രണ്ടുവയസുകാരനെ ഇടിച്ച് തെറിപ്പിച്ചിട്ട് വഴിയിൽ ഉപേക്ഷിച്ചുപോയ വിരുതൻ ഓടിച്ചിരുന്നത് ഭാര്യയുടെ പേരിലുള്ള കാർ; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിന്റെ വേഗത കുറച്ചിട്ട് 'എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാൻ കഴിയൂ..വേണമെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോകാനും മന:സാക്ഷിയില്ലാത്ത ഡയലോഗ്; ഗാന്ധിപുരത്ത് ആരുഷിനെയും അമ്മയെയും തിരിഞ്ഞുനോക്കാത്ത സജി മാത്യുവിനെതിരെ നടപടിയെന്ന് ആർടിഒ; കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസ്സുകാരനെ ഇടിച്ചു തെറിപ്പിച്ച് ആശുപത്രിയിലാക്കാതെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞ കാർ ഡ്രൈവറുടെ വിവരങ്ങൾ പുറത്തായതോടെ കർശന നടപടി എടുക്കുമെന്ന് ആർടിഒ. കേരളാ പൊലീസിൽ നിന്നും അവധി എടുത്ത് പ്രവാസ ജീവിതം നയിക്കുന്ന കൊട്ടാരക്കര വെട്ടിക്കവല, പുലമൺ, സദാനന്തപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യൂവാണ് ക്രുരതയ്ക്ക് പിന്നിലെ വ്യക്തിയെന്ന് കണ്ടെത്തിയത് മറുനാടൻ മലയാളിയാണ്.
കാറുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബിജുമോൻ പറഞ്ഞു. അതേസമയം, കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടു. കാറുടമയ്ക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു. കാറുടമയുടേത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഡിജിപിയും ജില്ലാ കളക്ടറും റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.കേസിൽ കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസബുക്ക് പോസ്റ്റിൽ അറിയിച്ചു.
വാഹന അപകടത്തിൽ പെട്ട അമ്മയെയും പിഞ്ചു കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വഴിയിൽ ഇറക്കി വിട്ട സംഭവം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ്. പ്രശ്നത്തിൽ ഇടപെടുകയും കർശന നടപടി എടുക്കുവാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനിൽ വരുത്തുന്നതിന് പകരം വീട്ടിൽ പോയി മൊഴി എടുക്കുവാനും കുറ്റാരോപിതനെ ഐഡന്റിഫിക്കേഷൻ നടത്തി കർശന നടപടി എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും വിളിച്ചു സംസാരിച്ചു. ആ കുഞ്ഞിന് ഇത്രയധികം പരിക്ക് ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും ആ കാർ യാത്രക്കാർ തയ്യാറാകാതിരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു
സജി മാത്യുവിന്റെ ഭാര്യയുടെ പേരിലാണ് കാറെടുത്തിരിക്കുന്നത്. ഡിസംബർ 28നാണ് ശ്രീകാര്യത്ത് അപകടം നടന്നത്. രേഷ്മ എന്ന യുവതിയും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇവര് സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലാക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവർക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത്. ഇതിനായി കേരളാ സൈബർ ഫീനിക്സ് എന്ന കൂട്ടായ്മയിലെ അംഗത്തിന്റെ സഹായവും ലഭിച്ചു.
കഴിഞ്ഞ മാസം 28 നാണ് തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരത്ത് വച്ച് സജി മാത്യുവിന്റെ മാരുതി ഡിസയർ കാർ രണ്ട് വയസ് മാത്രം പ്രായമുള്ള ആരുഷും മാതാവും സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ആരുഷിന്റെ മുഖം റോഡിൽ ഉരഞ്ഞ് ഗുരുതരമായി പരിക്കേറ്റു. മാതാവിനും പരിക്കേറ്റു. വാഹനം തട്ടിയിട്ടും വണ്ടി നിർത്തി ഇവരെ തിരിഞ്ഞുപോലും നോക്കാതെ കടന്നുകളയാൻ ശ്രമിച്ച സജിയെ അതുവഴി ബൈക്കിൽ വന്ന രണ്ട് യുവാക്കൾ തടഞ്ഞു നിർത്തുകയും ആശുപത്രിയിൽ കൊണ്ടുപോകാനും ആവിശ്യപ്പെട്ടു. ഇതോടെയാണ് അപകടത്തിൽപെട്ടവരെ കാറിൽ കയറ്റിയത്.
കാറിൽ വച്ച് ഇയാൾ ഇവരെ വളരെ അധികം ശകാരിക്കുകയും വാഹനം മെല്ലെ ഓടിക്കാനും തുടങ്ങി. ഈ സമയം പരിക്കേറ്റ കുഞ്ഞ് വേദന കൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു. വേഗം വാഹനം ആശുപത്രിയിലേക്ക് വിടാൻ മാതാവ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ വീണ്ടും വാഹനത്തിന്റെ വേഗത കുറച്ചു. എനിക്ക് ഇങ്ങനയെ വണ്ടി ഓടിക്കാൻ കഴിയൂ. വേണമെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോകാൻ പറയുകയും ചെയ്തു. ഇതോടെ മാതാവ് കാർ നിർത്താൻ ആവിശ്യപ്പെടുകയും കുഞ്ഞിനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. ഈ സമയം ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു.
കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മൂന്ന് ദിവസത്തോളം ഐ.സി.യുവിലായിരുന്നു. മുംബൈയിലായിരുന്ന പിതാവ് നാട്ടിലെത്തിയതിന് ശേഷം അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ ശ്രമിച്ചു. ചാവടിമുക്കിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ സജിമാത്യുവിന്റെ കാർ നമ്പർ കുറിച്ചു വച്ചിരുന്നു. അവർ അത് ആരുഷിന്റെ പിതാവ് അരവിന്ദ് സുധാകർക്ക് നൽകി. തുടർന്ന് അദ്ദേഹം ഉണ്ടായ സംഭവങ്ങളും കാർനമ്പരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇയാളെ കണ്ടെത്താൻ സഹായിക്കണം എന്ന് അപേക്ഷിച്ചു.
ഫെയ്സ് ബുക്കിൽ ഈ പോസ്റ്റ് വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ കാർ ഡ്രൈവർക്കെതിരെ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി സംഭവത്തെപറ്റി അന്വേഷിക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിൽ സജിമാത്യുവിനെ കണ്ടെത്തി. കൂടാതെ കേരളാ സൈബർ ഫീനിക്സ് എന്ന കൂട്ടായ്മയിലെ അംഗം ഇയാളുടെ ഫെയ്സ് ബുക്ക് ഡീറ്റെയിൽസും നൽകി സഹായിച്ചു. തുടർന്ന് കൊട്ടാരക്കരയിലെ ഇയാളുടെ വീട്ടിലേക്ക് മറുനാടൻ മലയാളി സംഘം എത്തി.
വെട്ടിക്കവല സദാനന്തപുരം ജംഗ്ഷനിൽ നിന്നും പ്ലാപില റോഡിൽ കനാൽ ജംഗ്ഷനിലായിരുന്നു ഇയാളുടെ ഇരുനില വീട്. കിഴക്കേ വിള എന്ന വീട്ടുപേര് മതിലിൽ ഉണ്ടായിരുന്നു. വീടിന്റെ കാർ പോർച്ചിൽ സജി ഓടിച്ചിരുന്ന കെ.എൽ 24 ടി 0132 എന്ന വെള്ള മാരുതി ഡിസയർ കാറും ഒരു മാരുതി കാറും ഉണ്ടായിരുന്നു. ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഞങ്ങൾ എത്തിയത് കണ്ട് ഒരു മധ്യവയസ്ക ഗേറ്റിനരികേലേക്ക് വന്ന് ആരാണ് എന്ന് ചോദിച്ചു. സജിയെ കാണാൻ വന്നതാണെന്നും മാധ്യമ പ്രവർത്തകരായിരുന്നു എന്നും മറുപടി നൽകി.
സജി വീട്ടിലില്ലാ എന്നാണ് മറുപടി നൽകിയത്. തിരുവനന്തപുരത്ത് നടന്ന അപടത്തിന്റെ വിശദാംശങ്ങൾ അറിയാൻ എത്തിയതാണ് എന്ന് പറഞ്ഞപ്പോൾ അവർ വീടിനുള്ളിലേക്ക് കയറിപോയി. തിരികെ വന്ന് ഞങ്ങളുടെ നമ്പർ ആവശ്യപ്പെട്ടു. വരുമ്പോൾ തിരികെ വിളിക്കാം എന്നും പറഞ്ഞു. വീടിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ വാർത്ത വരാതിരിക്കാൻ മാർഗമുണ്ടോ എന്നും കാശ് വല്ലതും കൊടുത്താൽ ഇത് തീർക്കാൻ പറ്റുമോ എന്നും ചോദിച്ചു. ഞങ്ങൾ മറപടി നൽകാതെ തിരികെ പോരുകയായിരുന്നു.
സജിയുടെ വീടിനടുത്തുള്ള കനാൽ ജംഗ്ഷനിൽ അന്വേഷിച്ചപ്പോൾ കണ്ണിൽച്ചോരയില്ലാത്ത.........മോനാണ് എന്ന് ഒരസഭ്യ വാക്കാണ് നാട്ടുകാരിലൊരാൾ പറഞ്ഞത്. പണത്തിന്റെ അഹങ്കാരം കൂടുതലുള്ള ആളാണ് എന്നും അവിടെ നിന്നും അറിഞ്ഞു. പൊലീസിൽ ജോലി ലഭിച്ച ശേഷം അഞ്ച് വർഷം അവധിയിൽ പ്രവേശിച്ച് വിദേശത്ത് പോകുകയും അവധി അവസാനിച്ചപ്പോൾ വീണ്ടും മൂന്ന് മാസം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തതിന് ശേഷം വിദേശത്തേക്ക് പോകുകയുമായിരുന്നു.
അതേ സമയം ആരുഷിന്റെ പിതാവ് ഇയാൾക്കെതിരെ വീണ്ടും ശ്രീകാര്യം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. ഇടിയുടെ ആഘാതത്തിൽ ആരുഷിന്റെ മുഖത്തിന്റെ ഇടത് വശത്താണ് പരിക്കേറ്റത്. കണ്ണിന് മുകളിൽ കവിളിലും താടിയിലും തുന്നലമുണ്ട്. മാതാവിന്റെ കാലിനാണ് പരിക്കു പറ്റിയത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്