ ഭാവിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം സംസാരിച്ച് അവർ ബോധ്യപ്പെടുത്തി. വെളിയകരം വിട്ട് ഇതുവരേ പുറത്തു പോയിട്ടില്ലാത്ത കുട്ടികളേയും കൂട്ടി ചെന്നൈ നഗരം ചുറ്റി, ശ്രീഹരിക്കോട്ട കാണിച്ച് കൊടുത്ത്, പ്ലാനറ്റോറിയത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് പകർന്നു. അന്ന് വരെ പരിചയമില്ലായിരുന്ന മത്സര പരീക്ഷകൾ എഴുതിച്ചു. സ്കൂളിൽ നാടകങ്ങൾ അരങ്ങിലേറി, പുസ്തകങ്ങൾ വായിക്കാൻ സംവിധാനമൊരുക്കി, സ്കൂളിന്റെ വാർഷികാഘോഷം കേമമാക്കി നടത്തി. സർക്കാർ സ്കൂളിനെ ജനകീയമാക്കാൻ ഈ അദ്ധ്യാപകൻ സാധിച്ചു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അവർ രാത്രികാല ക്ലാസുകളും നടത്തി. രാത്രി എട്ടു മണിവരെ. അവർക്ക് പരീക്ഷാ സഹായിയും ഭക്ഷണവും നൽകി. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിലുള്ളവർക്ക് അത്ര അതിശയോക്തി കാണില്ല. കാരണം കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ ഇത് സർവ്വ സാധാരണമാണല്ലൊ. പക്ഷേ തമിഴ്നാട്ടിൽ അങ്ങനെയല്ല. ഭൂരിഭാഗം അദ്ധ്യാപകർക്കും സർക്കാരിനുമൊന്നും ഇത്തരം കാര്യങ്ങളിൽ വലിയ താൽപര്യമൊന്നുമില്ല. അതുകൊണ്ടുകൂടിയാണ് വെളിയകരം സ്കൂൾ വ്യത്യസ്തമായത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്