പന്നൂർ ഗവൺമെന്റ് സ്കൂളിൽ നിന്നും നാസയിലേക്ക്; പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയിട്ടും എഞ്ചിനിയറിങും മെഡിസിനും തിരഞ്ഞെടുക്കാതെ ബിഎസ് സി ഫിസിക്സിനു ചേർന്നു; നാസയിലെ വിസിറ്റിങ് റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിച്ചപ്പോൾ ചുറ്റും നിന്നവർ പുച്ഛിച്ച് തള്ളി: സ്വപ്നം കാണാൻ പഠിപ്പിച്ച അബ്ദുൾകലാമിന്റെ വാക്കുകൾ ശിരസാ വഹിച്ചപ്പോൾ വെളിച്ചം പോലും ഇല്ലാത്ത കുടിലിൽ നിന്നും അഷ്ന എത്തിയത് നാസയുടെ വർണ്ണ പ്രപഞ്ചത്തിലേക്ക്
മറുനാടൻ ഡസ്ക്
സ്വപ്നത്തിൽ കണ്ട ഒരു മനോഹര കഥപോലെ തോന്നും അഷ്നയുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞാൽ. 'നിങ്ങൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ സഹായത്തിനെത്തും'. എന്ന് പൗലോ കൊയ്ലോ പറഞ്ഞത് ഈ പെൺകുട്ടിയെ കുറിച്ചല്ലേ എന്ന് ആരെങ്കിലും ചിന്തിച്ചാലും അങ്ങിനെ അല്ല എന്ന് പറയാൻ പറ്റും.
അല്ലെങ്കിൽ കോഴിക്കോട്ടെ ഗവൺമെന്റ് സ്കൂളിൽ പഠിച്ച അഷ്ന സുധാകർ എന്ന കൊടുവള്ളിക്കാരി യുവതി എങ്ങനെ നാസയിൽ എത്തും. ജീവിതത്തെ കുറിച്ചും കുട്ടിക്കാലം മുതൽ നോക്കി കണ്ട ആകാശ വിസ്മയത്തെ കുറിച്ചും മനസ്സിൽ ഉണ്ടായിരുന്ന ഒരു നൂറ് ചോദ്യങ്ങളാണ് കോഴിക്കോട്ടെ പ്രാരാബ്ദങ്ങൾ നിറഞ്ഞ ഒരു കൂലിവേലക്കാരന്റെ മകളെ നാസയിൽ വരെ എത്തിച്ചത്. വെളിച്ചം പോലും ഇല്ലാത്ത ഒരു വീട്ടിൽ നിന്നാണ് പഠിച്ച് വളർന്ന് അഷ്ന നാസ വരെ എത്തിയത്. ഇന്ന് നാസയിൽ സൂര്യനിൽ നിന്നുള്ള റേഡിയോ കിരണങ്ങളെ കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് അഷ്ന.
ഇന്ന് അമേരിക്കയിലെ നാസ സ്പെയ്സ് സെന്ററിൽ ഇന്റേൺഷിപ്പിനെത്തിയിരിക്കുകയാണ് ഈ യുവതി. സ്വപ്നം കാണാൻ പ്രേരിപ്പിച്ച അബ്ദുൾ കലാം എന്ന ഇന്ത്യ കണ്ട മഹാനായ ശാസ്ത്രജ്ഞന്റെ വാക്കുകളെ ശിരസാ വഹിക്കുകയായിരുന്നു അഷ്ന. അബ്ദുൾക്കലാം എന്ന വ്യക്തിത്വം ചിലത്തിയ സ്വാധീനമാണ് അഷ്നയെ നാസയിലെത്തിച്ചതെന്നും പറയാം.
കോഴിക്കോട്ടെ ഗവൺമെന്റ് പന്നൂർ സ്കൂളിലാണ് അഷ്ന പഠിച്ചത്. പ്രാരാബ്ദം നിറഞ്ഞ കുടുംബാന്തരീക്ഷത്തിലും നന്നായി പഠിക്കുമായിരുന്നു അഷ്ന. ഒരിക്കൽ രാഷ്ട്രപതിയെ കാണാൻ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികളിൽ ഒരുവളായി വേദവ്യാസ വിദ്യാലയത്തിലെത്താനും അഷ്നയ്ക്ക് അവസരം ലഭിച്ചു. അന്ന് സ്വപ്നം കാണാനാണ് അബ്ദുൾക്കലാം അഷ്നയോട് ആവർ്തതിച്ച് പറഞ്ഞത്.
അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ജീവിതത്തിൽ വ്യക്തമായ ഒരു ലക്ഷ്യബോധം ഉണ്ടാകേണ്ടതിന്റെയും, അതിനു വേണ്ടി സ്വപ്നങ്ങൾ സ്വരുക്കൂട്ടി വയ്ക്കേണ്ടതിന്റേയും, ഉത്സാഹത്തോടെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിനായി പരിശ്രമിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് അഷ്ന തിരിച്ചറിഞ്ഞത്.
ഒരു പെൺകുട്ടിയുടെ ആ സ്വപ്നത്തിന് അഷ്നയ്ക്ക് റഓൾ മോഡലായത് കൽപ്പനാ ചൗളയായിരുന്നു. അങ്ങിനെ സ്കൂൾ തലം മുതലേ അഷ്ന സ്വപ്നം കണ്ട് വളരാൻ തുടങ്ങി. പ്ത്താം ക്ലാസിൽ നല്ല മാർക്ക് കിട്ടിയതിന് സ്കൂളിൽ നിന്നും കിട്ടിയ ടേബിൾ ലാമ്പുമായി വീട്ടിലേക്കോടിയ നിമിഷവും അഷ്നയ്ക്ക് ഇന്നും മറക്കാൻ പറ്റാത്ത അനുഭവമാണ്. കാരണം. കറന്റ് ഇല്ലാത്ത തന്റെ വീട്ടലേക്ക് ആ ലൈറ്റ് കൊണ്ടുപോകുമ്പോൾ അഷ്നയെ കരച്ചിലിനു പകരം ചിരിക്കാൻ പ്രേരിപ്പിച്ചത് ആ സ്വപ്നമായിരുന്നു. പിന്നെ പാമ്പൻ പാലത്തിനു താഴെ പത്രത്താളുകൾ പെറുക്കിയെടുത്ത കലാമിന്റെ ചിത്രവും. ഇത് അഷ്നയുടെ സ്വപ്നങ്ങൾക്ക് ഊർജം പകർന്നു.
രണ്ട് പെൺകുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിലും ചിറകുകൾ പൂഴ്ത്തിവെയ്ക്കാതെ പറക്കാനായിരുന്നു ആ അച്ഛനും അമ്മയും മകളെ പ്രേരിപ്പിച്ചത്. കഷ്ടപ്പാടുകൾക്കിടയിൽ മക്കളെ പഠിക്കുമ്പോൾ 'പെൺമക്കളെ എന്തിനാ ഇത്ര പഠിപ്പിക്കുന്നത്' എന്ന് അച്ഛനോട് പലരും ചോദിക്കാറുണ്ടായിരുന്നു എ്ന്ന് അഷ്ന ഓർമ്മിക്കുന്നു. എന്നാൽ 'എനിക്ക് രണ്ട് പെൺകുട്ടികളേയുള്ളൂ, ആൺകുട്ടികളില്ല പഠിപ്പിക്കാൻ. അതുകൊണ്ട് ഞാനവരെ പഠിക്കാൻ വിടും. അവർ പഠിക്കട്ടെ വേണ്ടുവോളം' എന്നു പറയുന്ന അച്ഛനായിരുന്നു അഷ്നയുടേത്. ഓടിത്തളരുമ്പോൾ 'വീണു പോകല്ലേടീ സയിന്റിസ്റ്റേ' എന്നു പറയാറുള്ള അമ്മയും അഷ്നയ്ക്ക് ഊർജം പകർന്നു.
പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയിട്ടും എഞ്ചിനിയറിങും മെഡിസിനും തിരഞ്ഞെടുക്കാതെ ബിഎസ് സി ഫിസിക്സിനു ചേർന്നപ്പോൾ എല്ലാവരും പരിഹസിച്ചു. ആ പരിഹാസങ്ങളെല്ലാം അഷ്നയ്ക്ക് ഊർജം പകരുകയായിരുന്നു. പിന്നീട് കുറച്ച് കാലംസ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയും എംഎസ്സി ഫിസിക്സിന് ചേരുകയും ചെയ്തു.
അക്കാലത്താണ് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു. ശേഷം എംഫിൽ പഠനകാലത്ത് ആറുമാസം കൊടൈക്കനാൽ ഒബ്സർവേറ്ററിയിൽ ചെയ്ത ഗവേഷണം. എല്ലാം സ്വപ്നം പോലെയാണ് അഷ്നയ്ക്ക്. സ്കൂൾകാലത്ത് ഒരു ടൂർ പോലും പോകാത്ത അഷ്ന കൊടൈക്കനാലിലേക്ക് അച്ഛനേയും കൂട്ടിയാണ് ഇന്റർവ്യൂവിന് പോയത്. ഇന്റർവ്യൂവിന് ഒടുവിൽ അവിടുത്തെ റെസിഡെന്റ് സയിന്റിസ്റ്റ് അച്ഛനോടു പറഞ്ഞു: ഇനിയവളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കണം. ഒരിക്കൽ ആകാശത്തേക്ക് യാത്ര ചെയ്യില്ല എന്ന് ആർക്കറിയാം എന്ന് അദ്ദേഹം പറഞ്ഞതും അഷ്നയ്ക്ക് ഒരു സ്വപ്നം പോലെയാണ് തോന്നിയത്.
എംഫിലിനു ശേഷം ഐഎസ്ആർഒയുടെ നിരവധി പ്രോജക്ട് ഇന്റർവ്യൂകളിൽ പങ്കെടുത്തെങ്കിലും സെലക്ട് ചെയ്യപ്പെട്ടില്ല. ജീവിതം വീണ്ടും അഷ്നയ്ക്ക് അത്ഭുതങ്ങൾ കാട്ടിക്കൊടുത്തത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്പേസ് സ്കൂളിന്റെ രൂപത്തിലായിരുന്നു. പത്തുദിവസത്തെ ക്ലാസിനു ശേഷം തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദിവസം അഷ്ന തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:
'ജീവിതം എന്നെ വഴിതിരിച്ചു വിടുന്നുണ്ട്. സ്വപ്നങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ, ഞാൻ കൽപ്പന ചൗളയുടെ ഓർമ്മകളുള്ള ഒരിടത്ത് എത്തിയിരിക്കും.' അതെ. അതൊരു ഉറപ്പായിരുന്നു. സ്വപ്നത്തെ മുറുകെ പിടിക്കാനുള്ള ധൈര്യമായിരുന്നു.
പിന്നീടാണ് നാസയിലെ വിസിറ്റിങ് റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നത്. എന്നാൽ ചുറ്റുമുള്ലവർ പരിഹസിക്കുകയായിരുന്നു. നാസയിലോ! എന്ന് ചോദിച്ചുള്ള പരിഹാസം ചുറ്റുമുള്ളവരിൽ നിന്നും നേരിടേണ്ടി വന്നെങ്കിലും ആ പരിഹാസം അഷ്നയ്ക്ക് ഊർജം പകർന്നു. പിന്നെ രാവും പകലാക്കിയുള്ള ദിവസങ്ങളായിരുന്നു അഷ്നയുടേത്. ആരും അറിയാതെയുള്ള അഷ്നയുടെ കരച്ചിൽ കേട്ടത് ഹോസ്റ്റൽ മുറിയിലെ നാലു ചുവരുകൾ മാത്രം.
ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ റിസർച്ച് പ്രൊപ്പോസൽ തീർത്തു. സബ്മിഷന് വെറും പത്തുമിനിറ്റ് മുമ്പ് മെയിലയച്ചു. പത്തുദിവസത്തെ കാത്തിരിപ്പിനു ശേഷം ഒരു രാത്രി, 12.30ന് അത് സ്വീകരിച്ചുകൊണ്ടുള്ള അവരുടെ കത്ത് വന്നു. അന്ന് അഷ്ന കരഞ്ഞു. സന്തോഷം കൊണ്ട്.
എന്നാൽ ജീവിതത്തിലെ പരീക്ഷണങ്ങൾ അവിടം കൊണ്ടും തീർ്നനില്ല. അമേരിക്കയിലേക്ക് പറക്കാൻ നാസയുടെ കത്തുമായി ചെന്നൈയിലെ അമേരിക്കൻ എംബസിയിൽ വിസയ്ക്കായി പോയി. എന്നാൽ അവിടുത്തെ അധികാരികൾ ആ കത്തിനെ അവിശ്വസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും നാസയും തമ്മിൽ എന്തു ബന്ധമെന്നു ചോദിച്ച് അവർ കളിയാക്കുകയും ചെയ്തു. ചെന്നൈയിലെ പൊരിവെയിലത്ത് വാടിത്തളർന്ന തന്നെ അന്ന് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഭർത്താവ് ഉമേഷായിരുന്നുവെന്നും അഷഅന പറയുന്നു.
ഒടുവിൽ ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം അഷ്നയെ തേടി ഇന്റർവ്യൂവിനുള്ള വിളിയെത്തി.ആ ഇച്ഛാശക്തിയുടെ മുന്നിൽ എല്ലാ തടസങ്ങളും മാറിക്കൊടുത്തു. അഷ്ന നാസയിൽ എത്തി. പുത്തൻ പ്രതീക്ഷകളും നല്ല അന്തരീക്ഷവുമായിരുന്നു നാസയിൽ അഷ്നയെ കാത്തിരുന്നത്.
'നാസയിലെ ആദ്യദിവസം ചന്ദ്രനിൽ കാലു കുത്തിയ അനുഭവമായിരിന്നു. പലപ്പോളും സ്വപ്നത്തിലല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ സ്വന്തം കൈത്തലം പിടിച്ചു നോക്കാറുണ്ടായിരുന്നതായും ഈ പെൺകുട്ടി പറയുന്നു. സൂര്യനിൽ നിന്നും വരുന്ന റേഡിയോ കിരണങ്ങളെക്കുറിച്ചാണ് അഷ്ന പഠിക്കുന്നത്.
പഠനകാലത്ത് പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ പലരേയും നേരിൽ കാണാനും സംസാരിക്കാനും അവസരമൊരുങ്ങി. ഓരോ നിമിഷവും മനസിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കുന്നവരാണ് നാസയിലുള്ളവരെന്നും അഷ്ന പറയുന്നു. സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പങ്ങളോ നോക്കാതെ എല്ലാവരും സംസാരിക്കുന്നത് ശാസ്ത്രത്തെക്കുറിച്ച്. സ്വാർത്ഥതയില്ലാതെ കുഞ്ഞുകുഞ്ഞു തെറ്റുകൾ തിരുത്തി കൂടെ നിൽക്കുന്നവർ.. ശാസ്ത്രലോകത്തെ സ്വതന്ത്രമാക്കിവിടാൻ പറയുന്നവർ. ഇന്ത്യയിലെ പോലെ ഗവേഷണം ഏതെങ്കലും ഒരു വലിയ സ്ഥാപനത്തിന്റെ കുത്തകയാകാതിരിക്കുക എന്നത് വലിയ കാര്യമാണ്...' അഷ്നയുടെ സ്വപ്നങ്ങൾക്ക് നാസയിൽ ചിറകു വിരിച്ചിരിക്കുകയാണ്.
Stories you may Like
- അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന സാക്രമിക രോഗം
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- 'ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും
- നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യയ്ക്കു പങ്കുണ്ടെന്ന തെളിവുകൾ എവിടെ? കാനഡയോട് ഇന്ത്യ
- ആസിഡ് അക്രമണക്കേസിലെ പ്രതിയായ കോളേജ് ലാബ് ജീവനക്കാരൻ ജീവനൊടുക്കി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്