വായ്പയുടെ തിരിച്ചടവ് വൈകിയാൽ ഫൈനടിച്ച് തീവെട്ടിക്കൊള്ള: ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നു; മൊറട്ടോറിയത്തിന് അപേക്ഷ നൽകിയാൽ എല്ലാവർക്കും കൊടുക്കാതെ വിവേചനം; സിബിൽ സ്കോർ കുറയുമെന്ന് ഭയന്ന് ഒന്നും മിണ്ടാതെ ഇതുവരെ പണം അടച്ചവർ ഉണർന്നു; മറുനാടനിൽ വാർത്ത വന്നതോടെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷത്തിനിടെ മുങ്ങി ബ്രാഞ്ച് മാനേജർ
ആർ പീയൂഷ്
കൊച്ചി: ഉപഭോക്താക്കളെ ലോക്ക് ഡൗണിനിടയിലും കൊള്ളയടിക്കുന്ന ബജാജ് ഫിൻ സെർവിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി കലൂർ ബിസ്മിയുടെ സമീപം പ്രവർത്തിക്കുന്ന ബ്രാഞ്ചിലെത്തിയത്. മാനേജരുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ തയ്യാറാകാതിരുന്നത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ബ്രാഞ്ചിനുള്ളിലേക്ക് തള്ളിക്കയറുകയും ചീമുട്ടയെറിയുകയും ചെയ്തു. പ്രതിഷേധത്തിൽ ബ്രാഞ്ചിൽ ആ സമയം ഉണ്ടായിരുന്ന ഇടപാടുകാരും ചേർന്നു. സംഘർഷം രൂക്ഷമായതോടെ ബ്രാഞ്ച് മാനേജർ ഈ സമയം കൊണ്ട് സ്ഥലത്ത് നിന്നും തടി തപ്പി. വിവരമറിഞ്ഞെത്തിയ നോർത്ത് സിഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ബജാജ് ഫിൻ സെർവുകാർ നടത്തുന്ന ചൂഷണത്തെ പറ്റി കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിഷേധം. കോവിഡു കാലത്ത് ജനങ്ങളുടെ കഴുത്തറുക്കുന്ന ബജാജ് ഫിൻ സെർവിന്റെ നടപടി തികച്ചും അപലപനീയമാണ്. ജനങ്ങളുടെ പണം തോന്നുന്ന രീതിയിൽ പിഴ എന്ന പേരിൽ പിടിച്ചു പറിക്കുകയാണ്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലാ എന്ന് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാളെയും ബ്രാഞ്ചിലെത്തി മാനേജരെ കാണാൻ ശ്രമിക്കും കഴിഞ്ഞില്ലായെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സിജോ ജോസഫ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ പി.വൈ ഷാജഹാൻ, മനു ജേക്കബ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ലോണെടുത്ത ഉപഭോക്താക്കളുടെ പക്കൽ നിന്നും ചെക്ക് മടങ്ങി എന്ന കാരണം കാട്ടി ആയിരക്കണക്കിന് രൂപ പിഴ ഈടാക്കിയാണ് ബജാജ് ഫിൻ സർവ് ചൂഷണം നടത്തുന്നത്. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കളെത്തിയാൽ കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണ് ബജാജ് ഫിൻസെർവ് ജീവനക്കാർ. ഇന്ന് കൊച്ചിയിലെ ബജാജ് ഫിൻസെർവിന്റെ കലൂരിലെ ബ്രാഞ്ചിൽ ആയിരക്കണക്കിന് പേരാണ് പരാതിയുമായെത്തിയത്. എന്നാൽ ഇവർ കൃത്യമായ ഒരു മറുപടിയും നൽകാതെ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ് ചെയ്തത്. ഉപഭോക്താക്കൾ ഉന്നയിക്കുന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായി മറുനാടൻ മലയാളിയുടെ സംഘം ഇവിടെ എത്തിയെങ്കിലും കസ്റ്റമർ സർവ്വീസ് വിഭാഗം സംസാരിക്കാൻ കൂട്ടാക്കിയില്ല.
ലോക്ക് ഡൗണിനെ തുടർന്ന് ലോണെടുത്ത പലരും തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഇവർ ബാങ്കുകളിൽ തിച്ചടവിനായുള്ള ചെക്ക് പ്രസന്റ് ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഒട്ടുമിക്കപേരുടെയും ചെക്കുകൾ മടങ്ങി. ചെക്ക് മടങ്ങുമ്പോൾ ബാങ്ക് 250 രൂപയാണ് ഈടാക്കുന്നത്. ബജാജ് പിഴയായി 590 രൂപയും ഈടാക്കും. ഒരു ദിവസം തന്നെ നാലു തവണയോളം ചെക്ക് ബജാജ് ഉപഭോക്താക്കളുടെ ബാങ്കിൽ പ്രസന്റ് ചെയ്യുകയും ഇതുവഴി 3360 രൂപ വരെ പിഴ ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടതായി വന്നിട്ടുണ്ട്. അതു പോലെ തന്നെ പണം അടക്കുന്ന ദിവസം വരെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ആയിരക്കണക്കിന് രൂപ പിഴ ഇനത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.
ചെക്ക് മടങ്ങിക്കഴിഞ്ഞാൽ പിന്നെ ബജാജിന്റെ കളക്ഷൻ എക്സിക്യൂട്ടീവുകളുടെ ഭീഷണിയാണ്. പണം അടയ്ക്കാനായി പൊലീസുകാരൻ മുതൽ ഹൈക്കോടതി അഭിഭാഷകനാണ് എന്നുള്ള വ്യാജേന ഭീഷണി തുടരും. 1250 രൂപ മാസ തവണയുള്ള ഒരു ഉപഭോക്താവിന് ഒരുമാസം പണം അടയ്ക്കാൻ വൈകിയപ്പോൾ 3250 രൂപയോളം പിഴയിനത്തിൽ അടയ്ക്കേണ്ടി വന്നുവെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മൊറട്ടോറിയത്തിന് അപേക്ഷ നൽകി, മൊറട്ടോറിയം ലഭ്യമായിട്ടും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശവും എക്സിക്യൂട്ടീവിന്റെ വിളിയും വന്നവർ ഏറെയാണ്. മൊറട്ടോറിയം ലഭിച്ച ഉപഭോക്താവിനോട് എല്ലാവർക്കും ഞങ്ങൾ മൊറട്ടോറിയം നൽകുന്നില്ല എന്നായിരുന്നു ഇവരുടെ ടെലി കോളറുടെ മറുപടി.
ഇത് മാത്രമല്ല ബാങ്കിൽ പണമുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യാതിരുന്നതിന് ശേഷം പണം ഇല്ലാത്ത സമയത്ത് ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയും ബജാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ചിലർ പറയുന്നു. പരാതി പറയാനായി ഇവരുടെ നമ്പരുകളിൽ വിളിക്കുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാവാത്ത രീതിയിലാണ് സംസാരിക്കുന്നത്. ബ്രാഞ്ചുകളിലെത്തുമ്പോൾ പരാതി ഈ മെയിലായി അയക്കൂ എന്നും അപ്പോൾ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമാണ് പറയുന്നത്. പൂണെയിലെ ഇവരുടെ ഹെഡ് ഓഫീസിലേക്ക് മെയിലയക്കാൻ പോയിട്ട് നേരെ ചൊവ്വെ ഫോൺ വിളിച്ച് സംസാരിക്കാൻ പോലും അറിയാത്തവരാണ് ഏറെ പേരും. ഇതിനാൽ പലരും നിസ്സഹായരാണ്. ലോൺ അടച്ചു തീർത്തില്ലെങ്കിൽ സിബിൽ സ്കോർ കുറയുമെന്നതിനാൽ ഒന്നും മിണ്ടാതെ എല്ലാവരും പണം അടക്കുകയാണ് പതിവ്.
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍