പാലാരിവട്ടം പാലത്തിന്റെ പണി എപ്പോൾ തീരുമെന്ന് മറ്റുള്ളവരുടെ അണ്ടർവെയർ നോക്കി നടക്കുന്ന മന്ത്രിക്ക് പറയാൻ സാധിക്കുമോ? വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലം പണി തുടങ്ങിയിട്ട് ഇതുവരെ പകുതി ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല; പാലാരിവട്ടത്തെ പഞ്ചവടിപാലം നിർമ്മിച്ചതു പോലെ ഈ പാലങ്ങളും ചുണ്ണാമ്പ് കൊണ്ട് നിർമ്മിക്കാൻ അനുവദിക്കരുത്; എത്ര സിമന്റ് ഇടുന്നു, എത്ര കമ്പി ഉപയോഗിക്കുന്നു എന്ന് നികുതിപ്പണം കൊടുക്കുന്നവർ പ്രതികരിക്കണം: ബെന്നി ജോസഫ് ജനപക്ഷം പ്രതികരിക്കുന്നു
ആർ പീയൂഷ്
കൊച്ചി: ദേശീയപാതയിൽ വൈറ്റിലയിലും കുണ്ടന്നൂരിലും സർക്കാർ പണിതുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതുമൂലം വളരെ വലിയ ദുരിതത്തിലാണ് യാത്രക്കാർ. കാരണം ദേശീയ പാത അടച്ചിട്ട് സർവ്വീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ദിനം പ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതിനാൽ ഈ സർവ്വീസ് റോഡുകൾ പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. അതിനാൽ തന്നെ വാഹന യാത്രക്കാർ ഏറെ ദുരിതത്തിലുമാണ്. ഈ പാലങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ഒച്ചിഴയുന്ന വേഗത്തിലായതിനാൽ ഇനി എത്ര കാലം കൂടി കാത്തിരിക്കണമെന്ന് ഒരു നിശ്ചയവുമില്ല. ഇത്തരത്തിൽ ജനങ്ങളെ ദ്രോഹിക്കുന്നതിനെതിരെ ശബ്ദമുയർത്തുകയാണ് ബെന്നി ജോസഫ് ജനപക്ഷം.
കേരളാ റോഡ്സ് ആൻഡ് ബ്രിഡ്ജസ് നിർമ്മിക്കുന്ന ഈ രണ്ട പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് തീരും എന്ന് ഒരു ബോർഡ് എഴുതി വയ്ക്കാൻ ധൈര്യമുണ്ടോ പൊതു മരാമത്ത് മന്ത്രി എന്ന് ചോദിക്കുകയാണ് ബെന്നി. കഴിഞ്ഞ ദിവസം മന്ത്രി സുധാകരൻ 18 മാസങ്ങൾ കൊണ്ട് പാലം പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ കാലയളവിൽ പാലം പണി പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് ബെന്നിയുടെ വാദം. കാരണം, നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്താൻ വേണ്ട ജോലിക്കാർ ഇല്ല എന്നതു കൊണ്ടു തന്നെയാണ്. ദേശീയ പാതയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള പാലംപണിയെ പറ്റി ബെന്നി ജോസഫ് പറയുന്നത് ഇങ്ങനെ:
രണ്ടാഴ്ചക്കു മുൻപ് പാലാരിവട്ടം പാലം പണിത് രണ്ടുവർഷത്തിനകം അതിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ദുരിതമാണ് നിങ്ങളുടെ മുമ്പിൽ ഞാൻ പറയുന്നത്. ദേശീയപാതയിൽ വൈറ്റിലയിലും കുണ്ടന്നൂരിലും രണ്ട് മേൽപ്പാലങ്ങൾ പണിയാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതുവരെ പകുതി ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ അണ്ടർവെയർ നോക്കി നടക്കുന്ന മന്ത്രിക്ക് പറയാൻ സാധിക്കുമോ എന്ന് തീരും എന്ന്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ കേരളം ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങളെല്ലാം തന്നെ രാജ്യങ്ങളിലെല്ലാം തന്നെ ഇങ്ങനെ ഒരു പാലം പണിയാൻ ഒരു വർഷം മതി. എന്നാൽ ഇവിടുത്തെ ജനങ്ങൾക്കറിയാം നമ്മൾ എന്നും വികസനത്തിൽ പിന്നോട്ടാണെന്ന്. കാരണം ഒരു പദ്ധതിയും സമയബന്ധിതമായി തീർക്കാറില്ല.
പാലം നിർമ്മാണം തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അൽപമെങ്കിലും ജനങ്ങളോട് സ്നേഹമുണ്ടെങ്കിൽ ഒരു കൗണ്ട് ഡൗൺ ബോർഡ് വെക്കാൻ പറ്റുമോ? എത്ര നാളു കൊണ്ട് പാലം പണി തീരുമെന്ന്. മന്ത്രി പറഞ്ഞു മാസങ്ങൾ കൊണ്ട് ഇത് തീർക്കുമെന്ന്. തീരുന്ന ദിവസം ഏതെന്ന് കാണിച്ച് ഒരു ഫോട്ടോ പ്രദർശിപ്പിക്കണം. പറഞ്ഞ ദിവസം കഴിഞ്ഞ് വീണ്ടും കാലം നീണ്ടു പോവുകയാണെങ്കിൽ നിങ്ങൾ ജനങ്ങളെ മൂഞ്ചിച്ചു അല്ലെങ്കിൽ വഞ്ചിച്ചു. ജനങ്ങളെ വോട്ടർമാരെ പറ്റിച്ചു എന്ന് പറഞ്ഞു ഒരു ബോർഡ് ഞങ്ങൾ വയ്ക്കും. വ്യവസായ നഗരമായ കൊച്ചിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനം പോകുന്ന സ്ഥലത്താണ് ഈ റോഡ് തടസപ്പെടുത്തി നിർമ്മാണം വലിച്ചിഴക്കുന്നത്. അതു മാത്രമല്ല ഒരേ സമയം തന്നെ രണ്ട് പാലം പണിയുന്നതിലും ദുരൂഹതയുണ്ട്.
പാലം പണി നടക്കുന്ന സ്ഥലത്ത് നോക്കിയാൽ മൂന്നും രണ്ട് അഞ്ച് ബംഗാളികളെ കാണാം. എന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് പണിയാനെത്തുന്നത് പത്തുപേരാണ്. അപ്പോഴാണ് ഇത്രയും വലിയ പാലം പണിയാൻ അഞ്ചുപേർ. നാണമില്ലേ ഭരണകർത്താക്കളെ ജനങ്ങളെ ഇങ്ങനെ കളിപ്പിക്കാൻ. ഇതിനെതിരെ പ്രതികരിക്കാൻ ഇറങ്ങുന്ന ഓരോരുത്തരെയും അൻപത്തി ഒന്നും അൻപത്തി ആറും വെട്ടുവെട്ടി കൊല ചെയ്യുകയാണ് പതിവ്. ദയവായി നിങ്ങൾ എന്നെ ഒന്ന് വെട്ടിക്കൊല്ലാമോ? മതിയായി ഈ നശിച്ച നാട്ടിൽ ജീവിച്ച്. ഇത് വായിക്കുന്ന ഓരോരുത്തരും ഒരു തീരുമാനമെടുക്കുക. ഇനിയും നമ്മളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. പാലാരിവട്ടത്തെ പഞ്ചവടിപാലം നിർമ്മിച്ച പോലെ ഈ പാലങ്ങളും ചുണ്ണാമ്പ് കൊണ്ട് നിർമ്മിക്കാൻ അനുവദിക്കരുത്. നിങ്ങൾ കയറി പരിശോധിക്കണം. എത്ര സിമന്റ് ഇടുന്നു, എത്ര മെറ്റൽ ഇടുന്നു, എത്ര കമ്പി ഉപയോഗിക്കുന്നു എന്ന്. അതിനുള്ള അധികാരം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. കാരണം നമ്മുടെ നികുതി പണംകൊണ്ടാണ് ഉതൊക്കെ കെട്ടി പൊക്കുന്നത്. അതിനാൽ ഈ നാട്ടിലെ വിദ്യാർത്ഥികളോടും യുവാക്കളോടും പറയാനുള്ളത് നിങ്ങൾ ഇതിനെതിരെ പ്രതികരിക്കണം. ഇവിടെ ജീവിക്കണമെങ്കിൽ പ്രതികരണശേഷിയുള്ള ഒരു തലമുറ വേണം. അതിനായി ബെന്നി ജോസഫ് എന്ന ഞാനും ജനപക്ഷം എന്ന സംഘടനയും നിങ്ങൾക്കൊപ്പമുണ്ടാവും.
പൊതു പ്രവർത്തകനായ ബെന്നി ജോസഫ് ജനപക്ഷം എന്ന സംഘടനയുടെ സംസ്ഥാന കൺവീനറാണ് (പി സി ജോർജ്ജിന്റെ കേരളാ ജനപക്ഷം അല്ല). സമൂഹത്തിലെ നിരവധി പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തിയാണ് ബെന്നി. കേരളത്തിലെ ജീവൻ രക്ഷാ മരുന്നുകൾക്ക് തോന്നിയ വില ഈടാക്കുന്ന സംഭവത്തിൽ അത് നിയന്ത്രിക്കാൻ വിധി സംബാധിച്ചിരുന്നു. അതുപോലെ ഗാനഗന്ധർവ്വൻ യോശുദാസിന്റെ നേതൃത്വത്തിൽ ഹൃദയതാളം എന്ന പദ്ധതിയിലൂടെ മൂന്നൂറിലധികം ശസ്ത്രക്രിയകൾ കേരളത്തിൽ നടത്തി. അറുനൂറ്റി അൻപതിൽ പരം കോക്ലിയർ ഇംപ്ലാന്റേഷൻ ശ്രുതി തരംഗം എന്ന പദ്ധതിയിലൂടെയും നടത്തി. അതുപോലെ പല പൊതു താൽപര്യഹർജികളും നടത്തി വരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍