യാത്രക്കാരെ ദ്രോഹിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യന്മാരോട് മത്സരിക്കുന്നോ? മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ദുരിതം വിവരിച്ച് തലസ്ഥാനവാസിയായ വീട്ടമ്മ; ആദ്യം യാത്ര ചെയ്ത ബസ് കേടാതിനാൽ പകരം ബസിൽ കയറ്റി; യാത്രക്കാരെ കൊണ്ട് രണ്ടുവട്ടം ടിക്കറ്റ് എടുപ്പിച്ചു; വിസമ്മതിച്ചവരോട് ഇറങ്ങിപോകാൻ ആക്രോശം; രാത്രി പത്തുമണിക്ക് എത്തേണ്ട ബസ് എത്തിയത് രാത്രി 12 മണി കഴിഞ്ഞ്: സരിത നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പി വിനയചന്ദ്രൻ
തിരുവനന്തപുരം : കല്ലടബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയിൽ കേരളീയ സമൂഹം വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്ത്രീകളേ പോലും വെറുവിടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരും. കേടായതിനെ തുടർന്ന് പകരം മറ്റൊരു ബസിൽ കയറ്റിയെങ്കിലും വീണ്ടും ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരോട് ഇറങ്ങിപോകാനായിരുന്നു കണ്ടക്ടറുടെ ആക്രോശം. വഴിചെലവിനു കാശില്ലാതെ കയറിയവരെ പോലും കണ്ടക്ടർ വെറുതേ വിട്ടില്ല.
മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്ന തലസ്ഥാനവാസിയായ സരിത നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മൂവാറ്റുപുഴയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സരിതയും സുഹൃത്ത് ധന്യയും ATE 223 എന്ന ബസിൽയാത്ര തുടങ്ങിയത്. ചെങ്ങന്നൂരിൽ വച്ച് ബസ് ഒരു കാറുമായി ഇടിച്ചു. കാറുകാരനുമായി ഏറെ നേരം നീണ്ടു നിന്ന തർക്കം. അടൂർ സ്റ്റാൻഡിലെത്തി അരമണിക്കൂർ ബസ് നിറുത്തിയിട്ട ശേഷം എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു.
തുടർന്ന് RPA 578 എന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കയറ്റി. അടൂർ മുതലുള്ള ടിക്കറ്റ് എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ബസിലെ കണ്ടക്ടറുടെ നിർദ്ദേശം. അടൂരിൽ യാത്ര അവസാനിപ്പിച്ച ബസിലെ കണ്ടക്ടർ രണ്ടാമത്തെ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. ഇതോടെ സരിത കൺട്രോൾ റൂമിൽ വിളിച്ചു. ആദ്യം യാത്രക്കാർക്ക് അനുകൂലമായി സംസാരിച്ച കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ കണ്ടക്ടറോട് ഫോണിലൂടെ സംസാരിച്ച ശേഷം മലക്കം മറിഞ്ഞു. ഇതോടെ മറ്റുള്ളവരോട് കടംവാങ്ങി പലരും ടിക്കറ്റ് എടുത്തു.
ആദ്യം ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ ബസ് കേടായാലും യാത്ര അവസാനിക്കുന്നത് വരെ വേറെ ടിക്കറ്റ് എടുക്കേണ്ടെന്നാണ് നിയമം. സ്വകാര്യ ബസുകൾ പോലും ഇത് പാലിക്കുന്നുണ്ട് അപ്പോഴാണ് കെ.എസ്.ആർ.ടി.സിയെ വളർത്താൻ നടക്കുന്ന ചേട്ടന്മാരുടെ ഈ പിടിവാശി.
സരിതാ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രൈവറ്റ് ബസ്സുകളെ നിയന്ത്രിക്കണം; ഒപ്പം കെ.എസ്.ആർ.ടി.സിയേയും
കെ.എസ്.ആർ.ടി.സി ബസിൽ എനിക്കുണ്ടായ അനുഭവം
കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയുടെ വാർത്തകൾ വായിച്ച് ഞെട്ടിയിരിക്കുകയാണ് ഞാൻ. അവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്ന സർക്കാരിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നു. ഈ അവസരത്തിൽ ഒരുകാര്യം ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.
കെ.എസ്.ആർ.ടി.സിയുടെ ചില ബസുകളിലെങ്കിലും യാത്രക്കാർ ക്രൂരത അല്ലെങ്കിൽ മാനസിക പീഡനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്നലെ (27/4/2019) മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറിയ എനിക്കും ആ ബസിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറോളം യാത്രക്കാർക്കും ഉണ്ടായ അനുഭവം ഇവിടെ കുറിക്കട്ടെ....
മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ നിന്നാണ് ഞാനും എന്റെ സുഹൃത്ത് ധന്യയും വൈകുന്നേരം നാലുമണിയോടെ തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. (ബസ് നമ്പർ: ATE 223). യാത്രക്കാരുടെ തിരക്ക് മൂലം നിന്നു തിരിയാൻ ഇടമില്ലാത്ത ബസിൽ കോട്ടയം വഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എന്നെ കാത്തിരിക്കുന്ന ഒമ്പതാംക്ലാസുകാരനായ മകനായിരുന്നു മനസിൽ നിറയെ. രാത്രി പത്തിനുള്ളിൽ വീട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഞാൻ ഫോണിൽ വിളിച്ച് അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.
ഓർഡിനറി ബസിന്റെ സ്പീഡ് പോലും ഇല്ലാതെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുന്നത് കണ്ടിട്ട് യാത്രക്കാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോഴാണ് കോട്ടയം നാഗമ്പടത്ത് 'പാലം പൊളിക്കൽ' പരിപാടി നടക്കുകയാണെന്നും അതുവഴിയുള്ള ബസുകൾ പതുക്കെയാണ് പോവുകയെന്നും ബസിനുള്ളിൽ ആരോ പറയുന്നത് കേട്ടത്. ഓ! സാരമില്ല, അതുകഴിഞ്ഞാൽ സ്പീഡ് ആകുമല്ലോ എന്ന് കരുതി സ്വയം സമാധാനിച്ചു. നാഗമ്പടത്ത് വിചാരിച്ചത്ര പ്രശ്നമുണ്ടായില്ല. ആശ്വാസം....
നാഗമ്പടം പാലവും പിന്നിട്ട് മണിക്കൂറുകൾക്ക് ശേഷം വണ്ടി ചെങ്ങന്നൂരിലെത്തിയപ്പോഴാണ് അടുത്ത കുരിശ്. ഒരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുമ്പോൾ എതിരെ വന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ ബസ് ഇടത്തേക്ക് വെട്ടിച്ചു. ദാ! കിടക്കുന്നു, ഇടതുവശത്തെ കാറിന്റെ ഡോർ പപ്പടമായി.
റോഡിൽ വണ്ടി നിർത്തി. കാർ ഓടിച്ചിരുന്നയാളും ബസിലെ ജീവനക്കാരുമായി തർക്കം നീണ്ടു. ഓരോ നിമിഷം വൈകുന്തോറും വീട്ടിലെത്താൻ വൈകുമല്ലോയെന്ന ആധി മനസിൽ വല്ലാതെ വിങ്ങിക്കൊണ്ടിരുന്നു. കാറിന്റെ ഡോറിന് സാരമായ കേടുപാടുണ്ട്, നഷ്ടപരിഹാരം വേണമെന്ന് ഡ്രൈവർ. കേസ് ആക്കിക്കോയെന്ന് ബസ് ജീവനക്കാർ. തർക്കത്തിനൊടുവിൽ അടുർ സ്റ്റാന്റഡിലേക്ക് ബസ് നിരങ്ങി നീങ്ങി. പിന്നാലെ കാറും.
അടൂർ ബസ് സ്റ്റാന്റിൽ കൊണ്ടുവന്ന് ബസ് നിർത്തി. ഏകദേശ അരമണിക്കൂറോളം കഴിഞ്ഞ് യാത്രക്കാരെല്ലാം ഇറങ്ങാൻ പറഞ്ഞു ജീവനക്കാർ. ഇനി ഈ വണ്ടി പോവില്ല. വേറെ വണ്ടി വരുന്നതുവരെ കാത്തിരിക്കണം. സമയം രാത്രി പത്തോടടുക്കുന്നു. ബസിലെ സ്ത്രീ യാത്രക്കാർ ജീവനക്കാരോട് അമർഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവർക്ക് ഒരു കുലുക്കവുമില്ല. 'ഏത് നേരത്താണോ ഈ വണ്ടിയിൽ കയറാൻ തോന്നിയതെ'ന്ന് ശപിച്ചു കൊണ്ട് അടുത്ത ബസിനായി ഞങ്ങൾ കാത്തുനിന്നു.
ഏറെ സമയം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ് നമ്പർ: RPA 578. യാത്രക്കാർ തിക്കിത്തിരക്കി ഉള്ളിൽ കയറി. തൃശൂർ പൂരത്തിനുള്ള ആളുണ്ട്. ബസ് നീങ്ങി അൽപ്പദൂരം പിന്നിട്ടപ്പോൾ കണ്ടക്ടർ വന്നു, ടിക്കറ്റെടുക്കണമെന്ന് പറഞ്ഞു. ആദ്യത്തെ ബസിൽ എടുത്ത ടിക്കറ്റ് കാണിച്ചു. പക്ഷെ, അതുപറ്റില്ല. പുതിയ ടിക്കറ്റ് എടുക്കണം. അടൂരിൽ നിർത്തിയിട്ട ബസിലെ കണ്ടക്ടർ ഈ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയിട്ടില്ലത്രെ. അതുകൊണ്ട് ഈ കണ്ടക്ടർക്ക് റിസ്കെടുക്കാൻ കഴിയില്ലെന്ന്. ചെക്കിങ് ഇൻസ്പെക്ടർ കയറിയാൽ താൻ കുടുങ്ങുമെന്ന് പറഞ്ഞ് ഒരേ വാശി. അങ്ങനെ നിയമം ഇല്ലെന്നൊക്കെ പറഞ്ഞു നോക്കി, കണ്ടക്ടർ വഴങ്ങുന്നില്ല.
ഒടുവിൽ ഞാൻ എന്റെ ഫോണിൽ കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലേക്ക് വിളിച്ചു. സംസാരിച്ചത് ആരാണെന്നറിയില്ല, ആക്സിഡന്റിന് ശേഷം പകരം കയറുന്ന ബസിൽ ആദ്യത്തെ ടിക്കറ്റിന് പ്രാബല്യമുണ്ട്. അതിനാൽ പുതിയ ടിക്കറ്റ് എടുക്കേണ്ടതില്ല മാഡം എന്ന് അദ്ദേഹം പറഞ്ഞു. കണ്ടക്ടർക്ക് ഫോൺ കൊടുക്കാൻ അദ്ദേഹം പറഞ്ഞു. അവർ തമ്മിൽ ഫോണിൽ എന്തൊക്കെയോ സംസാരിച്ചു.
ഫോൺ തിരികെ തന്ന ശേഷം കൺട്രോൾ റൂമിൽ എന്നോട് സംസാരിച്ച ആൾ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കണ്ടക്ടർക്ക് പ്രശ്നം ആകും എന്ന് പറഞ്ഞു. കണ്ടക്ടർ ആദ്യം പറഞ്ഞത് ടിക്കറ്റ് എടുക്കാൻ പറ്റില്ലെങ്കിൽ ഇപ്പോൾ കയറിയ യാത്രക്കാരെല്ലാം ഇറങ്ങിക്കോ എന്നായിരുന്നു. അയാൾ ഇതേ നിലപാട് ആവർത്തിച്ചു. വീണ്ടും വണ്ടി നിർത്തിയിടാൻ പോവുകയാണോയെന്നായിരുന്നു പേടി. എത്രയും വേഗം വീട്ടിലെത്താനുള്ള ആഗ്രഹത്തിൽ വലിയ തർക്കത്തിന് നിൽക്കാതെ ചിലർ ടിക്കറ്റെടുത്തു. വണ്ടിക്കാശിന് വകയില്ലാത്ത ചിലർ വിഷമിച്ചു. സഹയാത്രക്കാർ ചിലരെയൊക്കെ സഹായിച്ചു. ഞങ്ങളും എടുത്തു രണ്ട് ടിക്കറ്റ്. ടിക്കറ്റ് എടുത്ത ശേഷവും യാത്രക്കാർ മുറുമുറുത്തി. ഗുസ്തി ചാമ്പ്യനെ ഗോദയിൽ മലർത്തിയടിച്ച വിജയ ഭാവമായിരുന്നു അപ്പോൾ കണ്ടക്ടറുടെ മുഖത്ത്.
രാത്രി പത്ത് മണിക്കുള്ളിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ എത്തേണ്ട വണ്ടി എത്തിയത് രാത്രി 12.15ന്. സ്ത്രീകളായ ഞങ്ങൾ ഈ അർധരാത്രിയിൽ ഇനി എങ്ങനെ വീട്ടിൽ പോകുമെന്ന് ആശങ്കപ്പെട്ടു. പിന്നീട് ഞങ്ങൾ നേരെ പോയത് സ്റ്റേഷൻ മാസ്റ്ററെ കാണാനാണ്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. കാര്യങ്ങൾ കേട്ട ശേഷം അദ്ദേഹം മാന്യമായി പറഞ്ഞു; ഒരു പരാതി എഴുതിത്ത്ത്തരൂ!... പരിശോധിക്കാം. പരാതി എഴുതിക്കൊടുത്തു. പക്ഷെ നടപടി ഉണ്ടാകുമോയെന്ന് അറിയില്ല.
ഒരു പബ്ലിക് സർവീസിനെ താറടിച്ചു കാണിക്കാനല്ല ഞാനിത് എഴുതിയത്. സ്വകാര്യ ബസുകളെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ച് 'ഇനി യാത്ര കെ.എസ്.ആർ.ടി.സി ബസുകളിൽ മതി'യെന്ന് പലരും ആലോചിക്കുന്ന വേളയിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എന്നോർമ്മിപ്പിക്കാനാണ്. അർധരാത്രി തമ്പാനൂർ ബസ്സ്റ്റാന്റിൽ വന്നിറങ്ങി, നഗരത്തിൽ നിന്ന് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലെത്താൻ പാടുപെടുന്ന എന്നെപ്പോലെയുള്ള സ്ത്രീകളുടെ കണ്ണീർ നിങ്ങൾക്ക് മേൽ ശാപമായി പതിക്കാതിരിക്കട്ടെ എന്നോർമ്മിപ്പിക്കാനാണ്....
നന്നാവാനുണ്ട് സർ, നമ്മുടെ പൊതുഗതാഗത സൗകര്യങ്ങൾ കുറേക്കൂടി നന്നാവാനുണ്ട്.....
പിൻകുറിപ്പ്: യാത്ര ചെയ്തതിന്റെ തെളിവുകൾ കൂടി പോസ്റ്റ് ചെയ്യുന്നു, ആർക്കും പരിശോധിക്കാം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്