സി സി ടിവി തുലയട്ടെ.. മുദ്രാവാക്യം വിളിക്ക് ഇനി അധികം കാത്തു നിൽക്കേണ്ടി വരില്ല! തെരഞ്ഞെടുപ്പ് നടപടികൾ എല്ലാം ക്യാമറയിൽ പകർത്തിയതോടെ കള്ളവോട്ടുകാരുടെ നെഞ്ചിടിപ്പു കൂടി; ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാ കള്ളത്തവരും പിടികൂടാൻ സാധിക്കും എന്നതിനാൽ രക്ഷപെടാൻ പഴുതില്ലാതെ കള്ള വോട്ടർമാർ; സിപിഎം, ലീഗ് പ്രവർത്തകർ കള്ളവോട്ടു ചെയ്ത ബൂത്തുകളിലെ ക്യാമറാ പരിശോധന തുടങ്ങുമ്പോൾ നടപടികൾ ഉറപ്പ്; മീണയെ വിരട്ടി വരുതിയിൽ നിർത്താനുള്ള നീക്കവും വിലപ്പോകില്ലെന്ന തിരിച്ചറിവിൽ സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കള്ളവോട്ടുകാർക്ക് ഇതുപോലെ എട്ടിന്റെ പണി കിട്ടിയ കാലം ഉണ്ടായിട്ടില്ല. ഗുണ്ടായിസത്തിന്റെ അകമ്പടിയിൽ സിപിഎമ്മിന്റെയും ലീഗിന്റെയും ശക്തികേന്ദ്രങ്ങളിൽ കാലങ്ങളായി നടന്നു പോന്ന കള്ളവോട്ടു പരിപാടി ഇത്തവണ സിസി ടിവി ക്യാമറയിൽ കുടുങ്ങിയതോടെ കള്ളവോട്ടുകാർക്കെല്ലാം നെഞ്ചിടിച്ചു തുടങ്ങി. ജനവിധി അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ വരും നാളുകളിൽ സി സി ടിവി തുലയട്ടെ.. മദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയാൽ അതിൽ അത്ഭുതപ്പെടാനില്ല. കള്ളവോട്ടുകാരെ പിടികൂടാൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടീക്കാറാം മീണ.
സിപിഎമ്മിനു പിന്നാലെ ലീഗ് പ്രവർത്തകരും കള്ളവോട്ടിന്റെ പേരിൽ ക്യാമറക്കണ്ണിൽ കുടുങ്ങിയതോടെ തിരിമറികൾ നടന്ന ബൂത്തുകളിലെല്ലാം കർശന നടപടി കൈക്കൊള്ളാനാണ് മീണയുടെ തീരുമാനം. അതുകൊണ്ട് തന്നെ ക്യാമറാ പരിശോധന കഴിയുന്നതോടെ കള്ളവോട്ടുകാർ കൂട്ടത്തോടെ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്. തെളിവു സഹിതം പിടിക്കാൻ ജില്ലയിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പു ദിനത്തിലെ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ കൈവശം ഭദ്രമായുണ്ട്. ഈ ദൃശ്യങ്ങളാണ് കമ്മീഷൻ പരിശോധിക്കുക.
ഓരോ വോട്ടറുടെയും മുഖം വ്യക്തമാവും വിധമാണ് ക്യാമറകൾ ക്രമീകരിച്ചിരുന്നത്. തിരഞ്ഞെടുപ്പു ദിവസം ബൂത്ത് തിരിച്ച് ആർക്കും കാണാൻ സാധിക്കുമായിരുന്ന ഈ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ സെർവറിൽ ഭദ്രമായുണ്ട്. സംശയമുള്ള ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ക്രമക്കേടുകളുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ജില്ലയിലെ 1841 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ്ങും 16 ബൂത്തുകളിൽ ലൈവ് വിഡിയോ കവറേജും സജ്ജീകരിച്ചിരുന്നു. ഡപ്യുട്ടി തഹസിൽദാരുടെ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസും വിഡിയോഗ്രാഫറും ഉൾപ്പെട്ട നിരീക്ഷണ സ്ക്വാഡുകളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
മുൻകാലങ്ങളിൽ വെബ്ക്യാമറകൾ വോട്ടറെ കാണാത്തവിധം തിരിച്ചുവെച്ചും മൂടിയിട്ടുമെല്ലാം കള്ളവോട്ട് ചെയ്തതായി ആരോപണങ്ങളുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ വെബ്കാസ്റ്റിങ് വിഡിയോകൾ നിരീക്ഷിക്കുന്നതിനായി ബൂത്തുകളിലും കലക്ടറേറ്റിലെ വെബ് കാസ്റ്റിങ് കൺട്രോൾ റൂമിലുമായി ഇരുന്നൂറിലേറെപ്പേരടങ്ങുന്ന സംഘത്തെയാണ് ഇത്തവണ നിയോഗിച്ചത്. കൺട്രോൾ റൂമിലുള്ള ഓരോരുത്തരും ഇരുപതോളം ബൂത്തുകളിലെ വിഡിയോകൾ മുഴുവൻ സമയവും നീരീക്ഷിക്കുന്നുണ്ടായിരുന്നു. വെബ് ക്യാമറയിലെ ദൃശ്യം വ്യക്തമല്ലെങ്കിൽ ഉടൻ ബൂത്തിൽ വിളിച്ച് ക്യാമറ ശരിയാക്കാനുള്ള നിർദ്ദേശം നൽകുന്നതിന് ഫോൺ നമ്പറുകൾ ഉൾപ്പെടെ നൽകി പഴുതടച്ചായിരുന്നു ക്രമീകരണങ്ങൾ.
സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ഉടൻ പരിഹരിക്കാൻ ബിഎസ്എൻഎൽ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും കൺട്രോൾ റൂമിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി ഉണ്ടായിരുന്നു. കലക്ടർ മിർ മുഹമ്മദ് അലിയും അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യനും തലേന്നു വൈകിട്ടുതന്നെ ഇവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. വോട്ട് ചെയ്ത ആളുകളെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന രീതിയിലാവണം വെബ്കാസ്റ്റിങ് എന്നു ചുമതലയുള്ളവർക്ക് കലക്ടർ കർശന നിർദ്ദേശവും നൽകിയിരുന്നു.
കാസർകോട്ടെ പ്രശ്ന ബാധിതബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്റുടെ തീരുമാനം വന്നത് പ്രകാരം ഇന്ന് 45 ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കും. വെബ് സ്ട്രീംമിങ് ദൃശ്യങ്ങളായിരിക്കും കളക്ടർ പരിശോധിക്കുക. അതേസമയം, കണ്ണൂർ മണ്ഡലത്തിലെ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചു സിപിഎമ്മിനെതിരെ യുഡിഎഫ് ജില്ലാ കലക്ടർക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാൾ 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തതായി വിഡിയോ ഫുട്ടേജ് സഹിതമാണു പരാതി.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലേതാണ് മറ്റ് 199പരാതികൾ. സിപിഎം പ്രവർത്തകരായ സഹോദരനും സഹോദരിയും ചേർന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയിൽ പറയുന്നു. വോട്ടവകാശമില്ലാത്ത, പ്രായപൂർത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്. കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.സുരേന്ദ്രൻ കലക്ടർ മിർ മുഹമ്മദലിയെ നേരിൽ കണ്ടാണു പരാതി നൽകിയത്. അതേസമയം, കോൺഗ്രസ് നൽകിയ പരാതി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാകലക്ടർ മിർ മുഹമ്മദലി പറഞ്ഞു. പട്ടികയിലുള്ളവരുടെ പേര് നോക്കി വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.
കള്ളവോട്ട് ചെയ്തവരിൽ 40 പേർ സ്ത്രീകളാണെന്നും പരാതിയിൽ പറയുന്നു. അഞ്ച് വോട്ടുകൾ വരെ ചെയ്ത ആളുകളുടെ വിവരങ്ങൾ പരാതിയിലുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്. യഥാർത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളിൽ വോട്ടു ചെയ്തവരുടെ പേരുകൾ എന്നിവ സഹിതമാണ് പട്ടിക നൽകിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോൺഗ്രസ് ബൂത്ത് ഏജന്റ് വിവരം നൽകിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നൽകിയ ഉദ്യോഗസ്ഥനെതിരേയും പരാതിയിൽ പരാമർശമുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി വരണാധികാരി കൂടിയായ കളക്ടർക്ക് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കൗമാരക്കാർ വോട്ട് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 22 ഉം പേരാവൂരിൽ 35 പേർ കള്ളവോട്ട് ചെയ്തു തളിപ്പറമ്പിൽ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ 11 സ്ത്രീകൾ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ഹയർസെക്കന്ററി സ്ക്കൂൾ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം. ലീഗ് പ്രവർത്തകരായ എസ്. വി. മുഹമ്മദ് ഫായിസ്, കെ. എം അബ്ദുൾ സമദ്, കെ. എം മുഹമ്മദ്, എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അബ്ദുൾ സമദ് വിദേശത്തേക്ക് കടന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കയാണ്. ഇവർക്കെതിരെ ഐ.പി.സി. 171 സി.ഡി.എഫ് വ്യവസ്ഥ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഫായിസും അബ്ദുൾ സമദും രണ്ട് തവണ വോട്ട് ചെയ്തതായും കെ. എം.മുഹമ്മദ് മൂന്ന് തവണ വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിർദ്ദേശ പ്രകാരമാണ് കള്ളവോട്ട് ചെയ്തതെന്നാണ് കെ.എം. മുഹമ്മദ് മൊഴി നൽകിയതെന്നാണ് അറിയുന്നത്. മുഹമ്മദ് ഫായിസും കെ.എം. മുഹമ്മദും കലക്ടർ മുമ്പാകെ മൊഴി നൽകിയിരുന്നു. എന്നാൽ അബ്ദുൾ സമദ് ഗൾഫിലേക്ക് കടക്കുകയായിരുന്നു.
Stories you may Like
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?
- തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല
- പത്തനംതിട്ട: സർവീസ് സഹകരണ ബാങ്കിൽ കോമഡികൾ തുടരുന്നു
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്