അറ്റ്ലസിന് കൂടുതൽ കടം കൊടുത്തവരിൽ ബാങ്ക് ഓഫ് ബറോഡയും എസ്ബിഐയും ഐഡിബിഐയും; രാമചന്ദ്രന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് റിസർവ് ബാങ്കും; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് തകർച്ചയിലാണെന്ന് മനസ്സിലാക്കിയിട്ടും ഏഴ് കോട് ദിർഹം വായ്പ അനുവദിച്ച ബാങ്ക് ഓഫ് ബറോഡ എക്സിക്യുട്ടീവ് ഡയറക്ടറെ റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം സർക്കാർ സ്ഥലം മാറ്റി. ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന കെ.വി. രാമമൂർത്തിയെയാണ് സർക്കാർ സ്ഥലം മാറ്റിയത്. ബാങ്കിങ് മേഖലയിൽ കേട്ടുകേൾവിയില്ലാത്ത നടപടിയായാണ് ഈ സ്ഥലം മാറ്റം വിലയിരുത്തപ്പെടുന്നത്.
രാമമൂർത്തി ദുബായ് ബാങ്കിന്റെ ചുമതലയിലിരുന്ന കാലയളവിലാണ് അറ്റ്ലസ് ജൂവലറിക്ക് ഇത്രയും വലിയ തുക വായ്പ അനുവദിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ശാഖയെക്കുറിച്ച് അടുത്തിടെ റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. രാമമൂർത്തി ബാങ്കിന്റെ ചുമതലയിൽ തുടരുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയുമായിരുന്നു.
ഇതേത്തുടർന്നാണ് രാമമൂർത്തിയെ താരതമ്യേന ചെറിയ ബാങ്കായ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റിയത്. ഓഗസ്റ്റ് അവസാന വാരം മൂർത്തി പുതിയ ചുമതലയേൽക്കുകയും ചെയ്തു. അറ്റ്ലസിന് വായ്പ കൊടുത്തവരിൽ ഏറ്റവും മുന്നിലുള്ളത് ബാങ്ക് ഓഫ് ബറോഡയാണെന്നും അന്വേഷണതതിൽ കണ്ടെത്തിയിരുന്നു. 20 ബാങ്കുകളിൽനിന്നായാണ് എം.രാമചന്ദ്രൻ വായ്പ വാങ്ങിയിട്ടുള്ളത്. ഐ.സിഐസി.ഐ ബാങ്ക് അഞ്ചു കോടി ദിർഹമാണ് വായ്പ നൽകിയിട്ടുള്ളത്. ഐ.ഡി.ബി.ഐ (മൂന്ന് കോടി ദിർഹം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1.1 കോടി ദിർഹം) എന്നിവരും വൻതുക അറ്റ്ലസിന് നൽകിയിട്ടുണ്ട്. ഐ.സിഐസി.ഐയും ഐ.ഡി.ബി.ഐയും ദുബായ് ബ്രാഞ്ച് മുഖേനയും എസ്.ബി.ഐ ബഹ്റീൻ ബ്രാഞ്ച് മുഖേനയുമാണ് വായ്പ നൽകിയത്.
അറ്റ്ലസ് ഗ്രൂപ്പിനെതിരായ കേസ് വന്നപ്പോൾത്തന്നെ ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ശാഖയെക്കുറിച്ച് റിസർവ് ബാങ്ക് അന്വേഷണം ആരംഭിച്ചിരുന്നു. 2011 മുതൽ 2014 വരെയാണ് ദുബായ് ബ്രാഞ്ചിന്റെ ചീഫ് എക്സിക്യുട്ടീവായി രാമമൂർത്തി പ്രവർത്തിച്ചത്. ഇക്കാലയളവിലാണ് വായ്പകൾ നൽകിയതും. മൂന്നുവർഷം ദുബായിൽ പ്രവർത്തിച്ച രാമമൂർത്തിയെ വടക്കൻ ഗുജറാത്ത് മേഖലയുടെ തലവനായി ഇക്കൊല്ലം നിയോഗിച്ചിരുന്നു. മാർച്ചിൽ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായും സ്ഥാനക്കയറ്റം നൽകി. എന്നാൽ, അറ്റ്ലസിന് വായ്പ നൽകുന്ന കാര്യത്തിൽ രാമമൂർത്തി വഴിവിട്ട താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.
1000 കോടിയുടെ തിരിച്ചടവ് പ്രശ്നം യുഎഇ റിസർവ്വ് ബാങ്കിന്റെ ശ്രദ്ധയിൽ വന്നിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുന്ന വിധത്തിലേക്ക് ലപോലും കാര്യങ്ങൾ എത്തിയത്. കഴിഞ്ഞ 6 മാസമായി വിവിധ ബാങ്കുകൾക്ക് അറ്റ്ലസ് രാമചന്ദ്രൻ നല്കിയ ചെക്കുകൾ വണ്ടിച്ചെക്കുകൾ ആയിരുന്നു ഈ ചെക്കുകൾ മടങ്ങിയതിനെ തുടർന്നാണ് രാമചന്ദ്രനെതിരെ നടപടി വന്നത്. ചെക്കുകൾ മടങ്ങിയത് ദുബൈയിൽ ക്രിമിനൽ കുറ്റമാണ്. അതു തന്നെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള പ്രധാന തടസ്സവും. ഈ കേസുകൾ പിൻവലിക്കപ്പെട്ടാൽ മാത്രമേ രാമചന്ദ്രന് പുറത്ത് വരാൻ കഴിയൂ. ഇതികം 5ബാങ്കുകളുടെ പരാതികൾ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ് ലസിന്റെ ഗൾഫിലേ എല്ലാ ശാഖകളും ഹൾഫ് സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകൾ ആസ്തികൾ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി.
വായ്പ നൽകിയ ബാങ്കുകളുടെ സ്റ്റോക്ക് രജിസ്റ്ററും ഇൻ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളിൽ 1375 കിലോ സ്വർണം അറ്റ് ലസിന്റെ ഗൾഫിലേ ഷോറൂമുകളിൽ സ്റ്റോക്ക് ഉണ്ടാകണം. എന്നാൽ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയിൽ വെറും 5കിലോ സ്വർണം മാത്രമാണ് 60 ഷോറൂമുകളിൽ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തുന്നു. ദുബായിലെ ബാങ്കുകളിൽ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയിരിക്കുന്നത്. അതും ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 1000 കോടിയുടെ ജാമ്യത്തുക കിട്ടിയാൽ മാത്രമേ ബാങ്കുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. അതിനിടെ ഗൾഫിലെ ആസ്തികൾ വിറ്റ് കടം ഒഴിവാക്കുന്നതും അറ്റ്ലസിന്റെ പദ്ധതിയൊന്നു വിജയിച്ചിട്ടില്ല.
കഴിഞ്ഞ 6മാസമായി പല ബാങ്കുകളും രാമചന്ദ്രനുമായി ചർച്ചകൾ നടത്തിവരുന്നു. എന്നാൽ അദ്ദേഹത്തിനു കടം തിരിച്ചടക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ 2മാസമായി അദ്ദേഹം ബാങ്കുകളുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്നുമില്ല. നോട്ടീസുകൾക്കും മറ്റും മറുപടിയും ഇല്ല. ഇതിനിടെ രാമചന്ദ്രൻ ബാങ്കുകളുമായി സഹകരിച്ച് ചില ഷോറൂമുകൾ വിറ്റഴിക്കാൻ നടത്തിയ നീക്കം ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിജയിച്ചിരുന്നില്ല. എല്ലാ നീക്കവും പൊളിഞ്ഞപ്പോഴാണ് അറസ്റ്റുണ്ടായത്. രാമചന്ദ്രന്റെ യാഥാർത്ഥ സാമ്പത്തിക സ്ഥിതി ബാങ്കുകൾക്ക നന്നായി ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ തടവിൽ നിന്ന് മോചിപ്പിച്ചാൽ പണം മടക്കി ലഭിക്കില്ലെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. അതുകൊണ്ട് കൂടിയാണ് സമ്മർദ്ദം ശക്തമാക്കാൻ മകളേയും അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് സൂചന.
ഇന്ത്യൻ ഓഹരി വിപണയിൽ നിക്ഷേപിച്ചതും അതിലുണ്ടായ നഷ്ടവുമാണ് അറ്റ്ലസ് രാമചന്ദ്രന് തിരിച്ചടിയായത്. അറ്റ്ലസ് ജ്യൂലറി ഇന്ത്യാ ലിമറ്റഡ് എന്ന ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂല്യം ദിവസേന ഇടിയുകയുമാണ്. രാമചന്ദ്രന്റെ അറസ്റ്റും മൂല്യതകർച്ചയ്ക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് രാമചന്ദ്രൻ എത്തുമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
Stories you may Like
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ വിധിയുടെ വിശദാംശങ്ങൾ
- എട്ട് കോപ്പറേറ്റീവ് ബാങ്കുകളുടെ ലൈസൻസിന് കൂടി പൂട്ടുവീണു
- കുവൈറ്റിൽ നിന്നും കടമെടുത്തു യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ഗൾഫിലെ ബാങ്കുകൾ
- ധവള പത്രം പ്രസിദ്ധീകരിക്കണം; കേന്ദ്രധനകാര്യ മന്ത്രിക്ക് അഡ്വ പി സന്തോഷ്കുമാർ കത്ത് നൽകി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍