കേരളവും തമിഴ്നാടും പിടിക്കാതെ യാത്ര പൂർണ്ണമാകില്ല; ബിജെപിയിലെ രണ്ടാമനായി എഞ്ചിനീയർ എത്തുമ്പോൾ ഉറക്കം നഷ്ടമാകുന്നത് മടിയന്മാരായ നേതാക്കൾക്ക്; നൽകുന്നത് വാചകമടി മാത്രം പോരെന്നും റിസൽട്ട് കൂടിയേ തീരൂവെന്നുമുള്ള ശക്തമായ സന്ദേശം; കെമിക്കൽ എഞ്ചിനീയറുടെ ആദ്യ ദൗത്യം കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യൽ; പുനഃസംഘടന ഉടനെന്നും സൂചന; ആർ എസ് എസിനും അമിത് ഷായ്ക്കും ഇടയിൽ പാലമായെത്തുന്ന ബി എൽ സന്തോഷ് കേരളത്തിലെ നേതൃത്വത്തെ അടുത്തറിയുന്ന പ്രചാരകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ബിജെപി നേതൃത്വത്തിലെ ഗ്രൂപ്പിസം ഇനി അനുവദിക്കില്ലെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അന്ത്യസാശനം നേതാക്കൾക്ക്. പാർട്ടി പുനഃസംഘടന ഉടൻ ഉണ്ടാകും. പ്രവർത്തന മികവ് മാത്രമാകും കേരളത്തിലെ പുനഃസംഘടനയെ സ്വാധീനിക്കുകയെന്ന സന്ദേശവും സന്തോഷ് കേരളത്തിലെ നേതാക്കൾക്ക് നൽകി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവും ദേശീയ നേതൃത്വമാകും നടത്തുക. കേരളത്തിലെ സാഹചര്യങ്ങൾ അടുത്തറിയാവുന്ന സന്തോഷ് ബിജെപിയിലെ രണ്ടാമനാകുമ്പോൾ കേരള ഘടകത്തിലെ നേതാക്കൾക്ക് നെഞ്ചിടിപ്പ് കൂടുകയാണ്.
കേരളത്തിന്റെ ചുമതലകളിൽനിന്ന് ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെ മാറ്റണമെന്ന് കേരളത്തിലെ ആർഎസ്എസ ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുമ്മനം രാജശേഖരനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയതും സന്തോഷ് ആയിരുന്നു. ആറുവർഷമായി കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സഹസംഘടനാ സെക്രട്ടറിയാണ് കർണാടകക്കാരനായ ബി എൽ സന്തോഷ്. വി മുരളീധരൻ അധ്യക്ഷനായിരിക്കുമ്പോഴാണ് ഇദ്ദേഹം കേരളത്തിന്റെ ചുമതലകൂടി ഏറ്റെടുക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സമവായം എന്നപേരിൽ സന്തോഷിന്റെ നേതൃത്വത്തിൽ പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കെ സുരേന്ദ്രൻ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവരെ ആർഎസ്എസ് നേതൃത്വം പിന്തിരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ഗ്രൂപ്പിസത്തിന്റെ പേരിൽ മാറി നിന്നവരെല്ലാം ഇന്ന് വെട്ടിലാണ്. ഇനി സന്തോഷാകും ബിജെപിയിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കുക.
അച്ചടക്കം കേരളത്തിൽ നടപ്പാക്കുമെന്ന സന്ദേശം നേതാക്കൾക്ക് സന്തോഷ് നൽകിയിട്ടുണ്ട്. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഇനി സ്ഥാനമുള്ളൂവെന്നാണ് സന്തോഷിന്റെ നിലപാട്. പാർട്ടിയെ അഴിച്ചു പണിയും. അത് എത്രയും വേഗമുണ്ടാകുമെന്നാണ് സൂചന. മെമ്പർഷിപ്പ് പരിപാടികൾ കഴിഞ്ഞാലുടൻ തീരുമാനം ഉണ്ടാകും. പി എസ് ശ്രീധരൻ പിള്ളയുടെ പിൻഗാമി ആരാകണമെന്നതിൽ വ്യക്തമായ ധാരണ സന്തോഷിനുണ്ട്. ഇത് മാത്രമാകും ഇനി പ്രഖ്യാപനത്തിൽ പ്രതിഫലിക്കുക. അമിത് ഷായോടും കേരളത്തിലെ സാഹചര്യത്തെ കുറിച്ച് സന്തോഷ് പ്രത്യേകമായി തന്നെ ചർച്ച നടത്തിയിട്ടുണ്ട്. അണികളിൽ ആവേശം വിതറുന്ന പുതിയ നേതൃത്വത്തെ കേരളത്തിലെ ചുമതല ഏൽപ്പിക്കാനാണ് സന്തോഷിന്റെ ആലോചന. ഇതിനായി ജില്ലാ തലം മുതൽ അഴിച്ചു പണിയാനാണ് സന്തോഷ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ ബലി ദാനികളുടെ പ്രശ്നം ദേശീയ തലത്തിൽ ചർച്ചയാക്കിയതും സന്തോഷായിരുന്നു. ഇതിന്റെ നേട്ടം ബിജെപിക്ക് ഉത്തരേന്ത്യയിൽ കിട്ടുകയും ചെയ്തു. കമ്യൂണിസ്റ്റ് അക്രമ രാഷ്ട്രീയം ദേശീയ തലത്തിൽ ചർച്ചയായെങ്കിലും അതിന്റെ ഗുണം കേരളത്തിൽ ഉണ്ടായില്ല. ഇതിനായി ആഹുതിയെന്ന രേഖ തയ്യാറാക്കിയതും സന്തോഷായിരുന്നു. എന്തുകൊണ്ട് ഇത് കേരളത്തിൽ വോട്ടായി മാറുന്നില്ലെന്നത് സന്തോഷിന് വ്യക്തായി അറിയാം. അടിത്തട്ടിൽ സംഘടന ഇല്ലാത്തതും നേതാക്കളുടെ പിടിപ്പുകേടും സന്തോഷ് തിരിച്ചറിയുന്നു. കർണ്ണാടകയിൽ ബിജെപിയെ ശക്തമായ പാർട്ടിയാക്കി മാറ്റിയ സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയാകുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുക കേരളത്തിലാകും. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കാനാവാതെ ബിജെപിയുടെ കുതിപ്പ് പൂർണ്ണമാകില്ലെന്ന ട്വീറ്റ് സന്തോഷ് ഇട്ടതും ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിൽ പിടിമുറുക്കിയ ബിജെപിയുടെ മനസ്സിൽ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യയിലെ കുതിപ്പിലാണെന്നതിന്റെ സൂചനയാണ് സന്തോഷിന്റെ പദവി നേട്ടവും.
മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായ സന്തോഷ്, കർണാടകയിൽ സംഘടനാ കാര്യങ്ങളുടെ ചുമതലക്കാരനായി 8 വർഷം സേവനമനുഷ്ഠിച്ച ശേഷമാണു 2014 ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ദേശീയ ഭാരവാഹിയായത്. മുതിർന്ന നേതാവായ വി. സതീഷിന്റെ പേരും നേരത്തേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഭാഷാ കൈകാര്യം ചെയ്യുന്നതിലും മറ്റുമുള്ള പ്രാവീണ്യം സന്തോഷിന് തുണയായി. അങ്ങനെയാണ് പാർട്ടിയിലെ രണ്ടാമനായി സന്തോഷ് മാറുന്നത്. മുൻഗാമിയായ രാംലാൽ പൊതുവേ അന്തർമുഖനായിരുന്നു. അദ്ദേഹത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് സന്തോഷിന്റെ ശൈലി. അതുകൊണ്ട് തന്നെ ബിജെപിയിലെ പുതിയ ശക്തി കേന്ദ്രമായി സന്തോഷ് മാറുമെന്നും ഉറപ്പാണ്. ദക്ഷിണേന്ത്യയിലെ തന്ത്രങ്ങൾ ഒരുക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം സന്തോഷിനുണ്ടാകും.
2008-ലെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാർ രൂപീകരണത്തിന് കർണാടകയിൽ ചുക്കാൻ പിടിച്ചത് ബി.എൽ. സന്തോഷ് ആയിരുന്നു. കർണാടകയിൽ വീണ്ടും സർക്കാരുണ്ടാക്കാനുള്ള സാധ്യത ബിജെപിക്ക് മുന്നിൽ തെളിയുമ്പോഴാണ് ദേശീയ നേതൃത്വത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് എത്തുന്നത്. സഹസംഘടന ജനറൽ സെക്രട്ടറി വി സതീഷിനെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. അതിനിടെയാണ് ബി.എൽ സന്തോഷ് ഈ സ്ഥാനത്തേക്ക് വരുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ആർഎസ്എസും ബിജെപിയും തമ്മിലുള്ള പാലമായാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. മുതിർന്ന ആർഎസ്എസ് നേതാക്കൾ വഹിച്ചിരുന്ന പദവിയിലേക്കാണ് സന്തോഷ് എത്തുന്നത്. ബിജെപിയിലെ രണ്ടാമൻ എന്ന പദവിയായാണ് ഇത് അറിയപ്പെടുന്നത്.
സന്തോഷ് എഞ്ചിനിയറിങ് ബിരുദധാരിയായിരുന്നു. 1993ൽ ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് മണ്ഡൽ പ്രചാരക്, ജില്ലാ പ്രചാരക്, സഹ വിഭാഗ് പ്രചാരക്, വിഭാഗ് പ്രചാരക് എന്നീ പദവികളും വഹിച്ചു. 2006ൽ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരുന്നത്. 2014 മുതൽ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയായിരുന്നു. ആർഎസ്എസ്.-ബിജെപി. ഘടനയിൽ നിർണായകസ്ഥാനമുള്ള സംഘടനാ ജനറൽ സെക്രട്ടറിയായി മുഴുവൻസമയ ആർഎസ്എസ്. പ്രചാരകുമാരെ നിയമിക്കുകയാണു പതിവ്. ഈ രീതിതന്നെയാണ് ഇക്കുറിയും നടപ്പാക്കിയിരിക്കുന്നത്.
സംഘടനാരംഗത്ത് പ്രായോഗികനീക്കങ്ങളുടെ പ്രയോക്താവായാണ് സന്തോഷ് അറിയപ്പെടുന്നത്. കെമിക്കൽ എൻജിനിയറിങ് ബിരുദധാരിയായ അദ്ദേഹം കർണാടകത്തിലെ ശിവമോഗ സ്വദേശിയാണ്. കർണാടകത്തിൽ കാലങ്ങളായി യെദ്യൂരപ്പ വിരുദ്ധപക്ഷത്തിന്റെ ചരടുവലികൾക്കുപിന്നിൽ സന്തോഷായിരുന്നു എന്നാണ് പാർട്ടിയിൽ ഒരുവിഭാഗം ആരോപിക്കുന്നത്. യെദ്യൂരപ്പയുടെ എതിർപാളയത്തെ നയിച്ചിരുന്ന ഈശ്വരപ്പയ്ക്കായിരുന്നു സന്തോഷിന്റെ പിന്തുണ. കർണാടകമുഖ്യമന്ത്രിസ്ഥാനത്തേക്കും ഒരുഘട്ടത്തിൽ സന്തോഷിന്റെ പേര് ഉയർന്നിരുന്നു. യെദ്യൂരപ്പയും സന്തോഷും തമ്മിലുള്ള ശീതസമരം ഇപ്പോഴും തുടരുന്നു. അതിനിടെയാണ് നിർണ്ണായക പദവിയില്‍ സന്തോഷ് എത്തുന്നത്. വി. മുരളീധരൻ പക്ഷത്തിനു കേന്ദ്രനേതൃത്വത്തിന്റെ പരിഗണന ലഭിക്കുന്നതു സന്തോഷിന്റെ സഹായം കൊണ്ടാണെന്നാണ് എതിർഗ്രൂപ്പുകളുടെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍