Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ വെറ്റിനറി ഡോക്ടർക്ക് നീതിതേടി തെലുങ്കാന തെരുവിൽ ഇറങ്ങുമ്പോഴും വീണ വായിച്ച് മുഖ്യമന്ത്രി! യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ ഒരു വാക്കുപോലും മിണ്ടാതെ കെ ചന്ദ്രശേഖര റാവു; പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയും സഹപ്രവർത്തകരും ആഡംബര വിവാഹത്തിൽ പങ്കെടുത്തു; പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെയും പ്രദേശവാസികളുടെ പ്രതിഷേധം

വനിതാ വെറ്റിനറി ഡോക്ടർക്ക് നീതിതേടി തെലുങ്കാന തെരുവിൽ ഇറങ്ങുമ്പോഴും വീണ വായിച്ച് മുഖ്യമന്ത്രി! യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ ഒരു വാക്കുപോലും മിണ്ടാതെ കെ ചന്ദ്രശേഖര റാവു; പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയും സഹപ്രവർത്തകരും ആഡംബര വിവാഹത്തിൽ പങ്കെടുത്തു; പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കൾക്ക് നേരെയും പ്രദേശവാസികളുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട വനിതാ വെറ്റിനറി ഡോക്ടർക്ക് നീതി തേടിയുള്ള പ്രതിഷേധം തെലുങ്കാനയിൽ ശക്തിപ്പെടുകയാണ്. യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളയുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും രാജ്യം ശ്രദ്ധിക്കുന്ന വിധയമായി മാറിയിട്ടും സംസ്ഥാനം ഭരിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഒരു വാക്കു പോലും ഈ വിഷയത്തിൽ പറഞ്ഞിട്ടില്ല. കുടുംബത്തെ സന്ദർശിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. ഇതോടെ, ഈ വിഷയത്തിലെ പ്രതിഷേധം ചന്ദ്രശേഖർ റാവുവിന് എതിരെയും ഉയരുന്നുണ്ട്.

അതേസമയം പ്രതിഷേധം കനക്കുമ്പോഴും ആഡംബര വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു തെലുങ്കാന മുഖ്യമന്ത്രി. ടി.ആർ.എസ് എംഎ‍ൽഎയുടെ മകളുടെ ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ചന്ദ്രശേഖര റാവുവിന് എതിരായ അമർഷം കൂടുതൽ ശക്തമായി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും കാബിനറ്റ് സഹപ്രവർത്തകരും ഖാനാപൂർ എംഎൽഎ രേഖ നായിക്കിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു. ഹൈദരാബാദിൽ നടന്ന ആഡംബര വിവാഹത്തിൽ മന്ത്രി സത്യവതി റാത്തോഡ്, രാജ്യസഭ എംപി കേശവ് റാവു, ജെ. സന്തോഷ്, മഹാബൂബാബാദ് എംഎൽഎ ശങ്കർ നായക്,എന്നിവർ പങ്കെടുത്തു.

തെലങ്കാനയിലെ ഷംഷാബാദിൽ ബുധനാഴ്ച രാത്രി 26കാരിയായ മൃഗഡോക്ടറെ നാല് ലോറി തൊഴിലാളികൾ ചേർന്ന് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതൻപള്ളിയിലെ ഒരു കലുങ്കിനടിയിൽ വ്യാഴാഴ്ച രാവിലെയാണ് തെലങ്കാന വെറ്ററിനറി സർജന്റെ കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കേസിൽ നാല് പേരെ സൈബരാബാദ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫ് (25) ആണ് തെലങ്കാന ബലാത്സംഗ കൊലപാതകക്കേസിലെ പ്രധാന പ്രതി.

കൊല്ലപ്പെട്ട യുവതിക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും അയൽവാസികളും പ്രതിഷേധത്തിലാണ്. പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് അയൽവാസികളും മറ്റും കോൺഗ്രസ് വർക്കിങ് പ്രസിഡന്റും ലോക്‌സഭാ എംപിയുമായ രേവന്ത് റെഡ്ഡിക്ക് ഞായറാഴ്ച പ്രവേശനം നിഷേധിച്ചിരുന്നു. രാവിലെ മുതൽ ആരെയും അവർ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല.

ഇന്നും വലിയ പ്രതിഷേധമാണ് തെലുങ്കാനയിൽ അരങ്ങേറിയ്ത. പ്രതികളെ കസ്റ്റഡിയിൽവെച്ച തെലങ്കാനയിലെ ഷാദ്‌നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാർ ചെരിപ്പേറ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഹിൽകൂർ ബാലാജി ക്ഷേത്രം 20 മിനിറ്റ് നട അടച്ചിട്ട് ഭക്തർക്ക് പ്രവേശനം നിർത്തിവെച്ചു. ഭക്തർ പുരോഹിതർക്കൊപ്പം ക്ഷേത്രത്തിന് പുറത്ത് ഒരുമിച്ച് കൂടി സ്ത്രീകളുടെ സുരക്ഷക്കായി 'മഹാ പ്രദക്ഷിണം' നടത്തി. വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്. സംഭവത്തിൽ ലോറി ജീവനക്കാരായ നാലു യുവാക്കളാണ് അറസ്റ്റിലായത്. പിടിയിലായ മുഖ്യപ്രതി ആരിഫ് (24) ഡ്രൈവറും ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവർ ലോറി ക്ലീനർമാരുമാണ്.

നാലുപേരാണ് സംഭവത്തിലെ പ്രതി. 26 കാരിയെ ക്രൂരമായി കൊലപ്പെടുത്താൻ ലോറി ഡ്രൈവർ അടക്കമുള്ള പ്രതികൾക്ക് വീര്യം പകർന്നത് അകത്ത് ചെന്ന മദ്യത്തിന്റെ കൂടിയ അളവ് തന്നെ. വിസ്‌കിയുടെ ഒരുഫുൾ ബോട്ടിലും ഹാഫ് ബോട്ടിലും ഒരുലിറ്ററിന്റെ സോഫ്റ്റ് ഡ്രിങ്ക്‌സും, കുറച്ചു സ്‌നാക്‌സും ഇവർ വാങ്ങിയിരുന്നു. ടോൾ പ്ലാസയ്ക്ക് അടുത്തുള്ള തൊണ്ടുപ്പള്ളി ഗ്രാമത്തിലെ വൈൻ ഷോപ്പിൽ നിന്നാണ് ഇവർ മദ്യം വാങ്ങിയത്. വനിതാ ഡോക്ടറെ വലിച്ചിഴച്ച് കൊണ്ടുപോയി ഇട്ട സ്ഥലത്ത് വച്ച് ഇവർ വിസ്‌കിയിൽ സോഫ്റ്റ് ഡ്രിങ്ക്‌സ് കലർത്തി ബലമായി കുടിപ്പിച്ചു. യുവതി അർദ്ധബോധാവസ്ഥയിൽ ആയപ്പോഴാണ് മാറി മാറി ബലാൽസംഗം ചെയ്തും, പിന്നീട് കൊലപ്പെടുത്തിയതും.

ബുധനാഴ്ച രാത്രി എട്ടുമണിക്കു ശേഷം ബംഗളൂരു-ഹൈദരാബാദ് ഹൈവേയിലാണ് സംഭവം. മെഹ്ബൂബ്‌നഗർ ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടറായിരുന്നു ഷംഷാബാദ് സ്വദേശിയായ യുവതി. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന ശേഷം വൈകിട്ട് വീട്ടിലേക്ക് പോയി. വൈകുന്നേരം 5.50 ഓടെ വീട്ടിൽ നിന്നും ചർമരോഗ വിദഗ്ദനെ കാണാനായിപുറപ്പെട്ടു.ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്ത് യുവതി ഷെയർ ടാക്‌സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത്ടോൾ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികൾമദ്യപിക്കുകയായിരുന്നു. ഡോക്ടർ സ്‌കൂട്ടർ പാർക്ക്ചെയ്ത്പോകുന്നത്കണ്ട പ്രതികൾ നോട്ടമിട്ടി. അവരെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. പ്രതികളിരൊളായജൊല്ലു നവീൻ യുവതിയുടെസ്‌കൂട്ടറിന്റെ പിൻ ചക്രം പഞ്ചറാക്കി.
രാത്രി 9.18 ഓടെ ഡോക്ടറെ കണ്ട് തിരിച്ചെത്തിയയുവതിയോട് ബൈക്കിൽ കാറ്റില്ലെന്ന് പറഞ്ഞ് രണ്ട് പ്രതികൾഅടുത്തുകൂടി. കേസിലെ മുഖ്യപ്രതിയായ ആരിഫാണ് സ്‌കൂട്ടർ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. മറ്റൊരു പ്രതി ജോല്ലു ശിവ സ്‌കൂട്ടർ നന്നാക്കാനെന്ന് പറഞ്ഞ് വാഹനംതള്ളിക്കൊണ്ടു പോയി. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ ഇയാൾറിപ്പയർ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് പറഞ്ഞു.

തുടർന്നാണ് ഡോക്ടറെ റോഡരികിലെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടർന്നാണ് യുവതി മരിച്ചത്.തുടർന്ന് പ്രതികൾ പെട്രോൾ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു.ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ഒരു പാലത്തിനടിയിലാണ്വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

നേരത്തേ പ്രതികളുടെ പെരുമാറ്റത്തിൽസംശയം തോന്നിയ യുവതി 9.22ന് തന്റെസഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടറിന്റെടയറിൽ കാറ്റില്ലെന്നും സഹായിക്കാൻ വാഗ്ദാനം ചെയ്തത് ചിലർ വന്നതായും സമീപത്ത് ലോറിക്കാർ നോക്കി നിൽക്കുന്നുണ്ടെന്നും ഭയത്തോടെ യുവതി സഹോദരിയോട് പറഞ്ഞു. സഹായം സ്വീകരിക്കാതെ, വാഹനം ഉപേക്ഷിച്ച് ടോൾപ്ലാസയിൽ അഭയം തേടാനായിരുന്നു സഹോദരിയുടെ ഉപദേശം.

എന്റെസ്‌കൂട്ടർ തിരികെ വരുന്നതുവരെ നീദയവായി സംസാരിച്ചുകൊണ്ടിരിക്കുക. അപരിചിതർ എല്ലാവരും പുറത്തുണ്ട്. നീ എന്നോട് സംസാരിക്കുന്നത് തുടരുക, എനിക്ക് പേടിയാകുന്നു' -ഇതായിരുന്നു യുവതിയുടെ വാക്കുകൾ. രാത്രി 9.44ന്സഹോദരിയെ വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയപ്പെട്ടിരുന്നു. തുടർന്ന്കുടുംബം യുവതിയെ അന്വേഷിച്ചിറങ്ങി. പുലർച്ച രണ്ട് മണിയായിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ് (25) ആണ് പ്രധാന പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP