ബിബിസി തമിഴ് ചാനലിന് വേണ്ടി റിപ്പോർട്ടർ ഇമ്രാൻ ഖുറേഷി കാണാൻ എത്തിയപ്പോൾ ശബരിമല വിവാദ നായിക കനകദുർഗ പൊട്ടിക്കരഞ്ഞത് എന്തിന്? ധീരയായ കനകയ്ക്കു സംഭവിച്ചത് എന്ത്? ബിബിസി എക്സ്ക്ലൂസീവ് അഭിമുഖത്തിന്റെ പൂർണ രൂപം: വീഡിയോ വൈറലാക്കി അയ്യപ്പഭക്തർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വൃശ്ചികം ഒന്ന് പിറന്ന ഞായറാഴ്ച ബിബിസി തമിഴ് പതിപ്പ് പുറത്തു വിട്ട ശബരിമല വിവാദ നായികാ കനകദുർഗെയുടെ ഏറ്റുപറച്ചിലുകൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ മാധ്യമ ലോകവും സോഷ്യൽ മീഡിയയും. ധീരയും ഉറച്ച നിലപാടുകൾ ഉള്ളവളും എന്ന നിലയിൽ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി വാർത്തകളിൽ നിറഞ്ഞു നിന്നവൾ ബിബിസിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടപ്പോൾ കനക ദുർഗായെ നേരിട്ടും അല്ലാതെയും അറിയുന്നവർ മുഴുവൻ സ്തബ്ധരായി. സ്വന്തം കുടുംബം പോലും ഇല്ലാതായിട്ടും നിലപാടിൽ ഉറച്ചു നിന്ന കനക ദുർഗ എന്തിനു പൊട്ടിക്കരഞ്ഞു എന്ന ആകാംക്ഷ കൊണ്ടാണ് ആളുകൾ വിഡിയോ ദൃശങ്ങൾ പരതിയത്. വിഡിയോ പുനഃ സംപ്രേഷണം അനുമതി ഇല്ലാത്തതിനാൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾക്കും വീഡിയോ ദൃശ്യങ്ങൾക്കും അഭിമുഖത്തിന്റെ പൂർണ രൂപം കാണാനായില്ല.
എന്നാൽ ഇതിനു ഉത്തരം ലഭിക്കുന്നത് ബി ബി സി തന്നെ പുറത്തു വിട്ട നാല് മിനിറ്റ് വിഡിയോ ദൃശ്യങ്ങളാണ്. ഈ വിഡിയോയിൽ രണ്ടു മിനിറ്റ് കഴിയുമ്പോൾ ഭർത്താവിന്റെയും മക്കളുടെയും കാര്യം പറയുമ്പോഴാണ് കനക ദുർഗ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്നത്. സമൂഹത്തിൽ എത്ര കരുത്തോടെ നിന്നാലും വ്യക്തി ജീവിതത്തിൽ ഏവർക്കും താങ്ങും തുണയുമായി മാറുക സ്വന്തം കുടുംബം മാത്രമായിരിക്കും എന്ന സത്യമാണ് കനക ദുർഗ്ഗയുടെ കണ്ണീരിലൂടെ പുറത്തു വരുന്നത്. എത്ര ധീരരായ വ്യക്തികൾക്കും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയാൽ പിടിച്ചു നിൽക്കുക പ്രയാസം തന്നെ ആയിരിക്കും എന്നും കനകയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.
പുറത്തേക്കു നിലപാടുകളുടെ പേരിൽ ധൈര്യം കാട്ടിയാലും എല്ലാവരും പിരിഞ്ഞു ഒറ്റയ്ക്കകയുമ്പോൾ ഏതു വ്യക്തിയും ഇഷ്ടപ്പെടുന്നവരുടെ സാമീപ്യവും കരുതലും ആഗ്രഹിക്കുന്നു എന്ന മനഃശാസ്ത്ര വശവും കനകയുടെ കണ്ണീർ തുറന്നു കാട്ടുന്ന വസ്തുതയാണ്. ബിബിസി തമിഴ് പതിപ്പിന്റെ കനക ദുർഗയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം:
ബിബിസി: സുപ്രീം കോടതിയുടെ ഒടുവിൽ ഉണ്ടായ തീരുമാനത്തെ എങ്ങനെ കാണുന്നു?
കനക: സുപ്രീം കോടതിയുടെ സെപ്റ്റംബർ 28 ലെ വിധി ഉചിതം തന്നെയാണ്. ഏഴു അംഗ ബെഞ്ച് അത് പുനഃ പരിശോധിക്കേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ബിബിസി: മന്ത്രി സുരേന്ദ്രൻ സ്ത്രീ പ്രവേശനത്തിന് സർക്കാർ സംരക്ഷണം നൽകില്ലെന്ന് പറഞ്ഞല്ലോ, തീർത്ഥാടനം അല്ലാത്തതായ ഒന്നെന്ന സൂചനയെ നിങ്ങൾ എങ്ങനെ കാണുന്നു?
കനക: അദ്ദേഹം പറയുന്ന ഫങ്ക്ഷണൽ മൊബിലിറ്റി എന്നത് എന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല. മന്ത്രി സുരേന്ദ്രന്റെ വാക്കുകൾ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. മുൻ വിധി നടപ്പാക്കാൻ ഒരു തടസവും നിലനിൽക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിട്ടില്ല. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനും പൊലീസിനുമുണ്ട്. സമൂഹവും സ്ത്രീകളെ സംരക്ഷിക്കണം. ക്ഷേത്രത്തിലേക്കുള്ള സഞ്ചാര മാർഗത്തിലും ആരാധന സമയത്തും സംരക്ഷണം വേണം. ഇത് ഉറപ്പാക്കപ്പെടണം.
ബിബിസി: ശബരിമല പുരോഗമന ആശയത്തിന്റെ പ്രതീകമാണോ മതത്തിനു അതീതമാണോ?
കനക: രണ്ടുമാണ്. മതപരമായും ലിംഗ സമത്വം ഉറപ്പാക്കപ്പെടുകയും വേണം. ഇത് മനസ്സിൽ എത്തിയതോടെയാണ് ഞാൻ ശബരിമലക്ക് പോകാൻ തീരുമാനിച്ചത്. സുപ്രീം കോടതി സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഉറപ്പാക്കിയത്. അത് സ്ത്രീകൾക്ക് ഒരവസരം തുറന്നിടുക ആയിരുന്നു. എനിക്ക് അയ്യപ്പനിൽ പൂർണ വിശ്വാസമായിരുന്നു.
ബിബിസി: നിങ്ങൾ തിരിച്ചു വന്നപ്പോൾ കൂടുതൽ പ്രയാസം നേരിടുക ആയിരുന്നല്ലോ, സത്യത്തിൽ എന്താണുണ്ടായത്
കനക: അയ്യപ്പനെ കണ്ട ശേഷം പത്തു പന്ത്രണ്ടു ദിവസത്തിന് ശേഷമാണ് എനിക്ക് വീട്ടിൽ എത്താനായത്. രാവിലെ ഏഴു മണിക്ക് എത്തുമ്പോൾ ഭർത്താവിന്റെ അമ്മ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവും കുട്ടികളും നഷ്ടമായി. ഞാൻ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ അസഭ വർഷവും ദേഹോപദ്രവും ഉണ്ടായി.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 9 ദിവസം ചികിത്സയിൽ ആയിരുന്നു. എന്റെ തലയിലും ചുമലിലും ആയി 12 തവണ എങ്കിലും ക്ഷതം ഏറ്റിരുന്നു. എന്റെ പുറം വേദന മൂലം പൊട്ടിപ്പൊളിയുക ആയിരുന്നു. തലയിൽ മുറിവുണ്ടായിരുന്നു. കഴുത്തിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു.
ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നപ്പോൾ എന്റെ ഭർത്താവ് നേരെ കൊണ്ടുപോയത് പെരിന്തൽമണ്ണ പൊലീസ് സ്റേഷനിലേക്കാണ്. പൊലീസ് ഇൻസ്പെക്ടർ മൂന്നര മണിക്കൂർ നേരം ഞങ്ങളോട് സംസാരിച്ചു. പക്ഷെ ഭർത്താവ് ഉറച്ച തീരുമാനത്തിൽ ആയിരുന്നു, നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാൻ വീട്ടിൽ എത്തിയപ്പോൾ ഭർത്താവ് ആവശ്യപ്പെട്ടത് എന്റെ സുഹൃത്തുക്കൾക്ക് ഒപ്പം പോകുവാൻ വേണ്ടിയാണ്. ഞാൻ ശബരിമല സന്ദർശിച്ചു എന്നതിന്റെ പേരിൽ ബിജെപി പ്രവർത്തകർ വീട് ആക്രമിച്ചതും ഭർത്താവിന്റെ പ്രകോപനത്തിന് കാരണമാണ്.
തുടർന്ന് ഞാൻ സംസ്ഥാന സർക്കാർ സംരക്ഷണയിലായി. ഇരുപതു ദിവസത്തോളം അവിടെ കഴിഞ്ഞു. തുടന്ന് ഞാൻ കോടതിയിലെത്തി. കോടതി ഉത്തരവുമായി ഞാൻ ഫെബ്രുവരി അഞ്ചിന് വീണ്ടും വീട്ടിലെത്തി. അന്ന് വീടിന്റെ വാതിലുകൾ എനിക്കായി തുറന്നിട്ട്. പക്ഷെ ഭർത്താവും കുട്ടികളും വീട്ടിൽ നിന്നും വാടക വീട്ടിലേക്കു ഇറങ്ങി പോയി. അന്ന് മുതൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.
ബിബിസി: കുട്ടികളെ കാണാൻ അനുവദിക്കാറുണ്ടോ
കനക: ആദ്യം കുട്ടികളെ കാണാൻ അനുവദിച്ചില്ല. തുടർന്ന് ഞാൻ ചൈൽഡ് വെൽഫെയർ അഥോറിറ്റിക്ക് മുന്നിൽ എത്തി. ആഴ്ചയിൽ ഒരിക്കൽ കാണാൻ അങ്ങനെ അനുവാദം ലഭിച്ചു. തുടർന്ന് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കുട്ടികൾ ശനി, ഞായർ ദിവസങ്ങളിൽ എനിക്കൊപ്പമായി. എന്നാൽ മാർച്ചിൽ ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയിൽ എത്തി, കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 28 നു ആണ് ഞാൻ അവസാനമായി കുട്ടികളെ കാണുന്നത്. എനിക്ക് എന്റെ കുട്ടികളെ എന്നോടൊപ്പം വേണം. പന്ത്രണ്ട് വയസു വരെ അവർ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നാണ് വളർന്നത്. അവർ ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത് അസഹ്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ കുട്ടികളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി അവർ എന്നെ വെറുക്കുന്നില്ല എന്ന്. എന്നോട് ദേക്ഷ്യം തോന്നുന്നില്ല എന്നും കുട്ടികൾ പറഞ്ഞിരുന്നു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല. (ഇക്കാര്യങ്ങൾ പറയുമ്പോഴാണ് ഇടനെഞ്ച് വിങ്ങി കനകദുർഗാ പൊട്ടിക്കരഞ്ഞത്)
മെയ് അവസാനം അവർ താമസിക്കുന്ന വീട്ടിൽ എത്തി ഞാൻ കണ്ടിരുന്നു. ഞാൻ ചെന്നപ്പോൾ അവർ കളിക്കുക ആയിരുന്നു. അവർ എന്നെ കാണാൻ ഓടിവന്നു. എനോടൊപ്പം വരൻ ഞാൻ അവരെ വിളിച്ചു. തുടർന്ന് കുട്ടികൾ വീടിനകത്തു കയറിയപ്പോൾ അവർക്കു പിന്നിൽ വാതിൽ അടയുക ആയിരുന്നു.
തുടർന്ന് അവർ ഫോൺ ചെയ്തു പറഞ്ഞത് അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ എന്റെ കൂടെ വരാം എന്നാണ്. കുട്ടികൾക്ക് എന്നെ ദേക്ഷ്യം ഇല്ലെന്നു എനിക്കുറപ്പായി. എന്നാൽ ഭർത്താവും കുടുംബവും കുട്ടികളിൽ എന്നെക്കുറിച്ചു ഭയം വളർത്തുക ആയിരുന്നു. പിനീട് കുട്ടികൾ എന്നെ കാണാൻ ആഗ്രഹം ഇല്ലെന്നും എന്നെ കാണേണ്ടെന്നും വിളിച്ചു പറഞ്ഞു.
ബിബിസി: കുട്ടികളെ നിങ്ങൾക്ക് കാണാൻ കിട്ടാത്തതിൽ നിങ്ങൾ പരാതി നൽകിയില്ലേ
കനക: കുട്ടികളെ കൈമാറാൻ എന്നോട് മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട ഒന്നും സംഭവിച്ചില്ല. എനിക്കവരെ കാണാനായില്ല. കുട്ടികളെ കാണാൻ ജഡ്ജ് അനുവാദം നൽകിയില്ല. ഭർത്താവ് ഇത്തരത്തിൽ പെരുമാറും എന്നും കുട്ടികളെ എന്നിൽ നിന്ന് വേർപ്പെടുത്തും എന്നും ഞാൻ കരുതിയിരുന്നില്ല. ഞാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. രാഷ്ട്രീയക്കാരാണ് ഇത് ഇത്രയും വഷളാക്കിയത്. അവർ എന്തിനു ഇത് ചെയ്യുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
ബിബിസി: എങ്ങനെയായിരുന്നു ഭർത്താവിന് നിങ്ങളോടുള്ള പ്രതിഷേധം
കനക: തുടക്കം മുതലേ വിശ്വാസത്തിലും. ആശയങ്ങളിലും ഞങ്ങൾ രണ്ടു തരത്തിൽ ആയിരുന്നു. പക്ഷെ ഞങ്ങൾ കുടുംബമായി ജീവിച്ചു. ഞങ്ങൾക്കിടയിൽ ശബരിമലയാണ് പ്രധാന വിഷയമായി വന്നത്. അദ്ദേഹത്തോട് പറയാതെ ശബരിമലയ്ക്കു പോയി എന്നതാണ് പ്രധാന കുറ്റമായി മാറിയത്. ഞാൻ പോയത് ശബരിമല വിഷയത്തിൽ വലിയ പ്രതിഷേധം ഉണ്ടാക്കി എന്നാണ് എന്റെ ഭർത്താവ് പറയുന്നത്.
ബിബിസി: ശബരിമല വിഷയത്തിന് മുൻപ് നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ
കനക: ശബരിമല പോയി വന്ന ശേഷം എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ഭർത്താവിന്റെ കുടുംബം മാത്രമല്ല, എന്റെ കുടുംബവും. എനിക്ക് അമ്മയും രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. എന്റെ സഹോദരൻ എന്നോട് സംസാരിച്ചിരുന്നു. എന്നാൽ ഞാൻ അമ്മയെ പിന്നെ കണ്ടിട്ടില്ല, കഴിഞ്ഞ നവംബർ മുതൽ.
ബിബിസി: എങ്ങനെയാണു പിടിച്ചു നിൽക്കാൻ കരുത്തു കിട്ടുന്നത്
കനക: സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കരുത്തു എനിക്ക് ചെറുപ്പം മുതൽ കൂടെയുണ്ട്. പുരോഗമന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ വലയവും എന്നോടൊപ്പമുണ്ട്. എല്ലാവരും ഫോണിൽ വിളിക്കുന്നത് വലിയ ധൈര്യമാണ് നൽകുന്നത്. എന്റെ ജോലി സ്ഥലത്തു ഉള്ളവരും മറ്റും നൽകുന്ന പിന്തുണയും വലുതാണ്. എന്റെ സുഹൃത്തുക്കളാണ് എന്റെ ധൈര്യം
ബിബിസി: ജീവിതത്തിൽ ഇപ്പോൾ എന്താണ് തോന്നുന്നത്
കനക: പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. സ്വന്തമായി ഒരു വീട് എങ്കിലും ഉണ്ട്. ഞാൻ എന്റെ കുട്ടികളെയും ഭർത്താവിനെയും സംരക്ഷിച്ചരുന്നു. സമൂഹത്തിൽ നന്നായി ഇടപഴകുകയും ചെയ്തിരുന്നു. എപ്പോഴും സാമൂഹ്യ വിഷയങ്ങളിൽ എന്റെ ശ്രദ്ധ ഉണ്ടായിരുന്നു.
ബിബിസി: രാഷ്ട്രീയത്തിൽ താൽപ്പര്യത്തെ ഉണ്ടോ
കനക: രാഷ്ട്രീയ താൽപ്പര്യം ഉണ്ട്. എനിക്ക് രാഷ്ട്രീയ വിശ്വാസവും ഉണ്ട്. പക്ഷെ രാഷ്ട്രീയക്കാരിൽ വിശാസം ഇല്ല. എല്ലാവരും അവനവന്റെ കാര്യവും പണവും ഉണ്ടകകുകയാണ്. ഇപ്പോൾ ജനസേവനം ആരുടേയും ലക്ഷ്യമല്ല. ഇതുകൊണ്ടാണ് പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ എനിക്ക് വിശ്വാസം ഇല്ലാത്തത്.
ബിബിസി: ഇപ്പോഴത്തെ അനുഭവത്തിൽ മറ്റു സ്ത്രീകൾ ശബരിമലയിൽ പോകുന്നത് പ്രോത്സാഹിപ്പിക്കുമോ
കനക: ഞാൻ പ്രോത്സാഹിപ്പിക്കും. ഏകദേശം നൂറു പേരെങ്കിലും എന്നോട് പോകാൻ താല്പര്യത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്റെ അനുഭവം അവരെ പിന്തിരിപ്പിക്കുകയാണ്. എന്റെ അനുഭവ ശേഷം 95 ശതമാനം പേരും അവരുടെ സുഖങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല. എന്നിട്ടും ചിലർ തയാറാണ്, അവരെ ഞാൻ പ്രോത്സാഹിപ്പിക്കും.
ബിബിസി: വീണ്ടും ശബരിമലക്ക് പോകുമോ
കനക - ഇപ്പോൾ ഒരു തീരുമാനവും ഇല്ല. എനിക്ക് തോന്നിയാൽ ഞാൻ പോകും. ഞാൻ തീരുമാനിച്ചിട്ടില്ല.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്