ഡൽഹി കലാപത്തിൽ കേന്ദ്രം നോട്ടമിട്ടത് മൂന്ന് മലയാളം ചാനലുകളെ; അംബാനിയുടെ ന്യൂസ് 18നെ ഒഴിവാക്കിയത് മറുപടിയിലെ കരുതലുകൾ തിരിച്ചറിഞ്ഞ്; രണ്ട് ചാനലുകളുടെ സംപ്രേഷണം നിർത്തിച്ചത് സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അതീവ രഹസ്യമായി; ചാനൽ ബ്ലാക്കായതോടെ മുന്നിൽ നിന്ന് കരുക്കൾ നീക്കിയത് രാജീവ് ചന്ദ്രശേഖർ തന്നെ; ബിജെപി എംപിയായതോടെ ചെയർമാൻ സ്ഥാനം രാജിവച്ചെങ്കിലും പ്രധാന ഓഹരി ഉടമ നടത്തിയത് നിർണ്ണായക നീക്കങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞപ്പോൾ തല ഉയർത്തി മീഡിയാ വൺ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡൽഹി കലാപ റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ പ്രതിസ്ഥാനത്ത് നിർത്തിയത് ഏഷ്യാനെറ്റ് ന്യൂസിനേയും ന്യൂസ് 18നേയും മീഡിയാ വണ്ണിനേയും ആയിരുന്നു. ഇതിൽ മൂന്ന് പേർക്കും നേരെ നടപടി എടുക്കാനായിരുന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യമേ ന്യൂസ് 18 വിശദീകരണത്തിൽ കരുതലുകൾ എടുത്ത് നടപടി ഒഴിവാക്കിയതായാണ് സൂചന. ഇതോടെ വിലക്ക് നടപടി ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ മാത്രമായി. ഇരുചെവിയറിയാതെ കേന്ദ്ര സർക്കാർ കരുക്കൾ നീക്കി.
ഇതോടെ ഇന്നലെ ഏഴരയോടെ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയാ വണ്ണിന്റേയും വിലക്ക് എത്തി. മീഡിയാ വണ്ണിന് ഇതിന്റെ അറിയിപ്പ് ലഭിച്ചതു പോലും സംപ്രേഷണത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ്. ഇതോടെ കടുത്ത പ്രതികരണവുമായി മീഡിയാ വൺ രംഗത്ത് എത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കി. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മൗനത്തിലായിരുന്നു. ഇതിന്റെ കാരണമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ മാപ്പു പറയൽ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞതോടെയാണ് ശനിയാഴ്ച പുലർച്ചെ വിലക്ക് പിൻവലിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ മാധ്യമങ്ങൾക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ഇതിന് പിന്നാലെ ചാനൽ ക്ഷമ ചോദിച്ചതിനാലാണ് സംപ്രേഷണം പുനരാരംഭിച്ചത്. എന്നാൽ രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് ഏഷ്യാനെറ്റിന് പിന്നാലെ രണ്ടാമത്തെ ചാനലിന്റെ വിലക്കും പിൻവലിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തലകുനിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് ഏഷ്യാനെറ്റ്
മാധ്യമ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും വിലക്കിയ തീരുമാനം. ചാനലുകൾ അപ്രത്യക്ഷമായതിന് പിന്നാലെ തന്നെ പ്രതിഷേധ കുറിപ്പുമായി മീഡിയ വൺ രംഗത്തെത്തിയിരുന്നു. മാനേജ്മെന്റും ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു. ഈ സമയമെല്ലാം അത്ഭുതകരമായ മൗനമായിരുന്നു ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ അതേസമയം, ഡൽഹിയിൽ തിരക്കിട്ട ചർച്ചകളുമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് മാനേജ്മെന്റ് സജീവമായിരുന്നു. ഇതിനിടയിലാണ് മാപ്പപേക്ഷ പോലും ഏഷ്യാനറ്റ് നടത്തിയത്. ഈ സമയമത്രയും സംഭവത്തെ അപലപിക്കാനോ എന്താണ് തങ്ങളുടെ ചാനലിന് സംഭവിച്ചത് എന്ന് പറയാനോ ഏഷ്യാനെറ്റ് മാനേജ്മെന്റ് തയ്യാറായില്ല.
പുലർച്ചെ മൂന്നരയോടെ സംപ്രേഷണം പുനഃസ്ഥാപിക്കുമ്പോഴും ഏഷ്യാനെറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകൾ തങ്ങളുടെ ചാനലിന് എന്ത് സംഭവിച്ചു എന്ന് പറയാൻ തയ്യാറായില്ല. പിന്നീട് ഒമ്പതരയോടെ മീഡിയ വൺ സംപ്രേഷണാനുമതി ലഭിച്ച ഉടൻ തന്നെ ബ്രേക്കിങ് വിട്ടത് തന്നെ ഈ സംഭവമായിരുന്നു. മീഡിയ വൺ വാർത്തകൾ സംപ്രേഷണം ചെയ്തതോടെ ഏഷ്യാനെറ്റ് ചാനൽ നിരോധനത്തിനെ എതിർത്തുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടയിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞെന്ന വാർത്ത പുറത്ത് പറയുന്നത്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും മയപ്പെട്ടു. പല കാര്യങ്ങളിലും നിശബ്ദത പാലിച്ചു.
തലയുയർത്തി മീഡിയ വൺ
48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൃതമയാ വിശദീകരണം മീഡിയാ വൺ നൽകി. സത്യസന്ധമായ വാർത്തകളുമായി മുന്നോട്ട് പോകുമെന്നും മീഡിയാ വണ്ണിന്റെ നിലപാടിൽ ഒരു തരി മാറ്റം വരില്ലെന്നും ചീഫ് എഡിറ്റർ സി.എൽ തോമസ് ലൈവ് ചാനൽ ചർച്ചയിൽ വിശദീകരിച്ചു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തരും സംസ്കാരിക പ്രവർത്തകരും നൽകിയ പിന്തുണയ്ക്ക് നന്ദി. 14 മണിക്കൂർ കഴിഞ്ഞപ്പോൾ വിലക്ക് കേന്ദ്ര സർക്കാർ സ്വമേധയാ മാറ്റിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയാകാം വിലക്ക് പിൻവലിക്കാൻ കാരണമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്നലെ 7: 30 നാണ് വിലക്ക് തുടങ്ങിയത്. പിന്നീടാണ് വിശദമായ കത്ത് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകും. ജനാധിപത്യത്തിന് കളങ്കം വരുത്താത്ത വാർത്താപാതയുമായി ഇനിയും ചാനൽ മുന്നോട്ട് പോകുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ഇതിനൊപ്പം കേന്ദ്രത്തിന് മാപ്പൊന്നും എഴുതി നൽകിയെന്നും അറിയിച്ചു.
മീഡിയവൺ നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം ചെയ്തിട്ടില്ല. 1995ലെ കേബിൾ ടിവി ആക്ട് ലംഘിച്ചു എന്നാണ് പരാതി. വർഗിയകലാപം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ നടപടിയിൽ പറയുന്നത്. ഡൽഹിയിൽ നടന്ന കലാപത്തെ അതുപോലെ തുറന്നുകാട്ടുകമാത്രമാണ് ചെയ്തത്. വിചിത്ര സംഭവം ആയതിനാൽ ഡൽഹി പൊലീസ് അനാസ്ഥ കാട്ടിയെന്നാണ് ചാനൽ വാർത്ത നൽകിയത്. ആർ.എസ്.എസിനെ വിമർശിച്ചു എന്ന് പറയുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നടപടി സന്തോഷം നൽകുന്നതാണ്. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായ വാർത്തകൾ നൽകുന്നതിൽ ചാനൽ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു.
കേന്ദ്രത്തിന് നൽകിയ മറുപടിയിൽ കേബിൾ ടിവി ആക്ട് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർ ആരോപിച്ച ഓരോ കാര്യങ്ങൾക്കും വ്യക്തതയോടെയാണ് മറുപടി നൽകിയതെന്നും മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പ്രതികരിച്ചത്. രാവിലെ 9: 30ന് വിലക്ക് നീക്കിയ ശേഷം 11മണിയുടെ ആദ്യ ബുള്ളറ്റിനിലായിരുന്നു വശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിന് ശേഷം ചാനൽ നേരിട്ട നടപടി ചർച്ചയാക്കിയാണ് മീഡിയാ വൺ രംഗത്തെത്തിയത്.
പ്രതിഷേധത്തിനും കാത്തിരുന്നെങ്കിലും ആരും എത്തിയില്ല
ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് സ്ഥിരീകരിച്ചതോടെ രാത്രിയിൽ തന്നെ പത്രപ്രവർത്തക യൂണിയനും കെഎൻഇഎഫും തിരുവനന്തപുരം പ്രസ്ക്ലബും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പ്രസ്ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച് ജിപിഓക്ക് മുന്നിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. മീഡിയ വൺ ജീവനക്കാർ പ്രതിഷേധത്തിനെത്തിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും എത്തിയത് പരിപാടി റിപ്പോർട്ട് ചെയ്യാനുള്ള ക്യാമറാമാനും റിപ്പോർട്ടറുമായിരുന്നു. ഏഷ്യാനെറ്റ് ജീവനക്കാർ എത്തിയില്ലെങ്കിലും പ്രതിഷേധത്തിന് മറ്റ് മാധ്യമപ്രവർത്തകരും എത്തി. നാളെ ഇത് തങ്ങൾക്കും സംഭവിച്ചേക്കാം എന്ന തിരിച്ചറിവിൽ നിന്നാണ് പ്രതിഷേധത്തിനായി മാധ്യമപ്രവർത്തകർ എത്തിയത്.
ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.
കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്. ഇരു ചാനലുകളുടെയും ലൈവ് ടെലികാസ്റ്റിങ്, ലൈവ് സ്ട്രീമിങ് എന്നിവ നിലവിൽ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്