കടംകയറി മുടിയാൻ കാരണം മങ്ങാട്ട് സഹോദരന്മാർ; തട്ടിപ്പിന് കൂട്ടുനിന്നത് ഓഡിറ്റർമാരായ എൺസ്റ്റ് ആൻഡ് യങ്; സാമ്പത്തിക ഇടനിലക്കാരായത് ബാങ്ക് ഓഫ് ബറോഡ; എൻഎംസി ഹെൽത്ത് കെയറിലെ ക്രമക്കേടുകൾക്ക് 8 ബില്യൻ ഡോളറിന്റെ നഷ്ടപരിഹാര കേസ് നൽകി ബി.ആർ.ഷെട്ടി
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: കടം കയറി വശം കെട്ട എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനായ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടി 8 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടപരിഹാര കേസ് നൽകി. പ്രമുഖ ഓഡിറ്റർമാരായ എൺസ്റ്റ് ആൻഡ് യങ് (ഇവൈ), എൻഎംസിയുടെ രണ്ട് മുൻ ഉന്നത ഉദ്യോഗസ്ഥർ, രണ്ടുബാങ്കുകൾ എന്നിവർക്ക് എതിരെയാണ് കേസ്. യുഎസ് കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. എൻഎംസി ഗ്രൂപ്പിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. കേസിൽ ഒരു കഴമ്പുമില്ലെന്നും തങ്ങൾ അതിനെ ശക്തമായി നേരിടുമെന്നും 'ഇവൈ' പ്രതികരിച്ചു.
എൻഎംസിയുടെ സാമ്പത്തിക അച്ചടക്കത്തെ ഷോർട്ട് സെല്ലറായ മഡി വാട്ടേഴ്സ് കഴിഞ്ഞ വർഷം ചോദ്യം ചെയ്തതോടെയാണ് ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ കുഴപ്പത്തിലേക്ക് നീങ്ങിയത്. പിന്നീട് ആദ്യം കണ്ടെത്തിയതിനേക്കാൽ വലിയ സാമ്പത്തിക തട്ടിപ്പ് ആണ് എൻഎംസിയിൽ നടന്നതെന്നും ഷെട്ടിക്കും തട്ടിപ്പ് അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ, തന്റെ വിശ്വസ്തരായ ചിലരുടെ വഞ്ചനയാണ് തട്ടിപ്പെന്നും താൻ നിരപരാധിയെന്നും ആണ് ഷെട്ടി ആവർത്തിച്ച് സ്വീകരിച്ച് നിലപാട്.
വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ യുകെ കോടതി ഉത്തരവിട്ടതിന് പിന്നാലെയുള്ള നീക്കമാണ് ഇപ്പോൾ ഷെട്ടി നടത്തിയിരിക്കുന്നത്. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ അപേക്ഷ പ്രകാരമായിരുന്നു കോടതി വിധി. ഇന്ത്യയിലും ദുബായിലും ഷെട്ടിയുടെ കമ്പനികൾ വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ നിയമപോരാട്ടം നടത്തി വരുന്നു. കഴിഞ്ഞ വർഷം യുഎഇ സെൻട്രൽ ബാങ്ക് ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ എൻഎംസിയിലെയും ഫിനാബ്ലറിലെയും തന്റെ മുൻ സിഇഒ മാരും മലയാളികളുമായ പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവർക്കെതിരെ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു. 2012 മുതൽ ഇവർ തന്റെ കമ്പനിയിൽ സാമ്പത്തിക ക്രമക്കേട് കാട്ടിയെന്നായിരുന്നു പരാതി.
എല്ലാറ്റിനും കാരണം മങ്ങാട്ട് സഹോദരന്മാരെന്ന് ഷെട്ടി
കഴിഞ്ഞാഴ്ച ന്യൂയോർക്കിലെ യുഎസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും മങ്ങാട്ട് സഹോദരന്മാർക്ക് എതിരായ ആരോപണങ്ങൾ ഷെട്ടി ആവർത്തിച്ചു. അനധികൃതമായി നേടിയെടുത്ത വായ്പാ തട്ടിപ്പിനെ കുറിച്ച് വിവരം കിട്ടിയിട്ടും എൺസ്റ്റ് ആൻഡ് യങ് വ്യാജ ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക റിപ്പോർട്ടുകളും ഇറക്കി എന്നും പരാതിയിൽ ആരോപിക്കുന്നു. മങ്ങാട്ട് സഹോദരന്മാരുമായി ചേർന്ന് ഇവൈ, തട്ടിപ്പ് മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നും 105 പേജുള്ള ഹർജിയിൽ പറയുന്നു.
തങ്ങളുടെ ന്യൂയോർക്കിലെയും യുഎഇയിലെയും ബ്രാഞ്ചുകൾ വഴി ബാങ്ക് ഓഫ് ബറോഡയും ഈ തട്ടിപ്പിന്റെ മുഖ്യഇടനിലക്കാരായി. നെതർലൻഡ്സിലെ ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് തട്ടിപ്പ് ബോധ്യമായിട്ടും വായ്പ നൽകുന്നതും ഫീസ് ഈടാക്കുന്നതും തുടർന്നുവെന്നും ബി.ആർ.ഷെട്ടിയുടെ യുഎസ് സുപ്രീം കോടതിയിലെ പരാതിയിൽ ആരോപിക്കുന്നു.
ആരോപണങ്ങൾ നിഷേധിച്ച് മങ്ങാട്ട് സഹോദരന്മാരും ബാങ്കുകളും
മങ്ങാട്ട് സഹോദരന്മാരുടെ വക്താവ് ഈ ആരോപണങ്ങൾ നേരത്തെ നിഷേധിച്ചിരുന്നു. പുതിയ സംഭവ വികാസത്തോട് അവർ പ്രതികരിച്ചിട്ടില്ല. ബാങ്ക് ഓഫ് ബറോഡയും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, ഷെട്ടിയുടെ ആരോപണങ്ങൾക്ക് നിയമപരമായോ വസ്തുതാപരമായോ സാധുതയില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പറഞ്ഞു.
എൻഎംസിയിലെ സാമ്പത്തിക തട്ടിപ്പ് തന്നെ സാമ്പത്തികമായി തകർത്തുകളഞ്ഞുവെന്നും 7 ബില്യൺ യുഎസ് ഡോളറിലേറെ നഷ്ടം വരുത്തിയെന്നും ഷെട്ടി പരാതിയിൽ പറഞ്ഞു. ഷെട്ടിക്ക് 49 ശതമാനം ഓഹരിയുള്ള നിയോഫാർമയ്ക്ക് ഒരുബില്യൺ യുഎസ് ഡോളറും നഷ്ടമുണ്ടായതായാണ് വാദം.
ഷെട്ടിയെ പൂട്ടിയത് ലണ്ടൻ കോടതി ഉത്തരവ്
അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയർ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഷെട്ടിയുടെ മാത്രമല്ല, മറ്റുഓഹരി ഉടമകളുടെയും മലയാളിയായ പ്രശാന്ത് മങ്ങാട്ട് അടക്കം മുൻ ഉന്നത എക്ലിക്യൂട്ടീവുകളുടെയും ആസ്തികൾ മരവിപ്പിക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടിരുന്നു. പ്രശാന്ത് മങ്ങാട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. ഉത്തരവിൽ പരാമർശിച്ചിട്ടുള്ള ഷെട്ടി അടക്കം ഒരുവ്യക്തിക്കും, ലോകത്തെവിടെയും ഉള്ള ആസ്തികൾ വിറ്റഴിക്കാനാവില്ല. ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ ദുബായ് കോടതിയും ഉത്തരവിട്ടിരുന്നു. പണം വായ്പ നൽകിയവർ കേസ് കൊടുത്തതോടെയാണ് എൻഎംസിയുടെയും, ഷെട്ടിയുടെയും ആസ്തികൾ മരവിപ്പിച്ചത്.
ലണ്ടൻ കോടതി ഉത്തരവ് ഷെട്ടിയെയും മുൻ എക്സിക്യൂട്ടീവുകളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രശാന്ത് മങ്ങാട്ട് പാലക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി അടക്കം നിരവധി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഉടമസ്ഥനാണ്. പ്രശാന്ത് മങ്ങാട്ടും എൻഎംസിയിലെ മറ്റ് മുൻ എക്സിക്യട്ടീവുകളും ഇന്ത്യയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എൻഎംസി സാമ്പത്തിക ക്രമക്കേട് വിവാദമായതോടെ ഇവരെല്ലാം ഗൾഫിൽ നിന്ന് മുങ്ങി.
എൻഎംസിക്ക് ഏറ്റവുമധികം വായ്പ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു യുകെ കോടതി നടപടി. 4 ബില്യൻ ദിർഹമാണ് അബുദാബി കൊമേഴ്സ്യൽ ബാങ്കിന് എൻഎംസി നൽകാനുള്ളത്. ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ട് പ്രകാരം അബുദാബി ബാങ്കിന്റെ പരാതിയിൽ സ്ഥാപക ഉടമയായ ബി.ആർ.ഷെട്ടിയെയാണ് സാമ്പത്തിക തട്ടിപ്പിൽ സൂത്രധാര സ്ഥാനത്ത് നിർത്തുന്നത്. മുൻ മാനേജ്മെന്റിന്റെ കൊള്ളരുതായ്മകൾ തന്റെ അറിവോടെ അല്ലെന്ന ഷെട്ടിയുടെ അവകാശവാദമാണ് അബുദാബി കൊമേഴ്സ്യൽ ബാങ്ക് പരാതിയിൽ തള്ളിക്കളഞ്ഞത്.
കഴിഞ്ഞ വർഷമാദ്യം ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി ഇറക്കിയ പ്രസ്താവനകളിൽ എല്ലാം താൻ നിരപരാധിയെന്നും പ്രശാന്ത് മങ്ങാട്ടും കൂട്ടരുമാണ് കുഴപ്പക്കാരെന്നുമാണ് സമർത്ഥിക്കാൻ ശ്രമിച്ചത്. നവംബറിൽ യുഎഇയിലേക്ക് മടങ്ങാനും ഷെട്ടി ശ്രമിച്ചിരുന്നു.
എന്നാൽ, ഇന്ത്യയിലെ ഒരുകോടതി ഉത്തരവിന്റെ പേരിൽ ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തന്റെ മുൻ എക്സ്കിക്യൂട്ടീവുകൾ കാട്ടിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും ഷെട്ടി ഇന്ത്യൻ അധികൃതരോട് ഔദ്യോഗികമായി ആഭ്യർത്ഥിച്ചിരുന്നു.
എൻഎംസിയിലെ ക്രമക്കേട് കണ്ടുപിടിച്ചത് ഒരുവർഷം മുമ്പ്
ബില്യൺ കണക്കിന് ദിർഹം എൻഎംസിയുടെ ബാങ്ക് വായ്പകളിൽ നിന്നും മറ്റും വക മാറ്റി ചെലവഴിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എൻഎംസിയിൽ വർഷങ്ങളായി നടന്ന ക്രമക്കേടുകളാണ് കഴിഞ്ഞ വർഷം പൊന്തി വന്നത്. എത്ര തുകയുടെ വെട്ടിപ്പാണ് നടന്നത് എന്നതിന്റെ ക്യത്യമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. ചില കണക്കുകൾ പ്രകാരം 4 ബില്യൻ ഡോളറിലധികം തുകയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.
2020 ൽ എൻഎംസിയുടെ പ്രവർത്തനത്തിൽ ആരോഗ്യകരമായ പ്രകടനം കാഴ്ച വച്ചു. നടത്തിപ്പിൽ മാത്രമല്ല, അപ്രധാന ആസ്തികൾ വിറ്റ് മാറ്റുന്നതിനും കടം തീർക്കുന്നതിലുമാണ് ഗ്രൂപ്പ് ശ്രദ്ധ പുലർത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, ഷെട്ടിക്കും കൂട്ടർക്കും എതിരെ നടക്കുന്ന അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാൻ എൻഎംസി മാനേജ്മെന്റ് വിസമ്മതിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്