ഒരു അഞ്ച് ലക്ഷമുണ്ടോ കൊച്ചൗസേപ്പ് ഈ തൊഴിലാളികൾക്ക് കൊടുക്കാൻ? സംഘടന ഉണ്ടാക്കിയതിന് പ്രതികാരമായി പാർക്ക് പണി തീരാത്ത ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി; ബാംഗ്ലൂർ വണ്ടർലയുടെ മുമ്പിൽ കുടിൽകെട്ടി സമരവുമായി തൊഴിലാളികൾ; 130 ദിവസം സമരം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ മാദ്ധ്യമങ്ങളും മാനേജ്മെന്റും
ബാംഗ്ലൂർ: കേരളത്തിലെ ഏറ്റവും മാന്യനായ കച്ചവടക്കാരിൽ ഒരാൾ ആണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. നികുതി കൊടുക്കുന്ന കാര്യത്തിൽ ആണെങ്കിലും ദാനധർമ്മങ്ങൾ ചെയ്യുന്ന കാര്യത്തിൽ ആണെങ്കിലും കൊച്ചൗസേഫിന് നൂറ് മാർക്കാണ്. പക്ഷേ, തൊഴിലാളികൾ സംഘടിക്കുന്നതിനെ മാത്രം കൊച്ചൗസേഫിന് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സിപിഐ(എം) സമരം നടത്തിയപ്പോൾ പ്രതിഷേധിച്ച കോൺഗ്രസുകാരിയായ വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം സമ്മാനം നൽകിയും ചുമട്ടു തൊഴിലാളികളുമായി വഴക്കുകൂടി സ്വയം ലോഡിറക്കിയും ഒക്കെ അദ്ദേഹം ശ്രദ്ധ നേടിയത്.
തൊഴിലാളി സംഘടനകൾക്ക് എതിരെയുള്ള കൊച്ചൗസേഫിന്റെ കടുത്ത നിലപാടിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബാംഗ്ലൂർ വണ്ടർലായ്ക്ക് മുമ്പിൽ നടക്കുന്ന തൊഴിലാളികളുടെ കുടിൽകെട്ടി സമരം 130 ദിവസം പിന്നിട്ടത്. കാലങ്ങളായി തൊഴിലാളി സംഘടനകൾക്ക് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കൊച്ചൗസേഫ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പണിമുടക്കും ഹർത്താലും പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്ന തൊഴിലാളി സംഘടനകളോടുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് കൊച്ചൗസേഫ് അദ്ദേഹം സ്വന്തം തൊഴിൽ സ്ഥാപനത്തിലെ ജീവനക്കാരോടും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത്.
വണ്ടർലയിൽ തൊഴിലാളി സംഘടനകളുടെ യൂണിറ്റ് രൂപീകരിച്ച നടപടിയാണ് ചിറ്റിലപ്പള്ളിയെ ചൊടിപ്പിച്ചത്. ഇതോടെ ബാംഗ്ലൂർ വണ്ടർലായിലെ ജീവനക്കാരെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റിലപ്പള്ളിയുടെ ഉത്തരവിനെതിരായി നടക്കുന്ന തൊഴിലാളികളുടെ കുടിൽകെട്ടി സമരമാണ് 130 ദിവസം പിന്നിട്ടിരിക്കുന്നത്. വണ്ടർലാ കാർമ്മിക് സംഘ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ഇവിടത്തെ തൊഴിലാളികൾ രൂപീകരിച്ച യൂണിയനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പ്രകോപിപ്പിച്ചതെന്ന് ജീവനക്കാർ പറയുന്നു. തൊഴിൽ സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് കഴിഞ്ഞ വർഷം ജൂണിൽ വണ്ടർലാ ബാംഗ്ലൂരിലെ തൊഴിലാളികൾ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. സംഘടന തുടങ്ങുംമുൻപ് തന്നെ മാനേജ്മെന്റിനെ വിവരം ധരിപ്പിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു. മാനേജ്മെന്റ് എപ്പോൾ ആവശ്യപ്പെട്ടാലും പിരിഞ്ഞുപോകാൻ തൊഴിലാളികൾ ബാധ്യസ്ഥരായി വന്നതോടെ ഇനി സംഘടിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് തങ്ങൾ തിരിച്ചറിയുകയായിരുന്നുവെന്ന് ജീവനക്കാർ വ്യക്തമാക്കി.
ഓപ്പറേറ്റർ/ടെക്നിഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന 124 പേരായിരുന്നു തൊഴിലാളിസംഘടന രൂപീകരിച്ചത്. ഇതോടെയാണ് പണ്ടേ സംഘടനാ വിരുദ്ധനായ ചിറ്റിലപ്പള്ളി തന്റെ നിലപാട് കൂടുതൽ കർക്കശമാക്കിയത്. സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ 59 പേരെ ഹൈദരാബാദിലേക്കാണ് സ്ഥലം മാറ്റി ഉത്തരവായത്. ഹൈദരാബാദിൽ ഇതുവരെ പാർക്ക് പ്രവർത്തനം തുടങ്ങിയിട്ടില്ല. അവിടെ പാർക്കിനായുള്ള പ്രാരംഭജോലികൾ മാത്രമേ ഇനിയും തുടങ്ങിയിട്ടുള്ളൂ എന്നിരിക്കെയാണ് തൊഴിലാളി സംഘബലത്തെ അടിച്ചമർത്താൻ മാനേജ്മെന്റ് സ്ഥലം മാറ്റം എന്ന സ്ഥിരം അടവുമായെത്തിയത്.
ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ തൊഴിലാളികളും മാനേജ്മെന്റ് പ്രതിനിധികളൂം തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും വരെ ഉണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ 10 പേരെ കമ്പനിയിൽ നിന്ന് സസ്പെന്റ് ചെയ്ത് പിന്നേയും മാനേജ്മെന്റ് തൊഴിലാളികളെ വെല്ലുവിളിക്കുകയാണുണ്ടായതെന്ന് അവർ കുറ്റപ്പെടുത്തുന്നു. വണ്ടർലാ കാർമിക് സംഘ നേതാക്കളാണ് സസ്പെന്റ് ചെയ്യപ്പെട്ടവരിൽ ഉള്ളത്. ഇവരിൽ മലയാളികളുമുണ്ട്. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ടവരും ട്രാൻസ്ഫർ ചെയ്യപ്പെട്ടു പ്രതികാര നടപടിക്ക് വിധേയരായവരും ചേർന്ന് പാർക്കിനു മുൻപിൽ കുടിൽകെട്ടി സമരം ആരംഭിക്കുകയായിരുന്നുവെന്ന് കാർമ്മിക് സംഘ നേതാവും മലയാളിയുമായ വിനേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. അലക്കുതൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യുന്നത്.
ഇവരോടൊപ്പമുള്ള മറ്റു തൊഴിലാളികൾക്ക് പാർക്കിൽ ഇപ്പോഴും പ്രവേശിക്കാമെങ്കിലും ജോലിയെടുക്കാൻ അനുവാദം മാനേജർമാർ നൽകാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അപകടം പിടിച്ച പല റൈഡുകളും പാർക്കിലുണ്ടെന്നും തൊഴിലാളികൾ ആരോപിക്കുന്നു. വണ്ടർലാ ഐഎസ്ഒ സർട്ടിഫൈഡ് പാർക്കുമാണ്. എന്നാൽ പരിചയസമ്പന്നരായ തൊഴിലാളികളെ മാറ്റിനിർത്തി ഇപ്പോൾ ട്രെയ്നി ഓപ്പറേറ്റർമാർ എന്ന പേരിൽ പരിചയസമ്പന്നരല്ലാത്ത തമിഴ്നാട്, ഒഡീഷ സ്വദേശികളെ കൊണ്ട് റൈഡുകൾ ഓപ്പറേറ്റ് ചെയ്യിപ്പിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. എഴുപതോളം പേരെ താൽക്കാലിക ജീവനക്കാരാക്കി വച്ചാണ് ഇപ്പോൾ പാർക്ക് മാനേജ്മെന്റ് നടത്തിക്കൊണ്ടു പോകുന്നത്. യൂണിയൻ ആരംഭിക്കുന്ന സമയത്ത് തൊഴിൽ സുരക്ഷിതത്വം മാത്രമാണ് തങ്ങൾ ഉന്നയിച്ചതെന്ന് സമരക്കാർ പറയുന്നുണ്ട്.
കുടിൽ കെട്ടി സമരം ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് നിയമപരമായ വഴികളും തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടക സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ലേബർ കോർട്ടിൽനിന്ന് ട്രാൻസ്ഫർ ഉത്തരവ് റദ്ദാക്കിയുള്ള ഉത്തരവും തൊഴിലാളികൾക്ക് ലഭിച്ചു. എന്നാൽ ഇതുപോലും കണക്കാക്കാതെ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയിരിക്കുകയാണ് ഇപ്പോൾ മാനേജ്മെന്റ്. അവിടെ വാദങ്ങൾ എല്ലാം പൂർത്തിയായി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. സമരം തുടങ്ങി ഇത്രനാളുകൾ കഴിഞ്ഞിട്ടും പ്രശ്നം എന്താണെന്ന് ചോദിച്ചറിയാൻ പോലും ഉടമയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
യൂണിയൻ എന്ന രീതിയിൽ ആരും തങ്ങളെ സമീപിക്കണ്ട എന്നാണത്രെ മാനെജ്മെന്റ് നിലപാട്. കേരളത്തിൽ നിന്നുള്ള സ്ഥാപനമായതിനാൽ ഇവിടുത്തെ പത്രക്കാരെ പലരേയും തൊഴിലാളികൾ ബന്ധപ്പെട്ടെങ്കിലും അവർ ആരും സമരത്തെക്കുറിച്ച് ഒരുവരി പോലും കൊടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. വൻപരസ്യമുള്ള സ്ഥാപനമായതിനാൽ ചാനലുകളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ 20 കിലോമീറ്റർ ദൂരം മാതമുള്ള രാംനഗർ എന്ന ജില്ലയിലെ ബിഡുദിയിലാണ് വണ്ടർലാ സ്ഥിതി ചെയ്യുന്നത്. 80 ഏക്കർ വരുന്ന പാർക്കിൽ 26 മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം ഇപ്പോൾ സമരത്തിലുമാണ്.
തനിക്ക് ഇഷ്ടപ്പെടുന്നവർക്ക് വാരിക്കോരി ദാനദർമം നടത്തുന്നതിലും അവയവദാനത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ചിറ്റിലപ്പള്ളി. കേരളത്തിലെ എല്ലാവർക്കും സ്വീകാര്യനായ വ്യക്തി കൂടിയാണ് അദ്ദേഹം. ഇങ്ങനെ എന്നും ദാനധർമ്മങ്ങൾക്കും അവയവദാനത്തിനും വേണ്ടി നിലകൊള്ളുന്നയാളെന്നു വ്യക്തിത്വമായതു കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിൽ അൽപ്പം മൗനം പാലിക്കുന്നത്. വണ്ടർലാ വാട്ടർ തീം പാർക്കിന്റെ ഉടമക്കെതിരെ സ്വന്തം തൊഴിലാളികൾക്കിടയിൽ നിന്നു തന്നെ ശബ്ദമുയരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏവർക്കും ദാനധർമ്മം ചെയ്യുന്ന വ്യക്തി ആദ്യമായി സ്വന്തം ജീവനക്കാരുടെ ക്ഷേമം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍