ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തു നിന്ന് കുറ്റിയിട്ട കതക്; ബെൽ അടിച്ചപ്പോൾ കണ്ടത് കള്ളി മുണ്ടിട്ട് വന്ന എംഎൽഎയെ; അവിഹിതം പിടിച്ചതിന് കരണത്തടിച്ച നേതാവ് ഉടുമുണ്ടുമായി രക്ഷപ്പെട്ടത് പുറക് വശത്തെ കതക് തുറന്ന് മതിൽ ചാടി; റൂമിൽ കിടന്ന ബാഗിലുണ്ടായിരുന്നത് കോണ്ടവും ഫ്രൂട്ടിയും; വിശദാംശങ്ങൾ ചർച്ചയാകുന്നതിനിടെ പീഡന പരാതി പിൻവലിച്ച് അദ്ധ്യാപിക കൂടിയായ അമ്മ വീണ്ടും സ്റ്റേഷനിൽ; വിവാദം ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎമ്മും; രക്ഷപ്പെടുന്നത് ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പരാതിയിൽ നിന്ന് പിന്മാറി. തിരുവനന്തപുരം ജില്ലയിലുള്ള എംഎൽഎയ്ക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഭരണകക്ഷി എംഎൽഎക്കെതിരെ ഗുരുതരമായ പീഡന പരാതി യുവതി പൊലീസിൽ നൽകിയിട്ടും കേസ് എടുത്തിട്ടില്ല. ഉന്നത സമ്മർദ്ദം മൂലമാണിതെന്നാണ് ഉയരുന്ന ആരോപണം ഉയർന്നു. ഇതിനിടെ യുവതി പരാതി പിൻവലിച്ചെന്ന വാർത്തയുമെത്തി. ഡിവൈഎസ് പിക്ക് മുമ്പിലെത്തി പരാതി ഇല്ലെന്ന് യുവതി എഴുതി കൊടുത്തുവെന്നാണ് സൂചന. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ പിന്നീട് പിൻവാങ്ങിയതോടെ ആശ്വാസമാകുന്നത് തിരുവനന്തപുരത്തെ സിപിഎം നേതൃത്വത്തിനാണ്. തന്റെ വീട്ടിൽ എംഎൽഎയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ പരാതി. ഭർത്താവിന്റെ അടുത്ത സുഹൃത്തായ എംഎൽഎ വീട്ടിലെ സ്ഥിരം സന്ദർശകനാണെന്നും പരാതിയിൽ പറയുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കായിരുന്നു ഉച്ചയോടെ പരാതി നൽകിയത്. എന്നാൽ പരാതി സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വീട്ടമ്മ പിൻവാങ്ങി. വൈകീട്ട് തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസിൽ എത്തി വീട്ടമ്മ എഴുതി നൽകി. ഇതോടെ കേസ് ഇല്ലാതായെന്ന് പൊലീസ് പറയുന്നു. എന്നാൽ പീഡന പരാതി അങ്ങനെ അവസാനിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ പരാതി എത്തിയിരുന്നു. ഇതോടെയാണ് പരാതി വലിയ ചർച്ചാ വിഷയമായത്. ഇതോടെ പൊലീസ് സ്റ്റേഷനിൽ അന്വേണമെത്തി. അപ്രതീക്ഷിത ട്വിസ്റ്റ് എന്നോണം പരാതി പിൻവലിക്കുകയും ചെയ്തു. സമ്മർദ്ദമാണ് ഈ പരാതി പിൻവിലിക്കാൻ കാരണമെന്ന വാദം ശക്തമാണ്. ഗുരുതര ആരോപണമാണ് പരാതിയിൽ ഉണ്ടായിരുന്നത്. എന്നിട്ടും കേസ് എടുക്കാത്തത് ഭരണപക്ഷത്തെ പ്രമുഖനെ രക്ഷിക്കാനാണെന്ന വാദം സജീവമാണ്. നേരത്തെ കോൺഗ്രസിലെ എ വിൻസന്റെ എംഎൽഎയ്ക്കെതിരെ പീഡന പരാതി വന്നപ്പോൾ പൊലീസ് ഉടൻ നടപടി എടുത്തു. എംഎൽഎയെ അറസ്റ്റ് ചെയ്ത് റിമാൻഡിലുമായി. എന്നാൽ സിപിഎം എംഎൽഎയ്ക്കെതിരായ പരാതിയിൽ പൊലീസ് മല്ലപോക്കുമെടുത്തു. ഇതിനിടെ യുവതിയുടെ പരാതി പിൻവലിക്കലുമെത്തി.
ഭർത്താവിന്റെ ഒത്താശയോടുകൂടി തന്റെ വീട്ടിൽ എംഎൽഎയും മറ്റൊരു യുവതിയും തമ്മിൽ അവിഹിത ബന്ധം നടത്തി. ഇത് താൻ കൈയോടെ പിടികൂടി. തുടർന്ന് സംഭവം പുറത്തറിയാതിരിക്കാൻ എംഎൽഎയും യുവതിയും ചേർന്ന് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കെ.എസ്.ആർ.ടി.സിയിൽ ജോലിയുള്ള തന്റെ ഭർത്താവിന്റെ കൂടി അറിവോടെയാണ് വീട്ടിൽ യുവതിയുമായി എംഎൽഎ വന്നതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പൊലീസിന് മറ്റ് സാക്ഷികളെയൊന്നും കിട്ടിയില്ല. ഇതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയപ്പോഴാണ് എംഎൽഎയുടെ അവിഹിതബന്ധം താൻ കാണാനിടയായത്. തുടർന്ന് ബഹളം വെയ്ക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തുകയും കഴുത്ത് പിടിച്ച് തിരിക്കുകയും ചെയ്തു. തുടർന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഉടുമുണ്ട് മാത്രമായി എംഎൽഎ വീടിന് പുറകിലുള്ള മതിൽ ചാടി ഓടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. എംഎൽയുടെ ബാഗ് ഇപ്പോഴും തന്റെ മുറിയിൽ ഉണ്ടെന്നും അതിൽ നിന്നും ക്വാണ്ടവും ടവ്വലും ഉൾപ്പെടെയുള്ളവ കിട്ടിയെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.
സിപിഎമ്മിന്റെ മുതിർന്ന എംഎൽഎ തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുവതി ഡിവൈഎസ്പിക്ക് എഴുതി നൽകിയ പരാതിയിൽ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എംഎൽഎയുടെ പേര് സഹിതമാമായിരുന്നു പരാതി.
പിൻവലിച്ച പരാതിയിലെ വിശദാംശങ്ങൾ ഇങ്ങനെ
യുവതി, എംഎൽഎ, ഭർത്താവ് എന്നിവർക്കെതിരെയാണ് പരാതി. മൂന്നാം എതിർ കക്ഷി എന്റെ ഭർത്താവാണെന്നും ഞങ്ങൾ തമ്മിലുള്ള വിവാഹം 2010ൽ നടന്നുവെന്നും യുവതി പറയുന്നു. കെ എസ് ആർ ടി സിയിൽ കണ്ടക്ടറാണ് തന്റെ ഭർത്താവ്. എംഎൽഎയുമായി അടുത്ത ബന്ധവും പരിചയവും ഉണ്ടെന്ന് പരാതിയിൽ പറയുന്നു. എംഎൽഎയുടെ വാഹനം ഓടിക്കുന്നത് ഭർത്താവാണ്. വീട്ടിലെ നിത്യ സന്ദർശകനും. തനിക്ക് സ്കൂളിൽ ജോലിയുണ്ടെന്നും യുവതി പറയുന്നു.
2019 മാർച്ച് 27ന് ജോലിക്ക് പോയി. വീട് മാറേണ്ടതിനാൽ സ്കൂളിൽ നിന്നും അനുവാദം വാങ്ങി ഉച്ചയോടെ വീട്ടിലെത്തി. വീടിന് രണ്ട് താക്കോൽ ഉണ്ട്. ഒന്ന് എന്റെ കൈയിലും മറ്റേത് ഭർത്താവിന്റെ കൈയിലും. സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ കണ്ടത് എ സി ഓൺ ആയി കിടക്കുന്നതായിരുന്നു. ആ റൂം തുറക്കാൻ ശ്രമിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതായും മനസ്സിലായി. തുടർന്ന് അയൽവാസിയെ വിളിച്ചു. നാട്ടുകാരെത്തി. കോളിങ് ബെൽ അടിച്ചു. എംഎൽഎ കൈലിമുണ്ട് ഉടത്ത് കതക് തുറക്കാൻ വന്നു. ജനലിലൂടെ നാട്ടുകാരെ കണ്ടപ്പോൾ പിൻവലിഞ്ഞു. തടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കതക് തുറന്ന് എന്നെ പിടിച്ചു വലിച്ച് അകത്ത് കയറി. എംഎൽഎയും സ്ത്രീയം ചേർന്ന് പിടിച്ചു വലിച്ച് ബെഡ് റൂമിൽ കൊണ്ട് പോകാൻ ശ്രമിച്ചു. എംഎൽഎ എന്റെ ചെകിടത്ത് അടിച്ചു. അവർ എന്റെ മുടിയിൽ കുത്തി പിടിച്ചു.
ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വാ പൊത്തി. തുടർന്ന് എന്നെ റൂമിൽ ഇട്ട് പൂട്ടി. എംഎൽഎ പുറക് വശത്തുള്ള കതക് തുറന്ന് മതിൽ ചാടി രക്ഷപ്പെട്ടു. എംഎൽഎയുടെ ബാഗ് ബെഡ് റൂമിലുണ്ടായിരുന്നു. ചെരുപ്പ് ഹാളിലും. തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. നാട്ടുകാർ വന്നത് രക്ഷയായി. എല്ലാത്തിനും മകൾ ദൃക്സാക്ഷിയാണ്. എംഎൽഎയുടെ ബാഗ് താനെടുത്തെന്നും ഈ ബാഗിൽ ഫ്രൂട്ടിയും ക്വാണ്ടവും ഉണ്ടായിരുന്നുവെന്നും യുവതി വിശദീകരിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍