കടയിലേക്ക് കയറി വന്നവർ സക്കരിയയെ കൂട്ടികൊണ്ട് പോയി; തപ്പി നടന്നവർക്ക് ഉത്തരമായത് മൂന്ന് ദിവസം കഴിഞ്ഞ് പത്രം വായിച്ചപ്പോൾ; കുറ്റമോ ശിക്ഷയോ അറിയാതെ ഏഴ് വർഷം തടവിൽ; ബംഗളുരു സ്ഫോടന കേസിൽ അറസ്റ്റിലായ 18കാരൻ ഏഴ് വർഷത്തിന് ശേഷം ജാമ്യത്തിൽ വീട്ടിലെത്തുമ്പോൾ ഒരു ഗ്രാമം മുഴുവൻ കണ്ണീരൊഴുക്കുന്ന കഥ
എം പി റാഫി
മലപ്പുറം: പരപ്പനങ്ങാടിയിലെ പരേതനായ വാണിയംപറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും വീട്ടിൽ ഇന്ന് മകൻ മുഹമ്മദ് ശരീഫിന്റെ വിവാഹം നടക്കുകയാണ്. വിവാഹാഘോഷത്തേക്കാൾ ഈ കടുംബം ഇളയ മകൻ സക്കരിയയുടെ വരവ് കാത്തിരിക്കുന്നവരാണ്. ആനന്ദവും ഏറെ വികാര പരിതവുമായ ആ നിമിഷങ്ങൾക്കായി എത്തിച്ചേർന്നവരാണ് ഈ വിവാഹ വീട്ടിൽ അധികവും.
ഭീകരനെന്ന് മുദ്രകുത്തി കൃത്യം ഏഴര വർഷങ്ങൾക്കു മുമ്പായിരുന്നു സകരിയയെ എൻ.ഐ.എ ഉദ്യോഗസ്ഥർ 2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അന്ന് സക്കരിയ്യയുടെ പ്രായം 18. ബംഗളുരു സ്ഫോടനത്തിനായി ടൈമറുകളും മൈക്രോ ചിപ്പുകളും നിർമ്മിച്ചു നൽകി എന്നതാണ് സക്കരിയക്കു മേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ചെയ്ത തെറ്റ് തെളിയിക്കുകയോ, കുറ്റം തെളിയിച്ച് ശിക്ഷിക്കുകയോ ചെയ്യാതെ ജാമ്യം പോലും അനുവദിക്കാതെ കാരാഗൃഹത്തിലടച്ച് കേസ് എൻ.ഐ.എ കോടതിയിൽ അനന്തമായി നീളുകയായിരുന്നു. ഏഴര വർഷത്തിനു ശേഷം സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരു എൻ.ഐ.എ കോടതി സക്കരിയക്ക് നാലു ദിവസത്തെ ജാമ്യമനുവദിച്ചിരിക്കുകയാണിപ്പോൾ. ഇന്നലെ കോടതി ജാമ്യ ഉത്തരവിറക്കിയതു മുതൽ പരപ്പനങ്ങാടിയിലെ സക്കരിയ്യയുടെ കുംബവും വിവാഹ വീടുമെല്ലാം ആഹ്ലാദത്തിലാണ്. ഒപ്പം ബീയുമ്മയുടെ കണ്ണീരൊഴുക്കിയുള്ള കാത്തിരിപ്പിനും പ്രാർത്ഥനക്കും തെല്ലൊരാശ്വാസവും.
2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് പോകുകയും അന്ന് പതിനൊന്നര മണിക്ക് തിരൂർ ഗൾഫ് ബസാറിൽ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതർ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സക്കരിയയെ കാണാതായതോടെ കൂട്ടുകാകാരും ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി. സമീപത്തുള്ള പരപ്പനങ്ങാടി, തിരൂർ, താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എംഎൽഎ. പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ ബന്ധപ്പെട്ടെങ്കിലും ആർക്കും സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് മൂന്നാം ദിവസം ഫെബ്രുവരി എട്ടാം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗഌർ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്ന വിവരം പുറത്തറിയുന്നത്.
ഇത് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാൽ സക്കരിയ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. എന്നാൽ കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച സക്കരിയ വയനാട്ടിൽനിന്നും ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലായിരുന്നു താമസിച്ചതും പഠിച്ചതുമെല്ലാം. ജോലി ലക്ഷ്യമിട്ട് പഠനം തുടർന്നെങ്കിലും ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇൻസ്റിറ്റിയൂട്ടിൽ ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സിനു ചേർന്നു പഠിച്ചു. പഠനശേഷം, പരിചയക്കാരിൽപ്പെട്ട അബ്ദുർറഹീമെന്ന അഫ്താബ് കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരൻ ഷറഫുദ്ദീന്റെ കടയിൽ ജോലി ഏർപ്പാടാക്കിക്കൊടുത്തു.
എന്നാൽ കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരിൽ തന്നെ മറ്റൊരു ജോലിയിൽ കയറി. കേസിലെ നാലാം പ്രതിയായ ഷറഫുദ്ദീനൊടൊപ്പം ബാംഗഌർ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിർമ്മിച്ചുനൽകിയെന്നാണ് സക്കരിയക്കെതിരായ കേസ്. സക്കരിയ കേസിൽ എട്ടാം പ്രതിയാണ്. +2 കഴിഞ്ഞ് ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സ് പഠിച്ച സാങ്കേതിക പരിജ്ഞാനമായിരുന്നു ക്കറിയക്കുണ്ടായിരുന്നത്. കുറ്റം നടത്തിയതായി പറയപ്പെടുന്ന കൊണ്ടോട്ടിയിലെ ജോലിവിട്ട് ഏതാണ്ട് ഒരുവർഷം കഴിഞ്ഞശേഷമായിരുന്നു സക്കരിയയെ അറസ്റ്റു ചെയ്തത്. എന്നാൽ വർഷങ്ങളായി സക്കരിയ്യയുടെ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു.
സക്കരിയ എന്ത് തെറ്റാണ് ചെയ്തതെന്ന സമൂഹത്തിന്റെ ചോദ്യത്തിന് ഇന്നേവരെ ഉത്തരമില്ലാതെ വിചാരണ തടവുകാരനായി നീണ്ട എട്ട് വർഷങ്ങളായി സക്കരിയയുടെ യൗവ്വനം കർണ്ണാടകയിലെ പരപ്പന അഗ്രഹ ജയിലിൽ തള്ളപ്പെട്ടിരികുകയാണ് .പതിനെട്ടാം വയസ്സിൽ വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ട സക്കരിയ ഇരുപത്തഞ്ചാം വയസിലും വിചാരണ തടവുകാരനായി കഴിയുന്നു .പതിനെട്ടാം വയസിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടുമില്ല .സാക്ഷി വിസ്താരം പൂർത്തിയായിട്ടും ജാമ്യവും അന്തിമ വിധിയും ലഭിക്കാതെ ജയിലറയുടെ ഇരുമ്പ് ബന്ധനത്തിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് . കർണാടക പൊലീസ് ഷറഫുദ്ദീന്റെ സഹോദരനിൽ നിന്നും കന്നടയിൽ എഴുതി തയ്യാറാക്കി ഒപ്പിടുവിച്ചതും, 2008ൽ നടന്ന സംഭവത്തിൽ 2001 ലെ വാടക താമസക്കാരനായ മറ്റൊരാളുടെ സാക്ഷി മൊഴികളുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഇതൊന്നും കേസിന് ബലം പകരുന്നതല്ലായിരുന്നു. സാക്ഷികളറിയാത്ത സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുകയും ഇത് സാക്ഷി വിസ്താരം നീണ്ടു പോകാനും കാരണമായി.
സക്കരിയ്യക്കു പുറമെ വീട്ടുകാർക്കു മേലിലും ഭീകരരെന്ന മുദ്ര ഇക്കാലയളവിനുള്ളിൽ ചാർത്തപ്പെട്ടു കഴിഞ്ഞിരുന്നു. സക്കരിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഫ്രീ സക്കരിയ ആക്ഷൻ ഫോറം രൂപീകരിച്ച് പ്രവർത്തനം നടന്നു വരുന്നുണ്ട്. ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികളും മനുഷ്യാവകാശ സമ്മേളനങ്ങളും നടത്തി. ബംഗളുരു സ്ഫോടന കേസിൽ കഴിയുന്ന മറ്റാർക്കു വേണ്ടിയും ഇത്രയേറെ സമരപരിപാടികൾ നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. സക്കരിയ കുറ്റക്കാരനല്ലെന്ന് ഇവരെല്ലാം ആവർത്തിക്കുന്നു .. ഒരു നാൾ നീതി അനുകൂലമാക്കുമെന്ന പ്രതീക്ഷയാണ് കുംബവും കൂട്ടുകാരുമെല്ലാം പങ്കുവെക്കുന്നത്. സക്കരിയക്കു ലഭിച്ച താൽക്കാലിക ജാമ്യം ഇവരെയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അറ്റമില്ലാത്ത വിചാരണാ നാൾ ഇനി എത്ര കാലമെന്നോർക്കുമ്പോൾ ആശങ്കപ്പെടുത്തുന്നതായി ഇവർ പറയുന്നു.
17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് സക്കരിയക്ക് നാട്ടിൽ പോകാൻ അനുമതി ലഭിച്ചിട്ടുള്ളത്. ബംഗളൂരു എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയാണ് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കിയത്. ഇന്ന് നടക്കുന്ന സഹോദരൻ മുഹമ്മദ് ശരീഫിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അനുമതിയുള്ളത്. വീട്ടിലും വിവാഹ ഹാളിലും പോകാൻ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. നാട്ടിൽ പോകാനുള്ള ചെലവ് സ്വയം വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ നാട്ടിലേക്ക് പുറപ്പെട്ട സക്കരിയ ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ നാട്ടിൽ നിന്ന് തിരിക്കും. രണ്ട് പകലും രണ്ട് രാത്രിയും വീട്ടുകാർക്കൊപ്പം കഴിയാനാകും. സക്കരിയ്യയെ നാട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കാൻ ഔദ്യോഗിക നിർദ്ദേശം ലഭിച്ചതായി പരപ്പനങ്ങാടി പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്