അരുവിക്കരയിലെ അവസാന വിലയിരുത്തലുകളിൽ വിജയം ശബരിനാഥനൊപ്പം; നിരാശ മറച്ചുവയ്ക്കാതെ സിപിഎം നേതാക്കൾ; ആത്മവിശ്വാസത്തോടെ കോൺഗ്രസ് നേതാക്കളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ അതിനിർണ്ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമേയൂള്ളൂ. നാളെ രാവിലെ തിരുവനന്തപുരം സംഗീത കോളേജിൽ വച്ച് വോട്ട് പെട്ടി പൊട്ടിക്കുമ്പോൾ വിജയം ആർക്കൊപ്പമെന്നറിയാൻ ചങ്കിടിപ്പോടെ കാത്തിരിക്കയാണ് സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷകൾ എല്ലാവരും വച്ചുപുലർത്തുമ്പോൾ തന്നെ അവസാന നിമിഷം ശബരിനാഥ് തന്നെ വിജയിക്കുമെന്ന വിധത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. ഒരു കോൺഗ്രസ് നേതാവും ആശങ്കയോടെ ഒരു വാക്കും പറഞ്ഞില്ലെന്നതാണ് യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവ്. മറിച്ച് ഇടതുക്യാമ്പിൽ നിന്നും ഉയർന്നു കേട്ടതാകട്ടെ ആത്മവിശ്വാസകുറവുള്ള വാക്കുകളാണ്.
ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോൾ വ്യക്തമാകുന്നത് പാർട്ടിയുടെ ആത്മവിശ്വാസകുറവാണ്. ഇന്ന് വാർത്താസമ്മേളനത്തിനിടെ ഒ രാജഗോപാൽ എന്ന ജനകീയനായ ബിജെപി സ്ഥാനാർത്ഥി തങ്ങൾക്ക് ലഭിക്കേണ്ട വോട്ടുകൾ കൊണ്ടുപോകുമെന്ന് തന്നെയാണ് കോടിയേരിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും.
ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെട്ടു. ആ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ഇടതുപക്ഷത്തിനൊപ്പം ബിജെപിയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബിജെപിക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലായിരുന്നുവെങ്കിൽ യുഡിഎഫിന് കനത്ത തോൽവി ഉണ്ടാകുമായിരുന്നു. മുമ്പെങ്ങുമില്ലാത്ത സ്ഥിതി വിശേഷമാണ് അരുവിക്കരയിൽ ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.
ഫലത്തിൽ യുഡിഎഫിനെതിരെ അഴിമതി ആരോപണം അടക്കമുള്ള വിഷയങ്ങൾ മുൻനിർത്ത് വോട്ടു ചോദിച്ചപ്പോൾ മണ്ണും ചാരി നിന്ന ബിജെപിയും നേട്ടം കൊണ്ടുപോയെന്ന് പാർട്ടി വിലയിരുത്തുന്നു. വോട്ടെണ്ണൽ കഴിഞ്ഞ് കണക്കുകൂട്ടലുകൾക്ക് ശേഷം പാർട്ടി സെക്രട്ടറി നടത്തിയ പ്രസ്താവന സിപിഐ(എം) രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. യുവജനങ്ങളിൽ നല്ലൊരു വിഭാഗം ബിജെപിക്ക് അനുകൂലമായി തിരിയുന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. വിജയകുമാർ നല്ല സ്ഥാനാർത്ഥിയാണെങ്കിലും രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം സിപിഐ(എം) വോട്ടുകളിലും ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കോടിയേരിയുടെ പ്രസ്താവന പുറത്തുവന്നത് തോൽവി സമ്മതിക്കലാണെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്ന് തെളിയിക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. വരും നാളുകളിൽ ബിജെപി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
കേഡർ പാർട്ടിയാണെങ്കിലും മുൻകാലങ്ങളിലേത് പോലെ അണുവിട തെറ്റാത്ത കണക്കുകൂട്ടൽ സിപിഎമ്മിന് അടുത്തകാലത്തെങ്ങും ശരിയായിട്ടില്ല. മറിച്ച് പാർട്ടി വിലയിരുത്തൽ പോലും പിഴക്കുന്ന കാഴ്ച്ചയാണ് കണ്ടതും. ഒ രാജഗോപാൽ ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾ പിടിച്ചാൽ തങ്ങൾ പതിനായിരം വോട്ടിന് വിജയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ, മറിച്ചാണ് കാര്യങ്ങളെന്നാണ് പാർട്ടി വിലയിരുത്തുന്നത്. വിജയിച്ചാൽ തന്നെ അത് നേരിയ ഭൂരിപക്ഷത്തിന് ആകുമെന്നും പാർട്ടി ഉറപ്പിക്കുന്നു.
അരുവിക്കരയിലെ ആത്മവിശ്വാസമില്ലായ്മ ഇന്ന് നിയമസഭയിലും പ്രതിഫലിച്ചിരുന്നു. അരുവിക്കരയിലെ ഫലം ആശങ്കയിലാക്കുമോ എന്ന ഭയം തന്നെയായിരുന്നു ഇന്ന് നിയമസഭയിൽ. ബാർകോഴ കേസിൽ തനിക്ക് കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. നാളെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാൽ അത് മുതലാക്കി ഭരണപക്ഷം ആഞ്ഞടിക്കുമെന്ന ആശങ്ക നേതാക്കളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൈരളി ചാനലിലൂടെ സെൻട്രൽ ഫോർ ഇലക്ട്രൽ സ്റ്റഡീസ് (സി.ഇ.എസ്) പുറത്തുവിട്ട പ്രീപോൾ സർവേയിൽ വിജയകുമാറിന് 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രവചിച്ചത്. ഇന്ന് പുറത്തുവിടുന്ന പോസ്റ്റ് പോൾ എക്സിറ്റ് പോളും ശബരിനാഥിന് അനുകൂലമാണെന്ന സൂചനയാണുള്ളത്.
സർവെയിൽ ആദ്യ അഞ്ചു പഞ്ചായത്തുകളുടെ ഫലം പ്രവചിക്കുമ്പോൾ മുൻതൂക്കം യുഡിഎഫിനാണ് ലഭിച്ചത്. മൂന്നു പഞ്ചായത്തുകളിലാണ് യുഡിഎഫിന് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. രണ്ടു പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിലെത്തുന്നതെന്നാണ് സർവെ പറയുന്നത്.
തൊളിക്കോട്, വിതുര, പൂവച്ചൽ പഞ്ചായത്തുകളിൽ യുഡിഎഫിന് മേൽക്കൈ എന്നാണ് കൈരളി-സിഇഎസ് സർവെ പ്രവചിക്കുന്നത്. ആര്യനാട്, അരുവിക്കര പഞ്ചായത്തുകളിൽ എൽഡിഎഫും മുന്നിലെത്തുന്നുണ്ട്.
തൊളിക്കോട് യുഡിഎഫിന് 39 ശതമാനവും എൽഡിഎഫിന് 35.5 ശതമാനവും ബിജെപിക്ക് 15.5 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് പോസ്റ്റ് പോൾ സർവെയിൽ പറയുന്നത്. വിതുരയിൽ ഇത് യഥാക്രമം 41.9, 37.2, 10.5 ശതമാനം എന്നിങ്ങനെയാ
ആര്യനാട് മണ്ഡലത്തിൽ 42.9 ശതമാനം വോട്ടു നേടി എൽഡിഎഫ് ലീഡു നേടുമെന്നും സർവെ പറയുന്നു. യുഡിഎഫിന് 30.4 വോട്ടും ബിജെപിക്കു 17.9 ശതമാനം വോട്ടു ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നുണ്ട്.
അരുവിക്കര പഞ്ചായത്തിൽ എൽഡിഎഫിനാണ് സർവെ മുൻതൂക്കം നൽകുന്നത്. 42.3 ശതമാനമാണ് എൽഡിഎഫിന് ലഭിക്കുമെന്നു കരുതുന്നത്. 31.9 ശതമാനം യുഡിഎഫിനും 18.8 ശതമാനം ബിജെപിക്കും ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.
പൂവച്ചൽ പഞ്ചായത്തിൽ യുഡിഎഫിനാണ് മുൻതൂക്കം നൽകുന്നതെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ബിജെപിക്കു താരതമ്യേന വോട്ടു കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവെ പറയുന്നു. യുഡിഎഫിന് 36.4 ശതമാനമാണ് ലഭിക്കുന്നത്. എൽഡിഎഫിന് 32.3 ശതമാനവും ലഭിക്കും. ബിജെപിക്ക് 27.1 ശതമാനം വോട്ടാണ് ഇവിടെ ബിജെപിക്കു ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ.
കോടിയേരി ആശങ്ക പങ്കുവച്ചത് ഒഴിച്ചാൽ മറ്റ് സിപിഐ(എം) നേതാക്കളാരും അമിതാത്മവിശ്വാസം പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന്റെ ചീഫ് കാമ്പയിനറായ വി എസ് അച്യുതാനന്ദൻ വിജയകുമാർ വിജയിക്കുമെന്ന കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. മുഖ്യചുമതലക്കാരനായ പിണറായി വിജയനും മാദ്ധ്യമങ്ങളൈ കണ്ടിട്ടില്ല. വിജയകുമാർ ആകട്ടെ വിജയിക്കുമെന്ന് പറഞ്ഞെങ്കിലും അമിതാത്മവിശ്വാസം പ്രകടിപ്പിക്കാൻ തയ്യാറായതുമില്ല.
മറുവശത്താകട്ടെ ശബരിനാഥ് വിജയിക്കുമെന്ന് ആശങ്കയ്ക്ക് ഇടയില്ലാതെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തിൽ ശബരിനാഥ് വിജയിക്കുമെന്നാണ് സുധീരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അരുവിക്കര തെരഞ്ഞെടുപ്പ് യുഡിഎഫ് ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവുമെന്ന നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആത്മവിശ്വാസത്തിലാണ്. ഉമ്മൻ ചാണ്ടി നേരിട്ടിറങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പുകൾ സ്വാഭാവികമാണെങ്കിലും അരുവിക്കരയിലേതുപോലെ ജനശ്രദ്ധയും മാദ്ധ്യമശ്രദ്ധയും പിടിച്ചുപറ്റിയ ജനഹിത പരിശോധന അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കോൺഗ്രസിനും മാർക്സിസ്റ്റ് പാർട്ടിക്കും ബിജെപിക്കും അരുവിക്കര ഭാവിയുടെ വിധിയെഴുത്തുകൂടിയാണെന്നതായിരുന്നു തെരഞ്ഞെടുപ്പിനെ വീറും വാശിയും ഏറ്റിയതാക്കിയത്. ഇതിൽ കോൺഗ്രസിനും യുഡിഎഫിനും എതിർപക്ഷത്ത് മാർക്സിസ്റ്റ് പാർട്ടിക്കും എൽഡിഎഫിനും അരുവിക്കര നൽകുന്ന മനഃസമ്മതം ദൂരവ്യാപകമായ വെല്ലുവിളിയുമാവും.
യുഡിഎഫ് ജയിച്ചാൽ പ്രതിപക്ഷം ഭരണത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തകരും. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ആധിപത്യമുറപ്പിക്കാമെന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കും അത് കനത്ത തിരിച്ചടിയാകും. എന്തായാലും ഇന്നത്തെ ആകാംക്ഷയുടെ രാത്രിക്ക് ശേഷം അരുവിക്കരക്കാർക്കും കേരള രാഷ്ട്രീയത്തിലും ഒരു പുതിയ നാഴികകല്ലാകുമെന്നത് തീർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍