സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളക്കളികൾ പുറത്തുവിട്ട ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സംഘടിത സൈബർ ആക്രമണം; ഫേസ്ബുക്ക് ക്കൗണ്ടിലെത്തി തെറിവിളിച്ച് ബാങ്കിന്റെ ഒത്താശക്കാർ; ബെന്നിയുടേത് കള്ളത്തരമെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നെന്നും കമന്റുകളിട്ട് വെല്ലുവിളികൾ ഉന്നയിച്ചത് ദേശസാൽക്കൃത ബാങ്കുകളിലെ ഉദ്യോഗസ്ഥർ; താൻ പറയുന്നത് തെറ്റെങ്കിൽ ബാങ്ക് എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് തിരിച്ചു ചോദിച്ച് ബെന്നിയും
ആർ പീയൂഷ്
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തട്ടിപ്പ് പുറത്തുവിട്ട ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സംഘടിതമായി ബാങ്ക് ഉദ്യോഗസ്ഥരുടെ സൈബർ ആക്രമണം. വാർത്തയുടെ ലിങ്കിന് താഴെയും ഫെയ്സ് ബുക്കിലും യൂട്യൂബിലും ബെന്നി ജോസഫിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലുമാണ് ആക്രമണം നടത്തുന്നത്. ബെന്നി ജോസഫ് പറയുന്നത് കള്ളമാണെന്നും ലോൺ എടുത്താൽ തിരിച്ചടയ്ക്കണമെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്തുകയുമാണ് എന്നുമാണ് നാഷണലൈസ്ഡ് ബാങ്കുകളിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ബെന്നി സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെളിവു സഹിതമാണ് മറുനാടൻ മലയാളിയിലൂടെ പുറത്ത് വിട്ടത്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് ബാങ്ക് ജീവനക്കാർ സംഘടിതമായി സംഭവം വ്യാജമാണെന്ന് വരുത്തി തീർക്കാൻ സോഷ്യൽ മീഡിയയിൽ അഹോരാത്രം പണിയെടുക്കുകയാണ്. എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടി കൊടുത്തു കൊണ്ട് ബെന്നി ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കള്ളമാണെങ്കിൽ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് സൗത്ത് ഇന്യൻ ബാങ്ക് മാനനഷ്ടത്തിന് കേസു കൊടുക്കാൻ ധൈര്യം കാണിക്കണെമെന്ന് വെല്ലുവിളിക്കുന്നതായി ബെന്നി പറഞ്ഞു. ബാങ്ക് വെല്ലുവിളി സ്വീകരിക്കില്ലെന്നും അങ്ങനെ കേസിന് പോയാൽ മുഴുവൻ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും ബെന്നി അവകാശപ്പെടുന്നുമുണ്ട്.
ലോൺ എടുത്തതിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കൊള്ളയെ പറ്റി രണ്ട് ദിവസം മുൻപാണ് ബെന്നി ജോസഫ് മറുനാടൻ മലയാളിയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. രണ്ട് വാഹന ലോണുകളും രണ്ട് വിദ്യാഭ്യാസ ലോണുകളും എടുത്ത ബെന്നി ജോസഫ് ഇതു വരെ വായ്പ മുടങ്ങാതെ അടച്ചിട്ടുണ്ടെന്നും എന്നാൽ ദീർഘനാൾ നീണ്ട ബാങ്കിങ് ഇടപാടിലൂടെ പുറത്ത് വരുന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളത്തരങ്ങളാണെന്നും ബെന്നി ജോസഫ് തുറന്ന് പറഞ്ഞിരുന്നു.
പണം തന്റെ അക്കൗണ്ടിൽ നിന്നും മകന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും പിന്നീട് 'അയ്യോ അബദ്ധം പറ്റിയതാണ്' എന്ന് പറഞ്ഞ് തടിയൂരുകയും ചെയ്യുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയ്തികൾ രേഖകൾ അടക്കം വിവരിക്കുകയായിരുന്നു ബെന്നി ജോസഫ്. പല തവണയായി ചെറുതും വലുതുമായ തുകകൾ വെട്ടിക്കുകയും ബാങ്കിൽ ചെന്ന് എന്താണിതെന്ന് ബെന്നി ചോദിക്കുമ്പോൾ ബാങ്കുകാർ പണം തിരിച്ചടയ്ക്കുകയുമായിരുന്നു പതിവെന്ന് ബെന്നി പറയുന്നു. എന്നിട്ടും തീർന്നില്ല ബാങ്കിന്റെ കള്ളക്കളി. ഓവർ ഫ്ളോ എമൗണ്ട് എന്ന് പേരിൽ തുക പിൻവലിക്കുകയും പാസ്ബുക്കിൽ പലപ്പോഴായി റോങ് എൻട്രി എന്ന പേരിൽ തുക വെട്ടിക്കുന്ന പരിപാടി ബാങ്ക് തകൃതിയാക്കുകയും ചെയ്തു.
വിദ്യാഭ്യാസ ലോണിന് പീനൽ ഇന്റെറസ്റ്റ് എന്നൊന്നില്ലെന്നാണ് അറിവെന്നും എന്നാൽ ഇത്തരത്തിൽ വരെ ബാങ്ക് പണം പിഴിയുന്ന പരിപാടി കാണിക്കുന്നുണ്ടായിരുന്നതായി ശ്രദ്ധിയിൽപെട്ടെന്നും ബെന്നി പറയുന്നു.ബാങ്കിന്റെ ഇത്തരത്തിലുള്ള തട്ടിപ്പിൽ മനം മടുത്ത് ഒറ്റത്തവണ തീർപ്പാക്കൽ വഴി പണമടയ്ക്കാൻ ബെന്നി ശ്രമിച്ചപ്പോൾ സിബിൽ സ്കോറിലും സർഫേസ് ആക്ടിലും പെടുത്തി തന്റെ വീട് ചെയ്യാനും ബാങ്ക് അധികൃതർ നീക്കം നടത്തിയതായി ബെന്നി പറയുന്നു. വെറും 9 ലക്ഷം രൂപ ലോണിനാണ് മൂന്ന് കോടി രൂപയുടെ വീട് ജപ്തി ചെയ്യാൻ വന്നതെന്നും ഓർക്കണമെന്നും ബെന്നി വ്യക്തമാക്കി.
എന്നാൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈക്കോടതിയിൽ പോകുകയും ബെന്നിക്ക് കണക്ക് കൊടുക്കണമെന്ന് ബാങ്കിനോട് കോടതി നിർദ്ദേശിച്ചു. മാത്രമല്ല സംഗതി സെറ്റിൽമെന്റിന് ബെന്നിക്ക് ഒരു വർഷം കോടതി അനുവദിക്കുകയും ചെയ്തു. ബെന്നി അതിനുള്ളിൽ തന്നെ പണം മുഴുവനും അടച്ചു. ഇതിന് ശേഷം കണക്കുകൾ പുറത്ത് വന്നപ്പോൾ ബെന്നിക്ക് ബാങ്കിൽ ഒരു രൂപ പോലും കൊടുക്കാനില്ലെന്ന് തെളിഞ്ഞു. എന്നാൽ ബാങ്ക് ബെന്നിക്ക് നൽകിയ ലെറ്ററിൽ ബെന്നി മാത്യു എന്ന് എഴുതിയാണ് നൽതിയത്. തന്റെ പേര് തെറ്റായി മനപ്പൂർവം ബാങ്ക് അച്ചടിക്കുകയായിരുന്നെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെയാണ് മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത തുകയുടെ പേര് പറഞ്ഞ് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉണ്ടായത്.
14 ലക്ഷത്തിന്റെ ലോണിനാണ് അനുമതി കിട്ടിയതെന്നും എന്നാൽ താൻ അത്രയും തുക ബാങ്കിൽ നിന്ന് എടുത്തില്ലെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെ താൻ എങ്ങനെയാണ് തുക എടുത്തതെന്ന് വ്യക്തമാക്കാതെ 14,18,499 രൂപ ലോൺ ഉണ്ടെന്നും 1,27,000 രൂപ വെച്ച് മാസം അടയ്ക്കണമെന്ന് അവർ നോട്ടീസ് അയച്ചു. സർഫേസി ആക്ട് പ്രകാരം ബാങ്കിന് അങ്ങോട്ട് പണം ചെല്ലുന്ന ഇടപാടാണെന്നും ഇത് പാസാക്കിയ രാഷ്ട്രീയക്കാരെ ചെരുപ്പിനടിക്കണമെന്നും ബെന്നി പറയുന്നു
2010 ഒക്ടോബറിലാണ് ബെന്നി ആദ്യ ലോൺ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുക്കുന്നത്. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായിരുന്നു ഇത്. അഞ്ച് കോടി രൂപയുടെ മൂല്യമുള്ള വീടും സ്ഥലവും ഈടായി വച്ചിട്ടായിരുന്നു 7.8 ലക്ഷം രൂപയുടെ ലോൺ എടുത്തത്. 2010 ൽ 5.67ലക്ഷം രൂപയും 2013 ൽ 2.20ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്നും ലഭിച്ചത്. വിദ്യാഭ്യാസ ലോൺ 5 വർഷം കഴിഞ്ഞ് മാത്രം തവണകളായി അടച്ചാൽ മതി എന്നിരിക്കെ 2013 മുതൽ ബെന്നി മാസം 19,250 രൂപ വച്ച് 42 തവണയായി 8,0,8005 രൂപ അടച്ചു. കണക്കിലെ തിരിമറികൾ കണ്ടു പിടിച്ചതോടെ ഒറ്റത്തവണ തീർപ്പാക്കാമെന്ന് പറഞ്ഞ് പിന്നീട് ബാക്കി തുകയായ 2,47,355 രൂപയും അടച്ചു തീർത്തു. 7.8 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോൺ അടച്ചു തീർത്തപ്പോൾ 1,055,360 രൂപയായി. ിന്നീട് 2013 ൽ ഒരു ലക്ഷം രൂപയുടെ മറ്റൊരു വിദ്യാഭ്യാസ ലോൺ കൂടി എടുത്തിരുന്നു.
അൻപതിനായിരം രൂപ വച്ച് രണ്ട് തവണ അടച്ചെങ്കിലും ഒടുവിൽ അതും ഒറ്റത്തവണ തീർത്തപ്പോൾ അചട്ട മുഴുവൻ തുക 2,67,840 രൂപയായി. 2013 ൽ ഫോർഡ് കാർ എടുക്കാനായി 6 ലക്ഷം രൂപ എടുത്തിരുന്നു. 13,500 രൂപ 47 മാസം 634,500 അടച്ചു. ഒറ്റത്തവണ തീർപ്പാക്കലിൽ കൂടി 1,78,454 രൂപ കൂടി അടച്ചു തീർത്തു. മൊത്തം 812,954 രൂപ. പിന്നീട് 2014 ൽ എക്സ്.യു.വി കാർ എടുക്കാനായി 9 ലക്ഷം രൂപ വീണ്ടും ലോണെടുത്തു. 15,900 രൂപ വച്ച് 32 മാസം 5,088,00 രൂപയും അടച്ചു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ 7,54,485 രൂപയും അടച്ച് ലോൺ ക്ലോസ് ചെയ്തു. എക്സ്.യു.വി കാർ ലോൺ മാത്രം 1,263,285 രൂപആയി. ഒറ്റത്തവണ തീർപ്പാക്കലിന ്സമീപിക്കാൻ കാരണം ബാങ്ക് അനധികൃതമായി പണ പിടിക്കുന്നു എന്ന് മനസ്സിലായതോടെയാണ്. ഇത് മനസ്സിലാക്കി പല തവണ ലോമിനെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉന്നയിച്ച് അഞ്ച് കത്തുകൾ നൽകിയിട്ടും സൗത്ത് ഇന്ത്യൻ ബാങ്ക് മറുപടി നൽകാൻ തയ്യാറായില്ല. വിവരങ്ങൾ അറിയണമെങ്കിൽ റീജിയണൽ ഓഫീസ് മധുരയിലാണ് അവിടെ നിന്നുമാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്.
കോടിക്കണക്കിന് രൂപ കടമെടുത്ത് മുങ്ങുന്ന വൻകിട വ്യാപാരികളെ പിടിക്കാൻ ശ്രമിക്കാത്ത ബാങ്ക് പാവപ്പെട്ടവൻ ലോണെടുത്താൽ ഇല്ലാത്ത ചാർജുകൾ ഈടാക്കുകയും തട്ടിപ്പ് നടത്തി പണയവസ്തു തട്ടിയെടുക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ബെന്നി പറയുന്നു. നെയ്യാറ്റിൻ കരയിൽ അമ്മയും മകളും മരിക്കാൻ ഇടയായ സംഭവത്തിൽ ഒന്നാം പ്രതി ബാങ്കാണെന്നും പാവപ്പെട്ടവൻ വായ്പയെടുക്കുമ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നും അൽപമൊക്കെ വിട്ടുവീഴ്ച്ചയാകാമെന്നും ബെന്നി പറയുന്നു. സർഫാസി ആക്ട് നല്ലതാണ്, പക്ഷേ അതിലെ കിരാതമായ കാര്യങ്ങൾ എടുത്തു കളയണം. അതു പോലെ തന്നെ ബാങ്കിന്റെ ഇത്തരം നടപടികളിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ നിയമ സഹായവും മറ്റും ബെന്നി തന്നെ നൽകും. അതിനായി ബെന്നി ജോസഫിനെ ബന്ധപ്പെടേണ്ട നമ്പർ 9995500022.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്