ആറ്റിങ്ങലിൽ കള്ളവോട്ട് ചെയ്യാൻ നാളെ ഒരുമ്പെട്ടിറങ്ങിയാൽ കുടുങ്ങിയത് തന്നെ! ഇരട്ട വോട്ടർ ഐഡി കാർഡ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റം; ഒരാൾ രണ്ടിടത്ത് വോട്ട് ചെയ്തെന്ന് തെളിഞ്ഞാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും; കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക പാർട്ടികളെങ്കിലും പിടിക്കപ്പെട്ടാൽ കുടുങ്ങുക വോട്ടർ മാത്രം; ആറ്റിങ്ങലിലെ 1,12,322 ഇരട്ട വോട്ടിന്റെ ചതിക്കുഴി കണ്ടെത്താൻ കണ്ണും കാതും തുറന്ന് കോൺഗ്രസും ബിജെപിയും
എം മനോജ് കുമാർ
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 1,12,322 വോട്ടുകൾ കള്ളവോട്ടിന്റെ നിഴലിലായതോടെ ഇക്കാര്യത്തിൽ കർശന നടപടിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടറും ഒരുങ്ങുന്നത്. കള്ളവോട്ടിന് ശ്രമിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കാനാണ് തീരുമാനം. കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവർഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാൽ പോളിങ് ഏജന്റുമാർ തർക്കമുന്നയിക്കുകയും കള്ളവോട്ട് വ്യക്തമായാൽ അവരെ പ്രിസൈഡിങ് ഓഫീസർമാർ പൊലീസിന് കൈമാറുകയും ചെയ്യും. ആറ്റിങ്ങലിൽ കള്ളവോട്ടിന്റെ പ്രശ്നം വന്നാൽ ശക്തമായ നടപടികൾക്ക് തന്നെയാണ് അരങ്ങ് ഒരുങ്ങുന്നത്.
ആറ്റിങ്ങലിലെ വോട്ടർപട്ടിക വിവാദമായി മാറിയതോടെയാണ് ശക്തമായ നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. ആറ്റിങ്ങലിലെ പല വോട്ടർമാർക്കും ഇരട്ട വോട്ടർ ഐഡി കാർഡും ഇരട്ട വോട്ടുമാണുള്ളത്. നിലവിലെ വോട്ടിനു പുറമെ മറ്റൊരു ബൂത്തിൽക്കൂടി വോട്ട് ചേർക്കാൻ വ്യാജ രേഖകൾ കൂടി പലരും ചമച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് കർശന നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. അണ്ടൂർക്കോണം വോട്ടറായ അഷ്റഫിന് ബൂത്ത് നമ്പർ 14-ൽ സീരിയൽ 532-ൽ വോട്ടുണ്ട്. ഇതേ അഷ്റഫിന് നേതാജിപുരത്ത് 22 സീരിയൽ നമ്പറിൽ 30 ആം നമ്പർ ബൂത്തിൽ വേറെ വോട്ടുണ്ട്. രണ്ടു ഐഡികാർഡ് നമ്പർ ആണ് അഷ്റഫിന്റെ പേരിലുള്ളത്. നേതാജിപുരത്ത് wrs0439448 എന്ന ഐഡി നമ്പറിൽ വോട്ട് ഉള്ളപ്പോൾ അണ്ടൂർക്കോണത്ത് wrs0112821 എന്ന ഐഡികാർഡ് ആണ് ഉള്ളത്. രണ്ടുപേരും ഒരേ വോട്ടറാണ്. പിതാവിന്റെ പേര് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ രീതിയിലാണ് വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആറ്റിങ്ങൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾക്ക് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മറുനാടനോട് വ്യക്തമാക്കി. ഒരു വോട്ടർക്ക് ഒരു വോട്ടു മാത്രമേ അനുവദിക്കൂ. അതിലധികം വോട്ടു ചെയ്യാൻ ശ്രമിച്ചാൽ പ്രത്യേകിച്ചും ആറ്റിങ്ങലിൽ അതിനു മുതിർന്നാൽ അവരെ കാത്തിരിക്കുന്നത് ഇരുമ്പഴികൾ തന്നെ. മിക്ക വോട്ടർമാരുടെയും പേരുകൾ ആവർത്തിക്കുന്നുണ്ട്. അത് കരുതി വോട്ടു ചെയ്യാൻ ശ്രമിച്ചാൽ പിടിവീഴുക തന്നെ ചെയ്യും. ഇതിനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ക്രിമിനൽ നടപടികൾ ആവും കള്ളവോട്ട് ചെയ്യുന്നവരെ കാത്തിരിക്കുന്നത്-ടീക്കാറാം മീണ പറയുന്നു.
അതേസമയം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിച്ചെന്ന് കളക്ടർ കെ.വാസുകിയും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചതായും കളക്ടർ വ്യക്തമാക്കി. മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. ചിലയിടത്ത് ചില വോട്ടർമാർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയെന്നും കളക്ടർ അറിയിച്ചു. മറ്റുള്ളവരുടെ വോട്ടു ചെയ്യാൻ ശ്രമിച്ചാലും ആൾമാറാട്ടം പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് കേസ് വരും. ആൾമാറാട്ടത്തിനു വ്യാജരേഖ ചമച്ച കേസും കള്ളവോട്ട് ചെയ്ത് പിടിയിലായവരെ കാത്തിരിക്കുന്നു. കള്ളവോട്ടിന്റെ കാര്യത്തിൽ വരുന്ന നിയമനടപടികൾ അറിയാത്ത സാധാരണക്കാരാവും കൂടുതൽ കള്ളവോട്ട് ചെയ്യാനെത്തുക. പിടിവീണാൽ അകത്താവുകയും ചെയ്യും. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമുള്ള കേസ് ആവും നേരിടേണ്ടിയും വരുക.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യത നിലനിൽക്കുന്നതായാണ് വോട്ടർപട്ടികയിൽ ക്രമക്കേടിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത്. വോട്ടർ പട്ടികയിൽ കടന്നുകൂടിയ കള്ളവോട്ടുകൾ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കുക. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ എന്ന കോൺഗ്രസ് പരാതി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. വോട്ടേഴ്സ് ലിസ്റ്റ്, സ്ഥാനാർത്ഥിയുടെ പേര്, അച്ഛന്റെ പേര്, ബൂത്ത് നമ്പർ, ക്രമനമ്പർ എന്നിവ സഹിതമുള്ള പരാതിയും ആരോപണവും ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പരാതി ഗൗരവതരമായി നിലനിൽക്കുന്നു.
ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനായി നാളെ കേരളം ബൂത്തിലേക്ക് നീങ്ങവേ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സംഘർഷ സാധ്യതയും നിലനിൽക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ 10 ശതമാനം വോട്ടുകൾ കള്ളവോട്ടുകൾ ആണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. 112322 വോട്ടുകൾ കള്ളവോട്ട് എന്നാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഈ കള്ളവോട്ടുകളുടെ ലിസ്റ്റ് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിളെയും ഏജന്റുമാർക്ക് കോൺഗ്രസ് കൈമാറിയിട്ടുണ്ട്. ഈ വോട്ടർമാർ വോട്ടു ചെയ്യാൻ എത്തിയാൽ കോൺഗ്രസ് ഏജന്റുമാർ അത് ചലഞ്ച് ചെയ്യും. സ്വാഭാവികമായും സിപിഎം എതിർക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇല്ലാത്ത സംഘർഷ സാധ്യത ആറ്റിങ്ങലിൽ നിലനിൽക്കുകയാണ്.
ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളുമായി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശ് പരാതി നൽകിയിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫീസർക്കും, വരണാധികാരിയായ ജില്ലാ കലക്ടർക്കുമാണ് അടൂർ പ്രകാശ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്കും തലവേദനയായിരിക്കുകയാണ്. ഈ അന്തിമ ഘട്ടത്തിൽ ഈ കാര്യത്തിൽ വലുതായൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയും ജില്ലാ കളക്ടറുടെ ഓഫീസും. മറുനാടൻ മലയാളിക്ക് ടീക്കാറാം മീണ നൽകിയ പ്രതികരണവും ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് നൽകിയ വിശദീകരണവും ആറ്റിങ്ങലിലെ ഈ നിസ്സഹായാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.
അടൂർ പ്രകാശിന്റെ പരാതി നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് മറുനാടന് മുന്നിൽ ശ്രമിച്ചപ്പോൾ സംഗതിയുടെ ഗൗരവം മനസിലാക്കിയ ടിക്കാറാം മീണ ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടീക്കാറാം മീണ മറുനാടനോട് പറഞ്ഞു. അടൂർ പ്രകാശ് പറയുന്ന രീതിയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കള്ളവോട്ടുകൾ ആയി നിലനിൽക്കുന്നില്ല എന്നാണ് ഈ പരാതിയിൽ കളക്ടർ കണ്ടെത്തിയത്- വാസുകിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. പക്ഷെ മറുനാടന് ലഭിച്ച രേഖകൾ പ്രകാരം ഒരു ലക്ഷത്തിലധികം വോട്ടുകൾ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ആയി നിലനിൽക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ സമീപനമാണ് അന്തിമ വോട്ടർ പട്ടികയിൽ ഇത്രയധികം കള്ളവോട്ടുകൾ ഇടം പിടിക്കാൻ കാരണം. മണ്ഡലത്തിലെ എല്ലാ ബുത്തുകളിലും രണ്ടും, മൂന്നും വോട്ടുകൾ ഉള്ളവർക്ക് എല്ലാ വോട്ടുകളും പോൾ ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത് സംഘർഷ സാധ്യത കൂട്ടുകയും ചെയ്യുന്നു. ആൾമാറാട്ടം ഒരു ക്രിമിനൽ കുറ്റമാണ്.ഈ കുറ്റകൃത്യം നടക്കാൻ പോകുന്ന വിവരം, നടപടി എടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനെ അറിയിച്ചും കഴിഞ്ഞിട്ടുണ്ട്. ഇനി കുറ്റകൃത്യം തടയാനുള്ള ബാധ്യത വിവരം ലഭിച്ച ഉദ്യോഗസ്ഥനാണ്. ഇത്തരത്തിൽ ഉദ്യോഗസ്ഥന് കള്ളവോട്ട് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇദ്യോഗസ്ഥനും ആൾമാറാട്ട കേസിൽ കൂട്ടുപ്രതിയാവും. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ പ്രിസൈഡിങ് ഓഫീസർമാരും ഭീതിയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്