ശശി തരൂരിനെ കാണുമ്പോൾ അർണാബിന്റെ ലേഖകർ തനി ഗുണ്ടകൾ ആകുന്നു; ചോദ്യങ്ങൾ ചോദിക്കുന്നത് പൊലീസ് കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ; വഴി നടക്കാനാവാതെ ക്യാമറയുമായി തടഞ്ഞു ലേഖകർ; റിപ്പബ്ലിക് ചാനലിന്റെ മാധ്യമ ഗുണ്ടായിസം അതിരു കടക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രൊഫഷണൽ സെൽ ചെയർമാനായി ശശി തരൂരിനെ നിയമിക്കുന്നു. ഈ പത്ര സമ്മേളനത്തിൽ ഡൽഹിയിലെ എല്ലാ പത്രക്കാരും എത്തുന്നു. എല്ലാ സ്ഥാപനത്തിൽ നിന്നും ഓരോരുത്തർ. എന്നാൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിൽ നിന്ന് എത്തിയത് നാല് റിപ്പോർട്ടർമാർ. നാല് ക്യാമറ. ഇത്രയും അധികം പേരെ ഒരു പത്ര സമ്മേളനത്തിന് വിടുന്നത് എന്തിന്? അതും സാധാരണ പത്രസമ്മേളനത്തിന്. ശശി തരൂരിനോട് സുനന്ദാ പുഷ്കറുമായി ബന്ധപ്പെട്ട മരണത്തെ കുറിച്ച് ചോദിക്കാനാണെങ്കിൽ പോലും ഒരാൾ എത്തിയാൽ പോരെ? ഡൽഹിയിലെ പത്രക്കാരുടെ ഉത്തരം മതിയെന്നാണ്. എന്നാൽ റിപ്പബ്ലിക്ക് ശശി തരൂരിന്റെ കാര്യത്തിൽ ചെയ്യുന്നത് അതിരുവിട്ട രീതികളാണ്. ഇത് തന്നെയാണ് സംഘർഷത്തിന് കാരണമാകുന്നത്.
ഒരു വിഷയത്തിൽ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരാൾക്കും ഉണ്ട്. എന്നാൽ ഇവിടെ ശശി തരൂർ പ്രതികരിച്ചേ മതിയാകൂവെന്ന് റിപ്പബ്ലിക് ടിവി നിർബന്ധം പിടിക്കുന്നു. അതുവരെ പിന്തുടർന്ന് ശല്യം ചെയ്യുമെന്നും. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഉയരുന്ന വികാരം. ഇത് സോഷ്യൽ മീഡിയയയും ചർച്ച ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിക്കുക. മാധ്യമപ്രവർത്തനമെന്നപേരിൽ റിപ്പബ്ലിക് ടിവിയുടെ ജീവനക്കാർ ശശി തരൂരിനോട് കാണിക്കുന്നത് തനി ഗുണ്ടായിസമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖർ വിത്തിറക്കിയിരിക്കുന്നത് കേരളത്തിലാണ്.ഒന്നും കാണാതല്ല റിപ്പബ്ലിക് ടിവി തരൂരിനെ അറഞ്ചം പുറഞ്ചം ആക്രമിക്കുന്നത്. തരൂർ പോകുന്നിടത്തെല്ലാം നാല് റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും പറഞ്ഞുവിട്ടിരിക്കുകയാണ് ആ ചാനൽ. ചോദ്യങ്ങൾ ചോദിക്കുകയല്ല പിടിച്ചുനിർത്തുകയും തട്ടിക്കയറുകയും കൂവിയാർക്കുകയുമാണ് ആ മാധ്യമപ്രവർത്തകവേഷധാരികൾ-ഇതാണ് പൊതു അഭിപ്രായം.
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ഡൽഹിയിലെ എഐസിസി ഓഫിസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർക്ക് പ്രവേശനം അനുവദിച്ചില്ല. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരായ പരിസ്ഖിത് ലത്ര, ശ്രേയ, സകൽ ഭട്ട്, ശ്വേത കൊത്താരി എന്നീ റിപ്പോർട്ടർമാരെയും ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്മാരെയുമാണ് തടഞ്ഞത്. ഇതുകൂടാതെ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിലെ അന്വേഷണം മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിനെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ സ്ഥിതിഗതികൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നീതി നടപ്പാകുന്നതിൽ കാലതാമസമുണ്ടെന്ന് കോടതിക്ക് മനസിലായെന്നാണ് ഇതേക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത്. കോടതിയിൽ സ്വാമി നൽകിയ ഹർജിയിൽ പൊലീസിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയത്തിൽ കോടതി തീരുമാനിക്കട്ടേ എന്നാണ് ശശി തരൂരിന്റെ നിലപാട്. അതാണ് റിപ്പബ്ലിക് ടിവി സമ്മതിക്കാത്തത്. എങ്ങനേയും മറുപടി പറയിക്കുമെന്ന് പറഞ്ഞ് അവർ നടക്കുമ്പോൾ അത് ക്രമസമാധാന പ്രശ്നമായി മാറുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് എംപിയായി മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ഇതിനുള്ള കരുനീക്കത്തിലാണ്. അങ്ങനെ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ ശശി തരൂരിന്റെ ഇമേജ് പ്രശ്നമാണ്. ഇത് ഇല്ലായ്മ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖർ റിപ്പബ്ലിക് ടിവിയെ കൊണ്ട് ഇടപെടൽ നടത്തിക്കുന്നത്. സുനന്ദാ പുഷ്കർ കേസിലെ ഇടപെടലിന് അപ്പുറം ശശി തരൂരിനെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നത് ഇതിന് വേണ്ടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
തനിക്കെതിരെ അടിസ്ഥാനരഹിതമായി അപകീർത്തികരമായ പരാമർശങ്ങളും ആരോപണങ്ങളും നടത്തിയെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂർ എംപിയുടെ മാനനഷ്ട കേസും നിലവിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവിക്കെതിരെ തരൂർ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അർണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
നികുതിദായകരായ പ്രൊഫഷണലുകളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കോൺഗ്രസ് പുതിയ വിഭാഗം രൂപവത്കരിച്ചിരുന്നു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ( ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്) എന്ന പേരിലാണ് സംഘടന. അധ്യക്ഷനായി ശശി തരൂർ എംപി.യെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇടമില്ലെന്നുകരുതി മാറിനിൽക്കുന്ന പ്രൊഫഷണലുകൾക്ക് ഇടംനൽകാനാണ് പുതിയ വിഭാഗം രൂപവത്കരിക്കാൻ എ.ഐ.സി.സി. തീരുമാനിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ഈ വാർത്താ സമ്മേളനത്തിലേക്കാണ് അഞ്ച് റിപ്പോർട്ടർമാരെ അയച്ച് റിപ്പബ്ലിക് ടിവി പ്രശ്നങ്ങളുണ്ടാക്കിയത്.
കൊടും കുറ്റവാളികളോട് ചോദ്യം ചോദിക്കുന്നതു പോലെയാണ് റിപ്പബ്ലിക്കിന്റെ ലേഖകരുടെ ഇടപെടൽ. ഇത് പ്രകോപനങ്ങളിലേക്കും കാര്യങ്ങളെത്തിക്കുകയാണ്. തരൂർ എവിടെ പോയാലും അവർ എത്തുന്നു. അതുകൊണ്ട് തന്നെ സംഘർഷം തരൂരുള്ളിടതെല്ലാം വ്യാപിപ്പിക്കുകയാണ് റിപ്പബ്ലിക് ടിവി. സുനന്ദാ പുഷ്കർ കേസു പോലും റിപ്പബ്ലിക് ടിവി തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്നാണ് തരൂർ പറയുന്നത്. ഇതിനെതിരെ ഡൽഹി കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍