Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകുന്നേരം ഭാര്യക്കൊപ്പം നടക്കാൻ പോകുന്നത് കണ്ടതായി അയൽവാസി; വിരമിച്ച ശേഷമുള്ള വിശ്രമജീവിതത്തിൽ വിഷാദത്തിന്റെ വേലിയേറ്റവും ഇറക്കവും; ആരുഷി തൽവാർ കേസ് എന്റെ ലിറ്റ്മസ് ടെസ്റ്റ് എന്ന് തുറന്നുപറഞ്ഞ അശ്വിനി കുമാറിനെ വേട്ടയാടിയത് എന്ത്? ആത്മഹത്യാക്കുറിപ്പിൽ എന്തുപറഞ്ഞു എന്നതിനപ്പുറം അന്വേഷകർ ഓർക്കുക 37 വർഷത്തെ തിളക്കമാർന്ന ആ സിബിഐ കരിയർ; ആരുഷി കേസിൽ താൻ കടുത്ത മാനസികസംഘർഷത്തിലെന്ന് തുറന്നടിച്ച സത്യാന്വേഷി; അശ്വനി കുമാർ ഓർമയാകുമ്പോൾ

വൈകുന്നേരം ഭാര്യക്കൊപ്പം നടക്കാൻ പോകുന്നത് കണ്ടതായി അയൽവാസി; വിരമിച്ച ശേഷമുള്ള വിശ്രമജീവിതത്തിൽ വിഷാദത്തിന്റെ വേലിയേറ്റവും ഇറക്കവും; ആരുഷി തൽവാർ കേസ് എന്റെ ലിറ്റ്മസ് ടെസ്റ്റ് എന്ന് തുറന്നുപറഞ്ഞ അശ്വിനി കുമാറിനെ വേട്ടയാടിയത് എന്ത്? ആത്മഹത്യാക്കുറിപ്പിൽ എന്തുപറഞ്ഞു എന്നതിനപ്പുറം അന്വേഷകർ ഓർക്കുക 37 വർഷത്തെ തിളക്കമാർന്ന ആ സിബിഐ കരിയർ; ആരുഷി കേസിൽ താൻ കടുത്ത മാനസികസംഘർഷത്തിലെന്ന് തുറന്നടിച്ച സത്യാന്വേഷി;  അശ്വനി കുമാർ ഓർമയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 ഷിംല: വിഷാദമൂകമായിരുന്നു അശ്വിനി കുമാറിന്റെ അവസാന നാളുകൾ. സിബിഐയിൽ നിന്ന് വിരമിച്ച ശേഷം ഷിംലയിലായിരുന്നു വിശ്രമജീവിതം. ഷിംലയ്ക്ക് അടുത്തുള്ള ഒരുസ്വകാര്യ സർവകലാശാലയുടെ ചാൻസലറായി ചുരുങ്ങിയ നാൾ പ്രവർത്തിച്ചു. ഈ സർവകലാശാല ഇപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന് കേസ് നേരിടുകയാണ്. ജീവനൊടുക്കിയ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്താണ് ജീവനൊടുക്കാനുള്ള കാരണങ്ങളെന്ന് കണ്ടെത്താനിരിക്കുന്നതേയുള്ളു.

ബുധനാഴ്ച വൈകുന്നേരവും ഭാര്യക്കൊപ്പം നടക്കാൻ പോകുന്നത് കണ്ടതായി അയൽവാസി പൊലീസിനെ അറിയിച്ചു. ആരുഷ് തൽവാർ കേസായിരുന്നു അദ്ദേഹത്തിന്റെ 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസ്. വിജയ് ശങ്കറിന് പകരം സിബിഐയുടെ ചുമതലയേറ്റ നാളുകൾ. ആദ്യടീമിന്റെ കണ്ടെത്തലുകൾക്ക് കടകവിരുദ്ധമായിരുന്നു രണ്ടാമത്തെ ടീമിന്റെ അന്വേഷണ ഫലം. ആദ്യ അന്വേഷണത്തിൽ ആരുഷിയുടെ മാതാപിതാക്കളുടെ പങ്ക് തള്ളിക്കളഞ്ഞിരുന്നു. ഹേമരാജിനൊപ്പം ആരുഷിയെ കണ്ടതോടെ മാതാപിതാക്കൾ അവരെ വകവരുത്തുകയായിരുന്നുവെന്നാണ് രണ്ടാമത്തെ സംഘം കണ്ടെത്തിയത്. കേസ് തനിക്കൊരു വലിയ പരീക്ഷണമാണെന്നാണ് അശ്വനി കുമാർ അന്ന് പറഞ്ഞത്. ആരാണ് ആരുഷിയെ കൊന്നത്? മാതാപിതാക്കളോ വേറെ ആരെങ്കിലുമോ? ഈ കേസിൽ ഞാനാകെ സംഘർഷത്തിലാണ്-അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു.

അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന അശ്വിനി കുമാർ ആ അന്വേഷണത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. കേസ് പിന്നീട് ഡെറാഡൂൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരുഷി കേസിൽ അരുൺ കുമാർ രാജേഷ്, നൂപുർ തൽവാർ ദമ്പതികൾക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ കേസിന്റെ ഒടുവിൽ, 2013 ൽ മാതാപിതാക്കൾക്ക് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും, അലഹബാദ് ഹൈക്കോടതി 2017 ൽ അവരെ വെറുതെ വിട്ടു.

ചടുലമായ ജീവിതത്തിനൊടുവിൽ

2008മുതൽ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവർത്തിച്ചത്. 2013മുതൽ ഒരുവർഷക്കാലത്തേക്ക് നാഗാലാന്റ് ഗവർണർ ആയിരുന്നു. 2006-2008 കാലയളവിൽ ഹിമാചൽപ്രദേശ് പൊലീസ് മേധാവിയായും പ്രവർത്തിച്ചുണ്ട്. 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാർ. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്.

സിമാർ ജില്ലയിലെ നഹാനിൽ ജനിച്ച കുമാർ 1973ൽ ഇന്ത്യൻ പൊലീസ് സേനയിൽ ചേരുകയും അദ്ദേഹം ഹിമാചൽ പ്രദേശ് കേഡറിൽ നിയമിതനാവുകയും ചെയ്തിരുന്നു. 1985 ൽ ഷിംലയിൽ ജില്ലാ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തെ പുതുതായി സൃഷ്ടിച്ച സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്‌പിജി) ഉൾപ്പെടുത്തിയത്. അവിടെ 1990 വരെ ജോലി ചെയ്തു.സിബിഐ ഡയരക്ടറാവുന്ന ഹിമാചലിൽ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013 മാർച്ച് മുതൽ 2014 ജൂലൈ വരെ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും കുറച്ചുകാലം വഹിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP