ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ വളവ് അശ്രദ്ധമായി തിരിഞ്ഞതോ ദുരന്തമായി; ടയർ പൊട്ടാൻ കാരണം ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ഉരഞ്ഞതുകൊണ്ട്; രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടാകാനുള്ള സാധ്യത കുറവ്; അവിനാശിയിൽ 19 പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നിൽ 'മനുഷ്യ കരങ്ങൾ' തന്നെ; ഡ്രൈവർ ഹേമരാജ് റിമാൻഡിലും; ചികിൽസയിലുള്ളവർ അപകട നില തരണം ചെയ്തു; മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: അവിനാശിയിൽ 19 പേരുടെ മരണകാരണമായ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിയതോ അമിത വേഗത്തിൽ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ മറികടക്കാനുള്ള ശ്രമമോ എന്ന് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാർ മൂലമല്ലെന്നാണു പ്രാഥമിക കണ്ടെത്തൽ. ടയർ പൊട്ടിയതാണെന്ന വാദം അന്വേഷണം തള്ളിക്കളയുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ ഇന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്കു നൽകും.
ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തിൽ ടയർ ഉരഞ്ഞു. വേഗത്തിൽ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയർ ഉരഞ്ഞപ്പോൾ ശക്തമായി ചൂടാകുകയും ഒരു ടയർ ഡ്രമ്മിൽനിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ. രജിസ്റ്റർ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകൾക്ക് മറ്റു കുഴപ്പമുണ്ടാകാൻ സാധ്യതയില്ല. ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോൾ മറ്റ് ടയറുകൾ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തിൽ പ്ലാറ്റ്ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നർ ബോക്സ് എതിർ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നും ആർടിഒ വ്യക്തമാക്കി.
അതിനിടെ അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി ഡ്രൈവർ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഹേമരാജിനെ തിരുപ്പൂർ കോടതി 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അപകടത്തെ തുടർന്ന് കടന്നുകളഞ്ഞ ഹേമരാജ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ഈറോഡ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് തിരുപ്പൂർ നോർത്ത് പൊലീസിനു കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണു ചുമത്തിയിരിക്കുന്നത്. അപകടം നടന്നയുടൻ ലോറിയിൽനിന്ന് ഇറങ്ങി ഓടിപ്പോയ ഡ്രൈവർ ഹേമരാജ് പൊലീസിൽ കീഴടങ്ങുന്നതിനു മുൻപ് ബന്ധുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ലോറി അപകടത്തിൽപ്പെട്ടു, കുറച്ചുപേർക്കു പരുക്കുണ്ടെന്നാണു കരുതിയത്. പക്ഷേ, ഒട്ടേറെ പേർ മരിച്ചതായി കേൾക്കുന്നു. അതിനാൽ പൊലീസിൽ കീഴടങ്ങുകയാണ്-എന്ന് ബന്ധുവിനെ അറിയിച്ച ശേഷമാണ് പൊലീസിന് മുമ്പിൽ എത്തിയത്.
ചികിൽസയിലുള്ളത് ഏഴ് പേർ
ഇനി അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത് ഏഴുപേരാണ്. കോയമ്പത്തൂർ ഗവ. ആശുപത്രിയിലുള്ള തൃശ്ശൂർ സ്വദേശി ബിൻസി(32), തിരുപ്പൂർ രേവതി ആശുപത്രിയിലുള്ള തെങ്കാശി സ്വദേശി മാരിയപ്പൻ(25), ആധാർ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി കെ.എ. തങ്കച്ചൻ(55), കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള പത്തനംതിട്ട സ്വദേശി ജെമിൻ ജോർജ്(25), കോയമ്പത്തൂർ റോയൽ കെയർ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി പ്രവീൺ(41), ഗംഗ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി ബിനു ബൈജു(20), കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള കോട്ടയം സ്വദേശി തോംസൺ ഡേവിസ്(19) എന്നിവരാണു ചികിത്സയിലുള്ളത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ് തിരുപ്പൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരെല്ലാം ആശുപത്രി വിട്ടു. ഇവരെല്ലാം അപകട നില തരണം ചെയ്തു.
ജീവൻ പൊലിഞ്ഞവർക്കു യാത്രാമൊഴി
മരിച്ച 19 പേരിൽ 16 പേരുടെ മൃതദേഹങ്ങൾ എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും ബെംഗളൂരുവിലുമായി സംസ്കരിച്ചു. ബസ് ഓടിച്ച പെരുമ്പാവൂർ വളയൻചിറങ്ങര വളവനായത്ത് വി.ഡി.ഗിരീഷ്, കണ്ടക്ടർ പിറവം വെളിയനാട് വാളകത്ത് വി.ആർ.ബൈജു എന്നിവരടക്കം 7 പേരുടെ സംസ്കാരം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. മരിച്ച ഡ്രൈവർ ഗിരീഷിന്റെ വീട്ടിൽ കെഎസ്ആർടിസി മുൻ എംഡിയും ക്രൈംബ്രാഞ്ച് എഡിജിപിയുമായ ടോമിൻ തച്ചങ്കരിയും ആദരാഞ്ജലിയർപ്പിച്ചു.
തൃശൂർ സ്വദേശികളായ 8 പേരിൽ 4 പേരുടെ സംസ്കാരമാണ് ഇന്നലെ നടന്നത്. ഒരാളുടെ കബറടക്കം അപകടം നടന്ന അന്നു തന്നെ നടത്തിയിരുന്നു. ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേലിന്റെ സംസ്കാരം ഇന്നു 3.30നു ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. അപകടസമയം ബസിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിൻസിയെ കൊണ്ടുവരാനാണ് ഇന്നത്തേക്കു നീട്ടിവച്ചത്. എന്നാൽ വിൻസിയുടെ ആരോഗ്യനില മോശമായതിനാൽ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരാനായില്ല.
പാലക്കാട്ട് 3 പേരുടെയും കണ്ണൂരിൽ ഒരാളുടെയും സംസ്കാരം നടത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ 2 മലയാളികളുടെ സംസ്കാരം അവിടെ നടന്നു. ജനപ്രതിനിധികളും സമുദായ നേതാക്കളും പൗരപ്രമുഖരുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. മിക്ക സ്ഥലങ്ങളിലും വ്യാപാരികൾ കടകളടച്ച് ആദരം പ്രകടിപ്പിച്ചു.
കണ്ടക്ടർ ബൈജുവിന്റെ ചിതയ്ക്ക് പത്തുമണിയോടെ അനുജൻ ബിജു വീട്ടുവളപ്പിൽ തീകൊളുത്തി. ഡ്രൈവർ ഗിരീഷിന്റെ ശരീരം 11 മണിയോടെ ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്കരിച്ചു. ഗോപികയുടെ മൃതദേഹം പത്തരയ്ക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഐശ്വര്യയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.45-ന് വീട്ടിലെ ചടങ്ങുകൾക്കുശേഷം ഇടപ്പള്ളി ശ്മശാനത്തിൽ ദഹിപ്പിച്ചു.
ജിസ്മോന്റെ മൃതദേഹം തുറവൂർ മാർ അഗസ്റ്റിൻ പള്ളി സെമിത്തേരിയിലും എംസി മാത്യുവിന്റെ മൃതദേഹം വൈകുന്നേരം മൂന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്ക സെമിത്തേരിയിലും സംസ്കരിച്ചു. ശിവശങ്കറിന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍