കുറെ പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ ഇറങ്ങിപ്പുറപ്പെടുമോ? ഇന്ത്യയുടെ മിറാഷുകളിൽ നിന്ന് ഗ്ലൈഡ് ചെയ്തിറങ്ങിയ ഇസ്രയേലി സ്പൈസ് -2000 സ്മാർട്ട് ബോംബുകൾ അവശേഷിപ്പിച്ചത് വലിയൊരുമൺകൂന; ബാലാക്കോട്ടെ ജെയ്ഷെ ക്യാമ്പ് തകർക്കും മുമ്പ് എൻടിആർഒഐ പിടിച്ചെടുത്ത മുന്നൂറോളം മൊബൈൽ സിഗ്നലുകൾ സ്പൈസ് തുളച്ചിറങ്ങിയതോടെ നിശ്ശബ്ദം; ടാർജറ്റുകളെ കൃത്യമായി ഹിറ്റ് ചെയ്തിട്ടും പാക്കിസ്ഥാൻ കബളിപ്പിക്കുന്നത് ആരെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലെക്കോട്ടിൽ, ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കുറെ പൈന്മരക്കാടുകൾ മാത്രമാണോ കത്തിയത്? മരണസംഖ്യയിലും, തെളിവുകൾ പുറത്തുവിടാത്തിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ തോതിലുള്ള വിവാദങ്ങൾ നിലനിൽക്കുമ്പോൾ, ആക്രമണം നടന്നുവെന്നും അതിൽ വലിയ ആഘാതം ഉണ്ടായി എന്നുമാണ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ രംഗത്തെയും പ്രതിരോധ മേഖലയിലെയും വിദഗ്ദ്ധർ പറയുന്നത്.
നാഷണൽ ടെക്നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(NTROI) സർജിക്കൽ സ്ട്രൈക്കിന് തൊട്ടു മുമ്പ് ബാലെക്കോട്ട് സർവെയിലൻസ് നടത്തിയപ്പോൾ മുന്നൂറോളം മൊബൈൽ ഫോണുകൾ ആക്റ്റീവായി കണ്ടെന്നും അതിനു ശേഷം നടത്തിയ ബോംബിംങ്ങിൽ ഇവയെല്ലാം നിർജ്ജീവമായതുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഈ അർഥത്തിലാണ് മരണസംഖ്യ 250-300 പറയുന്നത്. എന്നാൽ വ്യോമസേന ഇത്തരം ഒരു മരണക്കണക്ക് പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങളാണ് ഇതുപോലെ ഒരു വിവരം പുറത്തുവിട്ടത്. ബാലോക്കോട്ട് ട്രെയിനിങ് സെന്ററിൽ ഒരേ സമയം മുന്നൂറിൽപരം പേരെ അക്കൊമഡേറ്റ് ചെയ്യാനുള്ള സൗകര്യവും സംവിധാനവുമുണ്ട്. ഇതിനുതക്ക ഇന്റലിജൻസ് റിപ്പോർട്ടും ഇന്ത്യയുടെ കൈയിലുണ്ട്. - വിവിധ കമ്യൂണിക്കേഷൻ വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ വ്യക്താമാക്കുന്നു.
മറ്റൊരു രാജ്യത്തിന്റെ മൊബൈൽ നെറ്റ് വർക്ക് കണ്ടെത്താൻ കഴിയില്ലെന്നത് തെറ്റായ വിവരമാണെന്നാണ് ഐഎസ്ആർഒ അധികൃതർ പറയുന്നത്. സ്പൈകളിലൂടെയോ നെറ്റ് വർക്ക് ഹാക്കിങ്ങിലൂടെയോ ആക്റ്റീവ് മൊബൈലുകളുടെ എണ്ണം കണ്ടെത്താൻ സാധ്യമാണ്, പ്രത്യേകിച്ചും നാഷണൽ ടെക്നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത് റോ യുമായി ചേർന്നാണ്.
ഇന്ത്യൻ വ്യോമസേന പറഞ്ഞതത്, തങ്ങൾ ടാർഗറ്റ് അച്ചീവ് ചെയ്യും. മരണങ്ങൾ എണ്ണാറില്ല എന്നാണ്. ടാർഗറ്റ് കൃത്യമായി ഹിറ്റ് ചെയ്തു എന്നാണ് വ്യോമസേന പറയുന്നത്. ഇരുട്ടത്ത് പാക്കിസ്ഥാൻ അതിർത്തി കടന്ന് 50 കി.മീ വരെ ഉള്ളിലുള്ള പ്രദേശത്തെ ജെയ്ഷേ കേന്ദ്രം കൃത്യമായി തകർത്തത്് വലിയ ആത്മവിശ്വാസമാണ് രാജ്യത്തിന് നൽകുന്നത്. വൃക്ഷങ്ങളും മറ്റും നശിച്ചതായി കാണിക്കുന്ന ഫോട്ടോ പാക്കിസ്ഥാൻ തന്നെ ഇട്ട ബോംബിങ് സീനറിയാണെന്നും വാദമുണ്ട്. കാരണം അവിടെ കാണുന്നത് ഒരു സാദാം ബോബിംഗിന് ശേഷമുള്ള കുഴിഞ്ഞ ഭാഗമാണ്. ഇന്ത്യ ഉപയോഗിച്ച അത്യാധുനിക ഇസ്രേലി ബോംബ് സ്പൈസ്് -2000, ഒരു മൺകൂനയാവും അവശേഷിപ്പിക്കുകയെന്നാണ് വിദഗധർ പറയുന്നത്.
പാക് അധിനിവേശ കാശ്മീരിലല്ല ശരിക്കും ഉൾ പാക്കിസ്ഥാനിലാണ് ബാലേക്കോട്ട്. ജീവൻ പണയം വച്ചാണ് ഇന്ത്യൻ എയർഫോഴ്സ് അതിർത്തി കടന്നത്. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെട്ടാൽ വിമാനവേധ തോക്കുകൾ അല്ലെങ്കിൽ മിസൈലുകൾ സെക്കൻഡുകൾക്കുള്ളിൽ പ്രത്യാക്രമണം നടത്തിയിരിക്കും. അവിടെ എത്താൻ കഴിച്ചതും കൃത്യമായി ലക്ഷ്യത്തിൽ തന്നെ ബോംബിടാൻ കഴിച്ചതും ഇന്ത്യയുടെ നേട്ടം തന്നെയാണ്.
അമേരിക്ക ഇറാക്കിലും സിറിയയിലും നടത്തിയ എത്രയോ ഏയർ അറ്റാക്കുകൾ ലക്ഷ്യം പിഴച്ച് ജനവാസ കേന്ദ്രങ്ങളിൽ പതിച്ച് വൻനാശം വിതച്ചിട്ടുണ്ട്.സൗദി അറേബ്യ അടുത്തിടെ യമനിൽ ഷിയാ വിമതർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ ബോംബുകൾ ഒരു കല്യാണവേദിയിലായിരുന്നു പതിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നിരപരാധികളാണ് അവിടെ കൊല്ലപ്പെട്ടത്.ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ ബോംബിംഗിൽ ഒരു പാക്കിസ്ഥാനി സിവിലിയൻ പോലും കൊല്ലപ്പെട്ടില്ല ഒരു കുഞ്ഞിനും പരിക്കുപറ്റിയില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ലോകമനസാക്ഷി ഭാരതത്തിനെതിരെ തിരിയുമായിരുന്നു. പാക്കിസ്ഥാൻ ആ സാഹചര്യം ശരിക്കും അവർക്കനുകൂലമായി പ്രയോജനപ്പെടുത്തുമായിരുന്നു. പക്ഷേ അതിനുള്ള അവസരം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ആരും മരിച്ചില്ലെങ്കിലും ഈ സർജിക്കൽ സ്ട്രൈക്ക് വ്യോമസേനയെ സംബന്ധിച്ച് പൂർണവിജയമാണ്.
കുറച്ച് പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ ഏതെങ്കിലും രാഷ്ട്രം ഇറങ്ങിപ്പുറപ്പെടുമോ എന്നതും കൃത്യമായ രാഷ്ട്രീയ ചോദ്യമാണ്. തങ്ങളുടെ അതിർത്തി കടന്ന് അമ്പത് കിലോമീറ്റർ എത്തി ബോംബിട്ട് ഒരു കുഞ്ഞുപോലും അറിയാതെ തിരിച്ചുപോയത് പാക്കിസ്ഥാനെ ശരിക്കും നടുക്കിയിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രവും സ്വന്തം മണ്ണിൽ അന്യരാജ്യം ബോംബിങ് നടത്തുന്നത് ക്ഷമിക്കില്ല. അതുകൊണ്ടാണ് പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതെന്ന് രാഷ്ട്രീയ വിദഗ്ധരും വിശകലനം ചെയ്യുന്നു.
കൃത്യമായി ലക്ഷ്യത്തിൽ മാത്രം വീഴുന്ന ഇസ്രേലി ബോംബ് സ്പൈസ് -2000ത്തിന്റെ വിജയകരമായ പരീക്ഷണം കൂടിയാണ് ഇന്ത്യ നടത്തിയത്. സാറ്റലൈറ്റ് ഇമേജിങ്ങ് ടെക്ക്നോളജിയുടെ സഹായത്തോടെ കൃത്യമായി ലക്ഷ്യത്തിൽ മാത്രം വീഴുന്ന സംവിധാനമാണിത്. ഓട്ടോ റിഫള്കറ്ററുകൾ വഴി ഇതിന് ചിത്രവും എടുക്കാൻ കഴിയും. ഇതും ജെയ്ഷെ കാമ്പിന്റെ ഉപഗ്രഹ ചിത്രവുമൊക്കെ ഇന്ത്യയുടെ കൈയിലുണ്ട്. ഇന്ത്യൻ സൈന്യം അത് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്. എന്നാൽ ദ ഗാർഡിയൻ പത്രം പുറത്തുവിട്ട ഉപഗ്രഹ ചിത്രത്തിൽ ജെയ്ഷേ കാമ്പുകൾക്ക് കൂഴപ്പം കാണുന്നില്ല എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഇതിന്റെ ആധികാരികതയിലും തർക്കമുണ്ട്. എന്തായാലും ബാലേക്കോട്ട് ആക്രമണം കേവലം പൈൻ മരക്കാടുകൾ കത്തിയതുമാത്രമല്ല എന്ന് വ്യക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍