അസം - മിസോറം അതിർത്തി തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം; ഇരു സംസ്ഥാനങ്ങളും ആരോപിക്കുന്നത് വനം കയ്യേറ്റം; അതിർത്തിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള അസമിന്റെ ശ്രമങ്ങൾ പ്രശ്നം വഷളാക്കി; കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് സ്ഥിതിഗതികൾ വഷളാകാതെ നോക്കാൻ കേന്ദ്രം
മറുനാടൻ ഡെസ്ക്
ഗുവഹത്തി: രണ്ട് സംസ്ഥാനങ്ങളിലെ പൊലീസുകാർ തമ്മിൽ വെടിവെക്കുന്ന സംഭവം അധികം കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. ഇന്ത്യയിൽ നിന്നും അത്തരമൊരു വാർത്ത പുറത്തുവരുമ്പോൾ ഞെട്ടലാണ് ലോകമെങ്ങും. അസമും മിസോറാമും തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. 5 അസം പൊലീസുകാരും ഒരു പ്രദേശവാസിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതോടെ ഇവിടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കയാണ്.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് കാലങ്ങളോളം പഴക്കമുണ്ട്. മുൻപു അസമിലെ കച്ചർ, ഹയ്ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോൾ, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റർ അതിർത്തിയിലാണു തർക്കം നിലനിൽക്കുന്നത്. വനംഭൂമിയുടെ കാര്യത്തിൽ അടക്കമാണ് തർക്കം നിലനിൽക്കുന്നത്.
1994 മുതൽ കേന്ദ്രം തർക്കപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും 509 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിദത്ത വനാതിർത്തിയാണ് അസം-മിസോറാം അതിർത്തിത്തർക്കത്തിന്റെ ആണിക്കല്ല്. ഇരു സംസ്ഥാനങ്ങളും വനം കയ്യേറിയിട്ടുണ്ടെന്നാണ് പരസ്പരം ആരോപിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കാൽനൂറ്റാണ്ട് അസമിന്റെ ഭാഗമായിരുന്ന മിസോറം കേന്ദ്രഭരണപ്രദേശമാകുന്നത് 1972 ൽ ആണ്. 1987 ൽ ആണ് മിസോറമിന് സംസ്ഥാന പദവി ലഭിക്കുന്നത്. കഴിഞ്ഞ വർഷം അതിർത്തികളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ആക്രമണം അഴിച്ചുവിട്ടിരുന്നു.
അതിർത്തിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോൾ പ്രശ്നം വഷളാക്കിയത്. അസം പൊലീസ് ഫാം ഹൗസ് കത്തിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് നേരത്തേ മിസോറം ആരോപിച്ചിരുന്നു. സംഘർഷത്തെത്തുടർന്ന് മിസോറമിന്റെ ജീവനാഡിയായ ദേശീയ പാത 306 ലെ ഗതാഗതം രണ്ടാഴ്ചയോളം തടഞ്ഞു. കേന്ദ്ര സർക്കാർ ഇടപെട്ടാണ് റോഡ് തുറന്നുകൊടുത്തത്.
1963 ൽ നിശ്ചയിച്ച അതിർത്തി തർക്കത്തിൽ അസമിലെ ഗോലഘാട്ട്, നാഗാലാൻഡിലെ വോഖ എന്നീ പ്രദേശങ്ങൾക്കിടയിലാണു തർക്ക മേഖല. 1985 ജൂണിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 അസം പൊലീസുകാർ ഉൾപ്പെടെ നാൽപതോളം പേർ കൊല്ലപ്പെട്ടു സംഭവവും ഇവിടെയുണ്ട്.
അസമിലെ കാംരുപ് ജില്ല, മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകൾ എന്നിവയുൾപ്പെടുന്ന മേഖലയിലാണ് മറ്റ് അതർത്തി തർക്കം നിലനിൽക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ ഇരു സംസ്ഥാനങ്ങളിലെയും പ്രദേശവാസികൾ തമ്മിൽ 3 തവണ ഏറ്റുമുട്ടലുണ്ടായി. അസമും അരുണാചൽ പ്രദേശമുയാും തർക്കം നിലനിൽക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കം മുതൽ അതിർത്തിത്തർക്കം രൂക്ഷം. ഇരു സംസ്ഥാനവും പരസ്പരം കടന്നുകയറ്റം ആരോപിക്കുന്നു. തർക്കമുള്ള അതിർത്തി മേഖലകളിൽ അവകാശവാദമുന്നയിച്ച് അസം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീർപ്പു കൽപിച്ചിട്ടില്ല.
അതിനിടെ ഇപ്പോഴത്തെ വെടിവെപ്പ് പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ ഒരുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. മേഖലയിൽ യുദ്ധസമാന സാഹചര്യം നേരിടാൻ പ്രദേശത്തു കൂടുതൽ സിആർപിഎഫ് ഭടന്മാരെ കേന്ദ്ര സർക്കാർ വിന്യസിച്ചു. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സിആർപിഎഫ് സേനാ പോസ്റ്റുകൾ സ്ഥാപിച്ചു. സംഘർഷ മേഖലകളിൽനിന്നു പിന്നോട്ടു നീങ്ങാൻ ഇരു സംസ്ഥാനങ്ങളിലെ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ തമ്മിലുണ്ടായ വെടിവയ്പിൽ 5 അസം പൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. എസ്പി ഉൾപ്പെടെ എൺപതോളം പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. മരണവും കൂടുതൽ നാശനഷ്ടവും ഉണ്ടായത് അസം പൊലീസിനാണ്. മിസോറം പൊലീസ് കുന്നിന്റെ മുകളിൽനിന്നാണു വെടിവച്ചതെന്നും അസം പൊലീസ് താഴെയായിരുന്നുവെന്നും സിആർപിഎഫ് അഡീഷനൽ ഡയറക്ടർ ജനറൽ എസ്.ആർ. ഓജ പറഞ്ഞു. കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം ഇരു പൊലീസ് സേനയും യന്ത്രത്തോക്കുകൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അസമിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ബഹളം വച്ചു. അന്തർ സംസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിനു സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമാണെന്നും മധ്യസ്ഥന്റെ സ്ഥാനമാണു കേന്ദ്രത്തിനുള്ളതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തെ വീണ്ടും കൈവിട്ടതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇതിനിടെ, സംഘർഷം നേരിടാൻ അതിർത്തി മേഖലകളിൽ 3000 കമാൻഡോകളെ വിന്യസിക്കാനും അതിർത്തിത്തർക്കത്തിനു പരിഹാരം തേടി സുപ്രീം കോടതിയെ സമീപിക്കാനും അസം സർക്കാർ തീരുമാനിച്ചു. അതിർത്തി ജില്ലകളായ കരിംഗഞ്ച്, കച്ചർ, ഹെയ്ലാകന്ദി എന്നിവിടങ്ങളിൽ 1000 കമാൻഡോകൾ വീതമുള്ള 3 ബറ്റാലിയനുകൾ സജ്ജമാക്കുമെന്നും അസമിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബത്തിൽ ഒരാൾക്കു ജോലി നൽകും. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നൽകും. അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് ഒരു മാസത്തെ അധിക ശമ്പളം അനുവദിച്ചിട്ടുണ്ട്. അതിനിടെ മിസോറം അതിർത്തി സംഘർഷത്തിൽ നിഷ്പക്ഷ സേനയായ സിആർപിഎഫ് പക്ഷം പിടിച്ചുവെന്ന ആരോപണവുമായി മിസോറം. തർക്ക കാരണമായ അതിർത്തി മേഖലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സേനാംഗങ്ങൾ അസം പൊലീസിനെ മിസോറം അതിർത്തിയിൽ പ്രവേശിക്കാൻ അനുവദിച്ചുവെന്നും പൊലീസ് പോസ്റ്റ് പിടിച്ചടക്കുന്നതു നോക്കിനിന്നെന്നും മിസോറം ആഭ്യന്തരമന്ത്രി ലാൽചംലിയാന ആരോപിച്ചു. തർക്കവും സംഘർഷവും നിയന്ത്രിക്കാനാണ് കഴിഞ്ഞ ഓഗസ്റ്റു മുതൽ മിസോറമിൽ സിആർപിഎഫിനെയും അസമിൽ സശസ്ത്ര സീമാ ബലിനെയും (എസ്എസ്ബി) നിയോഗിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍