ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: സന്ത്യൻ അന്തികാടിന്റെ സന്ദേശം സിനിമയിൽ തെരഞ്ഞെടുപ്പ ്തോൽവിക്ക് കാരണമായി പാർട്ടിയുടെ താത്വികാചാര്യനായ ശങ്കരാടി ഇങ്ങനെ പറയുന്നു... അന്തർധാരകൾ സജീവമായിരുന്നു. അത് അറിയാതെ പോയി. അതാണ് തോൽവിക്ക് കാരണം.... ഇത് തന്നെയാണ് അറ്റ്ലസ് രാമചന്ദ്രനും പറയാനുള്ളത്. അന്തർധാര സജീവമായിരുന്നു. ഞാൻ മാത്രം അറിഞ്ഞില്ല. അത് മനസ്സിലാക്കാത്ത വീഴ്ച എന്നെ തകർത്തു. ഇനി ഞാൻ തിരിച്ചു വരും. അറ്റ്ലസ് ജ്യൂലറി വീണ്ടും സജീവമാകും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ബാങ്കുകളാണ് എന്ന ചതിച്ചത്-റിപ്പോർട്ടർ ടിവിയിലെ നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലസ് രാമചന്ദ്രൻ വിവരിച്ചു.
കേരളത്തിലെ ചില ബിസിനസ് ഭീമന്മാരാണ് അറ്റ്ലസിനെ തകർത്തതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ സൽപേരും സമ്പത്തും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മറുനാടന്റെ ഈ വാർത്തകളെ സാധൂകരിക്കുന്നതാണ് അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ. നന്നായി എണീറ്റ് നിന്നിട്ട്.. എന്നിട്ട് പറഞ്ഞാൽ മതിയെന്നാണ് തീരുമാനം-അറ്റ്ലസ് പറയുന്നു. താമസിയാതെ തന്നെ കച്ചവടം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ നിലവിൽ ക്രിമനൽ കേസൊന്നുമില്ല. ചില സിവിൽ കേസുകൾ. അതിനും നിയമപരമായ വഴികൾ കാണും. അതിന് ശേഷം നാട്ടിലുമെത്തും-ഇതാണ് രാമചന്ദ്രന്റെ പ്രഖ്യാപനം.
അന്തർധാരകൾ സജീവമായിരുന്നു. കോമ്പറ്റീറ്റേഴ്സിന്റെ ഇടയിലുണ്ടായിരുന്ന അന്തർധാരകളെ കുറിച്ച് അറിയില്ലായിരുന്നു. യുഎഇയിൽ വന്ന ശേഷം ദുബായിൽ ഷോപ്പിങ് ഫെസ്റ്റിവൽ ഉണ്ടായിരുന്നു. നിങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ എന്തു ചെയ്യും എന്ന ചോദ്യം അവിടെ ഉയർന്നുു. ഞാൻ പറഞ്ഞു എല്ലാ ദിവസവും ഒരു കിലോ സ്വർണം സമ്മാനായി നൽകും എന്ന്. ഒടുവിൽ പത്തു കിലോ സ്വർണ്ണവും സമ്മാനം നൽകും എന്ന് പ്രഖ്യാപിച്ചു. ഉടനെ സാമ്പത്തിക കാര്യ വകുപ്പ് പറഞ്ഞു. പ്രെമോഷൻ കമ്മറ്റിയുടെ ചെയർമാനാരകണമെന്ന്. അവർ ഗോൾഡൺ ജ്യൂലറി ഗ്രൂപ്പുണ്ടാക്കി. ആറു കൊല്ലം അതിന്റെ ചെയർമാനായി. ഗൾഫിലെ സ്വർണ്ണ വ്യാപാരികളുടെ ലീഡർഷിപ്പ് എന്നിലേക്ക് വന്നു. അന്ന് യുഎഇയിൽ സ്വർണ്ണത്തിന് ഒരു ഫിക്സ്ഡ് വിലയുണ്ടായിരുന്നില്ല. ആളും തരവും നോക്കി വില നിശ്ചയിച്ചു. അതെല്ലാം അവസാനിപ്പിച്ചു. എന്റെ കടയിൽ ഇന്നത്തെ സ്വർണ്ണ വില എന്ന ബോർഡ് തൂക്കി. ഇതോടെ ചൂഷണം തുടർന്നു.
കൊച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഗോൾഡ് കടയ്ക്കായി ക്വാട്ട് ചെയ്തത് ഏറ്റവും വലി. തുക. തൊട്ടുതാഴെയുള്ളത് ചെറിയ തുക വ്യത്യാസത്തിലെ വ്യക്തി. അദ്ദേഹം ഉടൻ ഹൈക്കോടതിയിൽ പോയി. ജഡ്ജ് തള്ളി. ആ കട തുറന്നു. ഇതോടെ അന്തർധാര കൂടുതൽ സജീവമായി. വീണ്ടും വീണ്ടും കട തുറന്നു. ലോകത്ത് അമ്പത് കടയായി. അറ്റ്ലസ് ലിമിറ്റഡ് ഇന്ത്യാ എന്ന കമ്പനി തുടങ്ങി. അതിന്റെ ഷെയർ ബോംബെ ഓഹരി വിപണിയിൽ എത്തി. അങ്ങനെ ഒന്നു കൂടിയായപ്പോൾ അന്തർധാര അതിശക്തമായി. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സ്വർണ്ണ വിൽപ്പനയുടെ 20 ശതമാനം അറ്റ്ലസിന്റെ കൈയിലായിരുന്നു. അറ്റ്ലസ് ഇല്ലാതെയായാൽ അതെല്ലാം മറ്റുള്ളവർക്ക് പങ്കിട്ടെടുക്കാം. അതാണ്. അങ്ങനെയാണ് എല്ലാം സംഭവിച്ചത്-ആ അന്തർധാരയെ കുറിച്ച് രാമചന്ദ്രൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
യുഎഇയിൽ ബാങ്കിൽ നിന്ന് വായ്പയായി കിട്ടുന്നത് സ്വർണ്ണമാണ്. ആ സ്വർണം വിറ്റുകിട്ടുന്ന തുകയിൽ നിന്ന് തിരിച്ചടയ്ക്കും. ഒരു വായ്പയുടെ തിരിച്ചടവ് ഒരു ദിവസത്തേക്ക് മുടങ്ങി. ആ സമയം അവർക്ക് നൽകിയ ബ്ലാക്ക് ചെക്കിൽ അവർ എല്ലാ ലോൺ തുകയും ചേർത്തെഴുതി. ഇതോടെ എല്ലാ അർത്ഥത്തിലും തളർന്നു. നേരേ നോക്കി നടന്നാൽ പോരാ.... ചുറ്റും നോക്കണം. അത് ചെയ്തില്ലെന്നത് തെറ്റാണ്. ചെക്ക് മടങ്ങിയാൽ ഉടനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകും. പ്രിമിനൽ കോടതിയിൽ കൊണ്ടു പോകും. രണ്ടു മാസം അവിടെ. അതിന് ശേഷം അപ്പീൽ കേസ്. അങ്ങനെ അകത്തു കിടുന്നു.
എന്നാൽ ഇപ്പോൾ യുഎഇിലും നിയമം മാറി. ചെക്ക് മുടങ്ങിയാൽ അത് ക്രിമിനൽ കുറ്റമല്ല. കസ്റ്റമറുമായി ചർച്ച ചെയ്ത് ബാങ്ക് ഒത്തുതീർപ്പിലെത്തണം. നാട്ടിലും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തു. ജാമ്യ വസ്തുവും നൽകി. അപകടം വന്നപ്പോൾ ആ വസ്തുവിന്റെ മുമ്പിൽ ബോർഡ് വച്ചു. ഇതോടെ വില കുറഞ്ഞു. ചിലത് വിറ്റു. ചിലത് ആ ബാങ്ക് സ്വന്തമാക്കി. ഇതെല്ലാം വലിയ നഷ്ടം. ആ ബാങ്ക് എന്റെ അടുത്ത് വന്നില്ല. പൊലീസിന്റെ അടുത്ത് കേസ് കൊടുത്തു. എന്നെ നശിപ്പിച്ചത് ബാങ്കാണ്. അവരുടെ ഉദ്ദേശം വേറെയാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നല്ല കണ്ണായ സ്ഥലങ്ങളുണ്ട്. ഇതെല്ലാം നഷ്ടമായി-അറ്റ്ലസ് വിശദീകരിക്കുന്നു.
വ്യക്തിജീവിതം വളരെ ഹാപ്പി.... കൂടുതൽ സമയം ഭാര്യായോടൊപ്പം... സന്തോഷകരമാണ് ഇപ്പോഴും ജീവിതം. കൂടുതൽ സമയം പുസ്തകം വായിക്കുക. ചാനൽ തുറക്കുമ്പോൾ എന്തൊക്കെയാണ് കാണുന്നത്. തിരിച്ചു വരും. എന്റെ ഒരു കുട്ടിയാണ് അറ്റ്ലസ്.... അതിനെ സംരക്ഷിക്കുക എന്നത് കടമ... ധനാഢ്യനാകുക എന്ന മോഹമില്ല. കടം മടക്കി കൊടുക്കുക. സ്ഥാപനത്തെ തിരികെ കൊണ്ടു വരിക. അറ്റ്ലസിനെ നന്നായി നിർത്തുക. ആ ബ്രാൻഡ് തന്നെയാണ് ജീവിതം. അറ്റ്ലസ് ഇല്ലാതെ ജീവിതം ആലോചിക്കാനും പറ്റില്ല-തിരിച്ചുരുമെന്ന് അറ്റ്ലസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രന്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന രാമചന്ദ്രന്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സ്ഥാപനത്തിന്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. 3.40 കോടി ദിർഹമിന്റെ രണ്ട് ചെക്കുകൾ മടങ്ങിയ കേസിൽ മൂന്ന് വർഷത്തേക്കാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ഓഗസ്റ്റ് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിലിൽ കഴിഞ്ഞു്. എന്നാൽ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടർന്ന് 20 ബാങ്കുകൾ ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകൾ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലിൽ നിന്ന് മോചിതനായാൽ യുഎഇ വിടാതെ കടബാധ്യത തീർക്കാൻ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തിൽ അറിയിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.
2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രന്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് രാമചന്ദ്രൻ തന്റെ എൻപതാം പിറന്നാൾ ആഘോഷിച്ചത്. ആ വേദിയിൽ വച്ചാണ് എതിരാളികൾ ഇല്ലാതാക്കിയിടത്തു നിന്നും തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും താൻ ചെയ്തിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. വിയർപ്പൊഴുക്കിയുള്ള അധ്വാനത്തിലൂടെ പണിതുയർത്തിയ യുഎയിലുള്ള 19 ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കൊടുക്കാനുള്ള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രൻ ഉയർത്തുന്നുണ്ട്.
അറ്റ്ലസ് രാമചന്ദ്രന്റെ ശീലങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. എല്ലാ ദിവസവും പുലർച്ചെ ഉണരും. മുൻ കാലങ്ങളിലേതുപോലെ ഓഫീസിൽ പോകുന്നതുപോലെ റെഡിയാകും. എന്നിട്ട് വീട്ടിൽത്തന്നെയിരിക്കും. കാണനെത്തുന്ന സുഹൃത്തുക്കളുമായി ഒത്തിരി നേരം സംസാരിക്കും. ഗൾഫ് ബിസിനസ് മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്റലസ് രാമചന്ദ്രൻ. യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്്റെ ഗോൾഡ് പ്രമോഷൻ കൗൺസിൽ ചെയർമാൻ, ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ അറ്റ്ലസ് ജൂവലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തിനെതിരെ ശത്രുതയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്