മുഖ്യമന്ത്രിയുടെ സന്ദർശനം കൊണ്ട് അട്ടപ്പാടിയിലെ ആദിവാസികൾക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? കോടികൾ വീണ്ടും കയ്യിട്ടുവാരാൻ അവസരം ലഭിച്ച സന്തോഷത്തിൽ സീമാ ഭാസ്കറും കൂട്ടരും; കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയെങ്കിലും നേരാം വണ്ണം ആയാൽ മതിയെന്ന പ്രതീക്ഷയിൽ ആദിവാസികൾ
ജാസിം മൊയ്തീൻ
അഗളി: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവിന്റെ വീട് സന്ദർശിക്കുകയും അഗളിയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടത്തി അട്ടപ്പാടിയിലെ മുഴുവൻ പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗങ്ങൾ എന്ന രീതിയിൽ ചില പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ കയ്യിട്ടുവാരുന്ന എൻജിഒകൾക്കും അഭിനവ പ്രഫഷണൽ സാമൂഹിക സേവകർക്കും കയ്യിട്ടുവാരാൻ കുറച്ച് കോടികൾകൂടി ലഭിക്കുമെന്നതിനപ്പുറം അട്ടപ്പാടിയുടെ സാഹചര്യങ്ങൾ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല എന്നാണ് വാസ്തവം. പ്രഖ്യാപിച്ച പദ്ധതികളുടെ ഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത് കുടുംബശ്രീക്കാണ് എന്നത് തന്നെയാണിതിന് കാരണം. അട്ടപ്പാടിയിലെ കുടുംബശ്രീ സംവിധാനം എന്നത് അഴിമതിയുടെയും തട്ടിപ്പുകളുടെയും കൂത്തരങ്ങാണെന്നത് മുൻകാലങ്ങലിൽ അവരെ നടത്താൻ ഏൽപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും. വീണ്ടും അതേ ഏജൻസിയെ തന്നെ പുതിയ പദ്ധതികളും അത് പ്രാവർത്തകമാക്കാനുള്ള കോടികളും ഏൽപിച്ചാൽ അതും വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നത് നിസ്സംശയം പറയാനാകും. അതാണവരുടെ മുൻകാല ചരിത്രം.
ശിശുമരണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ആദ്യമായി അട്ടപ്പാടിയിൽ പോഷകാഹാര കുറവ് പരിഹരിക്കാനെന്ന് പറഞ്ഞ വ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് രൂപം നൽകിയത്. അന്നതിന്റെ നടത്തിപ്പ് ചുമതല ഏൽപിച്ചിരുന്നത് സീമാഭാസ്കറിന്റെ നേതൃത്വത്തിലുള്ള എൻ ആർ എൽ എമ്മിനെയും കുടുംബശ്രീ മിഷനെയുമായിരുന്നു. ഇപ്പോൾ ഇന്നലെ വീണ്ടും മുഖ്യമന്ത്രി വന്ന് അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതും ഈ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തന്നെ. ഇപ്രാവശ്യവും നടത്തിപ്പ് ചുമതല കുടുംബശ്രീക്കും എൻ ആർ എൽ എമ്മിനുമൊക്കെ തന്നെയാണെന്നാണറിഞ്ഞത്. ഇതവർക്ക് നൽകുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കോ അദ്ദേഹത്തെ അകമ്പടി സേവിച്ച മണ്ഡലം എം പി എംബി രാജേഷിനോ മുൻ വർഷങ്ങളിൽ കുടുംബശ്രീയെ നടത്താൻ ഏൽപിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ ഇപ്പോഴത്തെ അല്ലെങ്കിൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനകമോ ഉള്ള അവസ്ഥകൾ പരിശോധിച്ചിരുന്നെങ്കിൽ ഇന്ന് ഈ അബന്ധം പറ്റില്ലായിരുന്നു. ഇനിയിത് അബന്ധമാണോ അതോ എല്ലാവരും കൂടിയുള്ളൊരു കൂട്ടുകച്ചവടമാണോ എന്നതേ വ്യക്തമാകേണ്ടതൊള്ളൂ.
ഇന്നലെ മുഖ്യമന്ത്രി വന്ന് പ്രഖ്യാപിച്ച പരിഹാരമാർഗങ്ങളിൽ പ്രധാനപ്പെട്ടവയൊന്ന് പരിശോധിച്ചാൽ മനസ്സിലാകും സംഗതിയുടെ കിടപ്പ്. കോടികൾ വരുന്ന സർക്കാർ ഫണ്ട് ആരുടെ കീശയിലായിരുക്കും എത്തുക എന്നത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ അഗളിയിലെ കിലയുടെ ആസ്ഥാനത്ത് നടന്ന അവലോഗന യോഗത്തിൽ പ്രഖ്യാപിച്ച പ്രധാന പരിഹാര മാർഗ്ഗങ്ങളിൽ ഒന്ന് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ്. പ്രത്യേകിച്ച് ആദിവാസികളുടെ തനത് ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം എന്നിവ ഗുണമേന്മ ഉറപ്പാക്കി ഏപ്രിൽമാസം മുതൽ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി 10 കോടി രൂപയും നീക്കിവെച്ചു. റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. ഇതുവരെ പറഞ്ഞത് ശരി തന്നെ. നല്ല കാര്യം. ഇനിയാണ് ആദ്യ പദ്ധതിയുടെ പ്രശനത്തിലേക്ക് കടക്കുന്നത്. ഇവ കാര്യക്ഷമമാക്കാൻ കുടുംബശ്രീയെ, അല്ലങ്കിൽ അയൽകൂട്ടങ്ങളെ ഏൽപിച്ചു. ആ ബെസ്റ്റ്.
നമ്മുടെ മുഖ്യമന്ത്രിക്കറിയാത്തൊരു കാര്യമുണ്ട് അട്ടപ്പാടിയിൽ. ഇനി അറിയാത്തതായി ഭാവിക്കുകയാണോ എന്നറിയില്ല. അട്ടപ്പാടിയിലെ കുടുംബശ്രീ എന്നത് മുഖ്യമന്ത്രി സംസ്ഥാനത്താകമാനം കാണുന്നത് പോലെ സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനവുമൊന്നുമല്ല. പാവം ആദിവാസി സ്ത്രീകളെ പറ്റിച്ചും, രാഷ്ട്രീയക്കാരെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരെ പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും സ്വന്തം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാൻ അട്ടപ്പാടിയിലെ കുടുബശ്രീയുടെ മൊത്തം നടത്തിപ്പുകാരായ സീമാഭാസ്കറും ശിങ്കിടികളും കൊണ്ട് നടക്കുന്ന കേവലമൊരു ആൾക്കൂട്ടങ്ങൾ മാത്രമാണ്. ഇതിന് വളം വെച്ചതാകട്ടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറും അവരാണല്ലോ സീമ ഭാസ്കറിനെ ഇവടെ കൊണ്ട് വന്ന് പ്രതിഷ്ഠിച്ചതും കുടുംബശ്രീയുടെ മൊത്തം നടത്തിപ്പ് ചുമതല ഏൽപിച്ചതും. മുമ്പ് മറുനാടനിൽ തന്നെയൊരു വാർത്തയിൽ വി എസ് സർക്കാറാണ് ഇവരെ അട്ടപ്പാടി ചുരം കയറ്റിയതെന്നൊരും കാര്യം പറഞ്ഞിരുന്നു. അത് തെറ്റായി പറഞ്ഞതാണെന്ന് കൂടി ഈ അവസരത്തിൽ തിരുത്തിവായിക്കേണ്ടതുണ്ട്.
ഇന്നലെ പ്രഖ്യാപിച്ച മറ്റൊരു പരിഹാര മാർഗങ്ങമെന്നത് ഒരു പഴയ വീഞ്ഞ് തന്നെയാണ് കുപ്പിയും പഴയത് തന്നെ. അതായത് നേരത്തെ പറഞ്ഞ കമ്മ്യൂണിറ്റി കിച്ചൺ സമ്പ്രദായ കൂടുതൽ വിപുലപ്പെടുത്തും എന്നും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇപ്പോഴുള്ളവർക്ക് പുറമെ അനാഥർ, മാനസിക രോഗികൾ തുടങ്ങിയവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ നടപ്പിലാക്കുമെന്നും. ഈ പദ്ധതിയോടൊപ്പവും ഉൾകൊള്ളിച്ച പ്രധാനപ്പെട്ടരും സംഭവം ഇതിന്റെയും നടത്തിപ്പ് ചുമതല കുടുംബശ്രീ തായ്കുല സംഘങ്ങൾക്കാണെന്നതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരുന്ന ഇത്രയും കാലം ഇവർ തന്നെയായിരുന്ന ഇത് നടത്തിയിരുന്നത്. അതുകൊണ്ടാണ് പിന്നെയും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ഇപ്പോൾ വീണ്ടും കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് പറയേണ്ടി വന്നതെന്നും സത്യമല്ലെങ്കിൽ പോലും മധുവിനെ ഭക്ഷണം കട്ടതിനാണ് തല്ലിക്കൊന്നത് എന്ന് നാട്ടുകാർക്ക് പറയേണ്ടി വന്നതെന്നും.
ഇനിയൊന്ന് കൂടെയുണ്ട് മുഖ്യമന്ത്രി നിർ്ദ്ദേശിച്ച പരിഹാര പ്രഖ്യാപനങ്ങളിൽ അട്ടപ്പാടിയിലെ കുടുംബശ്രീയുടെ നടത്തിപ്പുകാർക്ക് കയ്യിട്ടുവാരാനുള്ള പദ്ധതി. അത് ഊരുകളിൽ കൃഷി വ്യാപിപ്പിക്കുന്നതിനെപറ്റിയാണ്. നിലവിൽ അട്ടപ്പാടിയിലെ 100 ഊരുകളിൽ പച്ചക്കറി കൃഷി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്്. ഇത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. അല്ലെങ്കിലും അട്ടപ്പാടിയുടെ കാര്യത്തിൽ കണക്കുകളെല്ലാം ഇരട്ടിപ്പിച്ച് പറയുന്നതാണല്ലോ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങലില്ലാം പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റി 1960കളിൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 60000 ആണെന്നായിരുന്നു.
എന്നാൽ സത്യത്തിൽ അട്ടപ്പാടിയിൽ ഇന്നേ വരെ ആദിവാസി ജനസംഖ്യ ഇതിന്റെ ഏഴയലത്ത് എത്തിയിട്ടില്ലെന്ന് കാനേശുമാരി കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും മാത്രവുമല്ല 1961ൽ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയെന്ന് പറയുന്നത് 13133 മാത്രമാണ്. ഇത്തരത്തിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമങ്ങളും ഉദ്യോഗസ്ഥരും അഭിനവ ആക്ടിവിസ്റ്റുകളുമെല്ലാം അട്ടപ്പാടിയെ സമൂഹത്തിന് മുന്നിലൊരും ചോദ്യചിഹ്നമായി നിർത്തുന്നത്. അതെന്തായാലും കുടുംബശ്രീക്കാർക്ക് കയ്യിട്ടുവാരാനുള്ള മൂന്നാമത്തെ പരിഹാര പദ്ധതിയിൽ ഊരുകളിലെല്ലാം കൃഷി വ്യപകമാക്കുമെന്നാണ്. ഇതിനായി കുടുംബശ്രീ ലേബർ ബാങ്കിനെ ഉപയോഗപ്പെടുത്തുമെന്നും. അപ്പോ കുടുംബശ്രീയുടെ മൊത്ത നടത്തിപ്പുകാർക്ക് ഇവിടെയും കിട്ടും കുറച്ച് കോടികൽ എന്ന് അനുമാനിക്കാം.
ഇനിയുമുണ്ട് നിരവധി പദ്ധതികൾ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 12 ഇന പദ്ധതികാളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനപ്പെട്ട മൂന്ന് പദ്ധതികളുടെ പ്രത്യക്ഷ നടത്തപ്പിലും നിർമ്മാണത്തിലുമാണ് സീമാ ഭാസ്കറിനും കൂട്ടാളികൾക്കും സുപ്രധാന പങ്ക് സർക്കാർ നൽകിയിരിക്കുന്നത്. ബാക്കിയുള്ളവയുമൊക്കെ വൈകാതെ ഇവരുടെയൊക്കെ തന്നെ കൈകളിലെത്തുമെന്നതും ഉറപ്പാണ്. ഇന്നലെ പ്രഖ്യാപിച്ച പദ്ധതികളിൽ ആദിവാസികളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ളതുണ്ട, ലഹരി നിർമ്മാർജനത്തിനുള്ള വഴികളുണ്ട്, സർക്കാർ ഓഫീസുകളിലെ താത്കാലിക ഒഴിവുകളിൽ ആദിവാസികളെ മാത്രമേ നിയമിക്കുക, തൊഴിലുറപ്പിൽ 200 ദിനങ്ങൾ ഉറപ്പ് വരുത്തുക, മാനസിക രോഗികളുടെയും അനാഥരുടെയും പുനരധിവാസത്തിനായി പുതിയ കെയർഹോം നിർമ്മിക്കു. (നിലവിൽ കാവുണ്ടിക്കല്ലിലുള്ള കാരുണ്യാശ്രമത്തിന്റെ അവസ്ഥ കൂടി അവലോകനം ചെയ്യേണ്ടതായിരുന്നു), കുടിവെള്ള പ്രശ്നം പരിഹരാക്കാൻ നബാർഡിന്റെ സഹായം തേടുക, കിടപ്പുരോഗികളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കുക, അവസാനമായി മുക്കാലി ചിണ്ടക്കി റോഡിന്റെ കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കി ബാക്കി ജോലികൾ തുടങ്ങുക.
പദ്ധതികാളെല്ലാം നല്ലത് തന്നെ. സർക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുകയും ചെയ്യാം. എന്നാൽ ഇത്രയും തുക ചിലവഴിക്കുന്ന സർക്കാറിന് തന്നെ ഇതൊക്കെയങ്ങ് നേരിട്ട് നടത്തിക്കൂടെ. അതിനാവശ്യമായ സർക്കാർ ഉദ്യാഗസ്ഥരും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം അട്ടപ്പാടിയിൽ സുലഭമാണെന്നിരിക്കെ എന്തിനാണ് ഞങ്ങളിതാ ഉടൻ തന്നെ ആദിവാസിയെ ഉന്നമനത്തിലെത്തിക്കുമെന്നും പറഞ്ഞ നാല് വെള്ളക്കടലാസിൽ പ്രൊജക്്ടുമായി വരുന്നവർക്ക് മുക്കാനായി ഓരോ പദ്ധതിയുടെയും നടത്തിപ്പ് ഏൽപിക്കുന്നതെന്നൊരു ചോദ്യം അട്ടപ്പാടിയിലെ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്