തൊടുപുഴയിലെ ക്രൂരതയിലെ മുഖ്യ പ്രതിയെ തുറന്നു കാട്ടാനുറച്ച് സോഷ്യൽ മീഡിയ; അമ്മയെ അറസ്റ്റ് ചെയ്താൽ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഇടത് എംഎൽഎ; കായംകുളത്തെ വൈഫ് സ്വാപ്പിങ്ങിലെ അന്വേഷണങ്ങളും വിരൽ ചുണ്ടുന്നത് അരുൺ ആനന്ദ് ഉൾപ്പെട്ട ഗ്രൂപ്പിലേക്ക്; ഏഴ് വയസ്സുകാരനെ ക്രൂരമായി കൊല്ലാൻ അവസരമൊരുക്കിയ അമ്മയുടെ അറസ്റ്റിനായി പ്രതിഷേധം ശക്തമാക്കാനുറച്ച് അച്ഛന്റെ സുഹൃത്തുക്കൾ; എല്ലാ തെളിവും കിട്ടിയിട്ടും ബിടെക്കുകാരിയെ തൊടാൻ മടിച്ച് പൊലീസ്
എം മനോജ് കുമാർ
ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് അഴിക്കുള്ളിൽ കിടക്കവേ ഈ മർദ്ദനത്തിനും മരണത്തിനും ഒത്താശ ചെയ്ത അമ്മയ്ക്ക് ഇനി അധിക കാലം സുരക്ഷിതയായി കഴിയാൻ അവസരമുണ്ടായേക്കില്ല എന്ന് സൂചന. കുട്ടിയുടെ മരണത്തിനും കൊലപാതകത്തിനും ഒത്താശ ചെയ്ത അമ്മയെ അഴിക്കുള്ളിലാക്കാനുള്ള പ്രക്ഷോഭം അണിയറയിൽ ഒരുങ്ങുകയാണ്. കുട്ടിയുടെ കൊലപാതകത്തിന്റെ പേരിൽ അമ്മയെ അറസ്റ്റ് ചെയ്യുക. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കുക. ഇതിനാണ് കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഒരുങ്ങുന്നത്. ഈ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളും തിരുവനന്തപുരത്ത് ഇന്നു യോഗം ചേരുകയും ചെയ്തു.
ഇവർ ആവശ്യം ശക്തമാക്കി രംഗത്തു വരുന്നതോടെ കുട്ടിയുടെ അമ്മയുടെ തൊടുപുഴയിലെ വീട്ടിലെ സുഖവാസം അവസാനിക്കാനാണ് സാധ്യത. ഈ പ്രതികരണത്തിന് ശേഷമാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഏഴുവയസുകാരന്റെ അച്ഛന്റെ സുഹൃത്തുക്കളും ഈ മരണങ്ങളിൽ അമ്മയുടെ പങ്ക് വെളിച്ചത്ത് വരണം എന്നാവശ്യപ്പെട്ടു കൈകോർക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അരുൺ ആനന്ദ് എന്ന വില്ലൻ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു അഴിക്കുള്ളിലാണ്. പക്ഷെ കുട്ടിയുടെ 'അമ്മ, കൊലപാതകത്തിന് ഒത്താശ ചെയ്തു കൊടുത്തവൾ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും മുഴങ്ങുന്നത്. കുട്ടിയുടെ കൊലപാതകത്തിന്, മർദ്ദനത്തിനു അമ്മയുടെ മൗനസമ്മതമുണ്ടായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ തന്നെ ബോധ്യമാകുന്ന കാര്യമാണ്. എന്നിട്ടും അമ്മ സംരക്ഷിക്കപ്പെടുന്നു. ആരാണ് അവരെ അഴിക്കുള്ളിലാക്കാതെ സംരക്ഷിക്കുന്നത്. എന്താണ് കുട്ടിയുടെ അച്ഛന്റെ മരണത്തിനു പിന്നിലുള്ളത്. ഈ മരണം വിവാദമായിട്ടും എന്തുകൊണ്ട് ഈ മരണത്തിൽ അന്വേഷണം വരുന്നില്ല? ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങളാണ് ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.
പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്കും ഒപ്പം കുട്ടിയെ ഉറപ്പായും സംരക്ഷിക്കുമായിരുന്ന കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയും അച്ഛന്റെ പഴയ ബിടെക് പഠനകാലത്തെ സുഹൃത്തുക്കളും കൈകോർക്കുന്നത്. ഏഴുവയസുകാരന്റെ അമ്മയെ സംരക്ഷിക്കുന്നത് സിപിഎം അല്ലാത്ത തെക്കൻ കേരളത്തിലെ ഒരു എംഎൽഎയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും വെളിയിൽ വരാനുണ്ട്. ഉന്നത സ്വാധീനത്തിന്റെ മറവിലാണ് കുട്ടിയുടെ 'അമ്മ സുരക്ഷിതയായിരിക്കുന്നത്. ഭാര്യമാരെ കൈമാറുന്നത് ഉൾപ്പെടെയുള്ള, അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും രാത്രി സഞ്ചാരത്തിന്റെ ഉൾപ്പെടെയുള്ള ഒട്ടനവധി കാര്യങ്ങൾ ഇനിയും വെളിയിൽ വരാനുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുമായി അരുൺ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും ബന്ധമുണ്ടെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയുടെ ഓളങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് കായംകുളത്ത് നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ അറസ്റ്റിലാകുന്നത്. ഈ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾക്ക് കുട്ടിയുടെ അമ്മയുമായും അരുൺ ആനന്ദുമായും ബന്ധമുണ്ടോ എന്ന കാര്യം ഇനിയും വെളിയിൽ വന്നിട്ടില്ല. ഇതെല്ലാം ഇനി വരാൻ പോകുന്ന അന്വേഷണം, ഏഴുവയസുകാരന്റെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെടാനുള്ളതാണ്.
കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ ഇപ്പോൾ മകന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതിനായി കുട്ടിയുടെ മുത്തച്ഛൻ പരാതി നൽകി എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണവും കുട്ടിയുടെ മരണത്തിൽ ഉള്ള പ്രതിചേർക്കാനുള്ള അന്വേഷണവും വന്നാൽ തൊടുപുഴയിലെ 'അമ്മ അകത്താക്കാൻ സാധ്യതകൾ ഏറെയാണ്. കുട്ടിയുടെ കൊലപാതകത്തിൽ ഉള്ള അന്വേഷണവും കുട്ടിയുടെ അച്ഛന്റെ ദുരൂഹമരണത്തിൽ ഉള്ള അന്വേഷണവും വന്നാൽ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ മാത്രമാകും. ഈ രണ്ടു കേസുകളിലും അന്വേഷണം വരുമ്പോൾ കുടുക്കിലാവുക 'അമ്മ മാത്രമാകും. ഈ കേസുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഈ കുട്ടിയുടെ 'അമ്മ മാത്രവുമാണ്. കുട്ടിയുടെ അച്ഛന്റെ മരണം എങ്ങിനെയാണ് എന്ന് പറയാൻ കഴിയുക കുട്ടിയുടെ അമ്മയ്ക്ക് മാത്രമാണ്. ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭാര്യ വീട്ടിൽ നിന്നുമുള്ള താമസം ഒഴിവാക്കി ഞങ്ങൾ പുതിയ വാടക വീട്ടിലേക്ക് മാറുകയാണ് എന്ന് കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ച് പറയുന്നതിന്റെ പിറ്റേ ദിവസമാണ് കുട്ടിയുടെ അച്ഛനു മരണം സംഭവിക്കുന്നത്. . ഹൃദയ സ്തംഭനം എന്നാണ് കുട്ടിയുടെ 'അമ്മ അറിയിച്ചത്. ഇപ്പോൾ കുട്ടിയുടെ മരണം വിവാദമായ പശ്ചാത്തലത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദിന്റെ ചെയ്തികൾ അറിഞ്ഞതോടെയാണ് കുട്ടിയുടെ അച്ഛന്റെ മരണത്തിൽ അന്വേഷണവും ഒപ്പം കുട്ടിക്ക് മരണനാന്തര നീതിയും ആവശ്യപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
കൊന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം സജീവമാണെന്നും സൂചനയുണ്ട്. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കും ലഹരി മാഫിയയിലേക്കും അന്വേഷണം എത്താതിരിക്കാനാണ് കരുനീക്കം. അമ്മയെ പരാതിക്കാരിയും സാക്ഷിയുമാക്കി മാറ്റാനാണ് നീക്കം. ഇതിന് ശേഷം വിചാരണയിൽ അരുണിനെ രക്ഷിക്കും. മദ്യപിച്ച് ലക്കു കെട്ടെത്തിയ അരുൺ ആനന്ദ് കിടക്കയിൽ കുട്ടി മൂത്രമൊഴിച്ചതിൽ പ്രകോപിതനായി നടത്തിയ കൊലയാണിതെന്നാകും കേസ്. കുട്ടിയുടെ അമ്മയെ ഇയാൾ മർദ്ദിച്ചെന്നും കേസെടുക്കും. അങ്ങനെ അമ്മയെ ഇരയാക്കി മാറ്റിയാകും ഊരിയെടുക്കുക. ഉന്നത ബന്ധങ്ങളാണ് ഈ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് തുണയാകുന്നത്. കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ അച്ഛനും അമ്മയും പരാതിയുമായി എത്തുകയും ചെയ്തു. എന്നാൽ സമ്മർദ്ദങ്ങളിൽ നിന്ന് അവരും പിന്മാറുകയാണ്. ഈ കേസും പൊലീസ് പുനരന്വേഷിക്കില്ല. ആഭ്യന്തര വകുപ്പിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകുന്ന ഇടത് എംഎൽഎയാണ് ഇതിന് കാരണം.
മുൻപും കൊലക്കേസിലടക്കം പ്രതിയായ അരുൺ ആനന്ദ് കൊടുംകുറ്റവാളിയാണ്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അരുണിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഇതിനൊപ്പം കുട്ടിയുടെ അമ്മയെ പ്രതിചേർക്കുന്ന സാഹചര്യവും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഉന്നത തല ഇടപെടൽ ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്ന സ്ഥിരം കുറ്റവാളിയെ ജീവിത പങ്കാളിയാക്കാൻ കുട്ടിയുടെ അമ്മ തീരുമാനിച്ചതും ദുരൂഹത ഉയർത്തിയിരുന്നു.. അരുൺ ആനന്ദിനെ തിരുവനന്തപുരത്തെ പൊലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. സാമ്പത്തികമായ ഉയർന്ന കുടുംബത്തിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് മരിച്ചപ്പോൾ ആശ്രിതനിയമനം. പക്ഷെ ഈ പണത്തിന്റെയെല്ലാം തണൽ പറ്റി കുറ്റകൃത്യങ്ങളിലേക്കായിരുന്നു അരുണിന്റെ യാത്ര. മദ്യവും ലഹരിമരുന്നും കൂട്ടാളികളായി. 2008ൽ മദ്യപാനത്തിനിടെ സുഹൃത്തിനെ ബീയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നു.
മൂന്നാം പ്രതിയായിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷകിട്ടാതെ രക്ഷപെട്ടു. ഭീഷണിപ്പെടുത്തി പണം വാങ്ങലും അടിപിടിയും തുടങ്ങി തലസ്ഥാനത്ത് മാത്രം ഏഴ് കേസുകൾ. അമ്മയെ ഭീഷണിപ്പെടുത്തി ഫ്ളാറ്റ് എഴുതി വാങ്ങിയ ശേഷം അമ്മയെ മറ്റൊരു വാടകവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെല്ലാം ഇടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പരിചയപ്പെട്ട് തൊടുപുഴയിലേക്ക് താവളം മാറ്റുന്നത്. കുട്ടിയുടെ അച്ഛന്റെ അമ്മായിയുടെ മകനാണ് അരുൺ. അതുകൊണ്ട് തന്നെ അരുണിന്റെ കുറ്റവാസനകളെല്ലാം മനസ്സിലാക്കി തന്നെയായിരുന്നു അമ്മ അയാളുമായി അടുത്തതെന്നാണ് വിലയിരുത്തൽ. എന്നിട്ടും കുട്ടിയെ മർദിച്ച് കൊന്ന കേസിൽ നിലവിൽ പരാതിക്കാരിയെന്ന നിലയിലാണ് അമ്മയെ പൊലീസ് പരിഗണിക്കുന്നതാണ് ഏറെ അത്ഭുതമുണ്ടാക്കുന്നത്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്