'മുസ്ലീങ്ങൾ ബാബറിന്റെ കുട്ടികൾ; ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വവും മുസ്ലിം പ്രീണനവും; ലോകത്ത് ഒരു ശക്തിക്കും രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ല'; രഥയാത്ര സമയത്ത് അദ്വാനിയുടെ വാക്കുകൾ ഇങ്ങനെ; സോമനാഥ ക്ഷേത്രം രഥയാത്രക്ക് തെരഞ്ഞെടുത്തത് ബോധപൂർവമെന്ന് ആത്മകഥ; ബാബറി വിധിക്ക് പിന്നാലെ ചർച്ചയായി അദ്വാനിയുടെ എഴുത്തുകളും പ്രസംഗങ്ങളും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബിജെപിക്കും സംഘ്പരിവാറിനും ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് പാർട്ടി മുൻ അധ്യക്ഷനും തീപ്പൊരി നേതാവുമായിരുന്നു ലാൽ കൃഷ് അദ്വാനിയുടേത്. വെറും 2 സീറ്റിൽനിന്ന് ഇന്ത്യ ഭരിക്കുന്ന നിലയിലേക്ക് ബിജെപിയെ വളർത്താൻ പറ്റിയ രീതിയിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞത് അദ്വാനിയുടെ രഥയാത്ര ഒന്നുകൊണ്ട് മാത്രമാണ്. ഇന്ത്യയിൽ ബിജെപി കെട്ടിപ്പടുത്ത അടിത്തറ അയോധ്യയിൽനിന്ന് തുടങ്ങുന്നു. ഇന്ന് ബാബറി മസ്ജിദ് തകർത്ത് 28വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ അദ്വാനിയടക്കമുള്ള മുഴവൻ പ്രതികളെയും കുറ്റവിമുക്തർ ആക്കിയിരിക്കയാണ്. പക്ഷേ അപ്പോഴും വിഷം തുപ്പുന്ന അദ്വാനിയുടെ പഴയ വാക്കുകളും ആത്മകഥയിലെ പരാമർശങ്ങളും നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
മുസ്ലിം അപരവത്ക്കരണത്തിന് തുടക്കം
1980ൽ ബിജെപി രൂപീകരിച്ചതിന് പിന്നാലെ അദ്വാനി രാംജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 1989ലാണ് ബിജെപി 400 വർഷമായി ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമ ക്ഷേത്രം നിർമ്മിക്കുക എന്നത് അവരുടെ രാഷ്ട്രീയ അജണ്ടയായി പ്രഖ്യാപിക്കുന്നത്.ഇന്ന് കാണുന്നപോലുള്ള മുസ്ലിം അപരവത്ക്കരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് ലാൽ കൃഷ്ണ അദ്വാനിയും അദ്ദേഹത്തിന്റെ രഥയാത്രാ പ്രസംഗങ്ങളുമാണെന്നാണ് ചരിത്രകാരൻ ഡോ കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്. മുസ്ലീങ്ങളെ പൂർണമായി അപരവൽക്കരിക്കാൻ കഴിഞ്ഞുവെന്നതാണ് അദ്വാനിയെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രധാനിയാക്കുന്നത്.
1980 കളിൽ ആണ് അദ്ദേഹം സ്യൂഡോ സെക്യുലറിസമെന്നൊക്കെയുള്ള വാക്കുകൾ ആവർത്തിക്കുന്നതും മാധ്യമങ്ങൾ അത് വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതും. മുസ്ലീങ്ങളെ ബാബറിന്റെ കുട്ടികളെന്നായിരുന്നു അദ്വാനിയുടെ യാത്രവേളയിൽ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും മുസ്ലീങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം അദ്വാനിയുടെ കാലത്താണ് ആദ്യം ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നത്.1980കളും 90കളും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ കാലമായിരുന്നു.
ഹിന്ദുത്വത്തിന് അടിത്തറയിട്ട രഥയാത്ര
ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയത് ഇങ്ങനെയാണ്; 'അദ്വാനിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവ്. സംഘ്പരിവാറിൽ പെട്ടവർ സംസ്ക്കാരത്തിന് യോജിക്കാത്തത് ചെയ്യുമ്പോൾ പോലും അദ്ദേഹം അസ്വസ്ഥനായില്ല... അദ്ദേഹം മതേതരത്വത്തെ നിരന്തരം ആക്രമിച്ചു. ഹിന്ദുവർഗീയതയ്ക്ക് വലിയ ഉത്തേജനമാണ് അദ്ദേഹം ഉണ്ടാക്കിയത്'.എൽ കെ അദ്വാനിയുടെ കാലത്തെ തീവ്ര ഹിന്ദുത്വത്തോട് ഇന്ത്യൻ ജനാധിപത്യം എങ്ങനെ പ്രതികരിച്ചുവെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് 1989 ആകുമ്പോഴെക്കും 85 സീറ്റിലെത്തിയിരുന്നു. 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പരസ്യമായി കലാപത്തെ സഹായിക്കുന്ന നിലപാടെടുത്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഒരു ജാഥ നടത്തുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. രാജ്യം മുഴുവൻ വർഗീയ കലാപങ്ങൾ വ്യാപിച്ചു. അപ്പോഴും എൽ കെ അദ്വാനിയുടെ രഥത്തിന്റെ ചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വമാണെന്നും മുസ്ലിം പ്രീണനമാണ് അതിന്റെ മറവിൽ നടക്കുന്നതെന്നും അദ്വാനി പ്രസംഗിച്ചു. മതേതരത്വ വിരുദ്ധമായും മുസ്ലീങ്ങൾക്കെതിരെയുമായ പ്രസ്താവനകൾ അദ്വാനിയുടെ നിരന്തര പ്രസംഗങ്ങളിലുടെ ഇന്ത്യയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടു.
ലോകത്ത് ഒരു ശക്തിക്കും ബാബ്റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ലെന്ന് അദ്ദേഹം യാത്രകളിൽ ആവർത്തിച്ചു. വിപി സിങിന്റെ ഭരണകാലമായിരുന്നു അത്. ജനങ്ങളുടെ രക്തത്തിലുടെ ഓടിച്ചു മുന്നേറികൊണ്ടിരിക്കുന്ന ജാഥയെ തളയ്ക്കാൻ പ്രധാനമന്ത്രി അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന് നിർദ്ദേശം നൽകി. അങ്ങനെ 1990 ഒക്ടോബർ 23 ന് അദ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി വിപി സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പിന്നീടുള്ള രാഷ്ട്രിയ അസ്ഥിരതയും പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ നിലപാടുകളുടെയുമെല്ലാം സഹായത്തോടെ 1992 ഡിസംബർ ആറിന് പള്ളി പൊളിക്കുകയും ചെയ്യുന്നു.
സോമനാഥക്ഷേത്രം ഒരു പ്രതീകം
ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ അദ്വാനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടതിന് പിന്നാലെ ചർച്ചയായി അദ്വാനിയുടെ ആത്മകഥയുടെ ഭാഗങ്ങളും ചർച്ചയാവുാകയാണ്.അദ്വാനിയുടെ 'എന്റെ രാജ്യം എന്റെ ജീവിതം' എന്ന പുസ്തകത്തിലെ രഥയാത്രയുടെ തുടക്കത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് വീണ്ടും ചർച്ചയാകുന്നത്. പുസ്തകത്തിൽ അദ്വാനി പറയുന്നത് ഇങ്ങിനെ-''മുസ്ലിം സ്വേച്ഛാധിപതികൾ നടത്തിയ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രതീകമെന്ന നിലയിൽ സോമനാഥ ക്ഷേത്രത്തെ ഉയർത്തികാണിച്ചായിരുന്നു രഥയാത്ര അവിടെ നിന്നും ആരംഭിച്ചത്. അതുകൊണ്ട് തന്നെ സോമനാഥ ക്ഷേത്രത്തിന് രഥയാത്രയിൽ ശക്തമായ പ്രതീകാത്മക മൂല്യമുണ്ടായിരുന്നു.'
സോമനാഥ ക്ഷേത്രത്തോട് സാമ്യപ്പെടുത്തികൊണ്ട് അയോധ്യയ്ക്ക് മുസ്ലിം കടന്നുകയറ്റ ചരിത്രത്തിൽ ഒരു സ്ഥാനം നൽകുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ഇതുവഴി രാം മന്ദിർ പ്രസ്ഥാനത്തിന് സാധുത നൽകുകയായിരുന്നു ലക്ഷ്യം.സോംനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തോട് അയോധ്യയിലെ രാം ക്ഷേത്ര നിർമ്മാണത്തോട് പുനർനിർവചനപ്പെടുത്തുകയായിരുന്നു സംഘപരിവാർ.1950ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സോമനാഥ് ക്ഷേത്രം പുനർനിർമ്മിച്ചത്. എന്നാൽ ക്ഷേത്ര ഉദ്ഘാടനത്തിന് നെഹ്റുവിന് ക്ഷണം ലഭിച്ചില്ലെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായതിനാൽ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു നെഹ്റു സ്വീകരിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍