വെള്ളാപ്പള്ളിക്ക് പണി കിട്ടിത്തുടങ്ങി; വായ്പയെടുത്ത അഞ്ച് കോടി രൂപ പിഴപ്പലിശ സഹിതം തിരിച്ചക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ; പുറത്തുവരുന്നത് വ്യാജസംഘങ്ങളുണ്ടാക്കി പണം തട്ടിയ കഥകൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും സാമ്പത്തിക ധമനിയാണ് മൈഗ്ഗ്രകാ ഫിനാൻസ് പദ്ധതി. ഇത് അടിമുടിതട്ടിപ്പാണെന്നതിന്റെ ഒരു തെളിവുകൂടി ഇപ്പോൾ പുറത്തുവരുന്നു.പിന്നോക്ക സമുദായ കോർപ്പറേഷൻ വെറും തുഛമായ പലിശക്ക് നൽകുന്ന വായ്പ 12മുതൽ 18ശതമാനംവരെ പലിശക്ക് എസ്.എൻ.ഡി.പി ശാഖകൾക്ക് മറിച്ചുകൊടുത്താണ് വെള്ളാപ്പള്ളി കോടിയകൾ തട്ടിയത്. പലതും വ്യാജരേഖ ചമച്ച് അംഗങ്ങൾപോലും അറിയാതെയാണ് പല വായ്പ്പകളും എടുത്തിട്ടുള്ളത്. ഈ തട്ടിപ്പ് ഇപ്പോൾ പിന്നോക്ക സമുദായ കോർപ്പറേഷനും ബോധ്യപ്പെട്ടിരിക്കയാണ്.
വ്യാജരേഖ ചമച്ച് തട്ടിയെടുത്ത അഞ്ച് കോടി രൂപ പിഴപ്പലിശ സഹിതം തിരിച്ചടയ്ക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. വായ്പാ തുകയായ അഞ്ച് കോടി രൂപ 12 ശതമാനം പിഴപ്പലിശയോടെ തിരിച്ചുപിടിക്കണമെന്നു കാണിച്ച് കോർപറേഷൻ കൊല്ലം ജില്ലാ മാനേജരുടെ നോട്ടീസാണ് എസ്.എൻ.ഡി.പിയുടെ കൊല്ലം ഓഫീസിൽ കിട്ടിയത്.
സ്വയംസഹായ സംഘങ്ങൾമുഖേന ദരിദ്ര ജനവിഭാഗങ്ങൾക്ക് വിതരണംചെയ്യന്നതിന് വെള്ളാപ്പള്ളി നടേശന് നൽകിയ അഞ്ച് കോടി രൂപയിൽ നാല് കോടി 75 ലക്ഷം രൂപയും ദുർവിനിയോഗം ചെയ്തതായി കോർപറേഷൻ കണ്ടത്തെിയിരുന്നു. കോർപറേഷൻ രണ്ടുശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളിക്ക് വായ്പ നൽകിയത്. ഈ തുക വ്യാജസംഘങ്ങൾ മുഖേന തട്ടിയെടുത്തു എന്നതിന് പുറമെ എസ്.എൻ.ഡി.പിയുടെ കീഴിലുള്ള ചില സ്വയംസഹായ ഗ്രൂപ്പിലെ പാവപ്പെട്ട സ്ത്രീകളിൽനിന്ന് 12 ശതമാനം മുതൽ 18 ശതമാനംവരെ പലിശ ഈടാക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് തുക തിരിച്ചുപിടിക്കാൻ പിന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ നീക്കം തുടങ്ങിയത്.
2014 ജൂൺ 19നാണ് 250 സ്വയംസഹായ സംഘങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം നൽകാൻ കോർപറേഷൻ അഞ്ചുകോടി രൂപ വെള്ളാപ്പള്ളി നടേശന് വായ്പ നൽകിയത്. സംഘത്തിലെ 3900 അംഗങ്ങൾക്ക് കൂട്ടായതോ ഒറ്റയ്ക്കുള്ളതോ ആയ സംരംഭങ്ങൾ തുടങ്ങാൻ 25,000 വരെ വായ്പ അനുവദിക്കാനാണ് നടേശന്റെ അപേക്ഷയിന്മൽേ കോർപറേഷൻ തുക അനുവദിച്ചത്. അപേക്ഷയോടൊപ്പം 250 സംഘങ്ങളുടെ പട്ടികയും നൽകി. ഈ സംഘങ്ങളിൽ ഏറെയും വ്യാജമാണെന്നും കണ്ടത്തെിയിട്ടുണ്ട്.
ഇതോടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ അധികൃതർ തന്നെ ശരിവെക്കുന്ന അവസ്ഥയാണ്. മൈക്രോഫിനാൻസ് തട്ടിപ്പിനെ കുറിച്ച് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കൊല്ലത്തെ നടപടി നിർണ്ണായക വഴിത്തിരിവാകും.
പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് നാഷനൽ ബാക്വേർഡ് ക്ളാസസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷനിൽ (എൻ.ബി.സി.ഡി.സി)നിന്ന് കോടികളാണ് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷന് ലഭിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ ഇതിൽ മുഖ്യപങ്കും വെട്ടുന്നത് വെള്ളാപ്പള്ളിയാണെന്നാണ് ആരോപണം. എസ്.എൻ.ഡി.പി യോഗത്തിനുവേണ്ടി കോർപറേഷൻ നടത്തിയ വഴിവിട്ട ഇടപാടുകൾ സി.ആൻഡ് എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ അക്കമിട്ടുനിരത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല. വെള്ളാപ്പള്ളിയുടെ നോമിനിയായി യു.ഡി.എഫ് സർക്കാർ നിയമിച്ച മോഹൻ ശങ്കറാണ് ഇപ്പോൾ കോർപറേഷൻ ചെയർമാൻ. വെള്ളാപ്പള്ളി രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനായി കൂറുമാറിയതോടെ ഭരണതലത്തിലുള്ള സമ്മർദത്തെതുടർന്ന് ഗത്യന്തരമില്ലാതെയാണ് കോർപ്പറേഷൻ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.
എൻ.ബി.സി.ഡി.സിയിൽനിന്ന് ലഭിക്കുന്ന ഫണ്ട് കോർപറേഷൻ രണ്ടുശതമാനം പലിശക്കാണ് എൻ.ജി.ഒകൾക്ക് നൽകുന്നത്. എൻ.ജി.ഒകൾ ഈ തുക സ്വയംസഹായ ഗ്രൂപ്പുകൾക്ക് നൽകുമ്പോൾ പരമാവധി അഞ്ചുശതമാനം വരെ പലിശവരെ മാത്രമേ ഈടാക്കൂവെന്നാണ് നിയമം. എന്നാൽ ഈ മാർഗനിർദ്ദേശം ലംഘിച്ച് 12 മുതൽ 16വരെ ശതമാനം പലിശക്കാണ് നടേശൻ വായ്പ നൽകിയത്.
തങ്ങളുടെ വായ്പ്പക്ക് വെറും ഒരുരൂപയാണ് പലിശയെന്ന് പറഞ്ഞും ഇവർ പാവങ്ങളെ പറ്റിച്ചു.പക്ഷേ, 'ഒരുരൂപ'യുടെ അരികിൽ ഒരു നക്ഷത്രചിഹ്നം ഉണ്ടായിരുന്നത് ആരും അറിഞ്ഞിരുന്നില്ല. അത് 'കണ്ടീഷൻസ് അപൈള' ആയിരുന്നു. ഒരു മാസത്തേക്കാണ് ഒരുരൂപ പലിശ. അതായത്, ഒരുവർഷം 12 രൂപ പലിശ അടക്കണം. ഇങ്ങനെ കിട്ടുന്ന വരുമാനമായ കോടികൾ ബാങ്കിലിട്ട ശേഷം, അതേ ട്രാക് റെക്കോഡ് നിരത്തിയാണ് വെള്ളാപ്പള്ളി മൈക്രോഫിനാൻസ് നൽകാൻ കോടികൾ പിന്നെയും വായ്പയായി വാങ്ങുന്നത്.
ചില സ്വകാര്യബാങ്കുകളും ചുരുക്കംചില പൊതുമേഖലാബാങ്കുകളും ഈ തട്ടിപ്പിന് ഒത്താശചെയ്യുന്നുമുണ്ട്. ബാങ്കിൽ അടക്കേണ്ട തുക കൃത്യമായി തിരിച്ചടക്കുമ്പോൾ ഒരു വിഹിതം ഇവർ വെള്ളാപ്പള്ളിക്ക് കമ്മീഷനായും നൽകും. സ്വകാര്യബാങ്കിൽനിന്ന് തരപ്പെടുത്തിയ വായ്പകളിൽ പലതിനും കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ എത്രരൂപ വായ്പയെടുത്തുവെന്നോ എത്ര വിതരണം ചെയ്തെന്നോ കൃത്യമായി പറയാൻ സാധിക്കില്ല.
സ്വാശ്രയസംഘങ്ങളെ പൊതുമേഖലാ ബാങ്കുകളിൽനിന്ന് അകറ്റിനിർത്താനാണ് എല്ലാ കാലത്തും എസ്.എൻ.ഡി.പി യോഗനേതൃത്വം ശ്രമിച്ചുപോന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്ന സമുദായ അംഗങ്ങൾ ബാങ്കിനെ നേരിട്ടുസമീപിച്ചാൽ കബളിപ്പിക്കപ്പെടുമെന്ന് പറഞ്ഞുപരത്തിയാണ് അവരെ ചൊൽപ്പടിയിലാക്കുന്നത്. ഓരോ സംഘങ്ങളും പ്രാദേശികമായി ബാങ്കുകളെ നേരിട്ട് സമീപിച്ചാൽ വായ്പകൾക്ക് വൻതുക പലിശയായി നൽകേണ്ടിവരുമെന്ന് പറഞ്ഞ് വിരട്ടൽ തുടരും. എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് നേരിട്ട് വായ്പ തരപ്പെടുത്തി വിതരണം ചെയ്താൽ തുച്ഛമായ പലിശനിരക്കിൽ കാര്യം സാധിക്കാമെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്നും പറഞ്ഞാണ് പാവങ്ങളെ പറ്റിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍