തൊടുപുഴയിൽ ബുക്ക് ചെയ്താൽ ടോക്കൺ കിട്ടുക ചെറുതോണിയിൽ; എരുമേലിക്കാർക്ക് പൊൻകുന്നത്തും പൊൻകുന്നത്തുകാർക്ക് എരുമേലിയും; വിദേശത്തു നിന്നും മൊബൈൽ വാങ്ങിയവർ ഇന്ത്യക്കാരല്ലെന്ന് ബെവ്ക്യൂ; ഒരുമിച്ചു ബുക്കിങ് എത്തിയാൽ തകരാറാകും; ആപ്പ് തകരാറിലായതോടെ ബാറുകളിൽ പോയി ബ്ലാക്കിൽ സാധനം സംഘടിപ്പിക്കുന്നവരും നിരവധി; ചൊവ്വാഴ്ച്ചയോടെ എല്ലാം ശരിയാകുമെന്ന് ഫെയർകോഡ് അധികൃതർ; അടിമുടി തകരാറുകളാണെങ്കിലും ഗൂഗിൾ പ്ലേയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ബെവ് ക്യൂ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് കേരളത്തിലെ മദ്യപരെ ശരിക്കും വട്ടംചുറ്റിക്കുകയാണ്. മിക്കവരുടെയും മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത ആവസ്ഥയാണ് നിലവിലുള്ളത്. ഇടക്കിടെ ബുക്കിങ് സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്. അതുസമയം കൂടുതൽ ബുക്കിങ് വന്നാൽസ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് മാത്രമാല്ല, പിൻകോഡ് വച്ചാണ് ബുക്കിങ് സ്വീകരിക്കുന്നതെങ്കിലും പലർക്കും വളരെ അകലെയാണ് ടോക്കൺ കിട്ടുന്നതും. തൊടുപുഴയിൽ ബുക്കു ചെയ്താല്‍ ചെറുതോണിയിൽ പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. എരുമേലിയിൽ ഇന്നലെ മദ്യം ബുക്ക് ചെയ്തവർക്ക് കിട്ടിയത് പൊൻകുന്നത്താണ്. ഇങ്ങനെ ബെവ്ക്യൂ ആപ്പിൽ അടിമുടി തകരാറാണ് സംഭവിച്ചിരിക്കുന്നത്.
ഇന്നലെ ഒളിഞ്ഞും തെളിഞ്ഞുമാണ് ബുക്കിങ് സ്വീകരിച്ച് ടോക്കൺ നൽകിയത്. 4.5 ലക്ഷം പേർക്ക് ടോക്കൺ നൽകിയെന്നാണ് വാദം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ബുക്കിങ് ആരംഭിക്കുന്ന സമയം മുൻകൂട്ടി പ്രഖ്യാപിക്കുമെങ്കിലും ആ സമയത്ത് ആപ്പ് പ്രവർത്തിക്കില്ല. തിരക്കുകാരണം ആപ്പ് തകരാറിലാകുന്നത് തടയാനാണ് ഈ ഒളിച്ചുകളി. ബുക്കിങ് തുടങ്ങുന്ന സമയം നേരത്തേ അറിയിച്ചാൽ ലക്ഷക്കണക്കിനുപേർ ഒരുമിച്ച് ബുക്ക് ചെയ്യാൻ ശ്രമിക്കും. അത് താങ്ങാനുള്ള ശേഷി ആപ്പിനില്ല. ഞായർ സമ്പൂർണ ലോക്ഡൗണും തിങ്കളാഴ്ച ൈഡ്ര ഡേയും ആയതിനാൽ ഈ ദിവസങ്ങളിൽ മദ്യവിൽപ്പന ഉണ്ടായിരിക്കില്ല. ശനിയാഴ്ചകൂടി തരണംചെയ്താൽ ആപ്പിന്റെ തകരാറുകൾ പരിഹരിക്കാൻ രണ്ടുദിവസം കിട്ടും. ഇതിനുള്ള ശ്രമത്തിലാണ് ഫെയർകോഡ് കമ്പനി.
ബാറിലും ബിവറേജസിലും ഒരുപോലെ ബുക്കിങ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുമ്പോഴും തിരക്ക് ബാറിൽത്തന്നെ. ബാറിൽനിന്ന് മദ്യം കിട്ടും. ഭൂരിഭാഗം ബാറുകളിലും ടോക്കണില്ലാതെ മദ്യം നൽകുന്നതായി എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ, നടപടി സ്വീകരിച്ചിട്ടില്ല. ബാറുകൾക്ക് ടോക്കൺ പട്ടിക ശനിയാഴ്ച മുതൽ ബിവറേജസ് ആസ്ഥാനത്തുനിന്ന് ഇ-മെയിലിൽ നൽകി. ടോക്കണുകൾ സ്കാൻ ചെയ്യാനുള്ള മൊബൈൽ ആപ്പ് സജ്ജമാകാത്തതിനെ തുടർന്നാണ് പുതിയ സംവിധാനം നടപ്പാക്കിയത്. മദ്യം വാങ്ങാനെത്തുന്നവർ കാണിക്കുന്ന ടോക്കൺ ഈ പട്ടികയുമായി ഒത്തുനോക്കി മദ്യം നൽകാനാണു നിർദ്ദേശം. ഇതു ചെയ്യേണ്ടത് ബാർ ജീവനക്കാരാണ്. ടോക്കണില്ലാത്തവർക്കും പല ബാറുകളിലും മദ്യം നൽകുന്നുണ്ട്. ഇതു കണ്ടെത്താനുള്ള സാധ്യത വിരളമാണ്.
ബാറുകളിലെ മദ്യശേഖരത്തെക്കുറിച്ച് എക്സൈസിന് യാതൊരു തിട്ടവുമില്ല. മദ്യം പുറത്തെത്തും. ടോക്കണില്ലാതെ വിൽക്കപ്പെടും. ബാർ ജീവനക്കാരെ ഉപയോഗിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ബാറുകളുമുണ്ട്. ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് മദ്യവിൽപ്പന അനുവദിച്ചിട്ടുള്ളത്. എന്നാൽ, പല ബാറുകളിലും അതിനുശേഷവും കച്ചവടം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി 10 മുതൽ 35 വരെ ശതമാനം മദ്യത്തിന്റെമേൽ നികുതി കൂട്ടിയിരുന്നു. ബാറുകളിൽ വിൽപ്പനയ്ക്കുള്ള മദ്യത്തിൽ പഴയ ലേബലാണ് പതിച്ചിട്ടുള്ളത്. പുതിയ നികുതിഘടന പ്രാബല്യത്തിൽ വരുമ്പോൾ ഇതിനെക്കാൾ വില ഉയരും. ലേബലിനെക്കാൾ വിലകൂട്ടി വാങ്ങി എന്നാരോപിച്ച് പല സ്ഥലത്തും തർക്കമുണ്ടായിരുന്നു.
നൽകിയ ടോക്കണെ ചൊല്ലിയും തകരാറുകളുടെ ബഹളമായിരുന്നു. പരിശോധിച്ചുറപ്പിക്കാനുള്ള ക്യുആർ കോഡ് സ്കാനിങ് സംവിധാനം മൂന്നാം ദിവസവും മദ്യശാലകൾക്കു നൽകാൻ കഴിയാതെ വന്നതോടെ ടോക്കൺ എടുത്തവരുടെ ലിസ്റ്റ് കടകൾക്ക് അയച്ചുകൊടുത്തു താൽക്കാലിക പരിഹാരം കണ്ടു. മദ്യം വാങ്ങാനെത്തുന്നവർ ലിസ്റ്റിലുണ്ടോയെന്നു പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം. തൊട്ടടുത്ത് മദ്യശാലയുണ്ടായിട്ടും കിലോമീറ്ററുകൾക്കപ്പുറത്തുള്ള കടകളിൽ ടോക്കൺ ലഭിക്കുന്നുവെന്ന പരാതി ശരിവച്ച് ഫെയർകോഡ് കമ്പനി. ആപ്പിന്റെ തുടക്കത്തിൽ പിൻകോഡിനടുത്തുള്ള കടയാണു തിരഞ്ഞിരുന്നതെങ്കിൽ ഇപ്പോഴതിന്റെ വ്യാപ്തി 20 കിലോമീറ്ററാക്കി വർധിപ്പിച്ചു. ചില കടകളിൽ ആവശ്യത്തിനു ടോക്കൺ ലഭിക്കാത്തതുകൊണ്ടാണ് ഈ നീക്കമെന്നാണ് വിശദീകരണം.
ദൂരം വർധിക്കുന്നതിനാൽ ടോക്കൺ എടുത്ത പലരും മദ്യം വാങ്ങാനെത്തുന്നില്ല. ഏകദേശം 400 ടോക്കണാണ് ഒരു ഔട്ലെറ്റിലേക്കു നൽകുന്നത്. എന്നാൽ തകരാർ മൂലം 2 ബാറുകളിൽ 800 ടോക്കൺ വന്നതായി സൂചനയുണ്ട്. ഒരു മണിക്കൂറിൽ 50 ടോക്കണുകളാണ് ഒരു മദ്യശാലയിൽ രജിസ്റ്റർ ആകുന്നത്. ടോക്കൺ എടുക്കാനുള്ള സമയക്രമം പല തരത്തിൽ മാറ്റുന്നത് ലോഡ് ക്രമീകരിക്കാനാണെന്നാണ് കമ്പനിയുടെ വാദം. സംസ്ഥാനത്തെ പ്രതിരോധ സേനയുടെ കന്റീനുകളിൽ ഇന്നലെ മുതൽ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും കന്റീനുകൾ തുറന്നില്ല. മദ്യവിൽപന പുനരാരംഭിക്കുന്ന ചൊവ്വാഴ്ചയേ ഇനി ഇവ പ്രവർത്തിക്കൂ.
അതേസമയം തല്ലിപ്പൊളി ആപ്പാണെങ്കിലും ഗൂഗിൾ ഇൻഡക്സ് ചെയ്തതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ ട്രെൻഡിങ്ങിലെത്തി. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബെവ് ക്യു ഇടം പിടിച്ചത്. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ബെവ് ക്യൂ. മൂന്ന് ദിവസം മുമ്പ് ഗൂഗിൾ പ്ലേയിൽ ലോഞ്ച് ചെയ്ത ആപ്പ് ഇന്നാണ് ഗൂഗിൾ ഇൻഡെക്സ് ചെയ്തത്. ഇതേതുടർന്ന് ബെവ് ക്യൂ എന്ന് തിരയുമ്പോൾ ആപ്പ് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. നേരത്തേ, ആപ്പിന്റെ ഗ്ലൂഗിൾ പ്ലേ ലിങ്കോ എപികെയോ ഉണ്ടെങ്കിലേ ഡൗൺലോഡ് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ.
തുടക്കത്തിൽ ഏറെ വിമർശനം നേരിട്ടുവെങ്കിലും മലയാളികൾ ബെവ് ക്യൂവിനെ ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് പ്ലേ സ്റ്റോറിലെ ട്രെൻഡിങ്. കേരളത്തിൽ മദ്യവിതരണത്തിനുള്ള ടോക്കൺ നൽകുന്നതിനുള്ള ഏക ആപ്പാണ് ബെവ് ക്യൂ. ഗൂഗിൾ പ്ലേയിൽ നിന്നും ഇതുവരെ ആപ്പ് 14 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തുവെന്ന് നേരത്തെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അധികൃതർ പറഞ്ഞിരുന്നു. ആപ്പ് വഴിയും എസ് എം എസ് സൗകര്യത്തിലൂടെയും 27 ലക്ഷം പേരാണ് ടോക്കൺ എടുക്കുന്നതിനായി ബെവ് ക്യൂ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ്-19 നിർവ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾ വഴിയും ബാറുകളിൽ നിന്നും മദ്യ വിതരണം നടത്തുന്നതിന് സർക്കാർ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ ആപ്പാണ് ബെവ് ക്യൂ. ധാരാളം പേർ ഒരേ സമയം ആപ്പ് ഡൗൺലോഡ് ചെയ്ത് ടോക്കൺ എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി അടങ്ങിയ എസ് എം എസ് അയക്കുന്നതിൽ വന്ന പാളിച്ചയാണ് ഉപഭോക്താവിന് ടോക്കൺ ജനറേറ്റ് ചെയ്യാൻ കഴിയാതെ പോയത്. ബൾക്ക് എസ് എം എസ് സേവന ദാതാവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഫെയർകോഡ് ടെക്നോളജീസ് വിശദീകരിച്ചിരുന്നു. എന്നാൽ വൻതോതിൽ ആളുകൾ ആപ്പിലേക്ക് എത്തുമെന്ന് തിരിച്ചറിഞ്ഞിട്ടും അത് കൈകാര്യം ചെയ്യാൻ കഴിയുംവിധമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചില്ലെന്ന ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍