ആറ് ആഴ്ചയ്ക്കുള്ളിൽ മാരുതി പിരിച്ചുവിട്ടത് ആറ് ശതമാനം താൽക്കാലിക ജീവനക്കാരെ; വാഹന മേഖലയിൽ ആകെ തൊഴിൽ നഷ്ടമായത് മൂന്നര ലക്ഷത്തിലേറെ പേർക്ക്; യാത്രാ വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞത് 30 ശതമാനത്തോളം; കരകയറാൻ ജിഎസ്ടി നികുതി ഇളവിനായി വാഹന വിപണിയുടെ മുറവിളി; ഉയർന്ന ജിഎസ്ടി നിരക്കല്ല വാഹന മേഖലയുടെ പ്രതിസന്ധിക്ക് കാരണമെന്ന് തോമസ് ഐസക്ക്; സെപ്റ്റംബർ 20 ലെ കൗൺസിൽ യോഗം നിർണായകം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് വാഹന വിപണി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. മൂന്നര ലക്ഷത്തിലേറെ പേർക്കാണ് തൊഴിൽ നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളിൽ ആറ് ശതമാനത്തോളം താൽകാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാന്ദ്യം രൂക്ഷമായതോടെ പല വാഹന നിർമ്മാതാക്കളും ഫാക്ടറികൾ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കൾ, വാഹനങ്ങളുടെ പാർട്സ് നിർമ്മിക്കുന്ന കമ്പനികൾ, ഡീലർമാർ എന്നിവർ ഏപ്രിൽ മുതൽ മൂന്നര ലക്ഷത്തോളം തൊഴിലാളികളെയാണ് പിരിച്ച് വിടാൻ നിർബന്ധിതമായതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
കാർ ബൈക്ക് നിർമ്മാണ കമ്പനികൾ പതിനയ്യായിരത്തോളം പേരെയും മറ്റ് വാഹന ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഒരു ലക്ഷം പേരെയും പിരിച്ച് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖരായ പല വാഹന നിർമ്മാതാക്കളും നിലവിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. 2018-19 ന്റെ അവസാന പാദത്തോടെ തുടങ്ങിയ പ്രതിസന്ധി കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. തൊഴിൽ നഷ്ടത്തിനൊപ്പം കുറഞ്ഞ ഉൽപ്പാദന നിരക്കും വാഹനവിപണിയെ അലട്ടുന്നു. സർക്കാർ പ്രശ്നപരിഹാരത്തിനായി ഉഴറുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ടവർ ഭാവിയെ കുറിച്ചുള്ള ആശങ്കയിലുമാണ്.
വാഹനവിപണിയെ കരകയറ്റാൻ ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൗൺസിലിൽ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ജിഎസ്ടി കൗൺസിലിൽ അംഗങ്ങളായ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ തീരുമാനത്തെ എതിർക്കുന്നതാണ് കാരണം. എന്നാൽ നികുതി ഇളവ് വാഹനങ്ങളുടെ വിലയിൽ കുറവ് വരുത്തുന്നതിനാൽ ഉപഭോക്താക്കളിൽ പലരും വാഹനം വാങ്ങുന്നത് നീട്ടിവെച്ചിരിക്കുന്നത് വിപണിക്ക് തിരിച്ചടിയായി.
ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ആക്കണമെന്ന വാഹന വിപണിയിൽ നിന്നുള്ള നിരന്തര ആവശ്യത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകാനിടയില്ല. ധനമന്ത്രി തോമസ് ഐസക്കും ഈ സൂചന നൽകുന്ന ട്വീറ്റ് ചെയ്തു. ഉയർന്ന ജിഎസ്ടി നിരക്കല്ല വാഹനവിപണയിലെ പ്രതിസന്ധിക്ക് കാരണം. ജിഎസ്ടിക്ക് മുമ്പ് സർവീസ് നികുതി ഒഴിച്ചുള്ള സംയോജിത നികുതി 32 ശതമാനത്തിനും 54 ശതമാനത്തിനും ഇടയിലായിരുന്നു. ഇപ്പോൾ നഷ്ടപരിഹാര സെസ് അടക്കം നികുതി നിരക്ക് 29 ശതമാനത്തിനും 46 ശതമാനത്തിനും ഇടയിൽ മാത്രമാണ്, ഇനിയും നികുതി ഇളവ് നൽകണമെന്നാണ് കേന്ദ്ര സർക്കാർ താൽപര്യമെങ്കിൽ, സെസ് എടുത്തുകളയണം. അപ്പോൾ നികുതി നിരക്ക് 28 ശതമാനമായി കുറയും.
ഓട്ടോമൊബൈൽ മേഖലയിൽ, ഡിമാന്റ് കൂട്ടാൻ, വായ്പ ഉദാരമാക്കണം. ഒപ്പം ശേഷിക്കുന്ന വർഷത്തേക്ക് പലിശ ഇളവും നൽകണം. 2010 ലേതുപോലെ സർക്കാരുകളും ആർടിസികളും വാഹനങ്ങളുടെ അഡ്വാൻസ് പർച്ചേസ് നടത്തട്ടെ. ജിഎസ്ടി നിരക്കുകളിൽ ആലോചനാശൂന്യമായ തീരുമാനങ്ങൾ എടുക്കരുത്, ഐസക് ട്വീറ്റ് ചെയ്തു.
അതേസമയം, വാഹന മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. ജപ്പാൻ വാഹന നിർമ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് എന്നീ കമ്പനികൾ വാഹന വിൽപ്പന കുറഞ്ഞതോടെ 1700ഓളം ജോലിക്കാരെ പിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളിൽ ആറ് ശതമാനത്തോളം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോണ്ട, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, എന്നീ കമ്പനികൾ പലയിടത്തും ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്. യാത്രാ വാഹനങ്ങളുടെ വിൽപ്പന മാസങ്ങളായി ഇടിവിലാണെന്നും 30 ശതമാനത്തോളം വരെയാണ് കുറവുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിലെ ജി.ഡി.പിയുടെ ഏഴ് ശതമാനം വാഹന വിപണിയിൽ നിന്നുള്ള സംഭാവനയാണെന്നിരിക്കെ പ്രതിസന്ധി വലിയ പ്രത്യാഘാതം ഉണ്ടാക്കുമോയെന്നതാണ് ആശങ്ക. ജി.ഡി.പി വളർച്ച ലക്ഷ്യം പുതിയ വായ്പ അവലോകനത്തിലും കുറക്കേണ്ടി വന്നതും സാഹചര്യം മോശമാകുന്നുവെന്നതിന്റെ സൂചനയാണ്.
സെപ്റ്റംബർ 20ന് ഗോവയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാൻ ഇടയില്ല. മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ നികുതി നീക്കത്തെ എതിർക്കുന്നു. കേരളവും ഇക്കാര്യത്തിൽ സമാന നിലപാടാണ് പ്രകടമാക്കുന്നത്. നികുതി നഷ്ടം കേന്ദ്രസർക്കാരിന് വഹിക്കാൻ കഴിയുമെങ്കിലും സംസ്ഥാനങ്ങൾക്ക് താങ്ങാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരുടെ നിലപാട്. നികുതി ഇളവ് വാഹനങ്ങളുടെ വിലയിലും കുറവ് വരുത്തുന്നതിനാൽ വാഹനം വാങ്ങുന്നത് ഉപഭോക്താക്കളിൽ പലരും നീട്ടി വച്ചിരിക്കുന്നതും പ്രശനം രൂക്ഷമാക്കുന്നു.
പൊടിക്കൈകൾ ഫലിക്കുന്നില്ല
വാഹനവിപണിയെ ഉഷാറാക്കാൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. 2020 മാർച്ചിന് മുമ്പ് ഉപഭോക്താക്കൾ വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ അവയുടെ രജിസ്ട്രേഷൻ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. അടുത്ത വർഷം രാജ്യത്ത് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിർബന്ധമാകുന്നതോടെ പഴയ ബിഎസ് 4 വാഹന ഉപയോഗം നിയമവിരുദ്ധമാകുമെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ തള്ളികളയണമെന്നും നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. വാഹന മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പുതിയ വാഹനങ്ങളുടെ രജിസട്രേഷൻ തുക കുത്തനെ ഉയർത്താനുള്ള നിർദ്ദേശം ഉടൻ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങൾ പൊളിച്ചുവിറ്റ് പുതിയത് വാങ്ങാനുള്ള സ്ക്രാപ്പേജ് പോളിസി വൈകാതെ നടപ്പിലാക്കുമെന്നും പുതിയ വാഹനങ്ങൾ വാങ്ങാൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരത്തിൽ ലോൺ നൽകണമെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍