മതം വിട്ടവനെ ഉടനടി കൊല്ലണമെന്ന് ഇപ്പോഴും കേരളത്തിലെ മദ്രസകളിൽ പഠിപ്പിക്കുന്നു; ചെമ്മാട് ദാറുൽ ഹുദയിൽ 24 ആൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കി തീർത്തു; ഇന്ത്യൻ ആർമിയിൽ ചേരരുത് എന്ന് പഠിപ്പിച്ചത് യാഥാർഥ്യം; ഇസ്ലാമിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അസ്ക്കർ അലി

എം റിജു
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽ ഹുദയിലെ ഹുദവി ബിരുദത്തിനുവേണ്ടി 12 വർഷം പഠിച്ചശേഷം, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്ക്കർ അലി എന്ന 24കാരൻ നേരത്തെ അതിഗുരുതരമായ ആരോപണങ്ങൾ ഇസ്ലാമിക മത പാഠശാലകൾക്കെതിരെ ഉന്നയിച്ചിരുന്നു. ഇന്ത്യൻ ആർമിയിൽ ചേരരുത് എന്നും പാക്കിസ്ഥാനിൽ നിന്നുവരുന്ന തീവ്രവാദികൾ മുസ്ലീങ്ങൾ ആണെന്നും നമുക്ക് അവരെ വെടിവെക്കാൻ കഴിയില്ല എന്നുമൊക്കെ തങ്ങളെ പഠിപ്പിച്ചുവെന്നായിരുന്നു അസ്ക്കർ തന്റെ അനുഭവം സാക്ഷിയാക്കി പറഞ്ഞിരുന്നത്. അതുപോലെ ഈ സ്ഥാപനത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചെമ്മാട് ദാറുൽ ഹുദയും, മറ്റ് ഇസ്ലാമിസ്റ്റുകളും ഇത് പച്ചക്കള്ളമാണെന്ന് പറഞ്ഞാണ് പ്രതിരോധിച്ചത്.
എന്നാൽ മതപാഠശാലകൾക്കെതിരെ കൂടതൽ ശക്തമായ ആരോപണങ്ങുമായി അസ്ക്കർ ഇപ്പോൾ രംഗത്തത് എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം എറണാകുളം പത്തടിപ്പാലം പിഡബ്ലയു റെസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അസ്ക്കർ കൂടതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
അവിടെ അടിസ്ഥാന വിദ്യാഭ്യാസം ഇല്ല
അസ്ക്കർ അലിയുടെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. -'കൊല്ലത്ത് ലിബറോ എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിൽ ഞാൻ എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് പറഞ്ഞിരുന്നത്. ഈ മതവിദ്യാഭാസം കുട്ടികളുടെ തലച്ചോറിന് വരുത്തുന്ന പരിക്കുകളും, അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ, തുടങ്ങി ഈ ഗവൺമെന്റ് ചർച്ച ചെയ്യേണ്ടിയിരുന്ന വളരെ ഗുരുതരമായ ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഈ പ്രസംഗം നടന്നശേഷം ഞാൻ ഉദ്ദേശിച്ച ഗുരുതരമായ ആരോപണങ്ങൾ എല്ലാം മറച്ചുപിടിച്ചുകൊണ്ടുള്ള, ഒരു പ്രത്യേക രീതിയിൽ ചർച്ച മാറ്റിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ ഞാൻ എന്താണ് ആ സ്പീച്ചിൽ ഉദ്ദേശിച്ചിരുന്നത് അതിനെ ഒന്നുകൂടി എൻഫോഴ്സ് ചെയ്യുക എന്നതാണ് ഈ വാർത്താ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ''- അസ്ക്കർ പറഞ്ഞു.
'അഞ്ചാംക്ലാസ് പൂർത്തിയാവുന്നത് മുമ്പാണ് ഞാൻ ചെമ്മാട് ദാറുൽ ഹുദയിൽ 12 വർഷത്തെ കോഴ്സിന് കൊണ്ടുപോകുന്നത്. അത് രക്ഷിതാക്കളുടെയും സമ്മതത്തോടെയാണ്. ഇവിടെ പത്താംക്ലാസും പ്ലസ്ടുവുമൊന്നും ഇല്ല എന്നത് അവർ പബ്ലിക്കിനോട് പറയില്ല. ഇവർ മാത്രമുള്ള വേദികളിൽ മാത്രമാണ് സത്യം തുറന്നു പറയുന്നത്. ഇവിടെ എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നുമില്ല, ഇവിടുത്തെ ലക്ഷ്യം മതവിദ്യാഭ്യാസം മാത്രമാണെന്ന്.
എസ്എസ്എൽസിയോ, പ്ലസ്ടുവോ എഴുതിയാൽ അവിടെ നിന്ന് പുറത്താക്കുന്ന, അല്ലെങ്കിൽ സസ്പെൻഡ് ചെയ്യുന്ന അവസ്ഥയായിരുന്നു. പിന്നെ അവർ ആകെ നൽകുന്നത് ഒരു ഡിസ്റ്റൻസ് ഡിഗ്രി മാത്രമാണ്. അതും 23ാംമത്തെ വയസ്സിൽ, അവിടുത്തെ അവസാനത്തെ വർഷം. കാലിക്കറ്റിന്റെ അല്ലെങ്കിൽ ഇഗ്നോയുടെ ഡിസ്റ്റൻസ് ഡിഗ്രിയാണിത്. അങ്ങനെ എന്റെ തൊട്ടുമുമ്പത്തെ ബാച്ചിൽ എത്തിയപ്പോൾ ഒരു പ്രശ്നം വന്നു. കാലിക്കറ്റിന്റെ ഡിസ്റ്റൻസ് ഡിഗ്രി, ടെൻ പ്ലസ്ടു വില്ലാതെ എഴുതാൻ കഴിയില്ല എന്ന് വന്നൂ. അപ്പോൾ എന്റെ തൊട്ടുമുമ്പുള്ള ബാച്ചിനെ ജാമിയ മിലിയയിലേക്ക് പറഞ്ഞയക്കുകയാണ് ഉണ്ടായത്. മൂന്നുവർഷം അവിടെ പഠിച്ചാണ്, കുട്ടികൾ ഈ ഡിസ്റ്റൻസ് ഡിഗ്രി എഴുതി എടുത്തത്. ഇപ്പോഴും പല കുട്ടികളും സേ പരീക്ഷയൊക്കെ ഉണ്ടെങ്കിൽ അവിടെ പോയി എഴുതേണ്ട ഗതികേടിലാണ്. ഇത് വരുന്നത് സർക്കാറിന്റെ ഭാഗത്തുനിന്ന് മേൽനോട്ടം ഇല്ലാത്തതിനാലാണ്.
പിന്നെ ഇതിൽ നിന്ന് പുറത്തുവന്ന് ആരും സംസാരിക്കില്ല. അവന് അത് കഴിയില്ല. അവർ പ്രഷർ ചെയ്ത് മാനസികമായും ശാരീരികമായും തളർത്തുന്നു.''- അസ്ക്കർ ചൂണ്ടിക്കാട്ടി.
ആർമിയെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു
ഇന്ത്യൻ ആർമിയിൽ ചേരരുത് എന്ന് ചെമ്മാട് ദാറുൽ ഹുദയിൽ പഠിപ്പിച്ചത് സത്യമാണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അസ്കകർ അലി പറഞ്ഞു. 'അതേ, അത് ഉള്ളതുതന്നെയാണ്. ഞാൻ ഒരു മദ്രസയിൽ അല്ല പഠിച്ചത്. മദ്രസയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരെ വാർത്തെടുക്കുന്ന, ഇസ്ലാമിലെ പൗരോഹിത്യവർഗത്തെ വാർത്തെടുക്കുന്ന സ്ഥാപനത്തിലാണ് പഠിച്ചത്. സ്വാഭാവികമായും അവിടെ ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പഠിപ്പിക്കും. ഇസ്ലാമിന്റെ നിയമങ്ങൾ എന്ന രീതിയിലാണ് ഞാൻ ആ സാധനം പഠിച്ചതും. അങ്ങനെ പറഞ്ഞ അദ്ധ്യാപകരും ഉണ്ട്. അത് ആ പഠിപ്പിച്ച വ്യക്തിയുടെ മാത്രം പ്രശ്നമാണ് എന്നത് ചുമ്മാ പറയുന്നതാണ്. സത്യത്തിൽ അതിൽ ഉള്ള നിയമം തന്നെയാണിത്. ആ നിയമം ആ അദ്ധ്യാപകൻ പഠിപ്പിച്ചു. ആർക്കും അവിടെപോയി അന്വേഷിച്ചാൽ അറിയാം. അവിടെയുള്ള അദ്ധ്യാപകർ ഒക്കെയും മലേഷ്യയിലും മറ്റും പോയി ഇസ്ലാമിക്ക് സ്റ്റഡീസിൽ അഞ്ചുവർഷം ഡോക്ടറേറ്റ് എടുത്തുവന്ന് പഠിപ്പിക്കുന്ന ആളുകൾ തന്നെയാണ്. ഇസ്ലാമിന്റെ ഒരു നിയമം തന്നെയാണ് അദ്ധ്യാപകൻ പഠിപ്പിച്ചത്.
ഈ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉടനെ തന്നെ പരാതി നൽകും. പഠനത്തിന്റെ ഭാഗമായി ലൗ ജിഹാദ് പോലുള്ളവ വന്നിട്ടില്ല. പക്ഷേ ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് വളരെ വിവാദപരമായ ചോദ്യമാണ്. അതിന് സിമ്പിളായി ഉത്തരം പറയാൻ കഴിയില്ല. പക്ഷേ ലൗ ജിഹാദ് പഠിപ്പിക്കുന്നില്ല''- മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അസ്ക്കർ അലി പറഞ്ഞു.
നിരവധി ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു
നിരവധി പേർ മതപാഠശാലകളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'മതപഠനത്തിന് പോകുന്ന കുട്ടികൾക്ക് അവരുടെ വീട്ടുകാരും മറ്റുമായി കാര്യമായ ബന്ധമുണ്ടാവില്ല. അവർ മാസത്തിൽ രണ്ടുദിവസം മാത്രമാണ്, വീടുകളിലേക്ക് പോകുന്നത്. ഈ മതവിദ്യാഭ്യാസത്തിന്റെ മറപിടിച്ചുകൊണ്ട് അവിടെ നടക്കുന്ന സെക്ഷ്വൽ ഹറാസ്മെന്റുകൾ, അത് ഞാൻ ഉന്നയിച്ച ഒരു വലിയ ചോദ്യം ആയിരുന്നു. പക്ഷേ അതിനുള്ള ഒരു പ്രതികരണവുമല്ല പിന്നെ കണ്ടത്. അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ആൺകുട്ടികൾക്ക് ഉണ്ടാവുന്ന സെക്ഷ്വൽ ഹറാസ്മെന്റുകൾ ഒരു ഗുരുതരമായ വിഷയമായി തന്നെ നാം കാണേണ്ടതുണ്ട്.
ഞാൻ അവിടെ പഠിക്കുന്ന സമയത്ത് തന്നെ 24 കുട്ടികളെ അദ്ധ്യാപകർ ചൂഷണം ചെയ്തിട്ടുണ്ട്. അവർ കോടതിയുടെ മുന്നിലൊന്നും എത്തുന്നില്ല. പക്ഷേ പബ്ലിക്കിന്റെ ഇടയിൽ ഇത് ഇഷ്യൂ ആയിരുന്നു. അപ്പോൾ അവരെ സിമ്പിൾ ആയി ഇറക്കിവിടുകയാണ് ഉണ്ടായത്. ഇവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസികൾക്ക് വരികയാണ്. ആ ബാധ്യതയുടെ പേരാണ് അന്ധവിശ്വാസം അല്ലെങ്കിൽ മതം എന്ന് പറയുന്നത്. ഇത് പുറത്തറിഞ്ഞാൽ നമ്മുടെ കമ്യൂണിറ്റിക്ക് ഒരു പ്രശ്നമാണ്, എന്ന നിലക്ക് അത് അവിടെതന്നെ ഒതുക്കുകയാണ് ചെയ്യുന്നത്. പൊതുവെ വിദ്യാർത്ഥികൾ ഇത് തുറന്ന് പറയുക പോലുമില്ല. അത്തരം അനുഭവങ്ങൾ എനിക്കുമുണ്ട്. ഒത്തിരിപ്പേർക്കുമുണ്ട്. ''- അസ്ക്കർ വ്യക്തമാക്കി.
സർക്കാറിന്റെ മേൽ നോട്ടം വേണം
മതപാഠശാലകൾക്ക് സർക്കാറിന്റെ മേൽനോട്ടം വേണമെന്നും അസ്ക്കർ അലി പറഞ്ഞു. 'ഇസ്ലാം എന്നത് ഒരു ബഹുസ്വര സമൂഹത്തെ അക്കോമഡേറ്റ് ചെയ്യുന്ന ഒരു തത്വ സംഹിതയല്ല. അത് ഇപ്പോഴും നവോത്ഥാനം നടന്നിട്ടില്ലാത്ത, ആറാം നുറ്റാണ്ടിലെ, ആശയമാണ്. മറ്റുള്ളവരെ കൊല്ലാനും വെറുക്കാനുമൊക്കെയാണ് അത് പഠിപ്പിക്കുന്നത്. രണ്ടു വർഷം മുമ്പുള്ള അസ്ക്കറിനെ എനിക്ക് മറക്കാൻ കഴിയില്ല. എന്റെ ഉള്ളിൽ അങ്ങനെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഞാനത് പതുക്കെ മാറ്റിയെടുത്തതാണ്. നിങ്ങൾക്ക് വേണമെങ്കിൽ, അവിടുത്തെ വിദ്യാർത്ഥികളെ കണ്ട് റാൻഡമായി വിവരങ്ങൾ എടുത്തുനോക്കണം. അപ്പോൾ നിങ്ങൾക്ക് അറിയാം അവരുടെ തലയിൽ എത്രമാത്രം മതം കുത്തിവെച്ചിട്ടുണ്ടെന്നത്.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കീഴിലുള്ള കുഞ്ഞ് ഇസ്ലാമിക്ക് സ്റ്റേറ്റിലാണ് ഞാനൊക്കെ വളർന്നത്. എനിക്കുനേരെയുണ്ടായ അക്രമത്തിന് പിന്നിൽ എന്റെ കുടുംബക്കാർ ആണെന്ന് മാത്രമേ പബ്ലിക്കിന് അറിയൂ. പക്ഷേ അതിനും പിന്നിൽ ആരാണ്. സമസ്ത, സമസ്തയുടെ അഡ്വക്കേറ്റുമാർ, അവരൊക്കെയാണ്. അവർ ഇവരെ സമ്മർദത്തിൽ ആക്കുകയായിരുന്നു.
മതം പഠിച്ചിറങ്ങിയ ഒരു പൂർവ വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ പറയുന്നു. എനിക്ക് ഇത് എത്രകാലം പറയാൻ കഴിയുമെന്ന് അറിയില്ല. ഒരു മതം എന്ന നിലയിൽ ഇസ്ലാംമതം, എറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന ജനാധിപത്യ രാഷ്ട്രങ്ങളെയാണ്. നമ്മൾ ഇസ്ലാമിക്ക് സ്റ്റേറുകളെയൊക്കെ നോക്കിയാൽ അത് ഒരു രാജാവിന്റെ കീഴിൽ നിൽക്കുന്നവയാണ്. അവിടെ തീവ്ര സംഘടനകളെയൊക്കെ പെട്ടെന്ന് നിരോധിക്കാൻ കഴിയും. എന്നാൽ നമ്മുടെ ഭരണഘടന പോലെ ഒരു ലിബറൽ സ്വഭാവമുള്ള ഒരു രാജ്യത്ത് എത് വിഭാഗത്തിനും അതിന്റെ തീവ്രതയോടെ മതം ഇൻജക്റ്റ് ചെയ്യാൻ കഴിയും.
മതപാഠശാലകൾക്ക് സർക്കാറിന്റെ മേൽ നോട്ടം വേണം. എന്താണ് അവർ അവിടെ പഠിപ്പിക്കുന്നത് എന്ന് അറിയണം. മലയാള ഗ്രന്ഥങ്ങളിൽ എന്തെങ്കിലും വന്നാൽ അത് പൊതുജനം അറിയും. എന്നാൽ അറബിക്ക് ഗ്രന്ഥങ്ങളിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നത് എന്നത് പൊതു സമുഹത്തിന് അറിയില്ല. ജിസയയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. അത് ഇപ്പോൾ പഠിപ്പിക്കേണ്ട കാര്യമില്ല. അതുപോലെ മുത്തലാഖ്. അത് രാജ്യം നിരോധിച്ചു കഴിഞ്ഞ സാധനമാണ്. അതിനുശേഷമാണ് ഞാൻ ഈ ത്വലാഖുകളെ പറ്റിയൊക്കെ പഠിക്കുന്നത്. അതിന്റെയൊക്കെ എന്ത് ആവശ്യമാണ് ഉള്ളത്. അതുപോലെ കൃത്യമായ ഒരു മോണിറ്ററിങ്ങിന്റെ അഭാവം ഇവിടെയുണ്ട്. അതിന് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ഇടപെടലുകളും വേണം.
മതം വിട്ടവനെ കൊല്ലണം എന്ന് സമസ്തയിലെ പന്ത്രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്നതാണ്. ഇപ്പോഴും ഈ ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇസ്ലാമിൽ ഓരോ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷയെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗത്ത് വളരെ കൃത്യമായി, പറയുന്നു, 'ആരെങ്കിലും ഒരാൾ ഇസ്ലാമിൽ നിന്ന് വിട്ടുപോയാൽ, അവനെ ഉടനടി കൊന്നേക്കണം. അതിൽ ഒരു താമസവും പാടില്ല. അവനനോട് തൗബ ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷവും അവൻ മടങ്ങുന്നില്ല എങ്കിൽ, അവനെ ഉടനെതന്നെ കൊന്നേക്കണം''- ഇത് ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കയാണെന്ന് തന്റെ മൊബൈൽ ഫോണിൽനിന്ന് ആ പാഠഭാഗങ്ങൾ എടുത്ത കാണിച്ചുകൊണ്ട് അസ്ക്കർ പറഞ്ഞു. 'ഇത് മദ്രസയിലുള്ള സാധനമാണ് പറഞ്ഞത്. അപ്പോൾ ഒരു മതസ്ഥാപനത്തിൽ എന്തായിരിക്കും''- അസ്ക്കർ അലി ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- ജോലി മന്ത്രി ഓഫീസിലെങ്കിലും പണിയെടുക്കുന്നത് വയനാട് പാർട്ടിക്ക് വേണ്ടി; തോന്നുംപോലെ സെക്രട്ടറിയേറ്റിൽ വരും,; എല്ലാ മാസവും മുറപോലെ ശമ്പളം വാങ്ങും; കുട്ടിസഖാവ് മന്ത്രി ഓഫീസിലെ മൂത്ത സഖാക്കളുടെ കണ്ണിലെ കരട്, വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അളിയൻ; അവിഷിത്തിന്റേത് ബന്ധു നിയമനം; ഗഗാറിന്റെ മരുമകളുടെ സഹോദരൻ വിവാദത്തിൽ
- ഈ ചുവരുതാങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലെങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല; വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണം; നാട്ടുമനസ്സിൽ ഊറ്റത്തോടെ പാകുന്നത് അന്തക വിത്തുകൾ! കണ്ടും കേട്ടും മടുത്ത് ഹാഷ്മി താജ് ഇബ്രാഹിം പൊട്ടിത്തെറിച്ചു; മാധ്യമ പ്രവർത്തകന് 'മയിലെണ്ണയിൽ' ട്രോൾ ഒരുക്കി സൈബർ സഖാക്കൾ
- ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ എന്ന് പറഞ്ഞ് മാതൃകയായി ദീപാ നിശാന്ത്; കൂടെ അഞ്ചു കൊല്ലം പഠിച്ച അവൻ ജീവിതത്തിലേക്ക് മടങ്ങി വരട്ടേ എന്ന റഹിമിന്റെ ഭാര്യയുടെ പോസ്റ്റ് മുങ്ങിയെന്നും ആക്ഷേപം; അമൃതാ റഹിമും കേരളവർമ്മ ടീച്ചറും ചർച്ചകളിൽ; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- 49 ശതമാനം ഓഹരിയുള്ള ബ്രീട്ടീഷുകാരൻ മുഴവൻ തുകയും കൊടുത്ത് വാങ്ങിയ സ്ഥാപനം; പണം മുടക്കാതെ മുതലാളിയായത് 'അവതാരത്തിന്റെ' അമ്മായി അച്ഛൻ; രാജേഷ് കൃഷ്ണയുടെ ഭാര്യാ പിതാവിന്റെ സ്ഥാപന ലൈൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടത് ആർബിഐ; തമിഴ്നാട് നടപടി എടുത്തിട്ടും കേരളം മൗനത്തിൽ; ഫെമാ ലംഘനത്തെ വെള്ളപൂശാനോ മന്ത്രി റിയാസിന്റെ സന്ദർശനം?
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- മന്ത്രി രാജീവിന്റേയും സ്വരാജിന്റേയും ശത്രുക്കൾ തൃക്കാക്കരയിൽ ഒരുമിച്ചു; അരുൺകുമാറിന് വേണ്ടി നടന്ന ചുവരെഴുത്ത് ഗൂഢാലോചനയുടെ ഭാഗം; എറണാകുളത്ത് സിപിഎമ്മിൽ വിഭാഗീയത അതിശക്തം; തെറ്റ് ചെയ്തവരെ കണ്ടെത്താൻ ബാലൻ കമ്മീഷൻ ഉടൻ തെളിവെടുപ്പിനെത്തും; ഉമാ തോമസിനെ ജയിപ്പിച്ചവരോട് മാപ്പില്ലെന്ന നിലപാടിൽ പിണറായി
- തിലകന് സംഭവിച്ചത് തന്നെ മകനും; താര സംഘടനയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കി; വിശദീകരണത്തിൽ 'മാപ്പ്' അപേക്ഷിക്കാത്തത് ഗൗരവമുള്ള കുറ്റമായി; വിജയ് ബാബുവിനെ കൂടെ ഇരുത്തി 'വിഡിയോ ചിത്രീകരിച്ചെന്ന' കുറ്റത്തിന് ഷമ്മി തിലകനെ പുറത്താക്കി മോഹൻലാലും ടീമും; ജനറൽ ബോഡി ക്യാമറയിലാക്കുന്നത് ഗുരുതര കുറ്റമാകുമ്പോൾ
- കോവിഡ് കാലത്ത് വീട്ടിലെത്തി പരിശീലിപ്പിച്ച ജിം ട്രെയിനറുമായി അടുപ്പത്തിലായി കോളേജ് പ്രൊഫസർ; ഗൗരി അകലാൻ ശ്രമിച്ചപ്പോൾ പിന്നാലെ കൂടി ശല്യപ്പെടുത്തി; സൗഹൃദം നഷ്ടമായ ഗൗരവ് കാറിൽവെച്ച് കൊന്ന് യുവതിയുടെ മൃതദേഹം കാട്ടിൽ തള്ളി; പിടിയിലായത് അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോ ട്രെയിനർ
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്