ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന മോഹൻലാൽ അവതാരകനായ ബിഗ്ബോസ് സീസൺ 2 എന്ന റിയാലിറ്റി ഷോയിൽ കഴിഞ്ഞ 9 ന് ഒരു വിവാദ പരാമർശം മത്സരാർത്ഥി സോമദാസ് ഉന്നയിച്ചിരുന്നു. തന്റെ മുൻ ഭാര്യ മക്കളെ വിട്ടു തരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസ് ഉന്നയിച്ച ആരോപണം. അഞ്ച് വർഷത്തെ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവമെന്നും സോമദാസ് ഷോയിലൂടെ വിശദീകരിച്ചു. എന്നാൽ ഈ കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോമദാസിന്റെ മുൻഭാര്യ സൂര്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒരിക്കലും തന്റെ മക്കളെ ഭർത്താവിന് വിട്ടു നൽകിയത് പണം വാങ്ങിയിട്ടല്ല എന്നാണ് സൂര്യ തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ പറയുന്നത്.
സൂര്യ പറയുന്നത് ഇങ്ങനെ;
ബിഗ് ബോസ് ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ വിലയ്ക്ക് വാങ്ങാൻ. പട്ടിയോ പൂച്ചയോ ഒക്കെ ആമെങ്കിൽ ആ പറയുന്നതിനൊക്കെ ഒരു അർത്ഥം ഉണ്ട്. ഇങ്ങനെ ഒരു ആരോപണം എന്തു കൊണ്ടാണ് ഉന്നയിച്ചത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് ഞാൻ കണ്ടു പിടിച്ചതോടെയാണ്. ഐഡിയ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുൻപ് ഒരു പ്രശ്നങ്ങളും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. പാട്ടുകൾ പാടി പ്രശസ്തനായപ്പോൾ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളിൽ നിന്നും ഒരുപാട് മാറി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ ഫോണിൽ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എന്നിട്ടും ഞാൻ അതൊക്കെ സഹിച്ച് നിന്നത് എന്റെ രണ്ട് മക്കളെ ഓർത്തിട്ടായിരുന്നു.
അങ്ങനെ 2013ൽ അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തി. എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് സമ്മതം നൽകിയത്. അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും എന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയം സോമുവിന്റെ അച്ഛനോടും അമ്മയോടും ഞാൻ വീട്ടിലേക്ക് പോകുകയാണെന്നും കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. എന്നാൽ അവർ എന്നോട് പൊട്ടിത്തെറിക്കുകയാണുണ്ടായത്. നീ ഈ വീട്ടിൽ നിന്നും പോയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത് എന്നു പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്ക. എന്നാൽ സോമു താൻ പറഞ്ഞിട്ടാണ് പോകുന്നത് എന്ന് ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്കുകൾ ധിക്കരിച്ച് ഞാൻ വീട്ടിലേക്ക് പോയി. ഒപ്പം ഇളയമകളുണ്ടായിരുന്നു. മൂത്തമകൾ വരുന്നില്ല എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു.
വീട്ടിലെത്തി കുറേ ദിവസം പിന്നിട്ടപ്പോൾ ഒരു ദിവസം സോമദാസ് വീട്ടിലെത്തി കുട്ടിയെ കാണാനായി എത്തുകയും വീട്ടിലേക്ക് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഞാൻ ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയ്ക്കുള്ള അവകാശം പോലെ അച്ഛനും കുഞ്ഞിന് മേൽ അവകാശം ഉണ്ട്. അതിനാൽ കുറച്ചു ദിവസം അച്ഛനൊപ്പം കുഞ്ഞ് നിൽക്കട്ടെ എന്ന് എന്ന് അവിടെ നിന്നും മറുപടി നൽകി. അങ്ങനെ രണ്ട് കുട്ടികളും സോമദാസിന്റെ കൈയിലുള്ളപ്പോഴാണ് ഞാൻ കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങിയിട്ടാണ് വിട്ടു നൽകിയത് എന്ന ആരോപണം ഉന്നയിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ സോമദാസ് പറയുന്നുണ്ട് അഞ്ച് വർഷം അമേരിക്കയിൽ നിന്നു എന്ന്. അതും കള്ളമാണ്. രണ്ട് വർഷം മാത്രമേ അവിടെ നിന്നിട്ടുള്ളൂ. അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുന്നത്. കുട്ടികളെ കൂടെ നിർത്തിയ ശേഷം പിന്നെ എന്നെ അവരെ കാണിക്കാതെയായി. സ്ക്കൂളിൽ പോലും പോയി കാണാൻ കഴിയാത്ത അവസ്ഥ. ഞാൻ മക്കളെ കളഞ്ഞിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്. സോമദാസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം വീട്ടുകാരാണ് എനിക്ക് വീണ്ടും മറ്റൊരു വിവാഹം നടത്തി തന്നത് എന്നും സൂര്യ പറയുന്നു.
2005 ലാണ് സോമദാസും സൂര്യയും വിവാഹം കഴിക്കുന്നത്. 7 വർഷവും 4 മാസവും വരെയാണ് ഇവർ തമ്മിലുള്ള വിവാഹ ബന്ധം നിലനിന്നിരുന്നത്. ആറും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. ഈ കുട്ടികളുടെ പേരിലാണ് ഇപ്പോൾ പുതിയ വിവാദം തുടങ്ങിയിരിക്കുന്നത്. സോമദാസ് ബിഗ്ബോസ്സിലൂടെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്; 'അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ല. ഞാൻ അമേരിക്കയിൽ നിന്നും തിരികെയെത്തിയ ദിവസം തന്നെ അവൾ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസിൽ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാർ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളിൽ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീർപ്പിനായി വിളിപ്പിച്ചപ്പോൾ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോയെന്നും സോമദാസ് പറയുന്നു.
'പല ദിവസങ്ങളിൽ ഞാനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോൾ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാൽ മതിയെന്ന് അവർ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കിൽ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാർ നിർബന്ധം പിടിച്ചത്. എന്റെ കൈയിൽ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.' അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാൻ വാങ്ങിച്ചു, പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സോമദാസിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനെയാണ് മുൻ ഭാര്യ ചോദ്യം ചെയ്യുന്നത്. ഇതോടെ സോമദാസിന്റെ ക്യാമറയ്ക്ക് മുമ്പിലെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്.
അതിനിടെ സോമദാസ് ബിഗ് ബോസിൽ എലിമിനേഷന്റെ വക്കിലാണ്. വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും അഭിപ്രായത്തിൽ ഇതുവരെ ഒന്നും ചെയ്യാത്ത ഒരു മത്സരാർത്ഥിയാണ് സോമദാസ്. കുറച്ചു പാട്ടുകൾ പാടിയതൊഴിച്ചാൽ സോമദാസിന്റെ സാന്നിധ്യം കളിയിൽ ഉണ്ടായിട്ടേയില്ല. ഇപ്പോഴും എവിടെയെങ്കിലും ഇരിക്കുന്നത് കാണാം. ബിഗ് ബോസിലെ മത്സരാർത്ഥി ആയിട്ടല്ല, വെറും പാട്ടുകാരൻ ആയിട്ടാണ് സോമദാസ് അവിടെ നിൽക്കുന്നത്. എലിമിനേഷൻ പട്ടികയിൽ വന്നപ്പോൾ ബിഗ് ബോസ് നൽകിയ ടാസ്ക് ഇനിയുള്ള ഒരാഴ്ച വീട്ടുകാരെ പാട്ടു പാടി ഉണർത്തുക എന്നതാണ്.
ഒന്നുകിൽ ഒരാഴ്ച കൂടി പാട്ടു പാടിയിട്ട് സോമദാസ് സ്വന്തം പാട്ടിനുപോവും. അല്ലെങ്കിൽ ഒരാഴ്ച പാട്ടുപാടി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി പിടിച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് വിവാദം ഉണ്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്