അയ്യപ്പ പൂജയും തിരുവാതിര ആഘോഷവും നടത്തി ലണ്ടനെ മിനി കേരളമാക്കി മാറ്റി മലയാളികൾ; ശരണമന്ത്രങ്ങളാൽ മുഖരിതമായി ഓക്സ്ഫോർഡ് ഭക്തി ലഹരിയിലായപ്പോൾ പൂവമ്പന്റെ തിരുന്നാളിന് ആടിപ്പാടി മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിര രാവും കെങ്കേമമായക്കി മലയാളികൾ; അയ്യപ്പപൂജയും ഭജനയും തിരുവാതിരരാവും എല്ലാമായി നാട്ടിലെപോലെ ഹൃദ്യമായ അനുഭവമാക്കി മാറ്റി ലണ്ടനിലെ മലയാളികൾ
ശ്രീകുമാർ കല്ലിട്ടതിൽ/ഷൈജുമോൻ
ലണ്ടൻ: ഭക്തിയും മലയാളിത്തനിമയും നിറച്ച് ലണ്ടനെ മിനി കേരളമാക്കി മാറ്റിയിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസം ഓക്സ്ഫോർഡിൽ നടന്ന അയ്യപ്പ പൂജയും ഭജനയും മാഞ്ചസ്റ്ററിൽ നടന്ന തിരുവാതിരയുമെല്ലാം ഒരു പക്ഷേ കേരളത്തിലേതിനേക്കാളും ഭക്തിസാന്ദ്രമായിരുന്നു. മലയാളികൾ മറന്നു തുടങ്ങിയ ധനുമാസത്തിലെ തിരുവാതിരയെ കേരള തനിമയോടെയാണ് മലയാളി പെൺകൊടികൾ പുനഃസൃഷ്ടിച്ചത്. അതേസമയം മാഞ്ചസ്റ്റർ അയ്യപ്പന്റെ ശരണ മന്ത്രങ്ങളിൽ മുഴുകി. സ്വാമിയേ ശരണമയ്യപ്പ... എന്ന അയ്യപ്പ മന്ത്രമാണ് മാഞ്ചസ്റ്ററിൽ നിറഞ്ഞു നിന്നത്.
അയ്യപ്പവിശ്വാസികൾ ഒക്സ്ഫോർഡിലെ അയ്യപ്പപൂജ കഴിഞ്ഞു മടങ്ങിയപ്പോൾ ശരണമന്ത്രങ്ങളാൽ മുഖരിതമായ അയ്യപ്പപൂജയും ഭജനയുമെല്ലാം ലണ്ടൻ മലയാളികൾക്ക് നാട്ടിലെപോലെ ഹൃദ്യമായ അനുഭവം ആയി ഭക്തർക്ക് മാറി. ഗണപതി ഹവനം അയ്യപ്പപൂജ, പടിപൂജ, വിളക്കുപൂജ,, ശനിദോഷ പൂജ അയ്യപ്പ പൂജ എന്നിവയാലാണ് ഓക്സ്ഫോർഡ് വിറ്റ്നിയിലെ അയ്യപ്പപൂജ ഭക്തിസാന്ദ്രമാക്കിയത്. ഒരു പ്രത്യേക സംഘടനയുടെ പേരിലല്ലാതെ യുകെ യിൽ വിവിധഭാഗങ്ങളിൽ താമസിക്കുന്ന അയ്യപ്പഭക്തർ ആയ കേരളീയർക്കൊപ്പം ആന്ധ്ര, കർണ്ണാടക, ഗുജറാത്ത് എന്നീഭാഗങ്ങളിൽ ഉള്ളവർ ഒക്കെ ചേർന്ന് ഓക്സ്ഫോർഡ് വിറ്റ്നിയിൽ നടന്ന ഭക്തിസാന്ദ്രമായ പൂജകൾ മറക്കാൻ കഴിയാത്ത സായാഹ്നം ആയിരുന്നു.
പൂജാ ചടങ്ങുകൾ വൈകിട്ട് 4.30 മുതൽ ആരംഭിച്ചു. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് സ്റ്റർ ക്ഷേത്രം തന്ത്രി കൂടിയായ പ്രസാദ് ഭട്ടാണ്. ഗണപതി ഹവനം,അയ്യപ്പപൂജ, പടിപൂജ, ശനിദോഷ അർച്ചന, നിവേദ്യം എന്നിവയുംഅഷ്ടോത്തരമന്ത്രങ്ങൾ ഉരുവിട്ടുള്ള വിവിധ പൂജകൾ എന്നിവ നടന്നപ്പോൾ തികച്ചും കേരളത്തിലെ ഒരു ക്ഷേത്രസാന്നിധിയിൽ ഇരിക്കും വിധമുള്ള അനുഭവം ആണ് ഭക്തർക്ക് അനുഭവപ്പെട്ടത്. തുടർന്ന് അരവണ പായസം വിതരണം, അന്നദാനവും നടന്നു . ഭക്തിക്തിസാന്ദ്രമായ ഭജൻ സദൻ ദിവാകറിന്റെയും അജിത്തിന്റെയും നേതൃത്വത്തിൽ ഏറ്റുമാനൂർ അപ്പനെ വാഴ്ത്തി തുടങ്ങിയപ്പോൾ അൽപനേരം മനസ്സ് നാട്ടിലെ പഴയ ശബരിമല കെട്ടുമുറുക്ക് പോലെ യുള്ള ചടങ്ങുകൾ ഓർമ്മിപ്പിക്കുംപോലെയായി വിവിധ ഭാഷകളിലുള്ള അയ്യപ്പഭജൻ വേറിട്ട അനുഭവമായി.
അതേസമയം ധനുമാസത്തിലെ തിരുവാതിര രാവാണ് മാഞ്ചസ്റ്ററിനെ ഭക്തിസാന്ദ്രമാക്കിയത്. മലയാളക്കരയെക്കാൾ ആവേശത്തോടെ നൂറോളം വനിതകൾ തിരുവാതിര ആഘോഷം ഏറ്റെടുത്തു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളി പെൺകൊടികൾ തിരുവാതിരയിൽ പങ്കെടുക്കാൻ എത്തി. നൂറോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ തിരുവാതിര ആഘോഷത്തിന് ഉടുത്തൊരുങ്ങി, കണ്ണിൽ കരിമഷിയിട്ട്, കയ്യിൽ മൈലാഞ്ചി ചേലുമായി ആഘോഷവേദിയിൽ എത്തിയത്.
കേരളത്തിൽ സ്ത്രീകൾ ഇന്ന് ബഹുമാനിത ആകുന്നുണ്ടെകിൽ അത് നിയമത്തെ പേടിച്ചു മാത്രമാണെന്നും മലയാളി സ്ത്രീകൾ കൂടുതൽ ബഹുമാനിത ആയിരുന്ന കാലത്താണ് സ്ത്രീകൾക്ക് വേണ്ടി തിരുവാതിര പോലുള്ള ആഘോഷങ്ങൾ നടന്നിരുന്നതെന്നും വ്യക്തമാക്കിയാണ് ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിന്റെ നെത്ര്വത്തിൽ ഈ പുതുമയാർന്ന ചടങ്ങു സംഘടിപ്പിച്ചത്. ശബരിമലയിൽ ഉൾപ്പെടെ ആചാര സംരക്ഷണത്തിന് വേണ്ടി സ്ത്രീകൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുന്നത് ഒരു സമൂഹത്തെ ഒന്നടങ്കം അപമാനിച്ചതിന് പ്രതിഫലമായി മാറുക ആണെന്നും കേരള സമൂഹം കൂടുതൽ ഒറ്റപ്പെട്ടതാകാൻ മാത്രമേ സമീപകാല സംഭവ വികാസങ്ങൾ കാരണമായിട്ടുള്ളതെന്നും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ സൂചിപ്പിച്ചു.
തുടിച്ചു കുളിച്ചു എട്ടങ്ങാടി നിവേദിച്ചു തിരുവാതിര പുഴുക്കിന്റെ സ്വാദും നുകർന്നാണ് മാഞ്ചസ്റ്ററിൽ വനിതകൾ ഇത്തവണ തിരുവാതിരയ്ക്കു ആടിപ്പാടിയത്. കാഴ്ചക്കാരായി എത്തിയ പുരുഷന്മാർക്ക് ഭവ്യതയോടെ കണ്ടു നിൽക്കുക എന്ന റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറുമണിയോടെ നിറപറയും അലങ്കാരങ്ങളുമായി തിരുവാതിര ആഘോഷങ്ങൾക്കുള്ള മുഴുവൻ ഒരുക്കങ്ങളും നടത്തിയാണ് വനിതാ സംഘം ഹാളിൽ എത്തിയത്. ആഘോഷത്തിൽ പങ്കാളികൾ ആകുന്ന മുഴുവൻ പേർക്കുമുള്ള ദശപുഷ്പവും അഷ്ടമംഗല്യവും ഒരുക്കിയിരുന്നു. തുടർന്നു പുതു തലമുറയിൽ ഉൾപ്പെടെയുള്ളവർക്കു തിരുവാതിര എന്തിനു എന്ന ചെറു വിവരണവും നൽകി.
പിന്നെ തിരുവാതിരക്കളിക്കുള്ള ഒരുക്കങ്ങളായി. ദശപുഷ്പ്പം ചൂടി, എട്ടങ്ങാടി നേദിച്ചു ഓരോ സ്ത്രീയും ഓരോ ചുവടുകൾക്കനുസരിച്ചുള്ള തിരുവാതിര പാട്ടു പാടി ആവേശത്തിന്റെ ആരവമായി മാറുകയായിരുന്നു. എട്ടങ്ങാടിയും കൂവപ്പായസവും തിരുവാതിര പുഴുക്ക്, ഗോതമ്പു കഞ്ഞി, കരിക്കിൻ വെള്ളം, പഴം പുഴുങ്ങിയത്, ഗോതമ്പ് ഉപ്പുമാവ്, കേസരി, ചപ്പാത്തി, കടല കറി, പരിപ്പ് കറി തുടങ്ങിയ തിരുവാതിര നാളിലെ മുഴുവൻ ഭക്ഷണ വിഭാവങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രവാസ ജീവിതത്തിൽ ഇങ്ങനെ ഒരു ചടങ്ങു സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്നാണ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വനിതകളും സൂചിപ്പിച്ചത്. തിരുവാതിരക്കളിക്കു ശേഷം പാതിരാപ്പൂ ചൂടി വെറ്റില മുറുക്കി ചുണ്ടു ചുവപ്പിക്കുന്ന പരമ്പരാഗത ചടങ്ങും നടന്നു.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- പൊന്നമ്പലമേട് പൂജാ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍