ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നുവെന്ന് സോഷ്യൽ മീഡിയ.... മാപ്പ്..... മാപ്പ്... മാപ്പ്; കോടതിയലക്ഷ്യ കേസിൽ നിന്ന് തലയൂരാൻ എവിടേയും മാപ്പു പറയാം; ബൈജു കൊട്ടാരക്കരയുടെ മാപ്പ് കുറ്റസമ്മതമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടതിയലക്ഷ്യക്കേസിൽ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്നതെന്ന് കോടതി ചോദിച്ചു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ അറിയിച്ചു. ബൈജു കൊട്ടാരക്കരയുടെ ഇന്നത്തെ ഹൈക്കോടതിയിലെ മാപ്പപേക്ഷ സോഷ്യൽ മീഡിയയിലും ചർച്ചയാണ്. ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു ???? എന്തായാലും ആ കാഴ്ച്ചക്ക് കട്ട വെയിറ്റിങ് ???? കോടതിയെന്നാൽ സുമ്മാവാ... ഓനെ പൊക്കും എന്ന് പറഞ്ഞാൽ പൊക്കിയിരിക്കും.. അന്ത ഭയമിറുക്കണം മെഴുകുതിരി പൊരിച്ചമീൻ ടീമിന്-ഇതാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി മുമ്പാകെ ഹാജരായാണ് മാപ്പ് പറയാൻ തയ്യാറാണെന്ന് ആവർത്തിച്ചത്. തുടർന്ന് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ബൈജു കൊട്ടാരക്കരയ്ക്ക് നവംബർ 15 വരെ കോടതി സമയം നൽകി. കോടതിയെ താറടിക്കുന്ന നടപടികൾ ശരിയല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റീസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരക്കെതിരേ കോടതിയലക്ഷ്യക്കേസ് വന്നത്. ബൈജു നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായി. പരസ്യമായി മാപ്പ് പറയാമെന്ന് ബൈജു സമ്മതിക്കുകയും ചെയ്തു.
ഒരു ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് സംവിധായകൻ നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കിയിരുന്നത്. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയതെന്നും ഇത്തരം അഭിപ്രായങ്ങൾ കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതാണെന്നും ചാർജിൽ പറയുന്നു. ജ്യൂഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയിൽ ഹാജരായി ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് മാപ്പു പറയാമെന്ന് സമ്മതിക്കുന്നത്. കോടതി നടപടി ഒഴിവാക്കാനാണ് ഇത്. ഫലത്തിൽ ജഡ്ജിക്കെതിരെ തെളിവില്ലെന്ന് സമ്മതിക്കുക കൂടിയാണ് ബൈജു കൊട്ടാരക്കര.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. കേസിലെ തുടർ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ബൈജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചിരുന്നില്ല.
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കരയുടെ മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നു. കോതിമുറിയിൽ ഫോൺ ഉറക്കെ ശബ്ദിച്ചതോടെ ജഡ്ജ് നീരസം രേഖപ്പെടുത്തി. എന്നാൽ മറ്റ് നടപടികളിലേക്ക് കടന്നില്ല. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നു. ഇത് ലഭ്യമാക്കാൻ കോടതി ഹൈക്കോടതി രജിസ്റ്റ്രാർക്ക് നിർദ്ദേശം നൽകിയിരുന്നു.
നടിക്ക് നീതിയൊരുക്കാനായി നിരന്തര ഇടപെടലാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇതിനിടെ നടത്തിയ വിമർശനങ്ങളാണ് ഹൈക്കോടതി നടപടിക്ക് ആധാരം. വിചാരണ കോടതി മാറ്റാനുള്ള നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടരക്കരയുടെ വിമർശനങ്ങളിൽ ഹൈക്കോടതിയും ഇടപെടൽ നടത്തുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ മാപ്പു പറയുന്നതാണ് നല്ലതെന്ന നിയമോപദേശം ബൈജു കൊട്ടാരക്കരയ്ക്ക് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു പറയുന്നത്. ഇതോടെ വിചാരണ കോടതി ജഡ്ജിക്കെതിരെ നടത്തിയ പ്രചരണമെല്ലാം വ്യാജമാമെന്നും തെളിഞ്ഞു.
ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബൈജു കൊട്ടാരക്കരയോട് നിർദ്ദേശിച്ചിരുന്നു. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ബൈജു കൊട്ടാരക്കര കോടതിക്ക് മുമ്പിലെത്തിയത്. ജ്യൂഡീഷ്യറിയെ അപമാനിക്കുക തന്റെ ലക്ഷ്യമല്ലെന്നും പറഞ്ഞു. ജഡ്ജിയെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിശദീകരിച്ചു. നിരുപാധികമാണ് കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞത്. ഇതും കോടതിയെ തൃപ്തിപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ചാനലിലൂടെ മാപ്പു പറയാമെന്ന വിശദീകരണം.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അടിമുടി ദുരൂഹതകളുടെ കെട്ടുകളാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ് വിചാരണ കോടതി ജഡ്ജി. അതുകൊണ്ട് തന്നെ ഈ കേസിലെ ഇപ്പോഴത്തെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെയെ കാണാൻ സാധിക്കൂവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. കോടതി വിധിയെ വിമർശിക്കാം. എന്നാൽ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കരുതെന്ന പൊതു തത്വമാണ് ഹൈക്കോടതി മുഖവിലയ്ക്കെടുത്ത് കേസെടുത്തത്. കടുത്ത നടപടികൾ ഒഴിവാക്കാൻ മാപ്പപേക്ഷയിലൂടെ ബൈജു കൊട്ടാരക്കരയ്ക്കും കഴിയും.
'നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം. കേസിൽ താൻ തന്നെ വിധി പറയണമെന്നാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി പറയുന്നത്. നിരവധി ആരോപണങ്ങൾ നേരിട്ടയാണ് വിചാരണ കോടതി ജഡ്ജി. എഫ്എസ്എൽ റിപ്പോർട്ട് പൂഴ്ത്തിവെച്ചതും കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതൊക്കെ കണ്ടതാണ്'. 'എന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്സസ് ചെയ്യണമെങ്കിൽ എന്റെ സമ്മതം വേണ്ടേ? മെമ്മറി കാർഡ് വിഷയത്തിൽ ഒരു അന്വേഷണവും പ്രഖ്യാപിക്കാൻ വിചാരണ കോടതി തയ്യാറായിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയുടെ ശകാരവും'.-ഇങ്ങനെയുള്ള വിമർശനവുമായി കോടതിയെ ബൈജു കൊട്ടാരക്കര കടന്നാക്രമിച്ചിരുന്നു.
രാഷ്ട്രീയ പശ്ചാത്തലവും മറ്റമുണ്ടെങ്കിലും സിപിഎമ്മിന് പോലും സ്വാധീനിക്കാൻ കഴിയാത്ത ജഡ്ജിയാണ് ഹണി എം വർഗ്ഗീസ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസിൽ മുമ്പിൽ വന്ന തെളിവുകൾ മാത്രമാണ് ജഡ്ജി വിലയിരുത്തുന്നതെന്ന വാദവും സജീവമാണ്. പ്രോസിക്യൂഷൻ മതിയായ തെളിവ് നൽകാതെ കോടതിയെ കുറ്റം പറയുന്നതിൽ അർത്ഥമുണ്ടോ എന്ന ചർച്ചകളും സജീവമാണ്. ഇതിനിടെയാണ് ജഡ്ജിയെ വിമർശിച്ച സംവിധായകനെതിരെ ഹൈക്കോടതി നടപടി എടുത്തതും മാപ്പു പറച്ചിലും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
- വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
- ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
- പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
- കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?
- ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
- തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
- സർക്കാരിന്റെ ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ പോർട്ടലിൽ കാട്ടിയത് സമാനതളില്ലാത്ത അശ്ലീലം; ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
- പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തി; കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വച്ചു; പിന്നെ രക്ഷപ്പെടൽ; നെട്ടൂരിൽ പട്ടി മോഷ്ടാക്കൾ ആര്? ഇരുട്ടിൽ തപ്പി പൊലീസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്