വ്രതമെടുത്തു, മാലയിട്ട്, ഇരുമുടി നിറച്ചു സാങ്കൽപിക ശബരിമല യാത്രയുമായി യുകെയിലെ അയ്യപ്പ ഭക്തർ; ബാലാജി ക്ഷേത്രത്തിൽ ചൊവ്വാഴ്ച അയ്യപ്പ പൂജക്ക് നൂറിലധികം സ്വാമി ഭക്തർ ശരണ നാമജപം നടത്തും; ഓക്സ്ഫോർഡിൽ അയ്യപ്പപൂജ നാളെ; മണ്ഡല-മകരവിളക്ക് ആഘോഷം മാഞ്ചസ്റ്ററിലും കവൻട്രിയിലും
പ്രത്യേക ലേഖകൻ/ശ്രീകുമാർ കല്ലിട്ടതിൽ
ലണ്ടൻ: വ്രതമെടുത്തു, മാലയിട്ടു, ഇരുമുടി നിറച്ചു സാങ്കൽപ്പിക ശബരിമല യാത്രക്കൊരുങ്ങി യുകെയിലെ അയ്യപ്പ ഭക്തരും മണ്ഡല കാല സമാപനത്തിനു തയ്യാറെടുക്കുന്നു. വർഷങ്ങളായി 41 ദിവസം നീളുന്ന മണ്ഡലകാലത്തിനു സമാപനം കുറിച്ച് ബാലാജി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ പങ്കാളികളാകാൻ വേണ്ടിയാണ് ഇത്തവണ ക്രോയ്ഡോൺ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ സാങ്കൽപിക ശബരിമല യാത്ര നടത്തുന്നത്. പൂർണമായും ആചാര വിശ്വാസങ്ങൾ സംരക്ഷിച്ചാണ് വർഷങ്ങളായി ബാലാജി ക്ഷേത്ര സന്നിധിയിൽ അയ്യപ്പ പൂജ നടക്കുന്നത്.
കേരളത്തിലേതു പോലെ നെയ്ത്തേങ്ങ നിറച്ചു ഇരുമുടി കെട്ടി ബാലാജി സന്നിധിയിൽ നിന്നും പുറപ്പെടുന്ന ശരണ യാത്ര അയ്യപ്പ സന്നിധിയിൽ എത്തിയാണ് സമാപിക്കുക. തുടർന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹത്തിൽ നെയ് അഭിഷേകം ഉൾപ്പെടെയുള്ള പരമ്പരാഗത ചടങ്ങുകൾ നടക്കും. പടിപൂജ അടക്കം ശബരിമലയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുടെയും പുനരാവർത്തനമാണ് ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ നടക്കുകയെന്ന് ക്ഷേത്ര മേൽനോട്ട ചുമതലയുള്ള ജി കണ്ണപ്പൻ അറിയിച്ചു.
നൂറു കണക്കിന് മലയാളി, തമിഴ്, തെലുങ്ക്, കന്നഡ ഭക്തരുടെ സാന്നിധ്യത്തിലാണ് ഓരോ വർഷവും ബാലാജി ക്ഷേത്രത്തിൽ മണ്ഡലകാല സമാപനം നടക്കുന്നത്. വൃതം പൂർത്തിയാക്കി നെയ് തേങ്ങാ നിറച്ചു ഇരുമുടിയുമായി ശബരിമല യാത്ര നടത്തുക എന്ന യുകെയിലെ അയ്യപ്പ ഭക്തരുടെ ആഗ്രഹത്തിന് സാഫല്യം ഒരുക്കുകയാണ് ഈ സാങ്കൽപിക യാത്രയിലൂടെ ക്ഷേത്രം ഭാരവാഹികൾ.
മാത്രമല്ല, ആചാരവും വിശ്വാസവും സംരക്ഷിക്കുമ്പോൾ ചടങ്ങുകൾ ഏതു വിധത്തിലാണ് നടത്തുക എന്ന് കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറയ്ക്ക് കണ്ടു മനസ്സിലാക്കുന്നതിനും കൂടിയാണ് ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പുനരവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതും. മാഞ്ചസ്റ്ററിൽ നിന്നും മലയാളി അയ്യപ്പ ഭക്തർ ഇരുമുടി നിറച്ചു ക്ഷേത്രത്തിൽ എത്താറുണ്ടെങ്കിലും മണ്ഡലകാല സമാപനത്തോടെ വ്രതം പൂർത്തിയാക്കി ആദ്യമായി ഒരു സംഘം ആളുകൾ യുകെയിലെ ഏറ്റവും പ്രശസ്തമായ അയ്യപ്പ ക്ഷേത്രത്തിൽ എത്തുന്നത് ഇതാദ്യമായാണ്.
ക്രോയ്ഡോൺ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീളുന്ന അയ്യപ്പ പൂജ ചടങ്ങുകൾക്കൊടുവിൽ ബസ് ബുക്ക് ചെയ്താണ് നൂറോളം ഭക്തർ ചൊവാഴ്ച അയ്യപ്പ ദർശനത്തിനു കാത്തിരിക്കുന്നതെന്ന് സെക്രട്ടറി പ്രേം കുമാർ അറിയിച്ചു. ഞാറായഴ്ച ഭജനയും മണ്ഡലപൂജയും നടത്തി തിങ്കളാഴ്ച വൈകിട്ട് ദീപാരാധന സമയത്തു കെട്ടുനിറച്ചു സ്വാമി വിവേകാനന്ദ സെന്ററിൽ തങ്ങി പുലർച്ചെ ബർമിങ്ഹാം ബാലാജി സന്നിധിയിലെ അയ്യപ്പ ദർശനത്തിനു പുറപ്പെടും വിധമാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
മണ്ഡലകാല ചടങ്ങുകൾ പൂർണമായും ഭഗവദ് പാദങ്ങളിൽ അർപ്പിക്കുകയാണ് സമാജം ലക്ഷ്യമിടുന്നതെന്നും പ്രേം കുമാർ സൂചിപ്പിച്ചു. യുകെ മലയാളികൾക്കിടയിൽ ആദ്യമായാണ് ഇത്തരം ഒരു ചടങ്ങു സംഘടിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കാൻ സമാജത്തിലെ മുഴുവൻ അംഗങ്ങളും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ മുൻ വർഷങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പോലും നൂറു കണക്കിന് അയ്യപ്പ ഭക്തർ ബാലാജി സന്നിധി തേടി അയ്യപ്പ പൂജ ദിനത്തിൽ എത്തുന്ന സാഹചര്യത്തിൽ ഇത്തവണ അനുകൂല കാലാവസ്ഥയിൽ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഭാരാവാഹികൾ അറിയിച്ചു. എത്രയധികം ആളുകൾ എത്തിയാലും മുഴുവൻ പേർക്കും ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും സൗജന്യ അന്നദാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സമാപനവുമായി ബന്ധപ്പെട്ടു നടക്കുന്ന അയ്യപ്പ പൂജയിൽ മലയാളി ഹിന്ദു സമാജങ്ങളുടെ നേതൃത്വത്തിൽ ശരണ കീർത്തന നാമജപവും ഭജനയും നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
ഈ വർഷത്തെ അയ്യപ്പ പൂജയുടെ സമാപനം കുറിച്ച് മാഞ്ചസ്റ്ററിലും കവൻട്രിയിലും മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ഇരു സമാജങ്ങളുടെ വക്താക്കളായ ഹരികുമാർ മാഞ്ചസ്റ്റർ, കെ ദിനേശ് കവൻട്രി എന്നിവർ അറിയിച്ചു. ഇരു സ്ഥലത്തും യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു അയ്യപ്പ ഭക്തർ പങ്കെടുക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന ശാസ്താ അഷ്ട്ടോത്തര അർച്ചന ലോക ക്ഷേമത്തിന് വേണ്ടി സമർപ്പിക്കുകയാണെന്നു ഇരു സമാജങ്ങളുടെയും വക്താക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു. ജനുവരി 12നു വൈകുന്നേരമാണ് ഇരു സ്ഥലത്തും മകരവിളക്ക് ആഘോഷം നടത്തുന്നത്.
ഹൈന്ദവ വിശ്വാസത്തിൽ മകര സംക്രമത്തിനു അതീവ പ്രാധാന്യമാണുള്ളത്. സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായണത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത് പുതുവർഷ സൂചകമായിട്ടാണ് വിശ്വാസികൾ കരുതുന്നത്. മകര സംക്രമ നക്ഷത്രം തെളിയുന്ന ശുഭ മുഹൂർത്തത്തിൽ കലിയുഗവരദനായ ശാസ്താവിന് അർച്ചന നടത്തി ലോകത്തിന്റെ കഷ്ടതകളും ദുരിതങ്ങളും ഒഴിവാക്കി ക്ലേശരഹിത ജീവിതത്തിനായി നടത്തുന്ന സമർപ്പണമാണ് മകര വിളക്ക് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ചടങ്ങു കൂടിയാണ് മകര വിളക്ക്. കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദിവസം കൂടിയാണ് മകര സംക്രമ ദിനം.
ഓക്സ്ഫോർഡിൽ നാളെ ഭക്തിസാന്ദ്രമായ അയ്യപ്പപൂജ
മകരവിളക്കും അയ്യപ്പദർശനവും വിശ്വാസത്തിന്റെ ഭാഗമെന്ന് വിളിച്ചോതുന്ന അയ്യപ്പപൂജ നാളെ ഓക്സ്ഫോർഡിൽ നടക്കും. ഈ വർഷം അയ്യപ്പ ദർശനം സാധ്യമാകാതിരുന്ന യുകെയിൽ താമസിക്കുന്ന അയ്യപ്പ വിശ്വാസികളായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഒരുമിച്ചു ചേർന്നൊരു അയ്യപ്പപൂജ ഒരു പക്ഷെ യുകെയിൽ ആദ്യമാണ്. ഓക്സ്ഫോർഡിൽ നാളെ അയ്യപ്പ പൂജ നടക്കുമ്പോൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവിലാണ് അയ്യപ്പഭക്തർ.
നാട്ടിലെ അയ്യപ്പ ദർശനം നടത്തിയ പോലെ ഒരു സംതൃപ്തി ഉണ്ടാകും വിധം ആണ് അയ്യപ്പപൂജയോട് അനുബന്ധിച്ചുള്ള വിവിധ ആചാര ചടങ്ങുകൾ നടക്കുക. പ്രസാദം അരവണ പായസം, ശനിദോഷ പൂജ ഒക്കെ അയ്യപ്പ പൂജ കൂടുതൽ ഭക്തിയുടെ നിർവൃതിയിൽ എത്തിക്കുമെന്നുറപ്പ്. ഒരു പ്രത്യേക സംഘടനയുടെയോ പേരിലല്ലാതെ യുകെയിൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അയ്യപ്പഭക്തർ ആയ കേരളീയർക്കൊപ്പം ആന്ധ്രാ, ചെന്നൈ, കർണ്ണാടക, ഗുജറാത്ത് എന്നീ ഭാഗങ്ങളിൽ ഉള്ളവർ ഒക്കെ ചേർന്ന് ഓക്സ്ഫോർഡ് വിറ്റ്നിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ പൂജകൾക്കുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞതായി പരിപാടിയുടെ സംഘാടകർ അറിയിച്ചു.
പൂജാ ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നു മണിമുതൽ ആരംഭിക്കും. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ലെസ്റ്റർ ക്ഷേത്രം തന്ത്രി കൂടിയായ പ്രസാദ് ഭട്ടാണ്. ഗണപതി ഹവനം, അയ്യപ്പപൂജ, പടിപൂജ, ശനിദോഷ അർച്ചന, നിവേദ്യം എന്നിവയും അഷ്ടോത്തരമന്ത്രങ്ങൾ ഉരുവിട്ടുള്ള വിവിധ പൂജകളും ഉണ്ടാകും. തുടർന്ന് അരവണ പായസം വിതരണം, അന്നദാനവും നടക്കും. തുടർന്ന് ഭക്തിസാന്ദ്രമായ ഭജൻ സദൻ ദിവാകറിന്റെയും അജിത്തിന്റെയും നേതൃത്വത്തിൽ നടക്കും വിവിധ ഭാഷകളിലുള്ള അയ്യപ്പഭജൻ നാട്ടിലെ അയ്യപ്പഭജനകളുടെ ഓർമ്മകളിലേക്ക് ഇവിടുത്തെ അയ്യപ്പ ഭക്തരെ കൂടെ കൊണ്ടുപോകും.
പടിപൂജ നടത്തുന്ന പതിനെട്ടാം പടിയുടെ മാതൃകയിലുള്ള പടികൾ ശബരിമലയിൽ തന്ത്രികൾ പൂജിച്ചു നൽകിയതാണ്. ഈ വർഷം ശബരിമലയിൽ ദർശനം സാധ്യമാകാതിരുന്നവർക്കായി ഓക്സ്ഫോഡിൽ നടക്കുന്ന അയ്യപ്പ പൂജയ്ക്ക് വേണ്ട എല്ലാ സാധന സാമഗ്രികളും ഭക്തർ തന്നെയാണ് സ്പോൺസർ ചെയ്തത്. അന്നദാനം സ്റ്റേജ്, മൈക്ക് ഫോട്ടോ തുടങ്ങിയവ എല്ലാം തന്നെ യുകെയിലെ അയ്യപ്പ വിശ്വാസി സമൂഹത്തിന്റെ ഭക്തിയുടെയും വിശ്വാസത്തിന്റെയും മകുടോദാഹരണങ്ങളായി മാറുകയാണ്. പ്രമോദ് കുമരകം, ഭരണി രാമചന്ദ്രൻ, വെങ്കിടേഷ് (അ.ജ), സെൽവകുമാർ (രവലിിമശ), ജയചന്ദ്രൻ നായർ, രാജീവ് ദാസ്, ജയകൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മുഖ്യസംഘാടകർ.
ജാതിയും മതവും ഇല്ലാതെ അയ്യപ്പവിശ്വാസം ഉള്ള നിരവധി ഭക്തർ അയ്യപ്പ പൂജയിൽ സഹകരിക്കുന്നുണ്ട് എന്ന് സംഘാടകർ പറഞ്ഞു. നാളെ ഓക്സ്ഫോർഡ് വിറ്റ്നി ഭക്തി സാന്ദ്രമാക്കാൻ യുകെയിലെ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ ഓക്സ്ഫോർഡിലേക്ക് എത്തും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്