'കെട്ടുതാലി പണയം വച്ചാ കട തുടങ്ങിയത്: ആത്മഹത്യയുടെ വക്കിലാ; ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും'; ടിപിആറിലെ അശാസ്ത്രീയതയ്ക്ക് എതിരെ യുവാവ് പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറൽ; യുവാവ് നെടുമങ്ങാട്ടെ വസ്ത്രവ്യാപാരി അർഷാദ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടച്ചിടുന്നതിൽ അല്ല ജീവിതം വഴിമുട്ടുന്നതിൽ ആണ് സാധാരണക്കാർക്ക് വിഷമം. സാമ്പത്തിക ബാധ്യതകളിൽ ഉഴറി വീണ് എത്രയെത്ര ആത്മഹത്യകൾ. പാലക്കാട് പല്ലശ്ശേനയിൽ ജീവൻ ഒടുക്കിയ 56കാരൻ ട്രാക്ടർ ഡ്രൈവർ കണ്ണൻകുട്ടിയും കൊല്ലം കൊട്ടിയത്തെ സീന ട്രാവൽസ് ഉടമ മോഹനൻ പിള്ളയും ലോക് ഡൗണിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്. 'നോമോർ ലോക്ഡൗൺസ'് എന്ന ഹാഷ്ടാഗും ജനപ്രിയമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളിലെ അടയ്ക്കലും തുറക്കലും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയതയാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്. ഈ സത്യം തുറന്നു പറയുന്ന നെടുമങ്ങാട്ടെ വസ്ത്രവ്യാപാരി അർഷാദ് എൻ എയുടെ വീഡിയോ ആണ് വൈറലായത്. നെടുമങ്ങാട് നഗരസഭയിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് നഗരസഭാ ചെയർ പഴ്സണോട് അർഷാദ് ആത്മഹത്യയുടെ വക്കിലാണ്....ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് തുറന്നടിക്കുന്നത്.
അശാസ്ത്രീയമായ ടിപിആർ മാനദണ്ഡങ്ങളുടെ ഇരകൾ ചെറുകിട വ്യാപാരികളാണെന്ന് അർഷാദ് പറയുന്നു.'നമ്മൾ അടച്ചിട്ടിട്ട് നമ്മുടെ ലോൺ, കടയുടെ അഡ്വാൻസ്, എത്ര വ്യാപാരികളാണെന്നോ ആത്മഹത്യ ചെയ്യട്ടാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് നമുക്ക് വോയ്സ് റെക്കോഡ് അയച്ചത്...ഞാൻ മാഡത്തിന് അയച്ചുതരാം. നമ്മൾ അവരെയൊക്കെ വീട്ടിൽ പോയി സമാധാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും. കാരണം നമുക്ക് എവിടുന്നാണ് വരുമാനം. ലോൺ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല, വാടക ഇളവ് നൽകിയിട്ടില്ല. നമ്മുടെ കൂടെയുള്ള ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ജോലി കൊടുത്തിട്ട് അവരെല്ലാം ഇപ്പോൾ പെയിന്റിങ് പണിക്ക് പോവുകയാണ്. സ്റ്റാഫിനെ കിട്ടുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കുടുംബങ്ങളുണ്ട്. അർഷാദിന്റെ ഈ വാക്കുകൾ തന്നെ ധാരാളം.
അർഷാദിന്റെ വാക്കുകൾ
കഴിഞ്ഞ മെയിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഈ 85 ദിവസത്തിനകം, നമ്മുടെ വ്യാപാരികൾ എല്ലാം സഹകരിച്ചിട്ടും നമുക്ക് ഇവിടെ പത്തോ പതിനഞ്ചേ ദിവസമാണ് തുറക്കാൻ കഴിഞ്ഞത്. നമ്മൾ പറയുന്നത് ടിപിആറിന്റെ അശാസ്ത്രീയതയാണ്. ഡിഎംഒ വരെ ഇത് അംഗീകരിച്ചുകഴിഞ്ഞു. കളക്ടർ വരെ അംഗീകരിച്ച കാര്യമാണ് ടിപിആറിന്റെ അശാസ്ത്രീയത .കാരണം എന്താന്ന് വച്ചാൽ, കാസർകോട്ട് കഴിഞ്ഞാഴ്ച ഒരാളെ ടെസ്റ്റ് ചെയ്തപ്പോൾ അയാൾ മാത്രം പോസിറ്റീവ്. ഒറ്റ ടെസ്റ്റിൽ. നൂറുശതമാനം പോസിറ്റിവിറ്റി. അവിടെ ലോക്ഡൗൺ. ടിപിആർ മാനദണ്ഡമാണെങ്കിൽ.
എല്ലാം ആഴ്ചയും മൂക്കിൽ കുത്താൻ വേണ്ടി ആരും വരൂല്ല. വിളിച്ചാൽ തന്നെ വരില്ല. അസുഖ ബാധിതരെ ഇവർ ടെസ്റ്റ് ചെയ്യുന്നില്ല.സിംപ്റ്റംസ് കാണിക്കുന്നവരാണ് നെടുമങ്ങാട് ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുന്നത്. അതിൽ 10 പേരെ ടെസ്റ്റ് ചെയ്താൽ, അഞ്ച് പേർ പോസിറ്റീവാകുന്നു. ടിപിആർ 50 ശതമാനം. അസുഖം ഇല്ലാത്തവരെ നമുക്ക് കൂടുതലായി കൊണ്ടു വന്ന് ടെസ്റ്റ് ചെയ്യിപ്പിച്ച് ടിപിആർ കുറയ്ക്കുക ആണെങ്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ഒരിക്കലും 'എ'യിൽ എത്തില്ല. എന്തുകൊണ്ട് തിരുവനന്തപുരം കോർപറേഷൻ ബിയിൽ തന്നെ നിൽക്കുന്നു? 50 ൽ പരം ആശുപത്രികളും ഇരുനൂറിൽ പരം ലാബുകളും അവിടെയുണ്ട്. കിംസ് പോലെയുള്ള വലിയ ആശുപത്രികളും മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്കും മറ്റും ടെസ്റ്റ് നടക്കുന്നു. കിംസിൽ ദിവസവും ഇരുനൂറും മുന്നൂറും ടെസ്റ്റ് കിംസിൽ മാത്രം ചെയ്യുന്നു. ആ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അവിടെ ബി കാറ്റഗറിയിൽ നിൽക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയ ശേഷം തിരുവനന്തപുരം കോർപറേഷൻ ഇന്നുവരെ ഡിയിൽ ആയിട്ടില്ല.
തിരുവനന്തപുരം കോർപറേഷനിലെ 25 ാം തീയതിയിലെ കണക്കുപ്രകാരം, 2270 പേരാണ്, അവിടെ പോസിറ്റീവായിട്ടുള്ളത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ വെറും 210 പേരാണ്. നെടുമങ്ങാട് ഡി കാറ്റഗറി ആവുകയും, 2270 പേർ പോസിറ്റിവാകുമ്പോൾ കോർപറേഷൻ ബി കാറ്റഗിയിലാവുകയും അവിടെ എല്ലാ തുറന്നുകൊടുക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. ഇവിടെ അടുത്തുകിടക്കുന്ന 90 കേസുള്ള വിതുരയും 65 കേസുള്ള അരുവിക്കരയും ബി കാറ്റഗിയിലാണ്( 25 ാം തീയതിയിലെ കണക്കുപ്രകാരം). എന്നാൽ, 44 കേസുള്ള തൊളിക്കോട് ഡിയിലാണ്. കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ തുറന്നുകൊടുക്കുകയും, കുറഞ്ഞ സ്ഥലങ്ങൾ ഡിയായിട്ട് അടച്ചുപൂട്ടുകയും ആണ് ചെയ്യുന്നത്.
കൂടുതൽ ടെസ്റ്റ് ചെയ്യാൻ എല്ലാവരെയും കൊണ്ടുവന്നിട്ട് മാസ് ടെസ്റ്റിങ് നടത്തിയിട്ട് കാര്യമില്ല, കഴിഞ്ഞ പ്രാവശ്യം റിസ്കെടുത്ത് ഒരുപാട് പേരെ ടെസ്റ്റ് ചെയ്തു. വ്യാപാരികളിൽ 225 പേരെ ടെസറ്റ് ചെയ്തു. എല്ലാവരും നെഗറ്റീവായിരുന്നു. ഇന്നലെയും ചെയ്തു. ഇവിടെ അടച്ചിടുന്ന മാനദണ്ഡം, ചെരുപ്പുകട, തുണിക്കട, ഫാൻസിക്കട ഒക്കെയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങിക്കാൻ പോകൂ, ചെരിപ്പ് പൊട്ടാത്തവൻ പോകത്തില്ലല്ലോ. അപ്പോൾ ഫാൻസി കടയിലും, തുണിക്കടയിലും ആളുകൾ പോകുന്നത് എന്നുപറഞ്ഞാൽ അവശ്യസാധനങ്ങൾക്കേ പോകൂ.
നമ്മുടെ ബുദ്ധിമുട്ട് കൊണ്ട് പറയുകയാണ്. കഴിഞ്ഞ നാല് മാസമായി അടച്ചിടുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെല്ലാം ഒരുമാസത്തെ ശമ്പളം കിട്ടിയില്ലെങ്കിൽ അവർ ജോലിക്ക് പോകുമോ? ഇവർക്ക് അസോസിയേഷനുണ്ട്, സംഘടനയുണ്ട്. ആറ് ദിവസത്തെ ശമ്പളം കട്ട് ചെയ്തപ്പോൾ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ എന്താണ് ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിൽ എവിടെയെങ്കിലും എ കാറ്റഗിയുണ്ടോ? എ കാറ്റഗറിയായാൽ സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ അഞ്ചുദിവസം ജോലി ചെയ്യണം. ബി ആയാൽ മൂന്നുദിവസം ജോലി ചെയ്താൽ മതി. സി ആയാൽ ഒരുദിവസം ജോലി ചെയ്താൽ മതി. അപ്പോൾ അവർക്കെല്ലാം മാസത്തിൽ നാലുദിവസം ജോലി ചെയ്താൽ ഫുൾ ശമ്പളവും, നമ്മൾ അടച്ചിട്ടിട്ട് നമ്മുടെ ലോൺ, കടയുടെ അഡ്വാൻസ്, എത്ര വ്യാപാരികളാണെന്നോ ആത്മഹത്യ ചെയ്യട്ടാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് നമുക്ക് വോയ്സ് റെക്കോഡ് അയച്ചത്...ഞാൻ മാഡത്തിന് അയച്ചുതരാം. നമ്മൾ അവരെയൊക്കെ വീട്ടിൽ പോയി സമാധാനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടച്ചിട്ടാൽ ഇവരൊരു കയറെടുത്ത് നിങ്ങളുടെ പേരെഴുതി വച്ച് തൂങ്ങിക്കളയും. കാരണം നമുക്ക് എവിടുന്നാണ് വരുമാനം. ലോൺ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല, വാടക ഇളവ് നൽകിയിട്ടില്ല. നമ്മുടെ കൂടെയുള്ള ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ജോലി കൊടുത്തിട്ട് അവരെല്ലാം ഇപ്പോൾ പെയിന്റിങ് പണിക്ക് പോവുകയാണ്. സ്റ്റാഫിനെ കിട്ടുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് കുടുംബങ്ങളുണ്ട്.
നമ്മളൊക്കെ സ്വയം തൊഴിൽ കണ്ടെത്തിയവരല്ലേ. നമ്മൾ സർക്കാർ തന്നിട്ട് ചെയ്തതല്ലോ. നമ്മൾ കെട്ടുതാലി വരെ വിറ്റ് അഡ്വാൻസ് ചെയ്തു, കടയെടുത്ത് സ്റ്റോക്ക് വച്ചു, കടം വാങ്ങിച്ച് സാധനം ഇറക്കി. എല്ലാവരും നമ്മളുടെ പേയ്മെന്റിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കുന്നു. എവിടുന്നു പൈസ കണ്ടെത്തും?
നമ്മൾ പറയുന്നു..നമുക്കും ഈ കോവിഡ് വരരുത്. നമുക്കും ജീവനിൽ കൊതിയുണ്ട്. നമുക്കും ജീവിക്കണം, പക്ഷേ ഇത് മൈക്രോകണ്ടെയിന്റ് മെന്റ് സോണായി നിജപ്പെടുത്തണം. വാർഡ് തലത്തിൽ നിജപ്പെടുത്തിയിട്ട് അവിടെ രോഗബാധ വന്നാൽ അവിടെ കണ്ടെയിന്റ്മെന്റ് സോണാക്കണം. ഇവിടെ ഒരു മുനിസിപ്പാലിറ്റി അടച്ചിട്ടിട്ട് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകാൻ വലിയ പ്രയാസമില്ല. ഇവിടുള്ള വ്യാപാരികൾക്ക് കച്ചവടം ഇല്ലാതാകും. ഇവിടെ എങ്ങനെയാണ് കോവിഡ് കുറയുക. കഴിഞ്ഞ 80 ദിവസമായി നമ്മൾ നോക്കിക്കൊണ്ടിരിക്കുക അല്ലേ? നമ്മൾ നിങ്ങളുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണ്. പക്ഷേ നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ ആരുമില്ല.
നമ്മൾ കളക്ടറെ കാണാൻ പോയപ്പോൾ പറയുന്നതും ഇതുതന്നെയാണ്, കോവിഡ് വിദഗ്ധ സമിതിയിലേക്ക് ഇവിടുന്ന് ഒരുശുപാർശയും എടുക്കുന്നില്ല. മന്ത്രി നമുക്ക് മൂന്ന് ദിവസം തുറന്നുതരാമെന്ന് പറഞ്ഞു. കളക്ടറെ ആ സമയത്ത് മിനിസ്റ്റർ നമ്മുടെ മുന്നിൽ വച്ച് വിളിച്ചു. പക്ഷേ മിനിസ്റ്റർ ഉൾപ്പടെ പറയുന്നത് ഈ കോവിഡ് വിദഗ്ധ സമിതിയിൽ ഒരുഇടപെടലും നടത്താൻ അവർക്ക് പറ്റുന്നില്ല. അപ്പോൾ നമ്മൾ എന്തു ചെയ്യും?നമ്മൾ ആത്മഹത്യ ചെയ്യണോ? ഇവിടെ ബിവറേജ് തുറന്നുവച്ച് അവിടുത്തെ കമ്പിയിൽ പിടിച്ച് എത്രപേർക്കാണ് രോഗബാധ ഉണ്ടാകുന്നത്. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ഓടുമ്പോൾ ടിക്കറ്റ് കൊടുക്കുന്നത് ഒരേ കണ്ടക്ടറാണ്.ഒരേ കമ്പിയിലാണ് പിടിക്കുന്നത്. എവിടെയെങ്കിലും സാനിറ്റൈസർ യൂസ് ചെയ്യുന്നുണ്ടോ? ഏതെങ്കിലും പൊലീസുകാർ ബസ് തടഞ്ഞിട്ട് ആളുകൂടുതലെന്ന് പറഞ്ഞ് പെറ്റി അടിച്ചിട്ടുണ്ടോ ? ഇതുവരേക്കും ചെയ്തിട്ടില്ല .കാരണം നിവൃത്തികേട് കൊണ്ടാണ് നിങ്ങളോട് നമ്മൾ ഇത്രയും രൂക്ഷമായി സംസാരിക്കുന്നത്. ഇനിയും പിടിച്ചുനിൽക്കാൻ നമുക്കാവില്ല. ഓരോരുത്തരും ഭയങ്കരമായ ആത്മഹത്യാ വക്കിലാണ്. ലോൺ അടയ്ക്കാത്തതിന് ബാങ്കുകൾ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്...നിങ്ങളെ പോലെ തന്നെയാണ് നമുക്കും ബാധ്യതകളുള്ളത്. സർക്കാർ അടച്ചിടൂ...അടച്ചിടൂ ഡി, സി എന്ന് പറഞ്ഞ്തിരിച്ച് കൊണ്ടിരിക്കുകയാണ്. എന്താണ് ഡി, ബി, സി മാനദണ്ഡം? ..അടിയന്തരമായി പരിഹാരം ഉണ്ടാക്കിയേ മതിയാവൂ..ഇനി നമുക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല.
അർഷാദിന്റെ വൈറലായി വീഡിയോ പോ്സ്റ്റ് ചെയ്ത് മാധ്യമപ്രവർത്തകനും ടിപിആറിലെ അശാസ്ത്രീയതെ കുറിച്ച് നിരന്തരം വാദിക്കുന്ന ആളുമായ ശ്രീജൻ ബാലകൃഷ്ണൻ ഇങ്ങനെ കുറിച്ചു:
വൈറൽ ആയ ഈ വിഡിയോ ഇന്നലെ നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിലേതാണ്. നഗരസഭാ ചെയർ പഴ്സണോട് ഈ അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്നത് നെടുമങ്ങാട് വസ്ത്രവ്യാപാരിയായ അർഷാദ് എൻ എ ആണ്. യോഗത്തിനു പുറപ്പെടും വഴി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രസിഡന്റ് കൂടിയായ അർഷാദിന് ലഭിച്ച ഫോൺ കാൾ അടുത്ത് തന്നെ കട നടത്തുന്ന സുഹൃത്തിന്റേതാണ്. മൂന്ന് മാസമായി വാടക കൊടുത്തിട്ട്, ഉടമ ഒഴിയാൻ നിർബന്ധിക്കുന്നു, ഭാര്യയും മക്കളുമായി ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'നമ്മൾ എല്ലാരും ഇതേ അവസ്ഥയാണ് ചേട്ടാ, ഇനിയെങ്കിലും ഇത് പറയാതിരുന്നാൽ എങ്ങനെ' എന്ന് ചോദിക്കുന്നു അർഷാദ് .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്