കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ട്; ഏഷ്യാനെറ്റ് റെയ്ഡിനെതിരെ രാജ്ദീപ് സർദേശായിയും; വിഷയം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അൻവറിന്റെ പരാതിക്ക് പിന്നാലെ പൊലീസിന്റെ അതിവേഗ നടപടി ആഭ്യന്തര വകുപ്പിലെ ഉന്നതസമ്മർദ്ദത്താൽ; മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ആസൂത്രിത നീക്കമോ?

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും വാട്സ്ആപ്പ് ചാറ്റുകളും ഒന്നൊന്നായി പുറത്തുവരുമ്പോാഴാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് നടപടികളുമായി ശക്തമാകുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അകപ്പെട്ട വിഷയങ്ങളിൽ നിന്നും ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണോ എന്ന സംശയം അടക്കം ഇപ്പോൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ ചാറ്റുകൾ അടക്കം പുറത്തുവന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യാനും നീക്കം ഇഡി നടത്തവേയാണ് അപ്രതീക്ഷിതമായി ഏഷ്യാനെറ്റിനെതിരെ സംഘടിതമായ നീക്കം നടന്നത്. വിഷയത്തിൽ പ്രതിപക്ഷം അടക്കം രംഗത്തു വരികയും ചെയ്തു. ഇന്ന് നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
അതേസമയം ഏഷ്യാനെറ്റിലെ പൊലീസ് പരിശോധന ദേശീയ തലത്തിലും ശ്രദ്ധനേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും രംഗത്തുവന്നു. ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് സർദേശായ് ചോദിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായ് ട്വീറ്റ് ചെയ്തു.
അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയ്ക്ക് പിന്നിൽ ഉന്നതതല രാഷ്ട്രീയ സമ്മർദ്ദവും ശക്തമായിരുന്നു. ആഭ്യന്തരവകുപ്പിലെ ഉന്നതരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് ചട്ടപ്രകാരമുള്ള നടപടികൾ മറികടന്ന് ഏഷ്യാനെറ്റ്ന്യൂസ് ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെത്തി കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണം എന്നതടക്കമുള്ള നിർദ്ദേശമാണ് കോഴിക്കോട്ടെ പൊലീസിന് ഇക്കാര്യത്തിൽ ലഭിച്ചത്. എന്നാൽ ഉന്നതതല നിർദ്ദേശം അതേപടി അനുസരിക്കാൻ കോഴിക്കോട് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ തയ്യാറാകാതെ ഇരുന്നതോടെയാണ് കമ്പ്യൂട്ടർ പിടിച്ചെടുക്കാനുള്ള നീക്കം ഒഴിവായത്.
കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഒരു മിന്നൽ പരിശോധനയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നത്. പിവി അൻവർ എംഎൽഎ നൽകിയ പരാതി ഡിജിപിക്ക് കിട്ടുകയും ആ പരാതി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് ഏഷ്യാനെറ്റ് ഓഫീസിൽ പൊലീസ് എത്തുന്നത്. സാധാരണ ഗതിയിൽ ഒരു സ്ഥലത്ത് നിയമലംഘനം നടന്നങ്കിൽ ആർക്കും പരാതി നൽകാം. എന്നാൽ ഇങ്ങനെ ഒരു പരാതിയിൽ എഫ്ഐആർ ഇട്ടാൽ ഇക്കാര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട ചില നടപടികളുണ്ട്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതാണ് ഇതിൽ ആദ്യപടി. ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത ലഹരി വിരുദ്ധ ക്യാംപെയ്നുമായോ ഇതിൽ പരാമർശിക്കപ്പെട്ട കേസുമായോ നേരിട്ട് ബന്ധമുള്ളയാളല്ല പിവി അൻവർ എംഎൽഎ.
ഇങ്ങനെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തയാൾ നൽകിയ സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തേണ്ടതെങ്കിലും ഇവിടെ അതുണ്ടായിട്ടില്ല. പരാതിക്കാരന്റെ മൊഴിയെടുത്ത് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അടുത്ത നടപടികളിലേക്ക് പൊലീസ് സാധാരണ നീങ്ങുക. എന്നാൽ അൻവറിന്റെ മൊഴി പോലും എടുക്കാതെ രേഖാമൂലം കിട്ടിയ പരാതിയിൽ എഫ്ഐആർ ഇട്ട് സെർച്ച് വാറന്റ് പോലും ഇല്ലാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പൊലീസ് എത്തിയത്.
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ കോഴിക്കോട് കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പൊലീസ് ഓഫീസ് പരിശോധിക്കാനെത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോക്സോ കേസാണ് അൻവർ ആരോപിക്കുന്നതെങ്കിലും കേസിൽ ഇരയായ കുട്ടിയ്ക്കോ അവരുടെ കുടുംബത്തിനോ പരാതിയില്ലെന്നും അവർ വാർത്തയോടൊപ്പമാണ് നിൽക്കുന്നത് എന്നും ചർച്ചകളിൽ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരനായ പിവി അൻവറിന്റെ മൊഴി എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധന പോലും നടത്തിയിട്ടില്ലെന്നുള്ള കാര്യവും ഉദ്യോഗസ്ഥർ കമ്മീഷണറെ അറിയിച്ചു. പ്രാഥമിക നടപടി പോലും സ്വീകരിക്കാതെ എങ്ങനെ ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ കയറി പരിശോധിക്കുമെന്നും കോഴിക്കോട്ടെ പൊലീസ് ഉദ്യോഗസ്ഥർ തലപ്പത്തുള്ളവരോട് ചോദിച്ചു.
എന്നാൽ എത്രയും വേഗം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് പരിശോധിക്കണമെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്. ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കണമെന്നും തലപ്പത്ത് നിന്നും ആവശ്യമുയർന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഓഫീസിൽ പരിശോധന നടത്താൻ കമ്മീഷണർ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതും ഞായറാഴ്ച രാവിലെ പത്തേ മുക്കാലോടെ പൊലീസ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് എത്തുന്നതും. ഓഫീസിലെ മാധ്യമപ്രവർത്തകരിൽ നിന്നും ജീവനക്കാരിൽ നിന്നും പ്രാഥമിക വിവരശേഖരണം നടത്തിയ പൊലീസുകാർ പക്ഷേ കമ്പ്യൂട്ടർ പിടിച്ചെടുക്കണം എന്ന ഉന്നത നിർദ്ദേശം അവഗണിച്ചു. നാല് മണിക്കൂറോളം ഓഫീസിൽ ചെലവിട്ട ശേഷം മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മൊഴിയെടുക്കും എന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
അതേസയം ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്ക് എതിരായ കേസും കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധനയും കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമവും പ്രതിപക്ഷം ഉന്നയിക്കും. പി.വി അൻവറിന്റെ പരാതിയിൽ ഉണ്ടായ അസാധാരണ നടപടികളിൽ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിബിസി ഓഫീസിൽ ഇൻകം ടാക്സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് സതീശൻ ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- വിശ്വസ്തനായ പരമേശ്വരയ്ക്ക് ആഭ്യന്തരം; പൊലീസ് ഇന്റലിജൻസ് ആർക്കും നൽകാതെ സ്വന്തം പക്ഷത്തും വച്ചു; ഡികെയ്ക്കുള്ളത് ജലസേചനവും ബംഗ്ലുരു നഗരവികസനവും മാത്രം; രണ്ടാമനായ ഉപമുഖ്യമന്ത്രിയെ വകുപ്പ് വിഭജനത്തിലും വെട്ടി 'സിദ്ധ'; കർണ്ണാടകയിൽ ശിവകുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കരുത്തനാകുമ്പോൾ
- എയർ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തിൽ പങ്കാളിയായ കേംബ്രിഡ്ജിലെ മലയാളി നഴ്സ് വീട്ടിൽ മരിച്ച നിലയിൽ; പ്രതിഭാ കേശവന്റെ മരണ കാരണം വ്യക്തമല്ല; രണ്ടു വർഷം മുൻപ് വാർത്തകളിൽ ഇടം നേടിയ കുമരകം സ്വദേശിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യുകെ മലയാളികൾ
- ഒട്ടും സങ്കടമില്ലാത്ത രാജ്യമെന്ന കിരീടം ഏഴാം തവണയും ചൂടി സ്വിറ്റ്സർലാന്റ്; തൊട്ടു പിന്നാലെ കുവൈറ്റ്; ഏറ്റവും നിരാശയും സങ്കടവും അമേരിക്കയിലും ബ്രിട്ടനിലും; ജനങ്ങളുടെ നിരാശയെ അടിസ്ഥാനപ്പെടുത്തി ലോകത്തെ തിരിക്കുമ്പോൾ
- ചക്ക പറിച്ചെടുത്ത് അരിക്കൊമ്പൻ; സ്കൂട്ടറിന്റെ ലൈറ്റ് കണ്ടതോടെ പകുതി കഴിച്ച് മടക്കം: ഭയന്നു വിറച്ച് സുബ്രഹ്മണി
- നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്‍; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- മലയാളികൾക്ക് ഇനി യു കെയിൽ നിന്നും മടങ്ങാം; സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നത് നിർത്തും; വിദ്യാഭ്യാസത്തിനു ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയും നിർത്തുന്നു; ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം ഈയാഴ്ച്ച തന്നെ
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- കോളിവുഡിലെ റെയ്ഡിൽ തെളിഞ്ഞത് തൃശൂരിലെ 'സുനിൽ'; തുടരന്വേഷണം എത്തിച്ചത് നിർമ്മാതാക്കളിലേക്ക്; ഭാര്യയുടെ കമ്പനിയിലൂടെ പണം വെളുപ്പിച്ച 'ഭർത്താവ്' കുടുങ്ങിയത് അതിരഹസ്യ നീക്കത്തിൽ; കൊച്ചിയിലെ വമ്പൻ പ്രൊഡ്യൂസറിൽ നിന്ന് കിട്ടിയത് 'മേഴ്സി' ഇല്ലാത്ത എംഎൽഎയുടെ ഫണ്ടൊഴുക്കൽ; സിനിമയിലെ കള്ളപ്പണം ഇഡി നിരീക്ഷണത്തിൽ തന്നെ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍