ഒടുവിൽ ചിരിച്ചുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണടച്ച് ഡെബോറ ജെയിംസ് പോയി; മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ അവസാന നിമിഷം ആഘോഷമാക്കിയ ബി ബി സി പോഡ്കാസ്റ്റർ രണ്ട് മക്കളേയും കെട്ടിപ്പിടിച്ച് മരണത്തിലേക്ക് നടന്നു; കണ്ണീരൊഴുക്കി ലോകം

മറുനാടൻ ഡെസ്ക്
ലണ്ടൻ: അർബുദം നൽകുന്ന കടുത്ത വേദനയിലും മരണത്തിന്റെ മുഖത്തുനോക്കി പുച്ഛിച്ച് ചിരിച്ച്, സ്വന്തം ജീവിതം മറ്റുള്ള അർബുദ രോഗികൾക്കായി നീക്കിവെച്ച് ഡെബോറ ജെയിംസ് എന്ന 40 കാരി ഓർമ്മയായി. നീണ്ട അഞ്ചുവർഷക്കാലം അർബുദ രോഗത്തോട് നടത്തിയ പോരാട്ടത്തിനൊടുവിലാണ് ബി ബി സി പോഡ്കാസ്റ്റർ തന്റെ ഓർമ്മൾ അവശേഷിപ്പിച്ചുകൊണ്ട് മറ്റൊരു ലോകത്തേക്ക് പറന്നകത്. ഡെയിം ഡെബോറ ജെയിംസ്, സ്നേഹനിധിയായ ഭാര്യ, മകൾ, സഹോദരി, അമ്മ, തന്റെ പ്രിയപ്പെട്ടവർക്ക് നടുവിൽ അവസാന നിമിഷങ്ങൾ ധന്യമാക്കി ഇന്ന് ഈ ലോകം വിട്ടു യാത്രയായി എന്നായിരുന്നു അവരുടെ പ്രിയപ്പെട്ടവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
കാൻസർ എന്ന മാരക രോഗത്തിന്റെ കരാളഹസ്തങ്ങളിൽ നീറിനീറി പുകഞ്ഞ ഒരു പാവം സ്ത്രീയല്ലായിരുന്നു ഡെബോറ, തന്നെ ബാധിച്ച രോഗത്തെ ഭാവിയിൽ ഈ ഭൂമുഖത്തു നിന്നും തന്നെ തുടച്ചുനീക്കാൻ ദൃഢപ്രതിജ്ഞയെടുത്ത ധീരയായിരുന്നു അവർ. അവസാന നാളുകളിൽ അവരുടെ മീ ആൻഡ് ദി ബിഗ് സി, കാൻസർ സംബന്ധിച്ച ഗവേഷണങ്ങൾക്കും മറ്റുമായി സമാഹരിച്ചത് 6.75 മില്യൺ പൗണ്ടായിരുന്നു. കാൻസർ ഗവേഷണത്തിനും ഈ രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണർത്തുന്നതിനുമൊക്കെ ആയുള്ള ഈ നിധി, അവരുടെ മരണവിവരം പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ 6.8 മില്യൺ പൗണ്ട് കടന്നു.
ഡെബോറയിൽ നിന്നും ബോവൽ ബേബിയിലേക്ക്
അദ്ധ്യാപികയും ബി ബി സി അവതാരകയുമൊക്കെയായി സാധാരണ കുടുംബജീവിതം നയിച്ചു വന്ന ഡെബോറ ജെയിംസ് എന്ന വീട്ടമ്മയുടെ ജീവിതം മാറി മറയുന്നത് 2016-ലെ ഒരു ഡിസംബർ ദിനത്തിലായിരുന്നു. താൻ അർബുദ രോഗിയാണെന്നറിഞ്ഞ രണ്ടു കുട്ടികളുടെ മാതാവ് മറ്റേതൊരു സ്ത്രീയേയും പോലെ വിങ്ങിപ്പൊട്ടുക തന്നെയായിരുന്നു. പക്ഷെ പിന്നീട് ചരിത്രം സാക്ഷ്യം വഹിക്കുന്നത് വർദ്ധിച്ച വീര്യത്തോടെ കാൻസറിനെതിരെ പോരാടാൻ ഉയർത്തെഴുന്നേറ്റ ഒരു ധീര വനിതയെ തന്നെയായിരുന്നു.
ബോവൽ കാൻസറിനുള്ള ചികിത്സ തുടാരുമ്പോൾ, ചികിത്സയുടെ വിശദാംശങ്ങളും അതുപോലെതന്നെ, തന്റെ അനുഭവങ്ങളും വികാരങ്ങളും വിചാരങ്ങളും എല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വയ്ക്കുകയായിരുന്നു അവർ. യഥാർത്ഥത്തിൽ കാൻസറിനെ നേരിടേണ്ടതെങ്ങനെ എന്ന് സ്വന്തം അനുഭവത്തിലൂടെയുള്ള ഒരു പാഠഭാഗമയിരുന്നു അതെന്ന് പറയാം. ജനങ്ങൾ ആ പാഠം ഏറ്റെടുത്തതോടെ ഡെബോറ ജെയിംസ് എന്ന കാൻസർ രോഗി സമൂഹമാധ്യമങ്ങളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.
കാൻസറിനെ കുറിച്ച്, പ്രത്യേകിച്ചും ബോവൽ കാൻസറിനെ കുറിച്ച് അവബോധം ഉണർത്തുന്ന പോസ്റ്റുകളിലെ പിന്നീട് അവർ ബോവൽ ബേബി ആയി മാറി. നീണ്ട ചികിത്സയ്ക്കൊടുവിൽ2020 -ൽ അവർ രോഗവിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, ആ സന്തോഷവും ആശ്വാസവും ഏറെനാൾ നീണ്ടുനിന്നില്ല. തന്റെ ശരീരം വിട്ട് ഓടിമറഞ്ഞു എന്ന് കരുതിയിരുന്ന അർബുദം വീണ്ടും തിരികെയെത്തി എന്നറിഞ്ഞ നിമിഷം പക്ഷെ അവർ തളർന്നില്ല. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
ഹൃദയസ്പർശിയായ സന്ദേശവും ബോവൽ ബേബ് നിധിയും
വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ കാൻസർ രോഗികളുടെ ഭയാശങ്കകളെ ഇല്ലാതെയാക്കുവൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവസാനം, താൻ തോൽക്കുമെന്ന് ഉറപ്പായ ഒരു നാൾ, ഇനിയുള്ള ജീവിതം ആശുപത്രിയിലെ ഫിനോയിൽ മണക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറി, സ്വന്തം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം ജീവിച്ചു തീർക്കുവാൻ അവർ തീരുമാനിക്കുകയായിരുന്നു.
ചികിത്സമിതിയാക്കി, വീട്ടിലേക്ക് തിരികെമടങ്ങാൻ തീരുമാനിച്ച കാര്യം അറിയിച്ചുകൊണ്ട് ഡെബോറ ഇട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റായിരുന്നു പിന്നീട് ചരിത്രത്തിന്റെ വഴി തിരിച്ചുവിട്ടത്. ''ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയൊന്നു മാത്രമേ ബക്കിയുള്ളു, മരണം. അതെത്തുന്നതുവരെയുള്ള നാളുകൾ ഇനി എന്റെ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കണം. വഴിയിലെ ഒരു കല്ലും പെറുക്കാതെ പോയിട്ടില്ല, ഒരു വാതിലിലും മുട്ടാതെ പോയിട്ടില്ല. ഇതുവരെ അറിഞ്ഞ മരുന്നുകളെല്ലാം പക്ഷെ വ്യർത്ഥമായിരിക്കുന്നു. '' അവർ അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം ചേരുമ്പോൾ അടുത്ത ക്രിസ്ത്മസ്സ് എന്റെ അവസാനത്തെ ക്രിസ്ത്മസ്സ് ആകുമെന്ന് കരുതി ആഘോഷിക്കും, എന്റെ കുട്ടികൾ സെക്കൻഡറി സ്കൂളിൽ എത്തുന്നത് ഞാൻ കാണും, അവർക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ വേദനയിൽ നിന്നും മുക്തയാവുകയാണ്. അവർ കുറിച്ചു.
ഈ കുറിപ്പിലായിരുന്നു അവർ കാൻസർ ഗവേഷണത്തിനും, കാൻസർ രോഗികളിൽ അവബോധം വളർത്തുന്നതിനുമായി ഒരു സഹായ നിധി രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബോവൽ ബേബ് ഫണ്ട് എന്ന് പേരിട്ട ഈ നിധിയിലൂടെ 2,50,000 പൗണ്ട് സമാഹരിക്കാനായിരുന്നു അവർ തീരുമാനിച്ചത്. എന്നാൽ, അവർ തീരെ പ്രതീക്ഷിക്കാതെ, പോസ്റ്റ് ലൈവ് ആയി മണിക്കൂറുകൾക്കകം തന്നെ ആ ലക്ഷ്യം ഭേദിക്കപ്പെട്ടു. ഇപ്പോൾ ആ നിധി 7 മില്യൺ പൗണ്ടിന് അടുത്തെത്തിയിരിക്കുകയാണ്.
കാൻസർ രോഗവുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകൾക്ക് ധന സഹായം നൽകുക, കാൻസർ രോഗ ചികിത്സയ്ക്കുള്ള പുതിയ മരുന്നുകൾക്കായുള്ള ഗവേഷണത്തിന് ധന സഹായം നൽകുക എന്നിവയായിരിക്കും ഈ സഹായ നിധിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം. അതിനൊപ്പം കാൻസറിനെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിൽ വളർത്താനും അതുവഴി രോഗത്തേ ഭയമില്ലാതെ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുവാനുമുള്ള പ്രചരണങ്ങൾ നടത്തുക എന്നൊരു ഉദ്ദേശവും അതിനുണ്ട്.
ഡെബോറയെ തേടിയെത്തിയ ആദരവുകൾ
അധികമാർക്കും കഴിയാത്ത കാര്യമാണ് മരണത്തിന്റെ മുഖത്തുനോക്കി പോ പുല്ലേ എന്ന് പറയുക എന്നത്. എന്നാൽ, ഡെബോറയുടെ നിശ്ചയദാർഢ്യത്തിനും മനോധൈര്യത്തിനും മുന്നിൽ കുറച്ചു കാലമെങ്കിലും മരണത്തിന് പകച്ചു നിൽക്കേണ്ടതായി വന്നു. ഡെബോറ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതുവരെ മരണത്തിന് ഒഴിഞ്ഞുമാറി നിൽക്കേണ്ടി വന്നു. തന്നെ ആക്രമിച്ച അർബുദമെന്ന ശത്രുവിനെതിരെ പോരാടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കിയിട്ട് തന്നെയാണ് അവർ ഈ ഭൂമി വിട്ട് ആകാശങ്ങളിലെ അകലങ്ങളിലേക്ക് പറന്നത്.
ഇതിനിടയിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നും ആശംസകളും പ്രശംസകളും ഡെബോറയെ തേടിയെത്തി, ഒപ്പം പ്രാർത്ഥനകളും. മണ്ണിൽ മനുഷ്യന്റെ കണ്ണീരൊപ്പാൻ ജനിച്ച ഡെബോറയെ ദൈവം തിരികെ വിളിക്കില്ലെന്നു വരെ ജനങ്ങൾ വിചാരിച്ചു. അതിനിടയിലാണ് ഏതൊരു ബ്രിട്ടീഷുകാരനും അഭിമാനമായി കാണുന്ന ഡെയിം പദവി ഡെബോറയെ തേടിയെത്തിയത്.
ആദരിക്കേണ്ടവരെ ആദരിക്കുന്ന കാര്യത്തിൽ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ബ്രിട്ടീഷ് രാജകുടുംബം ഡെബോറയുടെ മഹത്വം തിരിച്ചറിഞ്ഞു. ഈ ധീരയായ പോരാളിക്ക് ഡെയിം പദവി നൽകാൻ കിരീടാവകാശിയായ വില്യം രാജകുമാരൻ അവരുടെ വീട്ടിലെത്തി. സാധാരണയായി പുതുവത്സരത്തിന്റെ ഭാഗമായിട്ടും, രാജ്ഞിയുടെ ജന്മദിനത്തിലുമായി വർഷം രണ്ടു തവണമാത്രമേ ഇത്തരം ബഹുമതികൾ പ്രഖ്യാപിക്കാറുള്ളു. ഡെബോറയെന്ന മാലാഖയ്ക്ക് വേണ്ടി രാജ കുടുംബം ആ പതിവും തെറ്റിച്ചു.
ഡെബോറയുടെ വീട്ടിലെത്തി ഡെയിം പദവി അവർക്ക് നൽകിയ വില്യം രാജകുമാരൻ, കുടുംബാംഗങ്ങൾക്കൊപ്പം അല്പനേരം ചെലവഴിച്ചു. മാത്രമല്ല, അവർക്കൊപ്പം ചായസത്ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒരുപക്ഷെ ഒരു സാധാരണ ബ്രിട്ടീഷുകാരന് ഒരിക്കലും സംഭവ്യമല്ലാത്ത ഒരു കാര്യം. വില്യം രജകുമരൻ എത്തിയപ്പോൾ ഡെബോറ ധരിച്ച ടീ ഷർട്ട് ഇന്ന് ബ്രിട്ടീഷ് യുവതയുടെ പ്രിയ വസ്ത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. എതിർപ്പോടെയുള്ള പ്രതീക്ഷ (റെബെലിയസ് ഹോപ്പ്) എന്നെഴുതിയ അത്തരം ടീഷർട്ടുകൾ ഇന്ന് ബ്രിട്ടനിൽ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്.
ഞാനൊരു ദുഃഖപുത്രിയല്ല
കടുത്ത വേദന കടിച്ചമർത്തി ജീവിക്കുമ്പോഴും എന്നും പുഞ്ചിരിക്കാനായിരുന്നു ഡെബോറ ഇഷ്ടപ്പെട്ടത്. തനിക്കായി ആരും കരയരുതെന്ന് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. വേദന സഹിക്കാതെ വരുമ്പോൾ, മക്കളിൽ നിന്നും മാറിനിൽക്കും, തങ്ങളുടെ അമ്മ വേദന അനുഭവിക്കുന്നത് മക്കൾ അറിയരുതെന്ന് അവർ ആഗ്രഹിച്ചു. പുഞ്ചിരിയോടെ മരണത്തെ സ്വീകരിക്കാൻ കാത്തു നിന്ന അവരുടെ മരണത്തിലും ആരും കരയരുതെന്ന് അവർ ആഗ്രഹിച്ചു. പക്ഷെ എല്ലാവർക്കും ആ കാരിരുമ്പിന്റെ മനസ്സ് ലഭിക്കില്ലല്ലോ.
ജീവിച്ചു തീർത്ത വർഷങ്ങളല്ല, മറിച്ച് ഈ മണ്ണിൽ നിർവ്വഹിച്ച കർമ്മങ്ങളാണ് ഒരു ജീവിതത്തിന്റെ തിരുവവശേഷിപ്പുകളായി ഭൂമുഖത്ത് ഉണ്ടാവുക എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ആ മാലാഖ ഇന്നലെ ചിറകടിച്ചു പറന്നുയർന്നു. ഒരു പുരുഷായുസ്സുകൊണ്ട് ഒരുപക്ഷെ നമ്മളിൽ പലർക്കും ചെയ്ത് തീർക്കാനാവാത്ത കാര്യങ്ങൾ കടുത്ത വേദന അനുഭവിച്ചുകൊണ്ട് വളരെ ചെറിയൊരു കാലയളവിൽ അവർ ചെയ്തു തീർത്തു. കാൻസർ എന്ന മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന ഒരു പേരായി മാറിയിരിക്കുകയാണ് ഡെയിം ഡെബോറ ജെയിംസ്.
- TODAY
- LAST WEEK
- LAST MONTH
- ഗുസ്തി താരങ്ങൾ ഗംഗയിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പോയിട്ടുപോലും കണ്ണുതുറക്കാതെ അധികാരികൾ; ഭയക്കുന്നത് അയോധ്യയിലെ അഖാഡയിൽ ഗുസ്തി പരിശീലിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പരുക്കൻ അടവുകളെ; അയോധ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി മാറ്റിയ നേതാവിന് ആകെ ഭയം യോഗി ആദിത്യനാഥിനെ; സിങ്ങിനെ നിലയ്ക്ക് നിർത്താനാവുന്നതും യുപി മുഖ്യമന്ത്രിക്ക് തന്നെ
- സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലം പണയത്തിൽ; അകെയുള്ളത് ഒരു ചെറിയ ചായക്കട; മദ്യപാനിയായിരുന്നില്ല; പക്ഷേ കരൾരോഗം വന്നതോടെ ആ നിലക്കും കുപ്രചാരണം; ഫീസ് അടക്കാൻ പണമില്ലാത്തിനാൽ 'അമ്മ'യിൽ അംഗമായില്ല; അതിനാൽ സംഘടനയുടെ സഹായം കിട്ടിയില്ല; അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ ദുരിത ജീവിതം
- മുൻ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നത് സഹിച്ചില്ല; പ്രതിശ്രുതവരനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് റിമാൻഡിൽ
- ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ മക്കൾ ഒഴുക്കിൽ പെട്ടു; മക്കളെ രക്ഷിക്കാൻ നീന്തിയടുക്കുന്നതിനിടെ അച്ഛന്മാർ മുങ്ങിത്താണു; രക്ഷാപ്രവർത്തകർ എത്തും മുമ്പേ ഇരുവർക്കും ദാരുണാന്ത്യം; സംസ്കാരം നാളെ
- പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം, സംഘർഷം; കാരിത്താസ് ജംഗ്ഷനിൽ തട്ടുകട അടിച്ചുതകർത്തു; തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേർന്ന് മർദ്ദിച്ചു; ഹെൽമെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിച്ചു; ആറ് പേർ അറസ്റ്റിൽ
- പ്രത്യേക പരിശീലനം കിട്ടിയ ആൺകുട്ടികൾ മുതൽ വ്ളോഗർമാർ വരെ കെണിയൊരുക്കുന്നു; ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കിയും പണം തട്ടുന്നു; കോഴിക്കോട് വെട്ടിനുറുക്കപ്പെട്ട വ്യാപാരിയും പെട്ടത് 18കാരിയുടെ വലയിൽ; മൂന്നു വർഷത്തിനുള്ളിൽ 30 ഓളം കേസുകൾ; ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!
- തന്നെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു; മൂന്നാർ ദൗത്യം അമ്പേ പരാജയമായിരുന്നു; പാർട്ടി സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നു; സിപിഎമ്മിന്റെയും സിപിഐയുടെയും അപചയങ്ങൾ തുറന്നടിച്ച് സി ദിവാകരന്റെ ആത്മകഥ
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- 'രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കരുത്'; ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ; മെഡലുകൾ തിരികെ വാങ്ങി; അഞ്ചു ദിവസത്തെ സാവകാശം തേടി; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ; ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ച് വൻ ജനാവലി ഹരിദ്വാറിൽ
- ജലസംഭരണിയിൽ വീണ ഫോണെടുക്കാൻ ഒഴുക്കിവിട്ടത് 21 ലക്ഷം ലീറ്റർ വെള്ളം; ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്നു വെള്ളത്തിന്റെ തുക ഈടാക്കാൻ സർക്കാർ; നോട്ടീസയച്ചു
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്‍; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല്‍ കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍