കണ്ണങ്കര തോട് കയ്യേറിയില്ലെന്നു അസറ്റ് ഹോംസ്; തോടിനു അരികിലെ കൽക്കെട്ടു പുതുക്കി അതിനു മുകളിൽ മതിൽ പണിയാനാണ് ശ്രമിച്ചത്; പത്തനംതിട്ട നഗരസഭ സ്റ്റോപ്പ് മെമോ നൽകിയത് കൽക്കെട്ടു പ്രശ്നത്തിൽ മാത്രം; കയ്യേറ്റം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തി മാത്രമേ ജോലികൾ ആരംഭിക്കൂവെന്നും വിശദീകരണത്തിൽ അസറ്റ് ഹോംസ്
എം മനോജ് കുമാർ
പത്തനംതിട്ട : പത്തനംതിട്ടയിൽ ഹൃദയഭാഗത്ത് പണിയുന്ന അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണത്തിനു സ്റ്റോപ്പ് മെമോ നൽകിയിട്ടില്ലെന്ന് അസറ്റ് ഹോംസ്. ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ച പത്തനംതിട്ടയിലെ പ്രധാന ജലശ്രോതസായ കണ്ണങ്കര തോട് കയ്യേറി അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അസറ്റ് ഹോംസ്. എല്ലാ വിധ അനുമതിയും എടുത്തിട്ടാണ് അസറ്റ് ഹോംസ് ജോലികൾ പത്തനംതിട്ടയിൽ തുടങ്ങിയത്. ചീഫ് ടെക്നിക്കൽ ഓഫീസർ മഹേഷ് മറുനാടനോട് പറഞ്ഞു.
പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും നഗരസഭയുടെയും അഗ്നി ശമന വിഭാഗത്തിന്റെയും അനുമതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത് വർഷം മുൻപ് കെട്ടിയ ഒരു കൽക്കെട്ട് കണ്ണങ്കര തോടിനു സമീപമുണ്ട്. ഇറിഗേഷൻ വകുപ്പ് കെട്ടിയ കൽക്കെട്ട് ആണിത്. ഞങ്ങൾക്ക് സ്ഥലമുടമ കൈമാറിയത് ഈ കൽക്കെട്ടു അടക്കമുള്ള സ്ഥലമാണ്. ജോലി തുടങ്ങിയ സമയത്ത് വന്ന പ്രളയകാലത്ത് കൽക്കെട്ടു ഇടിഞ്ഞു വീണിരുന്നു. അത് തിരിച്ചറിയാനും സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതൊരു തോട് കയ്യേറ്റമല്ല. ഇറിഗേഷൻ വകുപ്പിന്റെ കൽക്കെട്ടിന്റെ മുകളിൽ പണിയുന്ന കോമ്പൗണ്ട് വാളിന്റെ പണി നിർത്തണം എന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട മുനിസിപ്പാലിറ്റി ഞങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയത്. ഫ്ളാറ്റ് പണി നിർത്തണം എന്നാവശ്യപ്പെട്ടിട്ടില്ല. പക്ഷെ കൽക്കെട്ടിനു മുകളിൽ പണിയുന്ന മതിലിന്റെ നിർമ്മാണമാണ് പ്രശ്ന കാരണം. അതാണ് നഗരസഭ പരിശോധിക്കുന്നത്. ഇറിഗേഷൻ വകുപ്പ് ഞങ്ങളോട് അപേക്ഷ നൽകാൻ പറഞ്ഞിട്ടുണ്ട്. കൽക്കെട്ടിനു മുകളിൽ മതിൽ പണിയാൻ അനുവദിക്കാം എന്നാണ് പറഞ്ഞത്. നഗരസഭയും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ശനിയാഴ്ച ചിലയാളുകൾ വന്നു പണി തടസ്സപ്പെടുത്തിയിട്ടുണ്ട്. തോട് കയ്യേറ്റത്തിന്റെ കാരണം പറഞ്ഞാണ് ജോലികൾ തടസ്സപ്പെടുത്തിയത്.
ഞങ്ങൾ കയ്യേറ്റം നടത്തുന്നില്ല. കയ്യേറ്റം നടത്തുന്നില്ല എന്ന് ബോധ്യപ്പെടുത്തിയ ശേഷമേ ജോലികൾ ഞങ്ങൾ തുടരുന്നുള്ളൂ-മഹേഷ് പറയുന്നു.
ഇന്നലെയാണ് അസറ്റ് ഹോംസിന്റെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടു വിശദമായ വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. പത്തനംതിട്ട ഹൃദയഭാഗത്ത് റിങ് റോഡിൽ ഒരേക്കർ സ്ഥലത്ത് 16 നിലയിലാണ് അസറ്റ് ഹോംസിന്റെ പടുകൂറ്റൻ ഫ്ളാറ്റ് സമുച്ചയം വരുന്നത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് തൊട്ടു പിറകെയുള്ള കണ്ണങ്കര തോട് കയ്യേറിയാണ് അസറ്റ് ഹോംസ് ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പടുക്കുന്നത് എന്നാണ് വാർത്തയിൽ പറഞ്ഞത്. ഇതിനുള്ള വിശദീകരണമാണ് അസറ്റ് നൽകിയത്. തോട് കയ്യേറി ഫ്ളാറ്റ് നിർമ്മാണം നടത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ നഗരസഭ അസറ്റിനു സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. പക്ഷെ ഈ സ്റ്റോപ്പ് മെമോ അവഗണിച്ച് ഫ്ളാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. നിയമങ്ങൾ ലംഘിച്ചുള്ള ഫ്ളാറ്റ് കയ്യേറ്റം കണ്ടിട്ടും പത്തനംതിട്ട നഗരസഭ കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. വാർത്തയിൽ ഞങ്ങൾ വിശദമാക്കിയിരുന്നു. സ്റ്റോപ്പ് മെമോ നൽകിയെങ്കിലും ഫലപ്രദമായി ഇടപെടുന്നതിൽ നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ട്. അസറ്റിനെ പോലുള്ള വൻകിട ബിൽഡറെ തൊടാനുള്ള മടികാരണമാണ് നഗരസഭ പിന്നോട്ടടിക്കുന്നത് എന്നാണ് സൂചനകൾ.
പത്തനംതിട്ട നഗരത്തിലെ പ്രധാന ജലശ്രോതസ്സാണ് ഇപ്പോൾ അസറ്റ് കയ്യേറിയിരിക്കുന്ന കണ്ണങ്കര തോട്. ഈ തോട് പലരും കയ്യേറുന്നതായി ആക്ഷേപം ഉയരുമ്പോൾ തന്നെയാണ് അസറ്റ് ഗ്രൂപ്പും തോട് കയ്യേറി ഫ്ളാറ്റ് നിർമ്മാണം നടത്തുന്നത്. മാലിന്യം തള്ളലും വശങ്ങൾ ഇടിച്ച് കയ്യേറുന്നതും കാരണം കണ്ണങ്കര ഇപ്പോൾ തന്നെ നാശോന്മുഖമാണ്. മാലിന്യം തള്ളൽ കാരണം തോട് ഇപ്പോൾ വികൃതമായ അവസ്ഥയിലാണ്. നഗരത്തിനകത്തും പുറത്തും നിന്നുള്ള വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിലേക്ക് വലിച്ചെറിയുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാനും നടപടിയില്ല. ഇതൊക്കെ കാരണം തോട് നശിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് വീണ്ടുമൊരു കയ്യേറ്റം കണ്ണങ്കര തോട് നേരിടുന്നത്. തോടിനു സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കയ്യേറ്റങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരുന്നുമുണ്ട്.
നഗരസഭയുടെ അനുമതിയോടെ ഫ്ളാറ്റ് ഉയരുമ്പോൾ തന്നെയാണ് ഒപ്പം തോടുകൂടി കയ്യേറി നിർമ്മാണം പുരോഗമിക്കുന്നത്. ഉയർന്നുകൊണ്ടിരിക്കുന്നത്. ഫ്ളാറ്റിന് നിലവിൽ നഗരസഭ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ എട്ടു നിലയിൽ കൂടുതലുള്ള നിർമ്മിതിക്ക് പത്തനംതിട്ട നഗരഭാഗത്ത് അനുമതി നൽകരുത് എന്ന് നഗരസഭയുടെ തന്നെ മുൻ തീരുമാനമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഹെലികോപ്റ്റർ അടക്കമുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങുവാൻ സൗകര്യമൊരുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള തീരുമാനം നഗരസഭ മുൻപ് കൈക്കൊണ്ടത്. പക്ഷെ അസറ്റിനു വേണ്ടി ഈ തീരുമാനം നഗരസഭ തന്നെ ലംഘിക്കുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.
പക്ഷെ അസറ്റ് ഹോംസിന്റെ ഫ്ളാറ്റിന് നഗരസഭ അനുമതി നൽകിയിട്ടുണ്ട് എന്ന് നഗരസഭ ചെയർപേഴ്സൺ ഗീത സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ഫ്ളാറ്റിനു അനുമതി നല്കിയിട്ടുണ്ടെങ്കിലും തോട് കയ്യേറ്റം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ അസറ്റിനു സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. വരുന്ന നഗരസഭാ യോഗം അസറ്റിന്റെ തോട് കയ്യേറ്റം ചർച്ച ചെയ്യും- ഗീത സുരേഷ് പ്രതികരിച്ചിരുന്നു. അസറ്റിന്റെ കണ്ണങ്കര തോട് കയ്യേറ്റത്തിൽ പ്രതിഷേധവുമായി ദേശീയ ജനജാഗ്രതാ പരിഷത്തും രംഗത്തുണ്ട്. പരിസ്ഥിതി ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുള്ള നിർമ്മാണങ്ങൾക്കെതിരെ സിനിമാ താരങ്ങളും യുവതലമുറയും ഇപ്പോൾ സജീവമായി രംഗത്തുണ്ട്. അസറ്റിന്റെ ബ്രാൻഡ് അംബാസർ നടൻ പൃഥ്വിരാജാണ്. അദ്ദേഹം അസറ്റിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനം ഒഴിയാൻ തയ്യറാകണം- ജനജാഗ്രതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി.ബി.റാന്നി മറുനാടൻ മലയാളിയോട് പറഞ്ഞു. നിർമ്മാണം പുരോഗമിക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധവുമായി പരിഷത്ത് രംഗത്തുണ്ടാവുമെന്നും അജി.ബി.റാം പ്രതികരിച്ചിരുന്നു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും സരിതയ്ക്കും എതിരെ ശക്തമായ ആരോപണവും നിയമനടപടികളുമായി രംഗത്ത് വന്ന മല്ലേലിൽ ശ്രീധരൻ നായരും അസറ്റ് ഹോംസും കൂടിയുള്ള ജോയിന്റ് വെൻച്വർ സംരംഭമാണ് പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയരുന്നത്. അസറ്റിന്റെ ഫ്ളാറ്റ് ഉയരുന്നത് മല്ലേലിൽ ശ്രീധരൻ നായരുടെ സ്ഥലത്താണ്. അതുകൊണ്ട് തന്നെ സോളാർ കേസിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച മല്ലേലിൽ ശ്രീധരൻ നായരും കണ്ണങ്കര തോട് കയ്യേറ്റത്തിൽ പ്രതിസ്ഥാനത്ത് വരുകയാണ്. സോളാർ കേസിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്വേഷണസംഘം തെളിവുകൾ മുടിവച്ചെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ നൽകിയ വ്യക്തിയാണ് വ്യവസായി മല്ലേലിൽ ശ്രീധരൻ. കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്കുകൂടി പുറത്തുവരുന്നതിന് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധരൻ നായർ പരാതി നൽകിയിരുന്നു. ഇതേ ശ്രീധരൻ നായർ കൂടിയാണ് കണ്ണഞ്ചേരി തോട് കയ്യേറ്റത്തിൽ അസറ്റ് ഗ്രൂപ്പിനൊപ്പം പ്രതിസ്ഥാനത്ത് വരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മറുനാടൻ ഇന്നലെ വാർത്ത നൽകിയത്. ഈ വാർത്തയോടാണ് അസറ്റ് ഗ്രൂപ്പിന്റെ പ്രതികരണം വന്നത്.
Stories you may Like
- കെ കെ ശിവരാമനെതിരെ വീണ്ടും എം എം മണി; വാക്പോര് മുറുകുന്നു
- പട്ടികയിൽ ഒന്നാമത് ബംഗാൾ; ജല സെൻസസ് റിപ്പോർട്ട് പുറത്തു വരുമ്പോൾ
- മട്ടൻ കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഫൈജാസിന്റെ കഥ.
- വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെ കയ്യേറ്റം; സിപിഎം നേതാവ് കസ്റ്റഡിയിൽ
- കയ്യേറ്റം ഒഴിപ്പിക്കൽ തുടങ്ങിയതോടെ ഇടുക്കിയിൽ വീണ്ടും മണി മുഴക്കം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്