മുസ്ലീങ്ങൾ പൊതുകക്കുസ് ഉപയോഗിച്ചാൽ കോവിഡ് പകരുമെന്ന് സന്ദേശം നയിച്ചത് സംഘർഷത്തിലേക്ക്; പശ്ചിമബംഗാളിൽ ചുട്ടെരിക്കപ്പെട്ടത് നൂറോളം വീടുകളും കടകളും; തകർത്തത് ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോബുകളും ഉപയോഗിച്ച് ഗുജറാത്ത് മോഡലിൽ; മമതയുടെ പൊലീസും ന്യുനപക്ഷങ്ങളുടെ സഹായത്തിന് എത്തിയില്ല; 'ദ വയറിന്റെ' അന്വേഷണത്തിൽ തെളിയുന്നത് കോവിഡ് കാലത്തും നിലയ്ക്കാത്ത സംഘപരിവാറിന്റെ വംശീയവെറി
മറുനാടൻ ഡെസ്ക്
തെലിനിപാറ (പശ്ചിമ ബംഗാൾ): കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് ഹൂഗ്ലി ജില്ലയിലെ ഭദ്രേശ്വർ പട്ടണത്തിനടുത്തെ തെലിനിപാറ പ്രദേശം ഒരു അവികസിത ഗ്രാമമാണ്. എന്നാൽ ഈ ഗ്രാമത്തിൽ ഇപ്പോൾ കരിഞ്ഞ വസ്തുക്കളുടെ ഗന്ധമാണ്. എവിടെയും ഭീതിയുടെ നിശബ്ദതതയും..മെയ് 10, 12 തീയതികളിൽ ഇവിടെ അരങ്ങേറിയത് ആസൂത്രിതമായ വർഗീയ ആക്രമണത്തിന്റെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ച ഈ സംഭവം അന്വേഷിച്ച 'ദി വയർ' ലേഖകൻ ഹിമാദ്രി ഘോഷ് വ്യക്തമാക്കുന്നത് ഇത് മുസ്ലീങ്ങൾക്കുനേരെ നടന്ന കൃത്യമായ വംശീയ ആമ്രകണം തന്നെയാണെന്നാണ്. 100ഓളം വീടുകളും കടകളും പള്ളികളും വാഹനങ്ങളുമാണ് ഇവിടെ അഗ്നിക്കരയാക്കപ്പെട്ടത്. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ലെന്നു മാത്രം.
മെയ് 10 ഞായറാഴ്ച വൈകീട്ടാണ് കലഹം തുടങ്ങിയത്. പൊലീസ് ഇടപെട്ട് അന്നുതന്നെ പരിഹരിച്ചു. മെയ് 11 തിങ്കളാഴ്ച പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പിറ്റേന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയുധങ്ങളുമായി പുറത്തുനിന്നെത്തിയവരടക്കമുള്ള ഒരു വലിയ ജനക്കൂട്ടം പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.പ്രദേശത്തെ നൂറുകണക്കിന് മുസ്ലിം വീടുകളും കടകളും വ്യാപകമായി കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. അന്നുതന്നെ ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ നടപ്പാക്കിയതിനാൽ സംഘർഷം മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. ഇന്റർനെറ്റ് സേവനങ്ങളടക്കം താൽക്കാലികമായി തടഞ്ഞുവെച്ചു.
മെയ് 15ന് സംഘർഷ ബാധിത പ്രദേശം ഹിമാദ്രി ഘോഷ് സന്ദർശിച്ചു. വിവിധ മത, രാഷ്?ടീയ, സംഘടന പ്രവർത്തകരും പൊലീസുകാരും ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കമുള്ളവരുമായി സംസാരിച്ച് അദ്ദേഹം തയാറാക്കി 'ദി വയറി'ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
തുടങ്ങിയത് കക്കൂസ് ഉപയോഗത്തെ ചൊല്ലി
പൊതുകക്കൂസ് ഉപയോഗത്തെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന്? പ്രദേശവാസിയായ ദിനേശ് ഷാ പറഞ്ഞതായി ഹിമാദ്രിഘോഷ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മുസ്ലിമിന് കോവിഡ് ഉണ്ടെന്നും മുസ്ലിംകൾ പൊതു കക്കൂസ് ഉപയോഗിച്ചാൽ വൈറസ് പടരുമെന്നുമുള്ള സന്ദേശം പരന്നു. തുടർന്ന് മുസ്ലിംകൾ പൊതുകക്കൂസ് ഉപയോഗിക്കുന്നത് ചിലർ തടഞ്ഞു. മെയ് 10ന് വൈകീട്ട് തുടങ്ങിയ സംഘർഷം പൊലീസ് ഇടപെട്ടതോടെ അന്നു രാത്രി തന്നെ അവസാനിച്ചു. തിങ്കളാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എന്നാൽ, അടുത്ത ദിവസം ഒരു കലാപമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല -ഷാ പറഞ്ഞു.
മുസ്ലിം പേരും ചിഹ്നങ്ങളുമുള്ള കടകളും വീടുകളും തെരഞ്ഞുപിടിച്ചാണ് അക്രമികൾ നശിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കൊൽക്കത്തയിൽനിന്ന് ഗ്രാൻഡ് ട്രങ്ക് റോഡിലേക്ക് പോകുമ്പോൾ, തെലിനിപാറയിലേക്ക് തിരിയുന്നതിന് ഭദ്രേശ്വരിലെ ബാബർ ബസാർ ജങ്?ഷനിൽ തീപിടിച്ച ഒരു കട കണ്ടു. കറുത്ത ചുവരിൽ 'സാദ്' എന്ന പേര് ഇപ്പോഴും കാണാം. ഫയർ സ്റ്റേഷന് എതിർവശത്തുള്ള മുസ്ലിം പള്ളിയും നശിപ്പിക്കപ്പെട്ടു. തകർന്ന ഇഷ്ടികകളും കീറിപ്പറിഞ്ഞ പതാകകളും തറയിൽ കിടക്കുന്നത് കാണാം.
തെലിനിപാറ ഘട്ടിന് തൊട്ടുമുൻപുള്ള കവലയിൽ 30 ഓളം ഇന്ത്യൻ റിസർവ് ബറ്റാലിയൻ (എസ്ഐ.ആർ.ബി) പൊലീസുകാർ നിൽപുണ്ടായിരുന്നു. ജിടി റോഡിൽ നിന്ന് ദിനെർദംഗ തെരുവിലേക്കുള്ള വഴിയും പരിസരവും ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്. ഇവിടെ തുടക്കത്തിൽ തന്നെ കത്തിച്ച രണ്ട് വാഹനങ്ങൾ കണ്ടു. വീടുകളോ സ്വത്തോ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. കത്തിച്ച വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹനവകുപ്പ് വെബ്?സൈറ്റിൽ പരിശോധിച്ചപ്പോൾ അത് മുസ്ലീമിന്റെതാണെന്ന് വ്യക്തമായി. കത്തിച്ച മറ്റ് വാഹനത്തി?ന്റെ നമ്പർ പ്ലേറ്റ് കരിഞ്ഞുപോയതിനാൽ ഉടമയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.അവിടെ കണ്ടവരോടെക്കെ മെയ് 12 ലെ അക്രമത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ, ആരും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ''എനിക്ക് ഒന്നും അറിയില്ല'' എന്നായിരുന്നു പൊതുവിൽ ലഭിച്ച മറുപടി. -ഹിമാദ്രിഘോഷ് എഴുതി.
വീടുകൾ കത്തിക്കാൻ ഉപയോഗിച്ചത് ഗ്യാസ് സിലിണ്ടറുകൾ
ഞങ്ങൾ ദിനെർദംഗ ജംഗ്ഷനിൽ നിന്ന് ഗൊണ്ടൽപാറ മില്ലിലേക്ക് നടന്നു. കത്തിക്കരിഞ്ഞ, വാതിലുകൾ തകർന്ന, വീടുകളുടെ ഒരു നിര തന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനാൽ ഈ ചെറിയ വീടുകളുടെ മേൽക്കൂരയും ചുവരുകളും ഇടിഞ്ഞു തകർന്നു. ഇവിടെയുള്ള രണ്ട് വീടുകളിൽ നിന്ന് അപ്പോഴും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. വലിയ കല്ലുകൾ, വിറകുകൾ, ഇരുമ്പുവടികൾ, കുപ്പിച്ചില്ലുകൾ എന്നിവ നിറഞ്ഞിരുന്നു. കുപ്പികളിൽ ഭൂരിഭാഗവും മണ്ണെണ്ണ മണക്കുന്നുണ്ടായിരുന്നു. ഇവിടെ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾ വ്യാപകമായി കത്തിച്ചിരികക്കയാണ്. പ്രെടോൾ ബോംബുകളും വ്യാപകമായി ഉപയോഗിച്ചു.
മെയ് 12ന് ഉച്ച പന്ത്രണ്ടരയോടെയാണ് അക്രമം ആരംഭിച്ചതെന്ന് പട്രോൾ ബോംബ് ആക്രമണത്തിൽ വീടുകത്തിക്കരിഞ്ഞ മുഹമ്മദ് അൻസാരി പറഞ്ഞു. ഗൊണ്ടൽപാറ മിൽ ഭാഗത്ത് നിന്ന് ആയുധധാരികളായ ചിലർ മുസ്ലിം വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞതായി വാർത്ത ലഭിച്ചു. 'ഞാൻ ഭദ്രേശ്വർ പൊലീസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചു. എന്റെ സഹോദരൻ അഗ്നിശമന സേനയെ വിളിച്ചു. എന്നിട്ടും ഉച്ച രണ്ടരയ്ക്ക് ശേഷമാണ് 10-12 പൊലീസുകാർ വന്നത്. അപ്പോഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു. അവർ പൊലീസിനെയും ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. വൈകീട്ട് നാലു മണിയോടെയാണ്? കൂടുതൽ പൊലീസ് എത്തിയത്'- അൻസാരി വ്യക്തമാക്കി.
ഗൊണ്ടൽപാറയിലെ മുസ്ലിം പ്രദേശത്തേക്ക് ആയുധധാരികൾ ഓടുന്നത് തടയാൻ താൻ ശ്രമിച്ചുവെന്ന് വിരമിച്ച ചണമിൽ തൊഴിലാളിയായ എസ്.കെ. ഷംസുദ്ദീൻ പറഞ്ഞു. അതിനിടെ അവരിൽ ഒരാൾ തന്നെ ക്രൂരമായി മർദ്ദിച്ചു. ഇവിടെയുള്ള പാൽ വിൽക്കുന്ന ഹിന്ദു ഗ്വാള സഹോദരങ്ങളും അക്രമികളെ തടയാൻ ഏറെ പരിശ്രമിച്ചു. അവർ വളരെയധികം സഹായിച്ചു. അല്ലെങ്കിൽ, കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു -അദ്ദേഹം പറഞ്ഞു.
ആക്രമിച്ചത് ബിജെപി എം പിയുടെ ആളുകൾ
തെലിനിപാറയുടെ ഉൾഭാഗങ്ങളിലേക്ക് പോകുന്തോറും അക്രമത്തിന്റെ അടയാളങ്ങൾ കൂടുതൽ കാണാനുണ്ടായിരുന്നു. എല്ലാം നശിച്ച ഇവിടുത്തെ ചെറിയ ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക്? മുന്നിൽ ഭാവി ജീവിതം ചോദ്യചിഹ്നമാണ്. രണ്ട് സമുദായങ്ങൾക്കിടയിൽ മുമ്പും അസ്വരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് ഭയങ്കരമായിരുന്നുവെന്ന് ബിശ്വനാഥ് സിക്ദാർ എന്ന പ്രദേശവാസി പറഞ്ഞു. രണ്ട് സമുദായങ്ങളും ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നത് -അദ്ദേഹം കൂട്ടി?ച്ചേർത്തു.
ഹൂഗ്ലിയുടെ തീരത്താണ് ഗോണ്ടൽപാറ മിൽ സ്ഥിതിചെയ്യുന്നത്. എതിർവശത്ത് ബരാക്പൂർ ജില്ലയിൽ വരുന്ന ജഗത്ദാൽ പ്രദേശമാണ്. ബിജെപി നേതാവ് അർജുൻ സിങ്ങാണ് ബരാക്പൂർ മണ്ഡലത്തിലെ എംപി. സിങ്ങിന്റെ ആളുകൾ ചെറിയ ബോട്ടുകളിൽ തെലിനിപാറയിലേക്ക് വന്നതായി പ്രദേശവാസിയായ എം.ഡി. സലിം ആരോപിച്ചു.
ഈ പ്രദേശത്തുതന്നെയുള്ള വീടും കത്തി നശിച്ച സുൽഫിക്കർ അൻസാരിയെയും ഞങ്ങൾ കണ്ടുമുട്ടി. ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തിന്റെ അയൽവാസിയായ പ്രാദേശിക കൗൺസിലർ പോലും ഇടപെട്ടില്ലെന്ന്? അദ്ദേഹം പറഞ്ഞു. ''അവർ എന്റെ വൃദ്ധനായ പിതാവിനെ അടിച്ചു. കൂപ്പുകൈയോടെ അപേക്ഷിച്ചിട്ടും അവർ കേട്ടില്ല. ജോലി നഷ്ടപ്പെട്ടശേഷം എന്റെ ഏക വരുമാന മാർഗ്ഗമായ പശുവിനെയും അവർ ? കൊണ്ടുപോയി' സുൽഫിക്കർ അൻസാരി പറഞ്ഞു.
കോൺഗ്രസ് അംഗമായ ചിത്ര ചൗധരിയും ഭർത്താവുമാണ്? 25 വർഷത്തിലേറെയായി തുടർച്ചയായി വാർഡ്? കൗൺസിലർ. അയൽവാസികളെ ആക്രമിക്കുമ്പോൾ എന്തുകൊണ്ടാണ് സഹായിക്കാതിരുന്നതെന്ന്? ചിത്ര ചൗധരിയോട് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: ''ആ സമയത്ത് എന്റെ മകൻ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ എന്നെയും മകനെയും രക്ഷിക്കുക?യാണോ വേണ്ടത്?, അതോ മറ്റുള്ളവരെ രക്ഷിക്കാൻ പോകുകയോ? രണ്ട് സംഘവും ബോംബുകൾ എറിയുമ്പോൾ ഞാൻ അതിനിടയിൽ നിൽക്കണമെന്നാണോ പറയുന്നത്?'- അദ്ദേഹം ചോദിക്കുന്നു.
ഒരു രാഷ്ട്രീയക്കാരൻ പോലും അവരെ സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചന്ദനഗർ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഇന്ദ്രനിൽ സെൻ, തന്റെ മണ്ഡലം സന്ദർശിക്കാറേ ഇല്ലെന്ന് പലരും ആരോപിക്കുന്നു. സംസ്ഥാന വിവര, സാംസ്കാരിക സഹമന്ത്രി കൂടിയായ സെൻ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ സജീവമാകൂ എന്നും അവർ പറഞ്ഞു.
'മെയ് 10ന് നടന്ന സംഘർഷം സ്വാഭാവികമായി ഉടലെടുത്തതാണെന്നാണ് നിഗമനം. എന്നാൽ, 12ന്? മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമണമാണ് അരങ്ങേറിയത്?' -ചന്ദനഗർ പൊലീസ് കമ്മീഷണർ ഹുമയൂൺ കബീർ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 91 പേരെ അറസ്റ്റ് ചെയ്തു. അവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസം 35 ഓളം പേരെയും അറസ്റ്റ് ചെയ്തു -കമ്മീഷണർ പറഞ്ഞു.
എന്നാലും പ്രശ്നം ഇപ്പോഴം അവസാനിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും ന്യുനപക്ഷ സംരക്ഷണത്തിനായി ആവശ്യത്തിലധികം സംസാരിക്കുന്ന മമതാബാനർജി സർക്കാർപോലും ഇവിടെ സംഘപരിവാറിനുവേണ്ടിയാണ് നിലകൊണ്ടതെന്നും ഹിമാദ്രിഘോഷ് തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
( കടപ്പാട് ദ വയർ, മാധ്യമം ദിനപ്പത്രം)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്