ഇന്ത്യൻ പ്രദേശങ്ങളെ ലക്ഷ്യം വെച്ച് താഴ്ച്ച ഭ്രമണപഥത്തിൽ ചലിക്കുന്ന ചാര ഉപഗ്രഹങ്ങളെ ഇനി മിസൈൽ എയ്തു വീഴ്ത്തും; ഉപഗ്രഹവേധ മിസൈൽ നേട്ടം കരസ്ഥമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ പാക്കിസ്ഥാന് ഇത് സ്വപ്നം പോലും കാണാനാകില്ല; ഡിആർഡിഒ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത് തീർത്തും തദ്ദേശീയമായി; ബഹിരാകാശ നേട്ടം തകർക്കുന്നത് ചാരക്കണ്ണുകൾ ഉപയോഗിച്ച് ഒളിയുദ്ധം നടത്താൻ ആഗ്രഹിക്കുന്നവരെ; എ-സാറ്റ് മിസൈൽ ചർച്ചയാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഒരു രഹസ്യനേട്ടത്തെ പരസ്യമാക്കുകയാണ് ഇന്ന് ചെയ്തിരിക്കുന്നത്. ബഹിരാകാശ രംഗത്ത് ചരിത്രനേട്ടമെന്ന് മോദി പറയുമ്പോൾ തന്നെ ഇത്തരം മിസൈൽ സംവിധാനം ഇന്ത്യക്ക് നേരത്തെ ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. എന്തായാലും പാക്കിസ്ഥാനുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ച നേട്ടമാണ് ഇത്. പ്രധാനമായും ശത്രുരാജ്യങ്ങൾ ഇന്ത്യയെ ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കുന്ന രീതിക്ക് തടയിടാനാണ് ഈ മിസൈൽ സംവിധാനം ഉപയോഗിക്കുന്നത്.
ഇന്ന് ഇന്ത്യൻ സാറ്റലൈറ്റിനെ ആന്റി സാറ്റലൈറ്റ് മിസൈൽ വഴി തകർക്കുന്നതിലാണ് നമ്മുടെ ശാസ്ത്രജ്ഞർ വിജയിച്ചിരിക്കുന്നത്. നമ്മുടെ പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത നൂതനമായ എ സാറ്റ് മിസൈൽ വഴി വെറും മൂന്നു മിനിറ്റുകൊണ്ടാണ് മിസൈൽ തകർത്തത്. മിഷൻ ശക്തിയെന്ന് പേരിട്ട പദ്ധതിയുടെ നേട്ട് പാക്കിസ്ഥാന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ളതാണ്. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇത്തരം മിസൈൽ തങ്ങളുടെ പക്കൽ ഉണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇസ്രയേലും ഇന്ത്യയും നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം പരസ്യമായാണ് ഇന്ത്യയും കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
എന്തായാലും ഡിആർഡിഒയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ് ഇത്. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് സാറ്റലൈറ്റ് തകർക്കാൻ പരീക്ഷിച്ചത്. ഇത് ഇന്ത്യൻ ശാസ്ത്രത്തിന്റെ വലിയ നേട്ടം തന്നെയാണ്. നമ്മുടെ ബഹിരാകാശ നേട്ടങ്ങളുടെ, ഉപഗ്രഹങ്ങളുടെ സുരക്ഷ ഒന്നുമാത്രമാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത്. അതേസമയം ഇന്ത്യൻ നീക്കം ലോകരാജ്യങ്ങൾ എങ്ങനെ കാണുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അന്തർ ദേശീയ ബഹിരാകാശ നിയമങ്ങൾ പ്രകാരം വൻ വിനാശക ശക്തിയുള്ള ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിക്കുന്നത് നിയമപരമായി തടങ്ങിട്ടുണ്ട്.
പക്ഷെ എന്തൊക്കെ ആയുധങ്ങളെയാണ് ഈ നിയമം തടയുന്നത് എന്ന് ഇന്നും കൃത്യമായി നിർവചിച്ചിട്ടില്ല.അതിനാൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ ഈ കരാറിന്റെ പരിധിയിൽ വരുമോ എന്നതിനെ ചൊല്ലിയും അവ്യക്തതയുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങൾ ഉപഗ്രഹങ്ങൾ തകർക്കാൻ വേണ്ടി മിസൈൽ പ്രയോഗം നടത്തിയത് നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇങ്ങനെ ഉപഗ്രഹങ്ങൾ എയ്തുവീഴ്ത്തുന്ന ചൈനീസ് ശൈലിയെ വിമർശിക്കുകയുണ്ടായി.
.
ഉപഗ്രഹങ്ങൾ സാധാരണയായി മൂന്നുതരം ഭ്രമണപഥങ്ങളിലായാണ് ഭൂമിയെ വലം വക്കുന്നത്. ഇവ താഴ്ന്ന ഓർബിറ്റ് (altitudes from 160 to 2,000 km ), മധ്യ ഓർബിറ്റ് ( altitude from 2,000 km (1,240 miles) to just below geosynchronous or at 35,786 kilometers) ഉയർന്ന ഓർബിറ്റ് (High Earth or: geocentric ors above the altitude of geosynchronous or 35,786 km ) എന്നിവയാണ്.മറ്റനേകം വക ഭേദങ്ങളുമുണ്ട് . ഇപ്പോൾ നിലവിലുള്ള ഉപഗ്രഹ വേധ മിസൈലുകൾ എല്ലാം തന്നെ താഴ്ന്ന ഓര്‍ബിറ്റ് ൽ ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾക്ക് എതിരേയുള്ളതാണ് .മിക്ക സൈനിക യ്പഗ്രഹങ്ങളും താഴ്ന്ന ഓർബിറ്റിലാണ് ഭൂമിയെ വലം വക്കുന്നത്
ഉപഗ്രഹങ്ങളുടെ കാലം മുതൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ യുടെ കാലവും തുടങ്ങുന്നു .യൂ എസ് അവരുടെ ആദ്യ ഉപഗ്രഹ വേധ മിസൈ ൽ ആയ നയിക് സീയൂസ് മിസൈലിൽ ഹൈഡ്രജൻ ബോംബുകളാണ് ഉപയോഗിച്ചിരുന്നത് . കൃത്യത കുറവായതുകൊണ്ടാണ് ഇത്തരം മിസൈലുകളിൽ ഹൈഡ്രജൻ ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത് .കൂടുതൽ കൃത്യതയ്യാർന്ന മിസൈലുകൾ രംഗ പ്രവേശനം ചെയ്തതോടുകൂടി ആണവ പോർമുനകളുടെ ആവശ്യം ഇല്ലാതായി .പിന്നീടുവന്ന അടങ 135 മിസൈലുകൾ യുദ്ധ വിമാനങ്ങളിൽനിന്നു തൊടുക്കാവുന്നതും ഉപഗ്രഹങ്ങളെ നേരിട്ട് ഇടിച്ചു തകർക്കുന്നവയും ആയിരുന്നു .മിസൈലിന്റെ ഗതിക ഊർജം മാത്രമാണ് ഇവിടെ ഉപഗ്രഹത്തെ തകർക്കുന്നത് .പ്രത്യേകം പോർമുന ഇല്ലാത്തതിനാൽ ഇവ ഔട്ടർ സ്പേസ് ട്രീറ്റി യുടെ പരിധിയിൽ വരില്ല എന്നാണ് യൂ എസ് ഗവണ്മെന്റ് വാദിക്കുന്നത് .എ 15 യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന ഇവ എൺപതുകൾ മുതൽ യൂ എസ് ആയുധ ശേഖരത്തിലുണ്ട് .കപ്പലുകളിൽ നിന്നും തൊടുക്കുന്ന ഞകങ 161 മിസൈലും യൂ എസ് ഇന്റെ പക്കൽ ഉണ്ട്.
സൈക്ളോൺ -2 മിസൈലിന്റെ ആധാരമാക്കിയുള്ളതായിരുന്നു ആദ്യ സോവിയറ്റു ഉപഗ്രഹ വേധ മിസൈൽ സംവിധാനം .ആദ്യ ഉപഗ്രഹ വേധമിസൈൽ പരീക്ഷണം 1970 ൽ ആണ് നടന്നത് .അമേരിക്കൻ സ്പേസ് ഷട്ടിലുകൾ നിലവിൽ വനനത്തോടെ സോവിയറ്റു യൂണിയൻ രഹസ്യമായി ഉപഗ്രഹ വേധ മിസൈലുകളുടെ ഒരു ശ്രേണി തന്നെ നിർമ്മിച്ചു. ചൈന 2007 ൽ ഒരു ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചിരുന്നു . നമ്മുടെ രാജ്യത്തിനും താഴ്ന്ന ഭ്രമണ പാദങ്ങളിൽ ഉള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ പ്രാപ്തിയുള്ള സംവിധാനങ്ങൾ ഉള്ളതായാണ് ലഭ്യമായ വിവരം ഇപ്പോൾ ഇന്ത്യയും ഈ ക്ലബ്ബിൽ അംഗത്വം നേടുന്നു. ചാരക്കണ്ണുകളിലൂടെ ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനുള്ള നീക്കങ്ങൾ ഇനി നടക്കില്ല.
ഉപഗ്രങ്ങളെ വീഴ്ത്തുന്ന എ സാറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാടിനെ അറിയിച്ചത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. തന്ത്രപരമായ സൈനിക ആവശ്യങ്ങൾക്കായി ശത്രുരാജ്യങ്ങൾ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളെ തകർക്കുന്നതിനായാണ് എ സാറ്റ് ആയുധങ്ങൾ ഉപയോഗിക്കുന്നത്. നിരവധി രാജ്യങ്ങൾ ഇത് കൈവശം വെക്കുന്നുണ്ട്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്വന്തം എസാറ്റ് ആയുധം വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയും ഈ പട്ടികയിൽ ഇടം പിടിക്കുകയാണ്.
എന്നാൽ ഇത്തരം ആയുധങ്ങൾ ഇതുവരെയും യുദ്ധരംഗത്ത് പ്രയോഗിച്ചിട്ടില്ല. 2008ൽ പ്രവർത്തന രഹിതമായ സ്വന്തം നിരീക്ഷണ ഉപഗ്രഹം തകർക്കുന്നതിന് വേണ്ടി അമേരിക്ക റിം-161 സ്റ്റാന്റേഡ് മിസൈൽ 3 ഉപയോഗിച്ച് തകർത്തിരുന്നു. 2007 ൽ പ്രവർത്തന രഹിതമായ കാലാവസ്ഥാ ഉപഗ്രഹം തകർത്തുകൊണ്ട് ഉപഗ്രഹ വേധ മിസൈൽ രംഗത്ത് ചൈന ശക്തികാട്ടി. 800 കിലോമീറ്റർ അകലെയുള്ള ഫെങ് യുൻ-1 സി ഉപഗ്രഹമാണ് കെടി-1 റോക്കറ്റ് ഉപയോഗിച്ച് ചൈന തകർത്തത്. 2013 ൽ വീണ്ടും ഒരു പരീക്ഷണം കൂടി ചൈന നടത്തി. ചൈനയുടെ ഈ നീക്കങ്ങളാണ് ഇന്ത്യയെ ഉപഗ്രഹ വേധ മിസൈലുകൾ എന്ന ആശയത്തിലേക്ക് നയിച്ചത്.
ഉപഗ്രഹവേധ മിസൈലുകൾ ഉയർത്തുന്ന പ്രധാനപ്പെട്ട ഭീഷണി ബഹിരാകാശത്തുണ്ടാകുന്ന മാലിന്യങ്ങളാണ്. 2007 ൽ ചൈന നടത്തിയ എ സാറ്റ് ആയുധ പരീക്ഷണത്തിൽ ഫെങ് യുൻ-1 സി ഉപഗ്രഹം 3000 ൽ ഏറെ കഷ്ണങ്ങളായി ചിതറിത്തെറിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2013 ൽ ഒരു റഷ്യൻ ഉപഗ്രഹം തകർന്നത് ഇത്തരം ബഹിരാകാശ മാലിന്യം കാരണമാണെന്നാണ് വിവരം. ബഹിരാകാശത്ത് മാലിന്യങ്ങൾ നിറയാൻ ഇത് വഴിവെക്കും. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പ്രയോഗത്തിലും ഇത്തരം മാലിന്യങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം.
Stories you may Like
- പാക്കിസ്ഥാന് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് യു.എസ് ഉപരോധം
- ആശുപത്രികൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റം
- അഗ്നി 5ന് പിന്നിൽ ഇന്ത്യയുടെ 'ദിവ്യ പുത്രി'; ദിവ്യാസ്ത്രം വിജയിച്ച ഷീനാ റാണിയുടെ കഥ
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ
- സ്വതന്ത്ര ഇന്ത്യയുടെ തിളങ്ങുന്ന വിളക്കുകളിലൊന്നായി ഐഎസ്ആർഒ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍