സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ പാളിച്ച; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള മലയാളി കുടുംബങ്ങളുടെ മടങ്ങിവരവ് വൈകി; വഴിയിൽ കുടുങ്ങിയത് രോഗികളും ഗർഭിണികളും അടങ്ങിയ ഒട്ടനവധി മലയാളി കുടുംബങ്ങൾ; എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്ത മലയാളി കുടുംബങ്ങൾ; അഞ്ച് ചെക്ക് പോസ്റ്റ് വഴിയുള്ളവർക്കും പാസ് ലഭിച്ചപ്പോൾ പാസില്ലാത്തത് ആര്യങ്കാവ് വഴിയുള്ളവർക്ക് മാത്രം; ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള നോർക്ക പാസ് നാളെ രാവിലെ മുതലെന്ന് പുനലൂർ ആർഡിഒ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാരണം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയുള്ള പാസ് നാളെ രാവിലെ മുതൽ അനുവദിക്കും. റവന്യൂ വകുപ്പ് വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പാസ് നോർക്ക അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നു ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയവർ പെരുവഴിയിലായി. ആശങ്കയും വർധിച്ചു. പ്രധാനമായും ആറു ചെക്ക് പോസ്റ്റുകൾ വഴിയാണ് പാസ് അനുവദിക്കുന്നത്. പാറശാല, കുമളി, വാളയാർ, മുത്തങ്ങ, കാസർകോട്, ആര്യങ്കാവ് വഴിയാണ് പാസുകൾ അനുവദിക്കുന്നത്. ഇതിൽ മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിലും ഇന്നു തന്നെ പാസ് അനുവദിച്ചിരുന്നു. ആര്യങ്കാവ് രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായ മറുപടി നോർക്കയിൽ നിന്നും റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിരുന്നില്ല.
ഗർഭിണികളും കുട്ടികളും അടക്കമുള്ള ഒട്ടനവധി മലയാളി കുടുംബങ്ങൾ ആര്യങ്കാവ് വഴി കേരളത്തിലേക്ക് മടങ്ങാൻ നോർക്കയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തിരുന്നു. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിക്കുകയും ആര്യങ്കാവ് വഴിയുള്ളവർക്ക് പാസ് ലഭിക്കുകയും ചെയ്യാത്തതോടെ ആശങ്ക കൂടി. പാസ് ലഭിച്ചിട്ടില്ലെങ്കിൽ ഇവർ വന്നാലും ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കുടുങ്ങും. അതുമാത്രമല്ല, നാളത്തെ സമയം വച്ചാണ് അപേക്ഷ നൽകിയിട്ടുള്ളത്. നാളെ വൈകീട്ട് എത്തണമെങ്കിൽ ഇന്നു തന്നെ തിരിക്കണം. പല ഗ്രൂപ്പിലും പ്രായമായവരും കുട്ടികളും ഗർഭിണികളുമുണ്ട്. നേരത്തെ പാസ് അനുവദിച്ചാൽ മാത്രമേ ഈ സമയത്തിനു അനുസരിച്ച് അവർക്ക് യാത്ര തിരിക്കാൻ കഴിയൂ. പൊടുന്നനെ പാസ് അനുവദിച്ചാൽ അവർക്ക് ഏത്താനും കഴിയില്ല. ഇതോടെയാണ് അനിശ്ചിതത്വവും ആശങ്കയും കൂടിയത്.
ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർ പാസ് ലഭിക്കാത്തതോടെ ഈ ആവശ്യം ഉന്നയിച്ച് മറുനാടനെ ബന്ധപ്പെട്ടിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സജ്ജീകരണങ്ങൾ ആയിട്ടില്ലെന്നാണ് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. തുടർന്നു കൊല്ലം പുനലൂർ ആർഡിഒയുമായി ബന്ധപ്പെട്ടപ്പോഴാണ് നാളെ രാവിലെ മുതൽ പാസ് ഇഷ്യു ചെയ്തു തുടങ്ങുമെന്ന് പുനലൂർ ആർഡിഒ ശശികുമാർ മറുനാടനെ അറിയിച്ചത്. നാളെ രാവിലെ മുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതരും മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. എല്ലാ ചെക്ക് പോസ്റ്റുകളിലും സജ്ജീകരണങ്ങൾ ആയപ്പോൾ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ സന്നാഹങ്ങൾ ഏർപ്പെടുത്താൻ വൈകിയിരുന്നു. അതിർത്തിയിൽ പരിശോധന ആവശ്യമായതിനാൽ നോർക്ക ആര്യങ്കാവ് വഴി പാസ് നൽകിയില്ല.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരാണ് ആര്യങ്കാവ് വഴി കേരളത്തിൽ എത്താൻ രജിസ്റ്റർ ചെയ്തത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ എത്തിപ്പെടാൻ ആര്യങ്കാവ് ചെക്ക് പോസ്റ്റാണ് ഏറ്റവും സഹായകരം. അതിനാലാണ് ആര്യങ്കാവ് വഴി കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. തമിഴ്നാടും കർണാടകയിലും ചികിത്സാ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കാനും പോയവരാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അവർക്കുള്ള അസുലഭമായ അവസരമാണ് നോർക്ക വെബ് സൈറ്റ് വഴി നിലവിൽ വന്നത്. ഇത്രയും കാത്ത് നിന്നിട്ടും എത്താൻ കഴിയാത്തതിന്റെ വിഷമമാണ് ആര്യങ്കാവ് വഴി ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് അനുഭവിക്കേണ്ടി വന്നത്. ഇതോടെയാണ് ഇവർ മാധ്യമങ്ങളുമായി ബന്ധപ്പെട്ടത്. മറ്റു അഞ്ചു ചെക്ക് പോസ്റ്റുകളിൽ രജിസ്റ്റർ ചെയ്തവർക്കും നോർക്ക പാസ് അനുവദിച്ചു. ആര്യങ്കാവ് വഴി രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ചില്ല. ഇതോടെയാണ് ഇവരിൽ ആശങ്ക വർദ്ധിച്ചത്. ഇവരിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളുമുണ്ട്. കാത്തിരിപ്പ് എത്ര നീളും എന്നറിയാത്തതിനാൽ ആശങ്ക കൂടി. നോർക്ക കൃത്യമായ മറുപടിയും നൽകിയില്ല. റവന്യൂ അധികൃതരും മറുപടി നൽകിയില്ല. നാളെ നോർക്ക പാസ് അനുവദിക്കും എന്നറിഞ്ഞതോടെയാണ് പലർക്കും ആശ്വാസമായത്. മറുനാടനെ ബന്ധപ്പെട്ട ആൽവിൻ പറഞ്ഞത് ഇങ്ങനെ:
ചികിത്സയ്ക്ക് എത്തി കുടുങ്ങി: ആൽവിൻ
ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വന്നത്. പെങ്ങളുടെ കുട്ടി കൂടി ഒപ്പമുണ്ട്. കുട്ടിക്ക് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അവരും ചികിത്സയ്ക്കാണ് വന്നത്. ഇവിടെ എത്തി മടങ്ങാൽ ശ്രമിച്ചിട്ടും അതിനു കഴിഞ്ഞില്ല. ലോക്ക് ഡൗൺ ആയിരുന്നു. തുടർന്നു അവിടെ തങ്ങി. അപ്പോഴാണ് നോർക്കയിൽ രജിസ്റ്റർ ചെയ്യണം എന്ന് അറിയുന്നത്. അതുപ്രകാരം നോർക്കയിൽ രജിസ്റ്റർ ചെയ്തു. അഞ്ചൽ സ്വദേശികൾ ആയതിനാൽ ആര്യങ്കാവ് വഴിയാണ് ചെക്ക് പോസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുള്ള ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് ലഭിച്ചു. ഞങ്ങൾ ഒട്ടുവളരെ പേർക്ക് എല്ലാം ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്തവർ ആർക്കും പാസ് ലഭിച്ചിട്ടില്ല. നാളെ വൈകീട്ടു സമയം നൽകിയാണ് രജിസ്റ്റർ ചെയ്തത്. നോർക്കയിൽ പറഞ്ഞപ്പോൾ കൃത്യമായ മറുപടിയില്ല. റവന്യൂവിൽ നിന്നും മറുപടിയില്ല. ഇതോടെയാണ് ഞങ്ങൾ ആശങ്കയിലായത്. എല്ലാവരും മടങ്ങിയാലും ഞങ്ങൾ ഇനിയും കാത്തിരിക്കണം എന്ന് വന്നതോടെയാണ് മറുനാടനിൽ വിളിച്ചത്-ആൽവിൻ പറഞ്ഞു.
Stories you may Like
- പോക്സോ കേസിൽ പതിനെട്ടുകാരനും കൂട്ടുനിന്ന പിതാവും അറസ്റ്റിൽ
- അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾ ഹാജരാകണം
- രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ്
- കല്ലാറിൽ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പ്രവർത്തന സജ്ജമായി
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍