ബീഫ് ഇന്ത്യയെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തെ ഒന്നിപ്പിക്കുന്നത് എന്തുകൊണ്ട്? പോത്തിറച്ചി മലയാളികളുടെ മതേതര മെനുവായി മാറിയത് എങ്ങനെ? ചരിത്രം പറയുന്നത് രസകരമായ കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ബീഫിനോട് കാട്ടുന്ന അയിത്തം എന്തുകൊണ്ടാണ് കേരളത്തിൽ ഇല്ലാത്തത്? മലയാളികൾ ബീഫ് ബിരിയാണിയുടെയും ബീഫ് കറിയുടെയും പിന്നാലെ പായുന്നത് എന്തുകൊണ്ടാണ്? ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജ്യത്തുതന്നെ, ഒരുനേരം ബീഫ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാതെ മലയാളികൾക്ക് ജീവിക്കാൻ സാധിക്കുന്നതെന്തുകൊണ്ട്?
കേരളത്തിൽ ബീഫിന് മതവുമായി യാതൊരു ബന്ധവുമില്ല എന്നതുതന്നെ അതിന്റെ അടിസ്ഥാന കാരണം. വ്യത്യസ്ത മതത്തിൽപ്പെട്ടവരും വ്യത്യസ്ത തലങ്ങളിൽപ്പെട്ടവരും ബീഫ് കഴിക്കുന്നതിനോട് കാര്യമായ എതിർപ്പുള്ളവരല്ല. കഴിക്കാത്തവരുണ്ടാകാം. എന്നാൽ, കഴിക്കുന്നവരോട് ആർക്കും കാര്യമായ അസഹിഷ്ണുതയില്ല എന്നതാണ് മലയാളിയുടെ ഭക്ഷണ മതേതരത്വം. മാത്രമല്ല, ആരെങ്കിലും ഭക്ഷണകാര്യത്തിൽ കടുംപിടിത്തവുമായി വന്നാൽ, സമൂഹമൊന്നടങ്കം അതിനെ ചെറുക്കുമെന്നതും കേരളത്തെ വേറിട്ടുനിർത്തുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കാൻ മുൻകൈയെടുക്കുന്ന സംഘപരിവാറിനുപോലും കേരളത്തിൽ അത്തരമൊരു പിടിവാശിയില്ല. എന്തു ഭക്ഷണം കഴിക്കണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാട് മലയാളികൾക്കുണ്ട്. അതിനെ ചോദ്യം ചെയ്താൽ കേരളത്തിൽ നിലനിൽപ്പുണ്ടാകില്ലെന്ന് ഇവിടുത്തെ ബിജെപി നേതാക്കൾക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ ബീഫ് നിരോധനത്തിനുവേണ്ടി ബിജെപി നിലപാടെടുക്കുകയുമില്ല.
കേരളത്തിലെ ബീഫ് പ്രേമം അത്ര പഴയതല്ല. സമീപകാലത്തുണ്ടായ സാമൂഹിക മാറ്റങ്ങളാണ് കേരളീയരെ ബീഫിലേക്ക് ഇത്രയേറെ അടുപ്പിച്ചത്. യഥാർഥത്തിൽ 20-ാം നൂറ്റാണ്ടുവരെ കേരളീയർക്ക് പൊതുവായ വിഭവങ്ങൾ പോലുമുണ്ടായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭക്ഷണവും പല തട്ടിലായിരുന്നു. പ്രാദേശികമായ വ്യത്യാസങ്ങളും വിഭവങ്ങളുടെ കാര്യത്തിലുണ്ടായിരുന്നു.
മാംസാഹാരം ഇവിടുത്തെ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വിഭവം മാത്രമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. വ്യത്യസ്ത മതത്തിലുള്ളവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും വലിയ സാമൂഹിക വിപ്ലവങ്ങൾക്കുശേഷം മാത്രമാണ് സംഭവിച്ചത്. എന്നാൽ, ആദ്യഘട്ടങ്ങളിൽ വ്യത്യസ്ത മതവിഭാഗക്കാർ ഇടകലർന്നിരുന്ന് ഭക്ഷണം കഴിച്ചപ്പോഴും, സസ്യാഹാരം മാത്രമായിരുന്നു വിഭവങ്ങളായി ഉണ്ടായിരുന്നത്.
ഇതിനൊരു കാര്യമായ വ്യത്യാസമുണ്ടാകുന്നത് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തോടെയാണ്. അറുപതുകളിൽ തുടങ്ങിയ ഈ പ്രതിഭാസം കേരളത്തിന്റെ സമ്പദ്ഘടനയെ മാത്രമല്ല, ഭക്ഷണ ശീലങ്ങളെയും കാര്യമായി സ്വാധീനിച്ചു. വിവിധ രാജ്യങ്ങളിലെത്തിയ മലയാളികൾ അവിടുത്തെ ഭക്ഷണത്തെയും നാട്ടിലേക്ക് ഒപ്പം കൂട്ടി. വെജിറ്റേറിയൻ ഹോട്ടലുകളുടെ സ്ഥാനത്ത് നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ ഇടംപിടിച്ചു.
മധ്യകേരളത്തിൽനിന്ന് മലബാറിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിനും ബീഫുമായി ബന്ധമുണ്ട്. വീട്ടിലെ വളർത്തുകോഴിയെ കൊന്ന് വിഭവങ്ങളാക്കിയിരുന്ന ക്രൈസ്തവരുടെ ഇടയിലേക്ക് ബീഫ് കടന്നുവന്നത് അങ്ങനെയാണ്. ബീഫും പൊറോട്ടയും പതുക്കെ മലയാളിയുടെ ദേശീയ ഭക്ഷണമായി മാറി. ഇടതുപക്ഷത്തിന്റെ സ്വാധീനവും ബീഫ് വ്യാപനത്തിന് കാരണമായി. നിലവിലുള്ള മത-സാമൂഹിക ചട്ടക്കൂടുകളെ പൊളിച്ചെറിഞ്ഞ് കേരളത്തെ മതനിരപേക്ഷമായി നിലനിർത്താനുള്ള ഇടതുപക്ഷ ശ്രമത്തിൽ ഭക്ഷണവും കടന്നുവന്നു. മാംസാഹാരത്തിന്റെ വ്യാപനത്തിന് ഇങ്ങനെയൊരു രാഷ്ട്രീയ മുഖവും കൈവന്നു.
കേരളത്തിലെ അറുപത് ശതമാനം ആർഎസ്എസുകാരും ബീഫ് കഴിക്കുന്നവരാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തയ്യാറായി. ഇതിനെതിരെ പ്രതികരിക്കാൻ പോലും കേരളത്തിലെ ബിജെപി നേതൃത്വമോ സംഘപരിവാറോ തയ്യാറായില്ല. പിണറായി പറഞ്ഞതിൽ സത്യമുണ്ടെന്ന പരസ്യ സമ്മതമായി ഇതിനെ വിലയിരുത്തുന്നുണ്ട്. ചെലുവുകുറഞ്ഞ ഇറച്ചിയെന്ന നിലയിൽ ബീഫിനെയാണ് മലയാളി ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇടത്തരക്കാരുടെ പ്രിയ ആഹാരമാണ് ബീഫ്. ഹോട്ടലുകളുടെ ഭക്ഷണത്തെ ആശ്രയിക്കുന്ന ബഹു ഭൂരിപക്ഷവും ബീഫിനെയാണ് സസ്യേതര ആഹാരങ്ങളിൽ പ്രധാന സ്ഥാനത്ത് നിർത്തുന്നത്. മീനിനു പോലും ബീഫിനേക്കാൾ വിലയുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ബീഫാണ് പ്രിയങ്കരം. വിലക്കുറവ് തന്നെയാണ് ഇതിന് കാരണം. സ്വന്തം സംസ്ഥാനത്ത് കിട്ടാത്ത ബീഫിന്റെ രുചി ഭേദങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അനുഭവിച്ചറിയുന്നു. അവരും ഈ വിഭവത്തെ ഏറ്റെടുക്കുമ്പോൾ ഹോട്ടലുകാരുടെ പ്രിയ വരുമാന മാർഗ്ഗമായി ഈ വിഭവം തീൻ മേശകളിൽ നിറയുന്നു. അതുകൊണ്ട് കൂടിയാണ് ആർക്കും എതിർക്കാനാവാത്ത വിഭവമായി ബീഫ് കേരളത്തിൽ മാറുന്നത്. ഇത് കഴിക്കാത്തവർ കേരളത്തിൽ കുറവാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാർ രാഷ്ട്രീയത്തിന് പോലും ബീഫിനെ മൗനമായി അംഗീകരിക്കേണ്ട അവസ്ഥ വരുന്നത്. പശുവിറച്ചിയെ മാത്രമേ ഇവിടെ എതിർക്കപ്പെടുന്നുള്ളൂ.
വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ബീഫിന്റെ പേരിലെ ചർച്ച തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെയാണ് കേരളാ ഹൗസിൽ ഡൽഹി പൊലീസ് റെയ്ഡ് നടന്നില്ലെന്ന് ബിജെപിക്കാർ ആവർത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് ബീഫിനെ എതിർക്കുന്നതിലെ തിരിച്ചടി പാർട്ടിയിലെ കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെയാണ് തെറ്റ് ഡൽഹി പൊലീസ് സമ്മതിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഖേദ പ്രകടനവും നടത്തി. ബീഫിൽ മലയാളിയുടെ ഒത്തൊരുമയുടെ വിജയമാണ് ഈ ഏറ്റുപറച്ചിലുകൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍