ഉള്ള സൗകര്യങ്ങൾ കൊണ്ട് ഓണം പോലെ കരുതി ഡ്യൂട്ടി ചെയ്തിട്ടും പടിപ്പണം വാങ്ങിയെന്ന് വരുത്തിതീർക്കാൻ മോട്ടോർവാഹനവകുപ്പ് ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്തി അഴിമതിക്കാരെന്ന് മുദ്രകുത്താൻ വിജിലൻസിന്റെ തരികിട നമ്പർ; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പടിപ്പണം പിടിമുറുക്കുന്നു എന്ന് വ്യാജവാർത്ത വിജിലൻസ് പുറത്തുവിട്ടതിന് പിന്നാലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഉദ്യോഗസ്ഥർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് പ്രതിഷേധത്തേിനൊരുങ്ങുന്നു. മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റുകളിലെ ജോലിഭാരത്തിന് പുറമേ പരിശോധനയുടെ പേരിലെ മാനസികപീഡനമാണ് ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാനൊരുങ്ങുന്നത്. നിലവിൽ മിക്ക ചെക്പോസ്റ്റുകളിലെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അവധിയിലാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരടക്കം ജോലിയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിജിലൻസ് ചെക്ക് പോസ്റ്റിലെത്തി നടത്തിയ പരിശോധനയിൽ പടിയായി വാങ്ങിയ പണം പിടിച്ചെടുത്തു എന്ന വാർത്ത വ്യാജമാണെന്ന് മറുനാടൻ മലയാളി പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ ഉദ്യോഗസ്ഥർ പ്രതിഷേധത്തിനൊരുങ്ങുന്നത്. പരിമിതമായ സൗകര്യത്തിൽ അധികസമയം ഡ്യൂട്ടിയെടുത്തിട്ടും മിന്നൽ പരിശോധന നടത്തി അഴിമതിക്കാരെന്ന് മുദ്രകുത്തുന്ന വിജിലൻസ് നടപടി മാനസികസമ്മർദവും ഒറ്റപ്പെടുത്തലുമുണ്ടാക്കുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റുകൾക്ക് ചുറ്റുപാടും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് ഇത്തരം പരിശോധന നടത്തുന്നതെന്നും അവർ ആരോപിച്ചു.
ഒരാഴ്ചക്കുള്ളിൽ അഞ്ചിലധികം തവണയാണ് വിവിധ ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. അമിത തുകയോ ക്രമക്കേടോ കണ്ടെത്താതെ വരുമ്പോൾ നികുതിയും പിഴയും അടക്കാൻ വാഹന ഡ്രൈവർമാരിൽ നിന്ന് പണം വാങ്ങി പോകാൻ അനുവദിക്കും. ഈ തുകയെ ആണ് കൈക്കൂലി പണമായി പിടിച്ചെടുത്തെന്ന് ചിത്രീകരിക്കുന്നത്.
മിക്ക ചെക്പോസ്റ്റിലും പകൽസമയത്ത് ഒരു എം വിഐ, ഒരു എ.ഐ.എം.വി, ഒരു ഓഫിസ് അസിസ്റ്റന്റ് എന്നിങ്ങനെയും രാത്രി ഒരു എ.എം വിഐയും ഓഫിസ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിയിലുള്ളത്. തിരക്കുപിടിച്ച ജോലിയാണ് ഉദ്യോഗസ്ഥർക്ക്. ഇതിനിടെ റോഡിലെ വാഹന പരിശോധന നടക്കാറില്ല. രേഖകളില്ലാതെയും ടാക്സ് വെട്ടിച്ചും കടന്നുപോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിലവിൽ തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. മിക്ക ചെക്പോസ്റ്റുകളിലും അടിസ്ഥാനസൗകര്യം തീരെയില്ല.
ആര്യങ്കാവ് ആർടിഒ ചെക്ക് പോസ്റ്റിൽ വാഹനം കടത്തി വിടാൻ പടി വാങ്ങുന്നു എന്ന വാർത്ത രണ്ട് ദിവസം മുൻപ് മാധ്യമങ്ങളിൽ വന്നിരുന്നു. വിജിലൻസ് പരിശോധന നടത്തിയപ്പോഴാണ് അനധികൃതമായി പടിവാങ്ങുന്നുണ്ട് എന്ന് കണ്ടെത്തിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് റിപ്പോർട്ടുകൾ വന്നു. വിജിലൻസ് അംഗങ്ങൾ തന്നെ വാഹനങ്ങളിൽ നിന്നും പണം വാങ്ങിയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പുറത്ത് വിട്ടത്. സംഭവം ഇങ്ങനെയായിരുന്നു;
ദിവസങ്ങൾക്ക് മുൻപ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കൊല്ലം വിജിലൻസ് സ്ക്വാഡിന്റെ വാഹനം എത്തുന്നു. അഞ്ച് ഉദ്യോഗസ്ഥരോളം വാഹനത്തിൽ ഉണ്ടായിരുന്നു. എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പരിശോധന നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓഫീസിനുള്ളിൽ കടന്ന് രേഖകൾ പരിശോധിച്ചു. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പുറത്തിറങ്ങി വാഹനങ്ങളിൽ നിന്നും പണം വാങ്ങി വാഹനം കടത്തി വിട്ടു. ഇതിൽ നിന്നുമാണ് പടിപ്പണം പിടിച്ചെടുത്തു എന്ന് കാട്ടി മാധ്യമങ്ങളിൽ വലിയ വാർത്ത നൽകിയത്. വിജിലൻസ് സംഘങ്ങളുടെ പത്രകുറിപ്പ് വിശ്വസിച്ച് മാധ്യമങ്ങൾ വാർത്തയും നൽകി. വാർത്ത വന്നതോടെയാണ് അന്നേ ദിവസം ചെക്ക് പോസ്റ്റിൽ പണം വാങ്ങിയത് യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥരാണെന്ന് വാഹന ഡ്രൈവർമാർ വെളിപ്പെടുത്തിയത്. വിജിലൻസ് ഉദ്യോഗസ്ഥർതന്നെ ഡ്രൈവർമാരിൽ നിന്നും പണം വാങ്ങിയിട്ട് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ പടി വാങ്ങുന്നു എന്ന തരത്തിൽ വാർത്ത നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്.
ഇതേ രീതിയിൽ അടുത്തിടെ ആര്യങ്കാവിലെ എക്സൈസ് ചെക്ക് പോസ്റ്റിലും വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വാഹനങ്ങലിൽ നിന്നും പണം പിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയതറിഞ്ഞതോടെ വിജിലൻസ് സംഘം അവിടെ നിന്നും മടങ്ങുകയായിരുന്നു. ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ നടന്നത് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ പണം പിരിച്ചെടുക്കുകയും അത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പേരിൽ ചുമത്തുകയുമായിരുന്നു. മിക്ക ആർടിഒ ചെക്ക് പോസ്റ്റുകളിലും ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കേസുകളിൽപെടുത്തുന്നതിന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനാൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടികളിൽ തുടരാൻ ഉദ്യോഗസ്ഥർക്ക് താൽപ്പര്യമില്ല. എല്ലാ ജില്ലാ ആർടിഒയുടെ കീഴിവുള്ള ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കുമെങ്കിലും ഒരു ദിവസം ഡ്യൂട്ടി ചെയ്തിട്ട് ലീവിൽ പോവുകയാണ് പതിവ്. സത്യസന്ധരായ ഉദ്യോഗസ്ഥരാണ് മിക്ക സമയങ്ങളിലും വിജിലൻസിന്റെ ഇത്തരം പ്രവർത്തികളിൽ ഇരകളാകുന്നത്. എന്നാൽ കൈക്കൂലി വാങ്ങുന്നവർ പിടിയിലാകുന്നത് വിരളവുമാണ്.
മാധ്യമങ്ങലിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു; ആര്യങ്കാവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ അയ്യപ്പന്മാരിൽ നിന്നടക്കം'പടി' വാങ്ങുന്ന പതിവ് തുടരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൊലീസ് വിജിലൻസ് ടീം ചെക്ക് പോസ്റ്റിലെത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹന ഡ്രൈവർമാരിൽ നിന്നും ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർമാരിൽ നിന്നും പടി വാങ്ങുന്നതായി കണ്ടെത്തി. വാഹനത്തിന്റെ രേഖകൾക്കൊപ്പം 'പടി' യായി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയ 7,650 രൂപ കണ്ടെടുത്തു. അയ്യപ്പന്മാരിൽ നിന്നും ചരക്ക് വാഹനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പടിവാങ്ങി വാഹനങ്ങൾ കടത്തി വിടുന്നത് അയ്യപ്പന്മാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം ഈമാസം നാലിന് പിടികൂടിയിരുന്നു.
16,960 രൂപയാണ് അന്ന് കണ്ടെടുത്തത്. അതിന്റെ തുടർച്ചയായാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ.അശോകകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി. ആർ. രവികുമാർ, പുനലൂർ സ്റ്റേറ്റ് ജി. എസ്. റ്റി. ഡിപ്പാർട്ട്മെന്റിലെ ടാക്സ് ഓഫീസർ ജോസ് പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, സുജിത് എന്നിവരടങ്ങിയ സംഘമാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്.
വിജിലൻസ് കണ്ടെത്തിയത്വ്യാഴം രാത്രി 11ന് വിജിലൻസ് പരിശോധന തുടങ്ങിയപ്പോൾ അതുവരെ ആർ.ടി.ഒ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 75 വാഹനങ്ങളിൽ ഏഴു വാഹനങ്ങളിൽ നിന്നുമാത്രം സെസ് പിരിച്ചതായി കണ്ടെത്തി. എന്നാൽ വിജിലൻസ് ടീമിന്റെ സാന്നിദ്ധ്യത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനയിൽ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ 50 വാഹനങ്ങളിൽ 36 വാഹനങ്ങളിൽ നിന്നും സെസ് പരിച്ചെടുത്തു. വാഹനങ്ങൾ പരിശോധിക്കാതെ പടി വാങ്ങി വാഹനങ്ങൾ കടത്തി വിടുന്നതിനാലാണ് വിജിലൻസ് എത്തുന്നതിനുമുമ്പ് വെറും ഏഴു വാഹനങ്ങളിൽ നിന്ന് മാത്രം സെസ് പിരിച്ചതെന്ന് വിജിലൻസ് ഡിവൈ.എസ്. പി. അശോകകുമാർ അറിയിച്ചു. പരിശോധനാ സമയം ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ്തല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് ഡിവൈ. എസ്. പി. അറിയിച്ചു.
വിജിലൻസിന്റെ ഈ റിപ്പോർട്ടിൽ പറയുന്നത് സെസ് പിരിച്ചത് ഏഴുവാഹനങ്ങളിൽ നിന്നുമാത്രമാണ് എന്നാണ്. പുതിയ വാഹനങ്ങൾക്ക് സെസ് ഒരു വർഷത്തേക്കാണ് അടക്കുക. ഇതാണ് വലിയ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. സത്യ സന്ധരായ ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് എതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ മൂലം ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലാതായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്