എഴുത്തുകാരെ വേദനിപ്പിച്ച് തകർത്തു നിർവൃതി അടയുന്ന കറകളഞ്ഞ സാഡിസ്റ്റാണ് അർഷാദ് ബത്തേരി; ഷാർജാ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം നടത്തേണ്ട എം.എൻ കാരശ്ശേരി മാഷിന് വാഹനം കൊടുക്കാതെയാണ് ഒടുവിൽ നശിപ്പിക്കാൻ നോക്കിയത്; മീ ടുവിൽ കുടുങ്ങിയ ഒലിവ് പബ്ലിക്കേഷൻ എഡിറ്റർ അർഷാദ് ബത്തേരിക്കെതിരെ ആരോപണവുമായി എഴുത്തുകാരിയായ സഹീറാ തങ്ങളും; വിവാദം തുടരുന്നതോടെ എഴുത്തുകാരനെ പിരിച്ചു വിട്ട് എംകെ മുനീറിന്റെ പ്രസിദ്ധീകരണ ശാല
മറുനാടൻ മലയാളി ബ്യൂറോ
ഒലിവ് പബ്ലിക്കേഷൻ എഡിറ്റർ ആയിരുന്ന അർഷാദ് ബത്തേരിക്കെതിരെ ആരോപണവുമായി എഴുത്തുകാരിയായ സഹീറാ തങ്ങൾ. എഴുത്തുകാരെ വേദനിപ്പിച്ച് തകർകത്ത് നിർവൃതി അടയുന്ന കറകളഞ്ഞ സാഡിസ്റ്റാണ് അർഷാദ് ബത്തേരി. തനിക്ക് ഇഷ്ടപ്പെടാത്ത എഴുത്തുകാരെ ഒതുക്കി ഒരു മൂലയിലിട്ട് നശിപ്പിക്കാൻ യാതൊരു മടിയും ഇയാൾക്കില്ലെന്നും സഹീറാ തങ്ങൾ പറയുന്നു. ആർഷാ കബനിയുടെ ലൈംഗിക ആരോപണ പരാതിക്ക് പിന്നാലെയാണ് അർഷാദ് ബത്തേരിക്കെതിരെ ഗുരുതര ആപോണവുമായി സഹീറാ തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഷാർജാ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനത്തിനെത്തിയ എം.എൻ കാരശ്ശേരി മാഷിനെ വാഹനം കൊടുക്കാതെ അപമാനിച്ചതും അർഷാദിന്റെ അശ്ലീല ചുവയുള്ള മുഖഭാവങ്ങളോട് തിരിഞ്ഞു നിന്നപ്പോൾ തന്റെ പുസ്തകങ്ങളെ ഒതുക്കി കളയാൻ അർഷാദ് നടത്തിയ നാടകങ്ങൾ വിവരിച്ചുമാണ് ഫേബ്സുക്കിലൂടെ അർഷാദ് ബത്തേരിക്കെതിരെ സഹീറാ തങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം അർഷാദ് ബത്തേരിക്കെതിരെയുള്ള വിവാദങ്ങൾ തുടർക്കഥയായതോടെ ഒലിവ് പബ്ലിക്കേഷനിൽ നിന്നും ഇയാളൈ പിരിച്ചു വിട്ടു. എം.കെ മുനീർ തന്നെ മുൻകൈ എടുത്ത് തന്റെ ഒലിവ് പബ്ലിക്കേഷനിൽ നിന്നും ഇയാളെ പിരിച്ചു വിടുകയായിരുന്നു. ലൈംഗിക ആരോപണം അടക്കമുള്ള പരാതികൾ വ്യാപകമായതോടെയാണ് മുനീർ തന്നെ മുൻകൈ എടുത്ത് ഇയാളെ പിരിച്ചു വിട്ടത്.
സഹീറാ തങ്ങളുടെ ആരോപണങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് കാരശ്ശേരി മാഷ് പ്രകാശന കർമം നിർവഹിക്കേണ്ട ചടങ്ങിലേക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടും മാഷ് എത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾ, ബി.എം സുഹ്റ, ഷാജഹാൻ മാടമ്പാട്ട്, പുസ്തകം ഏറ്റു വാങ്ങാൻ എത്തിയ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ കോർഡിനേറ്റർ മോഹൻ കുമാർ തുടങ്ങി എല്ലാവരും നിറഞ്ഞ സദസ്സിനു മുൻപാകെ മാഷെ കാത്തിരിക്കുന്നു. അബുദാബിയിൽ നിന്നും വരെ ആളുകൾ വേദിയിൽ എത്തിയിരുന്നു. എന്നാൽ മാഷ് മാത്രം എത്തിയില്ല. മാഷെ രാവിലെ കണ്ടപ്പോൾ അർഷാദ് വണ്ടി അയച്ചിട്ടുണ്ടെന്നും താൻ കൃത്യസമയത്ത് ഹാളിൽ എത്തിക്കോളാമെന്നും മാഷ് തന്നോട് പറഞ്ഞിരുന്നതായും സഹീറപറയുന്നു. എന്നാൽ മാഷ് വരാത്തത് കണ്ടു ഞാൻ പരിഭ്രാന്തയായി അദ്ദേഹത്തെ ഫോൺ വിളിച്ചപ്പോൾ ഒന്നര മണിക്കൂറായി ഞാൻ റെഡി ആയി ഇരിക്കയാണെന്നു മാഷ് അല്പം ക്ഷോഭത്തോടെ പറയുകയും ചെയ്തു.
ഇതോടെ ഒലിവ് മാർക്കറ്റിങ് മാനേജർ സന്ദീപിനോട് ചെന്ന് ബഹളം വെക്കുകയും ചെയ്തതിനെ തുടർന്നാണ് മാഷിനെ വിളിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന പിന്നാമ്പുറ കഥ തന്നെ അവർ അറിയുന്നത്. താൻ ബഹളം വെച്ചതോടെയാണ് മാഷിന് വണ്ടി അയച്ചത്. പ്രകാശന കർമം നിർവഹിച്ച ശേഷം, തന്നെ അവഹേളിക്കും വിധം കാത്തിരിപ്പിച്ചതിന്റെ നീരസം കാരശ്ശേരി മാഷ് ആ വേദിയിൽ വെച്ച് തന്നെ അറിയിക്കുകയും ചെയ്തു.
അശ്ളീല മുഖഭാവങ്ങളും സംസാര രീതികളും അർഷാദ് ബത്തേരിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത് വേർതിരിച്ചറിയാനുള്ള സ്വതസിദ്ധമായ സ്ത്രീയുടെ കഴിവ് അല്പം കൂടിയ അളവിൽ എന്നിലുണ്ടായിരുന്നതുകൊണ്ട് ഇത്തരക്കാരനെ നിർത്തേണ്ടിടത്തു നിർത്താനും എനിക്ക് കഴിഞ്ഞു. അതിനാൽ ഇതെല്ലാം ഒരു വൈരാഗ്യം പോലെ കൊണ്ട് നടന്ന അയാൾ തന്റെ പുസ്തകത്തെ ഒതുക്കാൻ ശ്രമിച്ചതായും സഹീറ പറയുന്നു. പുസ്തകശാലകളിൽ ഒന്നിൽ പോലും എന്റെ കഥാസമാഹാരം എത്തിയില്ല. ആനുകാലികങ്ങൾക്കു പുസ്തകക്കുറിപ്പുകൾക്കായി അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒന്നിലും എന്റെ പുസ്തകം ഇല്ല. ഇക്കാര്യം ഞാൻ മുനീർ സാറിനോട് അന്വേഷിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് എന്റെ പുസ്തകങ്ങൾ പല പുസ്തക ശാലകളിലും എത്തിയതെന്നും സഹീറ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.
സഹീറയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു
ഒരു പുസ്തകത്തെ നശിപ്പിച്ച കഥ -
*************
ആർഷ കബനിയുടെ വെളിപ്പെടുത്തലിനു അഭിനന്ദനം!
പീഡനങ്ങൾ ശാരീരികം മാത്രമല്ല, മാനസികവുമാണ്. ജന്മസിദ്ധിയായി ലഭിച്ച എഴുത്തിനെ, ക്രൂശിക്കുന്നതിലൂടെ ശാരീരിക പീഡയേക്കാൾ കൊടിയ വേദന അതിന്റെ സൃഷ്ടാവ് മാനസികമായി അനുഭവിക്കുമെന്നു വ്യക്തമായ ധാരണയുള്ള, ആ വേദന കണ്ടു സന്തോഷിക്കുന്ന ഒരു കറകളഞ്ഞ സാഡിസ്റ് ആണ് അർഷാദ് ബത്തേരി.
എഡിറ്റർ എന്ന ലേബൽ വെച്ച് , തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു അനുസൃതമല്ലാത്ത എഴുത്തുകാരൻ / എഴുത്തുകാരിയുടെ പുസ്തകങ്ങൾ ബത്തേരി യുടെ കയ്യിലൂടെ ചവറ്റു കുട്ടയിലേക്കു ആണ് പോയിരുന്നത് . അതിനെ മറികടന്നു അത് പബ്ലിഷ് ചെയ്യപ്പെട്ടാൽ ആ എഴുത്തുകാർ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കഥ ഇനിയെങ്കിലും വായനക്കാർ അറിയണം.
എന്റെ കഥാസമാഹാരം '' പ്രാചീനമായ ഒരു താക്കോൽ '' പ്രസിദ്ധീകൃതമായപ്പോൾ അതിന്റെ പ്രിന്റിങ് വർക്ക് മുതൽ പ്രകാശന ചടങ്ങു വരെ എന്തെല്ലാം ചരടുവലികൾ നടത്താമോ അതെല്ലാം നടത്തി. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് ശ്രീ. എം. എൻ കാരശ്ശേരി പ്രകാശന കർമം നിർവഹിക്കേണ്ട ചടങ്ങിലേക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടും മാഷ് എത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾ , ബി.എം സുഹ്റ , ഷാജഹാൻ മാടമ്പാട്ട്, പുസ്തകം ഏറ്റു വാങ്ങാൻ എത്തിയ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ കോർഡിനേറ്റർ ശ്രീ മോഹൻ കുമാർ തുടങ്ങി എല്ലാവരും നിറഞ്ഞ സദസ്സിനു മുന്പാകെ മാഷെ കാത്തിരിക്കുന്നു.
ദുബായിൽ എന്റെ താമസ സ്ഥലത്തു നിന്നും ഇറങ്ങുമ്പോൾ മാഷെ കൂട്ടാൻ കാർ അയക്കട്ടെ എന്ന് ചോദിച്ചപ്പോൾ , അർഷാദ് വണ്ടി അയച്ചിട്ടുണ്ടെന്നും മാഷ് പ്രകാശന ഹാളിലേക്ക് എത്തിക്കൊള്ളാമെന്നും പറഞ്ഞത് ഞാൻ ഓർമിച്ചു. അബുദാബിയിൽ നിന്ന് പോലും ചടങ്ങിൽ സംബന്ധിക്കാനായി ആളുകൾ എത്തി ചേർന്നിട്ടും മാഷ് വരാത്തത് കണ്ടു ഞാൻ പരിഭ്രാന്തയായി. വീണ്ടും ഞാൻ കാരശ്ശേരി മാഷെ വിളിക്കുകയും '' ഒന്നര മണിക്കൂറായി ഞാൻ റെഡി ആയി ഇരിക്കയാണെന്നു മാഷ് അല്പം ക്ഷോഭത്തോടെ പറയുകയും ചെയ്തു.
എന്റെ എല്ലാ സമചിത്തതയും നഷ്ടപ്പെടുകയും, എന്റെ പുസ്തകത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ കോർഡിനേറ്റ് ചെയ്തിരുന്ന ഒലിവ് മാർക്കറ്റിങ് മാനേജർ സന്ദീപിനോട് ചെന്ന് ബഹളം വെക്കുകയും ചെയ്തതിനെ തുടർന്നാണ് മാഷിനെ വിളിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന പിന്നാമ്പുറ കഥ തന്നെ അവർ അറിയുന്നത്. പ്രകാശന കർമം നിർവഹിച്ചു; തന്നെ അവഹേളിക്കും വിധം കാത്തിരിപ്പിച്ചതിന്റെ നീരസം കാരശ്ശേരി മാഷ് ആ വേദിയിൽ വെച്ച് തന്നെ അറിയിക്കുകയും ചെയ്തു.
അതെല്ലാം സദസ്സിനു പിന്നിൽ നിന്ന് പൊളിഞ്ഞു പോയ ഗൂഢാലോചനയിൽ കുതിർന്നു അർഷാദ് നോക്കുന്നത് വേദിയിലിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു. മഹത്തായ ഒരു പ്രസാധകശാലയുടെ പേരിനെ അവർ പോലും അറിയാതെ അയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.
ഇവിടം കൊണ്ടും തീർന്നില്ല ;പുസ്തകശാലകളിൽ ഒന്നിൽ പോലും എന്റെ കഥാസമാഹാരം എത്തിയില്ല. ആനുകാലികങ്ങൾക്കു പുസ്തകക്കുറിപ്പുകൾക്കായി അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒന്നിലും എന്റെ പുസ്തകം ഇല്ല. ഇക്കാര്യം ഞാൻ മുനീർ സാറിനോട് അന്വേഷിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സന്ദീപ് അത് നേരിട്ട് ആഴ്ചപ്പതിപ്പുകൾക്കു എത്തിച്ചു കൊടുക്കുകയായിരുന്നു.
സൈനുൽ ആബിദ് വളരെ മനോഹരമായി ചെയ്ത കവർ ഡിസൈൻ , ഓരോ കഥകൾക്കും തീമിനു അനുസൃതമായ ചിത്രങ്ങളോട് കൂടിയ ഉള്ളടക്കം ; തുടങ്ങി പുസ്തകത്തിന്റെ സമചതുരത്തിലുള്ള സൈസ് പോലും എടുത്തു പറയേണ്ടതു തന്നെ. പ്രശംസാർഹമായ രീതിയിൽ അത് ഭംഗിയാക്കിയതിനു മുനീർ സാഹിബിനെയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അതെല്ലാം എക്സിക്യൂട്ട് ചെയ്ത സന്ദീപിനെയും നന്ദിപൂർവം ഇവിടെ ഓർമ്മിക്കുന്നു. വ്യത്യസ്തമായ കവർ ഡിസൈൻസ് ചെയ്തു കാണിച്ചിട്ടും മതിവരാതെ കൂടുതൽ ഓപ്ഷൻസ് ആവശ്യപ്പെട്ട എന്നെക്കൊണ്ട് ആബിദ് കുഴങ്ങിക്കാണും അന്ന്. അത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്റെ ഓരോ പുസ്തകങ്ങൾ ഇറങ്ങുമ്പോഴും ഞാൻ.
എന്റെ കഥാസമാഹാരത്തിനു ആഴത്തിൽ അപഗ്രഥിച്ചു ആമുഖക്കുറിപ്പു നൽകിയ നമ്മുടെയൊക്കെ പ്രിയപ്പെട്ട സാഹിത്യകാരൻ സക്കറിയ സർ , പ്രകാശനച്ചടങ്ങിൽ ഓരോ കഥകളെക്കുറിച്ചും വ്യത്യസ്ത അർത്ഥതലങ്ങൾ കണ്ടെത്തി നല്ല വാക്കു പറഞ്ഞ ഗുരുതുല്യനായ കാരശ്ശേരി മാസ്റ്റർ എന്നിവരെല്ലാം അപമാനിക്കപ്പെട്ടത് പോലെ. ആ വേദന എന്നെ എന്ത് മാത്രം തളർത്തി എന്ന് പറയാൻ ഇപ്പോഴും വാക്കുകൾ ഇല്ല.
അശ്ളീല മുഖഭാവങ്ങളും സംസാര രീതികളും വേർതിരിച്ചറിയാനുള്ള സ്വതസിദ്ധമായ സ്ത്രീയുടെ കഴിവ് അല്പം കൂടിയ അളവിൽ എന്നിലുണ്ടായിരുന്നു എന്നതും ഇത്തരക്കാരനെ നിർത്തേണ്ടിടത്തു നിർത്തി എന്നതും ഒരു വൈരാഗ്യം പോലെ കൊണ്ട് നടന്നു എന്നതിന് തെളിവാണ് തക്കം കിട്ടിയപ്പോൾ അയാൾ എന്റെ പുസ്തകത്തെ ഒതുക്കുന്നതിലൂടെ തീർത്തത്.
പ്രമുഖ ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച പത്തു മുപ്പതു കഥകളിൽ നിന്നും പന്ത്രണ്ടു കഥകൾ തിരഞ്ഞെടുത്തു പുസ്തകമാക്കാൻ എനിക്ക് വർഷങ്ങൾ തന്നെ വേണ്ടി വന്നു. കൊല്ലന്റെ ആലയിലെ തീച്ചൂളയിൽ കഥകൾക്കൊപ്പം ഞാനും എരിഞ്ഞു തീർന്നാണ് ആ ശ്രമം പൂർത്തിയാക്കിയത്. വായനക്കാർക്കു നൽകുമ്പോൾ ഏറ്റവും നല്ലത് എന്ന് മിനിമം എഴുത്തുകാരനെങ്കിലും ബോധ്യം വരാതെ ഒരു സൃഷ്ടി അച്ചടി മഷി പുരളാൻ സാഹസപ്പെടരുത് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ തന്നെ ഞാനും. അങ്ങിനെ വര്ഷങ്ങളുടെ തപസ്യയും അധ്വാനവുമാണ് ഒരു പുസ്തകം. പ്രത്യകിച്ചും ഒരു സ്ത്രീ എഴുതുമ്പോൾ കഷ്ടപ്പാട് കൂടുതലും. മൾട്ടിപ്ൾ റോൾസ് കൈകാര്യം ചെയ്യുക എന്നത് പറഞ്ഞു കേൾക്കും പോലെ അത്ര ഈസി അല്ല. ജോലി , കുട്ടികൾ, കുടുംബം എന്നിവയ്ക്ക് നടുവിൽ ജീവവായു പോലെ ചേർത്ത് നടന്നതാണ് എന്റെ എഴുത്ത്. അവ്വിധം ഉണ്ടായ ഒരു പുസ്തകമാണ് ബത്തേരിയുടെ കുടില ബുദ്ധിക്കു ഇരയായത്. ഇയാളുടെ കൂടെ സദാ കറങ്ങി നടക്കുന്ന മറ്റൊരു പബ്ലിക്കേഷൻ മാനേജരും ഈ പുസ്തകം നല്ല നിലയിൽ പുറം ലോകം കാണാതിരിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നും സമാന അനുഭവങ്ങൾ ഉണ്ടായ ചിലരിൽ നിന്നും പിന്നീട് അറിയാൻ സാധിച്ചിരുന്നു. അവരുടെ അധമശ്രമത്താൽ എന്റെ പുസ്തകം ഏതോ അധോമണ്ഡലത്തിലെ ശബ്ദമില്ലാത്ത നിലവിളിയായി.
നന്നായി പഠിച്ചു പരീക്ഷക്കിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസവും , തൊട്ടടുത്തിരിക്കുന്ന മിടുക്കന്റെ ഉത്തരക്കടലാസിനെ ആശ്രയിച്ചു വരുന്നവന്റെ ആത്മവിശ്വാസവും ഒരിക്കലും ഒന്നായിരിക്കില്ല. ഒളിഞ്ഞും തെളിഞ്ഞും മുമ്പിലിരിക്കുന്നവന്റെ തല പിടിച്ചു താഴ്ത്തിയും തൻ കാര്യം നടത്താൻ അവൻ സദാ ജാഗരൂഗനായിരിക്കും. എല്ലായ്പോഴും ആ വക്ര ഉദ്യമം വിജയിക്കുകയില്ല. ഡി- ബാർ ചെയ്യാൻ ഒരു വായനക്കാരനെങ്കിലും മുന്നോട്ടു വരാതെയുമിരിക്കില്ല.സ്വർണ മൂടി കൊണ്ട് മറച്ചുവച്ചാലും സത്യം കാലത്തിന്റെ ശക്തിയാൽ പുറത്തു വരും. ഇത്തരം നീലക്കുറുക്കന്മാരെ തിരിച്ചറിയപ്പെടുകയും ചെയ്യും.
ആർഷ കബനി എന്ന മിടുക്കി അതിനു നിമിത്തമായി എന്ന് മാത്രം !
സഹീറാ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ആർഷാ കബനിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- മുഹമ്മദ് സുധാകരനല്ല ജനിച്ചത് സുധാ ഫാത്തിമയാണ്..
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദ് കേരളം വിട്ടെന്ന് സൂചന
- ഹർഷാദ് കാമുകിക്കൊപ്പം ഫ്ളാറ്റിൽ നയിച്ചത് ആഡംബര ജീവിതം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്